Saturday, December 9, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംഗമേശസന്നിധി തിരുവുത്സവപ്രഭയില്‍

ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം തിരുവുത്സവപ്രഭയിലാണ്. കൊടിയേറ്റും ആറാട്ടും ഉള്‍പ്പെടെ 11 ദിവസം നീളുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവം ആനക്കമ്പക്കാരുടേയും മേളക്കമ്പക്കാരുടേയും കഥകളിക്കമ്പക്കാരുടേയും അവസാനതാവളമാണ്.

കൊടകര ഉണ്ണി by കൊടകര ഉണ്ണി
May 9, 2023, 04:32 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം തിരുവുത്സവപ്രഭയിലാണ്. കൊടിയേറ്റും ആറാട്ടും ഉള്‍പ്പെടെ 11 ദിവസം നീളുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവം ആനക്കമ്പക്കാരുടേയും മേളക്കമ്പക്കാരുടേയും കഥകളിക്കമ്പക്കാരുടേയും അവസാനതാവളമാണ്.  

മേടമാസത്തില്‍ ഉത്രം നാളില്‍ കൊടികയറി തിരുവോണം നാളില്‍ ആറാട്ടോടെ കൊടിയിറങ്ങുന്ന സംഗമേശന്റെ തിരുവുത്സവം അന്യമാകാത്ത ആചാരവിശുദ്ധിയാലും ആട്ടക്കഥകളുടെ ദൃശ്യശ്രാവ്യമനോഹാരിതയാലും കരിവീരന്‍മാരുടെ കറുപ്പഴകാലും ശുദ്ധപഞ്ചാരിയുടെ ചെമ്പടവട്ടങ്ങളാലും ഏറെ ശ്രദ്ധേയമാണ്. കൊടിപ്പുറത്തുവിളക്കുമുതല്‍ പള്ളിവേട്ട ദിവസം ശിവേലിയുള്‍പ്പെടെ 16 മുഴുനീളന്‍ പഞ്ചാരിയാണ് ഇവിടെ കൊട്ടിക്കയറുന്നത്.  ഉത്സവനാളുകളില്‍ രാവിലെ ശ്രീഭൂതബലിക്കുശേഷമാണ് കിഴക്കേനടപ്പുരയില്‍ ശുദ്ധപഞ്ചാരിക്കു കാലമിടുന്നത്. ഉത്സവത്തിന്റെ ആദ്യദിനങ്ങളില്‍ രണ്ടും മൂന്നും മണിക്കൂറുകള്‍ മാത്രമുള്ള പഞ്ചാരി ഉത്സവം മുറുകുന്നതോടെ ‘പഞ്ചാരി തുടങ്ങിയാല്‍ പത്തുനാഴിക’’എന്ന ചൊല്ലിനെ അന്വര്‍ഥമാക്കും വിധമാണ് ശിവേലി. കൈയ്യും കോലും ഉപയോഗിച്ചുമാത്രമാണ് ഇവിടെ പതികാലംമുതലുള്ള പഞ്ചാരി കൊട്ടുക. പടിഞ്ഞാറേ നടപ്പുരയില്‍ പഞ്ചാരി അഞ്ചാംകാലം കലാശിപ്പിച്ച് ചെമ്പടകൊട്ടി കുലീപിനിതീര്‍ഥക്കരയിലൂടെ കിഴക്കേ നടപ്പുരയിലെത്തിയാണ്  മേളം തീര് കൊട്ടുന്നത്. ഇക്കുറി ഉത്സവമേളത്തിന് ഓരോ ദിവസവും ഓരോ പ്രമാണിമാരാണ് മേളം നയിക്കുന്നത്.

ഉത്രം നാളില്‍ കൊടികയറി കഴിഞ്ഞാല്‍ കൂത്തമ്പലത്തില്‍ കൂടിയാട്ടത്തിലെ ഒരു ചെറിയ ഭാഗം അരങ്ങേറികൊണ്ട് കലോത്സവത്തിന്റെ നാന്ദി കുറിക്കുന്നു. കൊടിപ്പുറത്തുവിളക്കുമുതല്‍ പള്ളിവേട്ടയുടെ തലെന്നാള്‍ വരെ ‘വിളക്കിനെഴുന്നള്ളത്തുണ്ട്. ഇതില്‍ ഏറ്റവും ദൈര്‍ഘ്യമേറുന്നതും ഭക്തരുടെ ഏറ്റവും വലിയ തിരക്കനുഭവപ്പെടുന്നതും പള്ളിവേട്ടയുടെ തലേദിവസം നടക്കുന്ന വലിയ വിളക്കിനാണ്. ഈ  രാത്രിയിലാണ് ശ്രീരാമപട്ടാഭിഷേകം കഥകളി അരങ്ങേറുന്നത്. കൊടിപുറത്തു വിളക്കിന്റെ പിറ്റേന്ന് രാവിലെ മുതല്‍ പള്ളിവേട്ട നാള്‍ പകല്‍ വരെ ദിവസവും ശീവേലിയെഴുന്നെള്ളിപ്പുണ്ട്. ശീവേലിക്കും വിളക്കിനും 17 ആനയും പഞ്ചാരിമേളവും അകമ്പടി സേവിക്കും. തിടമ്പേറ്റിയ ആനയുടെ ഇരുവശവും കുട്ടിയാനകള്‍ ഇവിടത്തെ പ്രത്യേകതയാണ്. പതിനേഴ് ആനകളില്‍ ഏഴ് ആനകളുടെ നെറ്റിപ്പട്ടം തങ്കം കൊണ്ടുനിര്‍മിച്ചതും  മറ്റ് പത്ത് ആനകളുടേത്  വെള്ളികൊണ്ടുള്ളതുമാണ്. മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്ത സവിശേഷതയാണിത്.

പള്ളിവേട്ടദിവസം രാത്രി ഒരു കിലോമീറ്റര്‍ കിഴക്കുഭാഗത്തുള്ള ആല്‍ത്തറയിലാണ് പള്ളിവേട്ട നടക്കുന്നത്. ആദ്യം ഒരു ആന കഴുത്തിലെ മണിപോലും കിലുങ്ങി ശബ്ദമുണ്ടാക്കാതെ ആല്‍ത്തറയിലെത്തുന്നു. ചടങ്ങ് കഴിഞ്ഞാല്‍ അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നള്ളത്ത്. കുട്ടംകുളത്തിനു സമീപം എത്തിയാല്‍ വെടിക്കെട്ടും തുടര്‍ന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും. പിറ്റേന്ന് പൂജകഴിഞ്ഞ് ശ്രീഭൂതബലി കഴിഞ്ഞ് മൂന്ന് ആനയുടെ അകമ്പടിയോടെ ആറാട്ടിനു യാത്രയാകുന്നു. ആറാട്ട് ഓരോവര്‍ഷവും ഇടവിട്ട് ചാലക്കുടിയിലെ കൂടപ്പുഴക്കടവിലോ കുറുമാലിപ്പുഴയിലെ  രാപ്പാള്‍ കടവിലോ ആയിരിക്കും. ഇക്കുറി മേയ് 12 ന് രാപ്പാള്‍ കടവിലാണ് ആറാട്ട്.

ഉത്സവനാളുകളില്‍ ക്ഷേത്രകലകളുടെ സംഗമഭൂമിയാണ് സംഗമേശസന്നിധി.  രാവിലെ ശീവേലി കഴിഞ്ഞാല്‍ കിഴക്കെ നടപുരയില്‍ ഓട്ടന്‍തുള്ളല്‍ സന്ധ്യയ്‌ക്ക് നടപ്പുരയില്‍ സന്ധ്യാവേലയായി മദ്ദളക്കേളി, കൊമ്പ്പറ്റ് , കൂത്തമ്പലത്തില്‍ ചാക്യാര്‍കൂത്ത്,  പടിഞ്ഞാറേ നടപുരയില്‍ കുറത്തിയാട്ടം, പാഠകം എന്നിവയും ഉണ്ടാകും.  വിളക്കിന്റെ മേളത്തിനുമുമ്പായി കേളി, കുറുംകുഴല്‍പറ്റ് എന്നിവയുണ്ട്. വിളക്കെഴുന്നള്ളിപ്പ്കഴിഞ്ഞാല്‍  പുലരും വരെ കഥകളിയാണ്.  രാവിലേയും വൈകിട്ടും ശ്രീഭൂതബലിയോടനുബന്ധിച്ചുള്ള ‘മാതൃക്കല്‍ ദര്‍ശനം’ ഏറെ പ്രാധാന്യമുള്ളതാണ്. താമരമാല സംഗമേശന് ഏറെ സവിശേഷമാണ്. മഴ പെയ്യാതിരിക്കാന്‍ കൂടല്‍മാണിക്യസ്വാമിക്ക് താമരമാല വഴിപാട് കഴിക്കുന്നതും പതിവാണ്.  

ഉണ്ണായിവാര്യരും സംഗമേശനും

നളചരിതം ആട്ടകഥയിലൂടെ കേരളഭാഷാസാഹിത്യത്തില്‍ അനശ്വരപ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യര്‍ കൂടല്‍മാണിക്യസ്വാമിയുടെ ഒരുത്തമഭക്തനായിരുന്നു. ക്ഷേത്രത്തിന്റെ  തെക്കേഗോപുരത്തിനു സമീപത്തുള്ള അകത്തൂട്ട് വാര്യത്താണദ്ദേഹത്തിന്റെ ജനനം. ദേവനു മാലക്കെട്ടല്‍ അകത്തൂട്ട് വാരിയത്തെക്കായതിനാല്‍ ബാല്യകാലം മുതല്‍ ഭഗവാനെ സേവിക്കാന്‍ ഉണ്ണായിവാര്യര്‍ക്ക് സാധിച്ചു. നിത്യവും താമര, തുളസി, തെച്ചി എന്നീ പുഷ്പങ്ങള്‍കൊണ്ട് മാലകെട്ടി സംഗമേശന് സമര്‍പ്പിച്ചിരുന്ന അദ്ദേഹത്തിനു സ്‌തോത്രരൂപത്തിലുള്ള ഒരു മാല ഭഗവാന്‍ സമര്‍പ്പിക്കണമെന്ന് ഒരാഗ്രഹം തോന്നി. അതിന്റെ ഫലമാണ് സ്‌തോത്രകാവ്യമായ ‘ശ്രീരാമപഞ്ചശതി’. ശ്രീ സംഗമേശനെ അഭിസംബോധന ചെയ്ത്‌കൊണ്ട് അമ്പത് ദശകങ്ങളിലൂടെ അഞ്ഞൂറ്റിമുപ്പത്തിനാലു ശ്ലോകങ്ങളെകൊണ്ട് സ്തുതിക്കുന്ന അതിമനോഹരമായ സ്‌തോത്രകാവ്യമാണിത്.

Tags: keralafestivalKoodalmanikyam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയ് ഹസാരെ ട്രോഫി: വിജയം തുടരാന്‍ കേരളം ത്രിപുരയ്‌ക്കെതിരെ
Cricket

വിജയ് ഹസാരെ: കേരളത്തിന് ഇന്ന് പ്രീക്വാര്‍ട്ടര്‍

വീടുകളിലെ മോട്ടോർ മോഷ്ടിച്ച സംഭവം; രണ്ടംഗ സംഘം പിടിയിൽ; പ്രതികളിലൊരാൾ 16-കാരൻ
Kerala

വീടുകളിലെ മോട്ടോർ മോഷ്ടിച്ച സംഭവം; രണ്ടംഗ സംഘം പിടിയിൽ; പ്രതികളിലൊരാൾ 16-കാരൻ

നിയമം ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറി: ഹൈക്കോടതി
Kerala

നിയമം ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറി: ഹൈക്കോടതി

കേരളത്തിലെ വിദ്യാഭ്യാസ ഗുണനിലവാരം താഴേക്ക്
Main Article

കേരളത്തിലെ വിദ്യാഭ്യാസ ഗുണനിലവാരം താഴേക്ക്

കോട്ടക്കല്‍ നഗരസഭയില്‍ അട്ടിമറി; സിപിഎം പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥി നഗരസഭാദ്ധ്യക്ഷ; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ബിജെപി
Kerala

കോട്ടക്കല്‍ നഗരസഭയില്‍ അട്ടിമറി; സിപിഎം പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥി നഗരസഭാദ്ധ്യക്ഷ; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സി കെ നാണുവിനെ ജെ ഡി എസ് പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി

സി കെ നാണുവിനെ ജെ ഡി എസ് പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി

ബൃഹത് സോളാർ പവർ പദ്ധതിക്ക് യുഎഇയിൽ തുടക്കമായി: ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ പാർക്ക് രാജ്യത്തിന്റെ മുഖമുദ്രയാകും

ബൃഹത് സോളാർ പവർ പദ്ധതിക്ക് യുഎഇയിൽ തുടക്കമായി: ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ പാർക്ക് രാജ്യത്തിന്റെ മുഖമുദ്രയാകും

കാസര്‍കോട്ടെ വ്യാപാരിയ്‌ക്കെതിരെ ഹവാല ഇടപാടുകള്‍ കണ്ടെത്തി ഇഡി; 3.58 കോടി രൂപ മരവിപ്പിച്ചു

കാസര്‍കോട്ടെ വ്യാപാരിയ്‌ക്കെതിരെ ഹവാല ഇടപാടുകള്‍ കണ്ടെത്തി ഇഡി; 3.58 കോടി രൂപ മരവിപ്പിച്ചു

സ്വകാര്യ മേഖലയിൽ പണിയെടുക്കുന്ന സൗദി പൗരൻമാരുടെ എണ്ണം വർധിക്കുന്നു : കണക്കുകൾ പുറത്ത് വിട്ട് ഭരണകൂടം

സ്വകാര്യ മേഖലയിൽ പണിയെടുക്കുന്ന സൗദി പൗരൻമാരുടെ എണ്ണം വർധിക്കുന്നു : കണക്കുകൾ പുറത്ത് വിട്ട് ഭരണകൂടം

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആഘോഷ രാവുകൾക്ക് തുടക്കമായി: സന്ദർശകർക്ക് അവിശ്വസനീയമായ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനാവസരം

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആഘോഷ രാവുകൾക്ക് തുടക്കമായി: സന്ദർശകർക്ക് അവിശ്വസനീയമായ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനാവസരം

കർഷകരുടെ ആനുകൂല്യങ്ങൾ സംസ്ഥാനം നിഷേധിക്കുന്നു; കർഷക ആത്മഹത്യകൾക്ക് ഉത്തരവാദി പിണറായി സർക്കാർ: കെ.സുരേന്ദ്രൻ

കർഷകരുടെ ആനുകൂല്യങ്ങൾ സംസ്ഥാനം നിഷേധിക്കുന്നു; കർഷക ആത്മഹത്യകൾക്ക് ഉത്തരവാദി പിണറായി സർക്കാർ: കെ.സുരേന്ദ്രൻ

കാനം രാജേന്ദ്രന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കോട്ടയത്തേക്ക് തിരിച്ചു; സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക്

കാനം രാജേന്ദ്രന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കോട്ടയത്തേക്ക് തിരിച്ചു; സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക്

ശബരിമലയില്‍ വന്‍ തിരക്ക് ; ഭക്തര്‍ക്ക് വേഗം ദര്‍ശനത്തിനുളള സൗകര്യം ഉറപ്പാക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം

ശബരിമലയില്‍ വന്‍ തിരക്ക് ; ഭക്തര്‍ക്ക് വേഗം ദര്‍ശനത്തിനുളള സൗകര്യം ഉറപ്പാക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം

പറവ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്! പോസ്റ്റർ പുറത്ത്‌

പറവ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്! പോസ്റ്റർ പുറത്ത്‌

” ലൂയിസ് ഇലവൻ ” ജനുവരി ആദ്യം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും

” ലൂയിസ് ഇലവൻ ” ജനുവരി ആദ്യം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist