Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇവന്മാര്‍ ഒറിജിനലിനെ വെല്ലുന്ന കരിവീരന്മാര്‍; ലക്ഷണമൊത്ത ഗജവീരന്മാര്‍ പിറവിയെടുത്തത് 3 മാസം നീണ്ട പരിശ്രമത്തിനൊടുവിൽ

ഇടയ്‌ക്കിടെ തുമ്പിക്കയ്യുയര്‍ത്തും. ചെവികള്‍ ആട്ടിക്കൊണ്ടേയിരിക്കും. തലയാട്ടി മസ്തകമുയര്‍ത്തി നില്‍ക്കുന്നതു കണ്ടാല്‍ ഇവര്‍ ആരെയും ആകര്‍ഷിക്കും. ജീവന്‍ തുടിക്കുന്ന ശില്‍പമാണിതെന്നറിഞ്ഞാല്‍ കൗതുകം തലപ്പൊക്കമേറ്റും.

ഷാലി മുരിങ്ങൂര്‍ by ഷാലി മുരിങ്ങൂര്‍
May 5, 2023, 01:27 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

ചാലക്കുടി: ഒറിജിനലിനെ വെല്ലുന്ന കരിവീരന്‍; കരവിരുതില്‍ തീര്‍ത്ത യന്ത്രക്കരിവീരന്‍മാര്‍ വിസ്മയമാവുന്നു. സിങ്കപ്പൂരില്‍ നടക്കുന്ന പൂരത്തിന് എഴുന്നള്ളിക്കാനാണ് ഇവന്മാരെ നിര്‍മിച്ചത്. ഒത്തൊരു ആനയാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നുകയുള്ളൂ. ചാലക്കുടി പോട്ടയില്‍ നിന്ന് ഇത്തരത്തില്‍ രണ്ട് ആനകളെ കയറ്റി അയച്ചു. പത്തര അടി ഉയരമുള്ള ചലിക്കുന്ന ആനകളുടെ ഒറിജിനലിനെ വെല്ലുന്ന ശില്‍പങ്ങളാണ് കണ്ടെയ്നറില്‍ കയറ്റി കപ്പല്‍മാര്‍ഗം അയച്ചത്.

ഈ യന്ത്ര ആനകള്‍ക്കുണ്ട് ഏറെ പ്രത്യേകതകള്‍. ഇടയ്‌ക്കിടെ തുമ്പിക്കയ്യുയര്‍ത്തും. ചെവികള്‍ ആട്ടിക്കൊണ്ടേയിരിക്കും. തലയാട്ടി മസ്തകമുയര്‍ത്തി നില്‍ക്കുന്നതു കണ്ടാല്‍ ഇവര്‍ ആരെയും ആകര്‍ഷിക്കും. ജീവന്‍ തുടിക്കുന്ന ശില്‍പമാണിതെന്നറിഞ്ഞാല്‍ കൗതുകം തലപ്പൊക്കമേറ്റും. പോട്ടയിലാണ്  ചലിക്കുന്ന ആനശില്‍പം ഒരുങ്ങിയത്. വിടര്‍ന്ന ചെവികള്‍, 18 നഖങ്ങള്‍, നീണ്ട രോമങ്ങള്‍ നിറഞ്ഞ വാല്‍… ലക്ഷണമൊത്ത ഈ ‘ഗജവീര’ന്മാര്‍ക്ക് ഉയരം പത്തര അടി, തൂക്കം 400 കിലോ വീതം. ഒറ്റനോട്ടത്തില്‍ മാതംഗലീലയില്‍ പറയുന്ന ലക്ഷണങ്ങള്‍ എല്ലാം തികഞ്ഞതെന്ന് ആനപ്രേമികള്‍ പോലും തലയാട്ടി സമ്മതിക്കും. പൂരത്തിന് എഴുന്നള്ളിക്കാം, പകിട്ട് കുറയുകയേ ഇല്ല. കൊച്ചുകുട്ടികള്‍ക്കു പോലും പേടിയില്ലാതെ അടുത്തു പോകാം, തുമ്പിക്കയ്യില്‍ പിടിക്കാം, വേണമെങ്കില്‍ ആനപ്പുറത്തും കയറാം. ഈ ആന ആനയോളം വലുപ്പത്തില്‍ കൗതുകം പകരും.

ചാലക്കുടി പോട്ട പനമ്പിള്ളി കോളജ് റോഡില്‍ ശില്‍പികളായ പ്രശാന്ത് പ്രകാശന്‍ പുതുവേലില്‍, സാന്റോ പൊട്ടത്തുപറമ്പില്‍, ജിനേഷ് കൈതവളപ്പില്‍, റോബിന്‍ മേപ്പുള്ളി എന്നിവരുടെ 3 മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് കരിവീരന്മാര്‍ ‘പിറവി’യെടുത്തത്. റബര്‍ ഉപയോഗിച്ചു നിര്‍മിച്ച ചലിക്കുന്ന ആനയുടെ ഓരോ അവയവങ്ങളും സൂക്ഷ്മമായ നോട്ടത്തില്‍ പോലും ഒറിജിനലിനെ വെല്ലുന്നതു തന്നെ.

മെയ് 28 ന് സിംഗപ്പൂര്‍ പൂരം കമ്മിറ്റി ഒരുക്കുന്ന പൂരത്തിനാണ് ആനകള്‍ നാടുകടന്നത്. കപ്പല്‍ മാര്‍ഗമാണ് യാത്ര. ഇതിനായി ശില്‍പത്തെ പല ഭാഗങ്ങളാക്കി. ശില്‍പികളും സിംഗപ്പൂരിലെ പൂരത്തിനായി പോകുന്നുണ്ട്. ബെംഗളൂരു കൈലാസാശ്രമത്തിലേക്ക് നിര്‍മിച്ചു നല്‍കിയതാണ് ഇതിനു മുമ്പുള്ള ആനവലിപ്പമുള്ള ശില്‍പകൗതുകം. അതിനു മുമ്പ് മറ്റൊരാനയെ കല്ലേറ്റുങ്കരയിലെ ക്ഷേത്ര ഉത്സവത്തിനായി നിര്‍മിച്ചു നല്‍കി. നെറ്റിപ്പട്ടവും മറ്റ് അലങ്കാരങ്ങളും ചാര്‍ത്തി പൂരത്തിന് എഴുന്നള്ളിക്കുകയും ചെയ്തു.

പ്രശാന്തും കൂട്ടരും ഇതോടെ ആകെ 9 യന്ത്ര ആനകളെ നിര്‍മിച്ചു. ദുബായ്, രാജസ്ഥാന്‍, പുതുക്കോട്ട എന്നിവിടങ്ങളിലേക്കെല്ലാം ചലിക്കുന്ന ആനകളെ നിര്‍മിച്ചിട്ടുണ്ട്. 4 പേര്‍ക്ക് ആനപ്പുറത്ത് സുഖമായി ഇരിക്കാം. കോലവും ആലവട്ടവും വെഞ്ചാമരവും എല്ലാമായി പൂരവും നടത്താം.

മോട്ടോര്‍ ഉപയോഗിച്ചാണ് അവയവങ്ങള്‍ ചലിക്കുന്നത്. ചെവി, കണ്ണ്, വായ്, വാല്‍, തുമ്പിക്കൈ എന്നിവയെല്ലാം ചലിക്കും. കണ്ണുകളും അനങ്ങും. തല തിരിക്കും, തുമ്പിക്കയ്യിലൂടെ വെള്ളം ചീറ്റും. നടക്കില്ലെന്നതു മാത്രം പരിമിതി. ഭാരക്കൂടുതലുള്ള ആനയെ മറ്റൊരിടത്തേക്കു നീക്കാന്‍ കാലുകളില്‍ ചക്രങ്ങള്‍ ഘടിപ്പിക്കാം.

പെരുന്നാളുകള്‍ക്കും ഉത്സവങ്ങള്‍ക്കുമെല്ലാമായി 13 വര്‍ഷം മുമ്പ് 6 അടി ഉയരമുള്ള ആനയെ തയാറാക്കിയാണ് ഇവര്‍ ചലിക്കുന്ന ശില്‍പ നിര്‍മിതിക്കു തുടക്കമിടുന്നത്.  18 അടി ഡ്രാഗണ്‍, 25 അടി ഉയരമുള്ള ഹള്‍ക്ക്, 13 അടിയുള്ള ക്രിസ്മസ് പപ്പ, 8 അടി ഉയരമുള്ള സിംഹം എന്നിവയെല്ലാം ഇവരുടെ കരവിരുതില്‍ ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളായി. മോട്ടോര്‍ ഉപയോഗിച്ചു ചലിപ്പിക്കാവുന്നവയായിരുന്നു എല്ലാം.

സിമന്റ് ആര്‍ട്ട് വര്‍ക്കുകള്‍, പാര്‍ക്കുകളുടെ നിര്‍മാണം എന്നിവയിലെല്ലാം സജീവമായി 20 വര്‍ഷമായി പ്രശാന്തും റോബിനും കലാരംഗത്തുണ്ട്. ജിനേഷും സാന്റോയും അപ്പോളോ ടയേഴ്സ് ജീവനക്കാരാണെങ്കിലും അവിടുത്തെ ജോലി കഴിഞ്ഞാല്‍ കലാരംഗത്തു സജീവമാകുന്നു.  

അര്‍ജന്റീന ആരാധകര്‍ക്കായി ഇവര്‍ 30 അടി ഉയരമുള്ള മെസ്സിയെയും ചലിക്കുന്ന 3 അടി വലിപ്പമുള്ള ഫുട്ബോളും ഒരുക്കിയത് ജനശ്രദ്ധ നേടിയിരുന്നു. രാജസ്ഥാനിലെ രാജകൊട്ടാരത്തിലേക്കുള്ള ഓര്‍ഡര്‍ പ്രകാരം ആനകളെ നിര്‍മിച്ചിരുന്നു. ദുബായിലുള്ള തൃശൂര്‍ക്കാരുടെ ‘മ്മടെ തൃശൂര്‍’ എന്ന സംഘടനയുടെ ആവശ്യപ്രകാരം നേരത്തെ അവിടെ ഒരുക്കിയ പൂരത്തിലേക്ക് ഒറിജിനലിനെ വെല്ലുന്ന 2 ആനകളെ ഇവര്‍ എത്തിച്ചു നല്‍കിയിരുന്നു.

Tags: chalakudyElephantStatue
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രസവവേദനയുമായി ആന റെയിൽവേ ട്രാക്കിൽ ; ട്രെയിൻ നിർത്തണമെന്ന് അഭ്യർഥിച്ച് ഡിഎഫ്ഒ ; ഗുഡ്സ് ട്രെയിൻ രണ്ട് മണിക്കൂർ നിർത്തിയിട്ട് റെയിൽവേ അധികൃതർ

Kerala

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

Kerala

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

Kerala

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

Kerala

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി

പുതിയ വാര്‍ത്തകള്‍

വാരഫലം ജൂലൈ 14 മുതല്‍ 20 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, സുഖവും സമ്പത്തും വര്‍ധിക്കും

ആലംബമാകും ആലത്തിയൂര്‍ ഹനുമാന്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

വായന: പ്രകാശം പരത്തുന്ന ജീവിതം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം,പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു

ബാലഗോകുലം ദക്ഷിണകേരളം സുവർണ്ണജയന്തി സമ്മേളനത്തിന്റെ പൊതുസഭയിൽ  കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്‌ഘാടനം ചെയ്യുന്നു

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies