Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദക്ഷപ്രജാപതിയുടെ ശാപകഥ

താരാനാഥന്‍, നക്ഷത്രേശന്‍, ഉഡുപതി, രോഹിണീശന്‍ എന്നീ ചന്ദ്രനാമങ്ങള്‍ ഇവിടെ ഓര്‍മ്മിക്കാം..

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 14, 2023, 05:00 am IST
in Samskriti

ജ്യോതിഷഭൂഷണം  

എസ് ശ്രീനിവാസ് അയ്യര്‍

ദക്ഷപ്രജാപതിയുടെ ഇരുപത്തിയേഴ് പെണ്‍കിടാങ്ങളായിരുന്നു, നക്ഷത്രകന്യകമാര്‍. അതുകൊണ്ട് അവരെ ലോകം പൊതുവേ ‘ദാക്ഷായണിമാര്‍’ എന്ന് വിളിച്ചുപോന്നു. കിടാങ്ങളില്‍ മൂത്തവള്‍ ജ്യേഷ്ഠാ. (കേട്ട അഥവാ തൃക്കേട്ട. അങ്ങനെ വിശ്വസിക്കപ്പെടുന്നു). യൗവനം വന്നുദിച്ചപ്പോള്‍ അവളെയും അവളുടെ അനുജത്തിമാരെയും ദേവലോകത്തെ സുന്ദരപുരുഷന്മാരില്‍ ഒരാളായ ചന്ദ്രമസ്സിന് (ചന്ദ്രന്) ദക്ഷന്‍ വിവാഹം കഴിച്ചുകൊടുത്തു. ത്രിമൂര്‍ത്തികളുടെ അനുഗ്രഹത്തോടെ ചന്ദ്രന്‍ തന്റെ പത്‌നിമാരുമായി സൗഖ്യപൂര്‍ണമായ കുടുംബജീവിതം സമാരംഭിക്കുകയും ചെയ്തു..

എല്ലാ പത്‌നിമാരോടും ചന്ദ്രന് തുല്യസ്‌നേഹവും സമഭാവനയും ഇല്ലെന്ന് ചന്ദ്രപത്‌നിമാരില്‍ ചിലര്‍ അധികം വൈകാതെ തന്നെ കണ്ടെത്തി. പരിഭവവും പരാതിയും പതിവായി, അവിടെ. രോഹിണിയുടെ വിശ്വസൗന്ദര്യമായിരുന്നു, ചന്ദ്രന്റെ വലിയ ദൗര്‍ബല്യം. രോഹിണിയെ കൂടുതല്‍ സ്‌നേഹിക്കുകയും മറ്റുള്ളവരെ തീരെ അവഗണിക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപം രോഹിണിയുടെ സഹോദരിമാര്‍ തെളിവുകള്‍ സഹിതം അച്ഛന്റെ മുന്നിലെത്തിച്ചു. തന്റെ മക്കളെ സ്‌നേഹിക്കുന്നതില്‍ വേര്‍തിരിവ് പാടില്ലെന്ന് വിവാഹവേളയില്‍ തന്നെ ദക്ഷപ്രജാപതി ചന്ദ്രനെ ഓര്‍മ്മിപ്പിച്ചിരുന്നതുമാണ്. കാര്യമറിഞ്ഞപ്പോള്‍ പുത്രീവത്സലനായ ദക്ഷന്‍ ക്രോധാവിഷ്ടനായി. ‘നീ രാജയക്ഷ്മാവ് (ക്ഷയം) വന്ന് കോലം കെട്ടുപോകട്ടെ’ എന്നായിരുന്നു, ദക്ഷന്റെ ശാപരൂപേണയുള്ള പ്രതികരണം. സ്വന്തം ദേഹകാന്തിയില്‍ എന്നും അളവറ്റ് അഹങ്കരിച്ചിരുന്ന ചന്ദ്രന് അത് ഏറ്റവും വലിയൊരു തിരിച്ചടിയായി! ആ നിമിഷം തന്നെ കരിഞ്ഞുണങ്ങിയ മരം പോലെ പ്രഭാവിഹീനനായി, ചന്ദ്രന്‍..നീണ്ടകാലത്തെ ശിവഭജനത്തിലൂടെ ചന്ദ്രന്‍, വരം നേടി. പശ്ചിമഭാരതത്തിലെ പ്രഭാസതീര്‍ത്ഥത്തില്‍ വേദവിധിപ്രകാരം, മന്ത്രോക്തപൂര്‍വം സ്‌നാനം ചെയ്താല്‍ ‘നിന്റെ ശാപം പകുതി കുറയും’  എന്നതായിരുന്നു ഭഗവാന്‍ നല്‍കിയ വരം. ശിവവചനം ഉള്‍ക്കൊണ്ട് ചന്ദ്രന്‍ പ്രഭാസതീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്തു. തേഞ്ഞുതേഞ്ഞ് ഇല്ലാതാകുന്ന കൃഷ്ണപക്ഷമെന്നും, വളര്‍ന്നുവളര്‍ന്ന് പൂര്‍ണതയിലെത്തുന്ന ശുക്ലപക്ഷമെന്നും ചന്ദ്രന്റെ ജീവിതകഥയ്‌ക്ക് രണ്ട് സ്ഥിരം അദ്ധ്യായങ്ങള്‍ മാറി മാറി തുടരുന്നത് അന്നുമുതല്‍ക്കാണ്. ‘വൃദ്ധിക്ഷയങ്ങള്‍ ഉള്ള ഗ്രഹം’ എന്ന് ചന്ദ്രന്‍ അപ്പോള്‍ തൊട്ട് പ്രശസ്തനോ കുപ്രശസ്തനോ ആവുകയും ചെയ്തു.

പ്രഭാസം, മഹാഭാരത, ഭാഗവതാദി ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പുണ്യതീര്‍ത്ഥമാണ് എന്ന് ഇവിടെ ഓര്‍ക്കാം.

അതിനുശേഷം ചന്ദ്രന്‍ എല്ലാ പത്‌നിമാരെയും ഒരുപോലെയാണോ സ്‌നേഹിച്ചത് എന്നറിയില്ല. അത് കാലത്തിന്റെ ഗര്‍ഭത്തില്‍ ചുരുണ്ടുറങ്ങുന്ന ഒരു കഥാരഹസ്യമാണ്.. എന്തായാലും താരാനാഥന്‍, നക്ഷത്രേശന്‍, ഉഡുപതി, രോഹിണീശന്‍ എന്നീ ചന്ദ്രനാമങ്ങള്‍ ഇവിടെ ഓര്‍മ്മിക്കാം..

Tags: keralaAstrologyകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം– അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.