ന്യൂദല്‍ഹി: അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ട 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന മണ്ണാര്‍ക്കാട് പ്രത്യേക കോടതിയുടെ കണ്ടെത്തല്‍ നീതിയുടെ വലിയ വിജയവും രാജ്യത്തെ നിയമവ്യവസ്ഥയില്‍ നമ്മുടെ വിശ്വാസം ഒരിക്കല്‍കൂടി ഊട്ടിയുറപ്പിക്കുന്നതുമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.
പ്രതികള്‍ക്ക് അര്‍ഹമായ, മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് കരുതാം. അക്രമാസക്തരായ ജനക്കൂട്ടങ്ങളാല്‍ സമൂഹത്തിലെ ദുര്‍ബലര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ കയ്യുംകെട്ടി നോക്കിനിന്ന ഭരണകൂട അലംഭാവത്തിന്റെ ഉദാഹരണം കൂടിയാണ് മധു വധക്കേസ് എന്നതും വിസ്മരിക്കാവുന്നതല്ല.
മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ പാവപ്പെട്ടവരെയും ദുര്‍ബലരെയും സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് വെളിവാക്കുന്നതു കൂടിയായിരുന്നു ഈ സംഭവമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: