Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റേഷനും പെന്‍ഷനും നല്‍കാത്തത് കേരള സര്‍ക്കാരിന്റെ വലിയ പരാജയം: പ്രകാശ് ജാവദേക്കര്‍

സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലായതും പെന്‍ഷന്‍ നല്‍കാത്തതും സംസ്ഥാന സര്‍ക്കാരിന്റെ വലിയ വീഴ്ചയാണെന്ന് ബിജെപി കേരളാ പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഡേറ്റാ സെന്ററിലും സെര്‍വറുകളിലും അപ്ഡേഷനുകള്‍ നടത്താത്തതും സോഫ്റ്റ് വെയറുകള്‍ നന്നായി പരിപാലിക്കാത്തതുമാണ് യഥാര്‍ത്ഥ പ്രശ്നം. എന്നാല്‍ അതിന് പകരം കുറ്റം നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിനാണെന്ന് വ്യാജ പ്രചാരണം നടത്തുകയാണ് കേരള സര്‍ക്കാരെന്നും ജാവദേക്കര്‍ ആരോപിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 29, 2023, 11:24 pm IST
in India

ന്യൂദല്‍ഹി: സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലായതും പെന്‍ഷന്‍ നല്‍കാത്തതും സംസ്ഥാന സര്‍ക്കാരിന്റെ വലിയ വീഴ്ചയാണെന്ന് ബിജെപി കേരളാ പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഡേറ്റാ സെന്ററിലും സെര്‍വറുകളിലും അപ്ഡേഷനുകള്‍ നടത്താത്തതും സോഫ്റ്റ് വെയറുകള്‍ നന്നായി പരിപാലിക്കാത്തതുമാണ് യഥാര്‍ത്ഥ പ്രശ്നം. എന്നാല്‍ അതിന് പകരം കുറ്റം നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിനാണെന്ന് വ്യാജ പ്രചാരണം നടത്തുകയാണ് കേരള സര്‍ക്കാരെന്നും ജാവദേക്കര്‍ ആരോപിച്ചു.

പൊതുവിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷമായി സംസ്ഥാന ഡേറ്റാ സെന്റര്‍ ഉപയോഗിക്കുന്ന സെര്‍വറുകള്‍ അപ്ഗ്രേഡ് ചെയ്യാത്തതാണ് പ്രശ്നം. പിഒഎസ് സംവിധാനം  നടത്തേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണ്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ 22 സംസ്ഥാനങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. എന്‍ഐസി നിരവധി തവണ കേരള സര്‍ക്കാരിനോട് പൊതുവിതരണ സംവിധാനം ബന്ധിപ്പിച്ചിരിക്കുന്ന സെര്‍വറുകള്‍ അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം മാത്രമാണ് അതു പൂര്‍ത്തിയായത്. ഇനി വിവരങ്ങള്‍ പുതിയ  സെര്‍വറുകളിലേക്ക് മാറ്റേണ്ടതുണ്ട്. ഇതിന് വരുന്ന കാലതാമസമാണ് റേഷന്‍ വിതരണം താറുമാറാകാന്‍ കാരണം. സംസ്ഥാനത്തെ ജനങ്ങളോട് യഥാര്‍ത്ഥ കാരണം പറയാതെ ആയിരക്കണക്കിന് റേഷന്‍ കടകള്‍ അടച്ചിട്ട നടപടി നാണക്കേടാണെന്നും ജാവദേക്കര്‍ പറഞ്ഞു.

പെന്‍ഷനുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ അക്ഷയ സെന്ററുകള്‍ക്കായി മാത്രം നല്‍കിയ കേരളാ സര്‍ക്കാരിന്റെ നടപടിയാണ് പെന്‍ഷന്‍ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ആളുകള്‍ക്ക് അവരുടെ വീടുകളിലിരുന്ന് പെന്‍ഷന്‍ രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ ജീവന്‍ രേഖാ സോഫ്റ്റ് വെയര്‍ തുറന്നു നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും കേരളം ചെയ്യുന്നില്ല.  

അക്ഷയയ്‌ക്ക് മാത്രം ഇതിന് അവകാശം നല്‍കാതെ മറ്റു കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ക്കും ഏജന്‍സികള്‍ക്കും കൂടി അനുമതി നല്‍കണമെന്ന ഹൈക്കോടതി വിധിയും കേരള സര്‍ക്കാര്‍ മറച്ചുപിടിക്കുകയാണ്. ആധാര്‍ നല്‍കേണ്ട പ്ലാറ്റ്ഫോമും കേരളത്തില്‍ താറുമാറായി കിടക്കുകയാണെന്നും കേരളാ സര്‍ക്കാര്‍ ഇക്കാര്യങ്ങളിലെല്ലാം വലിയ അലംഭാവമാണ് കാണിക്കുന്നതെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.

Tags: ഐഎസ്പെന്‍ഷന്‍കേരള സര്‍ക്കാര്‍rationപ്രകാശ് ജാവദേക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.