ന്യൂദല്‍ഹി: മേയ്തെ വിഭാഗത്തെ പട്ടിക വര്‍ഗ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്താനുളള തീരുമാനത്തെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍ സ്ഥിതി നിയന്ത്രണ വിധേയം.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിലെ കര്‍ണാടത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കി ന്യൂദല്‍ഹിയിലെത്തി.
അമിത് ഷാ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ട്.
അതേസമയം മണിപ്പൂരിലേക്കുളള ട്രെയിനുകളെല്ലാം റദ്ദാക്കി.
വ്യാഴാഴ്ച, മണിപ്പൂര്‍ മുഖ്യമന്ത്രി, സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത രണ്ട് വീഡിയോ കോണ്‍ഫറന്‍സുകള്‍ അമിത് ഷാ നടത്തി.മണിപ്പൂരിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് അദ്ദേഹം നാഗാലാന്‍ഡിലെ നെയ്ഫിയു റിയോ, മിസോറാമിലെ സോറാംതംഗ, അസമിലെ ഹിമന്ത ബിശ്വ ശര്‍മ്മ എന്നീ മുഖ്യമന്ത്രിമാരുമായും ടെലിഫോണില്‍ സംഭാഷണം നടത്തി.
സിആര്‍പിഎഫും ബിഎസ്എഫും ഉള്‍പ്പെടെ 20 ഓളം കമ്പനി സുക്ഷാ ഭടന്മാരെ മണിപ്പൂരില്‍ എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: