Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്

1897ല്‍ ജനിച്ച വേലായുധപ്പണിക്കര്‍ പഠനത്തിനു ശേഷം ഹോമിയോ ഡോക്ടറായി സേവനമാരംഭിച്ചപ്പോഴാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മധ്യതിരുവിതാംകൂറിലെ അറിയപ്പെടുന്ന സമര ഭടനായി മാറുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 09:06 pm IST
in Kerala

രാജീവ് പരമേശ്വരന്‍

മാന്നാര്‍: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം അതിന്റെ ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോള്‍ സൂര്യതേജസോടെ തെളിയുന്ന ഒരു പേരുണ്ട് ഡോ. കെ. വേലായുധപ്പണിക്കര്‍. സമരമുഖത്ത് നിര്‍ഭയനായി പോരാടിയ പടയാളി, മാന്നാര്‍ കുരട്ടിശ്ശേരി കാഞ്ഞിക്കല്‍ വീട്ടില്‍ വേലായുധപ്പണിക്കര്‍ എന്ന കെ.വി. പണിക്കരെ ഈ ആഘോഷവേളയില്‍ ആദരിക്കാതെ പോകുന്നത് ഉചിതമല്ല. 1897ല്‍ ജനിച്ച വേലായുധപ്പണിക്കര്‍ പഠനത്തിനു ശേഷം ഹോമിയോ ഡോക്ടറായി സേവനമാരംഭിച്ചപ്പോഴാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മധ്യതിരുവിതാംകൂറിലെ അറിയപ്പെടുന്ന സമര ഭടനായി മാറുന്നത്.

വൈക്കം സത്യഗ്രഹത്തില്‍ മുന്നണി പോരാളിയായി പൊരുതുമ്പോള്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനേയും ലാത്തിയേയും തൃണവല്‍ഗണിച്ച് അവരോട് ഏറ്റുമുട്ടിയതിന്റെ പ്രതികാരമായി വൈക്കത്തു നിന്ന് തിരുവനന്തപുരം വരെ ഇരുമ്പ് ചങ്ങലയില്‍ ബന്ധിച്ചു 169 കിലോമീറ്ററാണ് പണിക്കരെ നടത്തി കൊണ്ടുപോയത്. ഒരു വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് മോചിതനായ പണിക്കരെ തിരുവനന്തപുരം മുതല്‍ മാന്നാര്‍ വരെ ഘോഷയാത്രയായാണ് വരവേല്‍പ്പ് നല്കി സ്വീകരിച്ചത്. തുടര്‍ന്ന് വിഷവര്‍ശ്ശേരിക്കര ഊരുമഠം മൈതാനത്ത് സംസ്ഥാനതല സ്വീകരണവും പൊതുസമ്മേളനവും നടത്തി. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു അന്ന് സമരം.

പണിക്കരുടെ കഴിവും വാക്ധോരണിയും കണ്ടറിഞ്ഞ് പട്ടം താണുപിള്ള, ടി.എം. വര്‍ഗീസ്, ടി.കെ. മാധവന്‍ എന്നിവര്‍ മാന്നാറിലെത്തി. തുടര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ 11 അംഗ ഉന്നത അധികാര സമിതിയില്‍ നിയമിച്ചു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വഴിനടക്കാനും അവരുടെ മക്കള്‍ക്ക് സ്‌കൂളില്‍ പോയി പഠിക്കാനുമുള്ള അവസരങ്ങള്‍ അദ്ദേഹം നേടിക്കൊടുത്തു.  തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തില്‍ ഒരു അവര്‍ണ ബാലനെ തോളിലിരുത്തി അദ്ദേഹം അമ്പലത്തില്‍ കയറി പ്രവേശനാനുമതിക്കായി പോരാടി. പട്ടികജാതി വിഭാഗങ്ങള്‍ക്കായി പൊതുകിണറുകളും സ്‌കൂളുകളും സ്ഥാപിച്ചു. സൗജന്യ ചികിത്സ നടത്തിയും അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു. ദളിതര്‍ക്ക് വേണ്ടി മിശ്രവിവാഹം പന്തിഭോജനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നേതൃത്വം നല്കി.

1944ല്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുമ്പോള്‍ രാത്രി ബ്രിട്ടീഷ് പട്ടാളം വളഞ്ഞപ്പോള്‍ രക്ഷപ്പെട്ടോടുന്നതിനിടെ പാമ്പു കടിയേറ്റാണ് കെ.വി. പണിക്കര്‍ മരിക്കുന്നത്. ഭാര്യ വിഷവര്‍ശ്ശേരിക്കര മുന്നേത്തുവിട്ടീല്‍ കുഞ്ഞിക്കുട്ടി അമ്മ. അഞ്ച് മക്കളില്‍ ഒഡിഷയില്‍ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസറായി വിരമിച്ച രവീന്ദ്രനാഥന്‍ നായര്‍ മാത്രമാണിപ്പോള്‍ ജീവിച്ചിരിക്കുന്നത്. നാടിന്റെ ചരിത്രത്തില്‍ ഒരിടത്തും അടയാളപ്പെടുത്തിയിട്ടില്ലങ്കിലും ഡോ. കെ.വി. പണിക്കര്‍ എന്ന പേര് വൈക്കം സത്യഗ്രഹത്തിലെ  ഈ ധീരദേശാഭിമാനി സ്വര്‍ണ പ്രഭ ചൊരിഞ്ഞ് വിരാജിക്കും.

Tags: Vaikom Satyagraha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം സത്യഗ്രഹത്തെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു: പി.എസ്. ശ്രീധരന്‍ പിള്ള

ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ തറവാട്ടു വീട്ടിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഹിന്ദു ഐക്യവേദി നേതാക്കള്‍
Kerala

ചിറ്റേടത്തിന്റെ ജീവിതം: പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം- ഹിന്ദു ഐക്യവേദി

Special Article

ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ബലിദാനത്തിന് 101 വയസ്

Kerala

വൈക്കം സത്യഗ്രഹം: കാര്യങ്ങള്‍ ഗാന്ധിജിയെ ബോധ്യപ്പെടുത്തിയത് ആഗമാനന്ദസ്വാമികള്‍; ചര്‍ച്ചയില്‍ ദ്വിഭാഷി,മാധ്യമലോകം തമസ്‌കരിച്ചു

Article

വൈക്കം സത്യാഗ്രഹം: ഹിന്ദു ഐക്യത്തിന്റെ സുവര്‍ണ താക്കോല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.