Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വലിയ ജനാധിപത്യത്തിന് പുതിയ ശ്രീകോവില്‍

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന്റെ മഹത്വത്തിനു ചേരുന്ന നിര്‍മിതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. അനാവശ്യമായ ഒരു വിവാദമുണ്ടാക്കി ഉദ്ഘാടന ചടങ്ങിന്റെ നിറംകെടുത്താനും, പ്രധാനമന്ത്രി മോദിയെ അപകീര്‍ത്തിപ്പെടുത്താനുമാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഇവര്‍ക്കൊപ്പമില്ല. ഏക ഭാരതം ശ്രേഷ്ഠഭാരതം എന്ന മഹനീയമായ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രത്തിന്റെ കരുത്തും ഗാംഭീര്യവും പ്രകടിപ്പിക്കുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 26, 2023, 05:00 am IST
in Editorial

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള ചില പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. ഉദ്ഘാടനം നിര്‍വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായതാണ് ഇതിനു കാരണം. രാഷ്‌ട്രപതിയാണ് ഇത് ചെയ്യേണ്ടതെന്ന നിലപാടാണത്രേ ചടങ്ങ് ബഹിഷ്‌കരിക്കുന്ന പാര്‍ട്ടികള്‍ക്കുള്ളത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുന്നത് ഭരണഘടനയ്‌ക്കുതന്നെ എതിരാണെന്നുവരെ കോണ്‍ഗ്രസ് വാദിക്കുകയാണ്. രാജ്യത്തിന്റെ പൊതുതാല്‍പ്പര്യത്തിനുമേല്‍ സങ്കുചിത രാഷ്‌ട്രീയ താല്‍പ്പര്യം പ്രതിഷ്ഠിക്കുന്നതും, അവസരവാദപരവുമായ നിലപാടാണിത്. ഇതിനു മുന്‍പ് പാര്‍ലമെന്റിന്റെ അനുബന്ധ കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. പാര്‍ലമെന്റ് ലൈബ്രറി ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും. നെഹ്‌റു കുടുംബത്തില്‍പ്പെട്ട ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഇല്ലാതിരുന്ന അയിത്തമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ്സ് കല്‍പ്പിക്കുന്നത്. രാഷ്‌ട്രത്തിന്റെ മേധാവി രാഷ്‌ട്രപതിയായിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ തലവന്‍ പ്രധാനമന്ത്രിയാണെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. സര്‍ക്കാരിനുവേണ്ടി പാര്‍ലമെന്റിനെ നയിക്കുന്നതും പ്രധാനമന്ത്രിയാണ്. രാഷ്‌ട്രപതി പാര്‍ലമെന്റ് അംഗമല്ല, പ്രധാനമന്ത്രി  അംഗമാണ്. ഈ നിലയ്‌ക്ക് പാര്‍ലമെന്റ്മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള എല്ലാ അര്‍ഹതയും യോഗ്യതയും പ്രധാനമന്ത്രി മോദിക്കുണ്ട്. ഇത് പ്രധാനമന്ത്രിയില്‍നിന്ന് എടുത്തുമാറ്റാമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് കഴിയുന്നത്.  

കോണ്‍ഗ്രസ്സിനും മറ്റും രാഷ്‌ട്രപതിയോട് പൊട്ടിമുളച്ചിരിക്കുന്ന സ്‌നേഹം വെറും കാപട്യമാണ്. ദ്രൗപതി  മുര്‍മുവിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിത്വത്തെ സമ്പൂര്‍ണമായി എതിര്‍ത്തവരാണ് ഈ പാര്‍ട്ടികള്‍. ഗോത്രവര്‍ഗക്കാരില്‍നിന്ന് ഒരാള്‍, അതും ഒരു വനിത രാഷ്‌ട്രത്തിന്റെ പരമോന്നത പദവിയിലെത്തുകയാണെന്ന പരിഗണന കോണ്‍ഗ്രസ് മുര്‍മുവിന് നല്‍കിയില്ല. ദ്രൗപതി മുര്‍മുവിന്റെ നിറത്തെപ്പോലും കോണ്‍ഗ്രസ് കടന്നാക്രമിച്ചു. ജനാധിപത്യമര്യാദ പോയിട്ട് സാമാന്യ മര്യാദപോലും കാണിക്കാത്ത ഇക്കൂട്ടരാണ് ഇപ്പോള്‍ രാഷ്‌ട്രപതിയോട് സ്‌നേഹം പ്രകടിപ്പിക്കുന്നത്. ഈ പാര്‍ട്ടികള്‍ പറയുന്നതുപോലെ പാര്‍ലമെന്റ് മന്ദിരം രാഷ്‌ട്രപതിയാണ് ഉദ്ഘാടനം ചെയ്യുന്നത് എന്നിരിക്കട്ടെ. അപ്പോഴും അത് ബഹിഷ്‌കരിക്കാന്‍ അവര്‍ പുതിയ കാരണങ്ങള്‍ കണ്ടുപിടിക്കും. പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങിലും കോണ്‍ഗ്രസ് പങ്കെടുത്തിരുന്നില്ലല്ലോ. പുതിയ പാര്‍ലമെന്റിന്റെ മകുടത്തില്‍ ഗര്‍ജിക്കുന്ന സിംഹങ്ങളുടെ അശോകസ്തംഭം സ്ഥാപിക്കുന്നതിനെയും കോണ്‍ഗ്രസ് എതിര്‍ത്തു. യഥാര്‍ത്ഥത്തില്‍ ഇത് ഒരു മനോഭാവത്തിന്റെ പ്രശ്‌നമാണ്. അധികാരം പോയാല്‍ രാജ്യവിരുദ്ധരാവുക. രാജ്യത്തിന് നല്ലതെന്തെങ്കിലും സംഭവിക്കുമ്പോള്‍ തരംതാണ രാഷ്‌ട്രീയം പയറ്റുക. അതിന് അനാവശ്യമായ വിവാദങ്ങള്‍ കുത്തിപ്പൊക്കുക. രാജ്യത്തിന്റെ പുരോഗതിയില്‍ അഭിമാനംകൊള്ളാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരത്തിനു പകരം രാജ്യത്തിന്റെ അന്തസ്സിനു ചേര്‍ന്ന പുതിയ പാര്‍ലമെന്റ് മന്ദിരം വരുന്നതിനെ അംഗീകരിക്കാനും, അതില്‍ അഭിമാനിക്കാനും സാമ്രാജ്യത്വദാസ്യം പേറുന്ന കോണ്‍ഗ്രസ്സിന് കഴിയുന്നില്ല എന്നതാണ്  സത്യം.

പാര്‍ലമെന്റിന് പുതിയ മന്ദിരം വേണമെന്ന ആവശ്യം വളരെക്കാലം മുന്‍പ് ഉയര്‍ന്നതാണ്. എന്നാല്‍ അത് സാക്ഷാത്കരിക്കാന്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത്  ഏറ്റവും മനോഹരമായി തന്നെ അത് പൂര്‍ത്തീകരിക്കുകയും ചെയ്തു. രാജ്യം മുഴുവനും ഇതില്‍ ആഹ്ലാദിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ബിജെപിക്കോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ഒരുതരത്തിലുള്ള രാഷ്‌ട്രീയ താല്‍പ്പര്യവുമില്ല. ഇതിനു തെളിവാണ് ബ്രിട്ടീഷുകാരില്‍നിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായി പ്രഥമ പ്രധാനമന്ത്രി ഏറ്റുവാങ്ങിയ, ചോള രാജവംശത്തിന്റെ അധികാര മുദ്രയായ ചെങ്കോല്‍ ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു പിന്നില്‍ സ്ഥാപിക്കുന്നത്. ദക്ഷിണേന്ത്യയുടെയും ദ്രാവിഡ സംസ്‌കാരത്തിന്റെയും പേരുപറഞ്ഞ് വിഘടനവാദം പയറ്റുന്നവര്‍ക്ക് പുതിയ ഭാരതത്തിന്റെ മറുപടിയാണിത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും സുരക്ഷാ സജ്ജീകരണങ്ങളോടെയും നിര്‍മിച്ചിട്ടുള്ള പുതിയ പാര്‍ലമെന്റ് മന്ദിരം ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ഭാരതത്തിന്റെ ഉജ്വലപ്രതീകമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന്റെ മഹത്വത്തിനു ചേരുന്ന നിര്‍മിതിയുമാണിത്. അനാവശ്യമായ ഒരു വിവാദമുണ്ടാക്കി ഉദ്ഘാടന ചടങ്ങിന്റെ നിറംകെടുത്താനും, പ്രധാനമന്ത്രി മോദിയെ അപകീര്‍ത്തിപ്പെടുത്താനുമാണ് കോണ്‍ഗ്രസ്സും മറ്റും ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഇവര്‍ക്കൊപ്പമില്ല. ഏക ഭാരതം ശ്രേഷ്ഠഭാരതം എന്ന മഹനീയമായ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രത്തിന്റെ കരുത്തും ഗാംഭീര്യവും പ്രകടിപ്പിക്കുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. ഇത് മനസ്സിലാക്കാന്‍ കൂട്ടാക്കാത്തവര്‍ ജനങ്ങളില്‍ നിന്നും ജനാധിപത്യത്തില്‍നിന്നും ഒറ്റപ്പെടും.

Tags: delhiപുതിയ പാര്‍ലമെന്‍റ് മന്ദിരംPresidential Inaguration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

India

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.