Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൂടുതല്‍ പണം അദാനി ഓഹരികളില്‍ നിക്ഷേപിക്കുമെന്ന് രാജീവ് ജെയിന്‍; അംബുജ സിമന്‍റ്സിലെ ഓഹരികള്‍ മൂലധനത്തിനായി വിറ്റേയ്‌ക്കുമെന്നും റിപ്പോര്‍ട്ട്

കൂടുതല്‍ പണം അദാനി ഓഹരികള്‍ തന്റെ കമ്പനി നിക്ഷേപിച്ചേക്കുമെന്ന് ജിക്യുജി പാര്‍ട്നേഴ്സിന്റെ സിഇഒ രാജീവ് ജെയിന്‍. ഇതിനിടെ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അംബുജ സിമന്‍റ്സിലെ ഓഹരി വായ്‌പകള്‍ തിരിച്ചടയ്‌ക്കാനായി അദാനി ഗ്രൂപ്പ് വിറ്റേയ്‌ക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2023, 10:36 pm IST
in Business

ന്യൂദല്‍ഹി:കൂടുതല്‍ പണം അദാനി ഓഹരികള്‍ തന്റെ കമ്പനി നിക്ഷേപിച്ചേക്കുമെന്ന് ജിക്യുജി പാര്‍ട്നേഴ്സിന്റെ സിഇഒ രാജീവ് ജെയിന്‍. 15,446 കോടി രൂപ നാല് അദാനി ഓഹരികളില്‍ നിക്ഷേപിക്കുക വഴി  അദാനിയുടെ പ്രധാന ഓഹരികളുടെ വില കുതിച്ചുയര്‍ന്നിരുന്നു.  

എന്നാല്‍ വെള്ളിയാഴ്ച അദാനി എന്‍റര്‍പ്രൈസസിന്റെ വില 6.7 ശതമാനം നഷ്ടമായിരുന്നു. കെയര്‍ ഉന്നത ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ കെയര്‍ അദാനി എന്‍റര്‍പ്രൈസസിന്മേലുള്ള വിലയിരുത്തല്‍ സുരക്ഷിതം എന്നതില്‍ നിന്നും നെഗറ്റീവ് എന്നാക്കിയതാണ് ഓഹരി വില താഴാന്‍ കാരണമായത്. അതേ സമയം അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍ എന്നീ ഓഹരികള്‍ വീണ്ടും അഞ്ച് ശതമാനം ഉയര്‍ന്നു. അദാനി പോര്‍ട്സും ചെറിയ തോതില്‍ ഉയര്‍ച്ച കാണിച്ചു.  

രാജീവ് ജെയിന്റെ അമേരിക്ക ആസ്ഥാനമായ, ആസ്ത്രേല്യയിലെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത, ഏകദേശം 900 കോടി ഡോളര്‍ ആസ്തിയുള്ള ജിക്യുജി പാര്‍ട്നേഴ്സ് കഴിഞ്ഞ ദിവസം 15,446 കോടി രൂപയാണ് നാല് അദാനി ഓഹരികളില്‍ നിക്ഷേപിച്ചത്. 5460 കോടി മുടക്കി അദാനി പോര്‍ട്ട്സിന്റെ ഓഹരികള്‍ ഒന്നിന് 596 രൂപ എന്ന കണക്കില്‍ 8.86 കോടി ഓഹരികളും 5282 കോടി മുടക്കി അദാനി എന്‍റര്‍പ്രൈസസിന്റെ ഓഹരികള്‍ ഓഹരി ഒന്നിന് 1410  രൂപ എന്ന കണക്കില്‍3.8 കോടി ഓഹരികളും 1898 കോടി രൂപ മുടക്കി അദാനി ട്രാന്‍സ്മിഷന്റെ ഓഹരികള്‍ ഓഹരി ഒന്നിന് 668 രൂപ എന്ന കണക്കില്‍ 2.8 കോടി ഓഹരികളും 2806 കോടി രൂപ മുടക്കി അദാനി ഗ്രീനിന്റെ ഓഹരികള്‍ ഓഹരി ഒന്നിന് 504  രൂപ എന്ന കണക്കില്‍ 5.5 കോടി ഓഹരികളുമാണ് രാജീവ് ജെയിന്റെ കമ്പനി വാങ്ങിയത്.    

ഇതിനിടെ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അംബുജ സിമന്‍റ്സിലെ ഓഹരി വായ്‌പകള്‍ തിരിച്ചടയ്‌ക്കാനായി അദാനി ഗ്രൂപ്പ് വിറ്റേയ്‌ക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് അംബുജ സിമന്‍റ്സ്. ഓഹരികള്‍ വിറ്റ് 3687 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. ഈ തുക വായ്‌പാ തിരിച്ചടവ് അടയ്‌ക്കാന്‍ ഉപയോഗിക്കും. വളരെ ശ്രദ്ധാപൂര്‍വ്വമാണ് നീക്കങ്ങളാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്.  

എന്തുകൊണ്ടാണ്  അദാനി ഓഹരികളില്‍ പണം മുടക്കിയത് എന്ന ചോദ്യത്തിന്  അദാനി കമ്പനികളുടെ ദീർഘകാല വളർച്ചാ സാധ്യതകൾ മികച്ചതാണെന്നതായിരുന്നു മറുപടി. വരുന്ന 20 വര്‍ഷത്തേക്ക് ഈ ഓഹരികളില്‍ വലിയ വരുമാനം ഞാന്‍ പ്രതീക്ഷിക്കുന്നു. സാധാരണ ഓഹരി നിക്ഷേപകര്‍ പി-ഇ (പ്രൈസ് ടു ഏണിംഗ് റേഷ്യോ ഓഹരി വിലയും അതിലെ ലാഭവിഹിതവും തമ്മിലുള്ള അനുപാതം)  അനുപാതം നോക്കി നിക്ഷേപിക്കുന്ന സാഹചര്യമല്ല അദാനി ഓഹരികളുടെ കാര്യത്തിലുള്ളത്. കാരണം അടിസ്ഥാനസൗകര്യങ്ങളായ വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും വന്‍സ്വത്താണ് അദാനിയുടെ കൈകളില്‍ ഉള്ളത്.- രാജീവ് ജെയിന്‍ പറഞ്ഞു.  

ഞാന്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ, അടിസ്ഥാന സൗകര്യവികസനം എന്നിവയെ സഹായിക്കുന്ന കമ്പനികളിൽ നിക്ഷേപം നടത്താൻ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ എയർ ട്രാഫിക്കിൽ 25% അദാനി നടത്തുന്ന എയർപോർട്ടുകളിലൂടെ കടന്നു പോവുന്നു. 25 മുതൽ 40 ശതമാനം വരെയുള്ള ഇന്ത്യയുടെ ചരക്ക് കടത്തും അദാനിയുടെ തുറമുഖങ്ങളിലൂടെയാണ് കടന്നു പോവുന്നതെന്നും രാജീവ് ജെയിന്‍ വിലയിരുത്തി.

ഇന്ത്യയിൽ നിന്നും യുഎസിലേക്ക് മാറിയ രാജീവ് ജെയിൻ ദശാബ്ദങ്ങളുടെ പരിചയസമ്പത്തുള്ള നിക്ഷേപകനാണ്. പരമ്പരാഗത നിക്ഷേപരീതികളെ ധൈര്യത്തോടെ സമീപിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. ഏഴു വർഷങ്ങൾക്കുള്ളിൽ ജിക്യുജി ഇൻവെസ്റ്റ്മെന്‍റിനെ 9200  കോടി ഡോളർ എന്ന ഭീമന്‍ കമ്പനിയാക്കി മാറ്റിയത് അദ്ദേഹമാണ്. ഒരു ഓഹരി വിപണിയിലെ അടിസ്ഥാന ഫണ്ടുകളെ ബഹുദൂരം പിന്നിലാക്കുന്ന പ്രകടനവും ജിക്യുജി ഇൻവെസ്റ്റ്മെന്റ് നടത്തിയിട്ടുണ്ട്.

വലിയ തുക ഇൻഡിവിഡ്വൽ ഓഹരികളിൽ നിക്ഷേപിക്കുന്നതാണ് ജെയിനിന്റെ രീതി. സ്വയം ഒരു നിലവാരമുള്ള ഗ്രോത്ത് മാനേജർ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. നിക്ഷേപം അതിജീവനത്തിന്റെ ഗെയിമാണെന്ന് ജെയിനിനെ പരാമർശിക്കവെ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.  

സിംഗപ്പൂരിലും ഹോങ്കോങ്ങിലും വിദേശ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിക്കാന്‍ അദാനി നടത്തിയ റോഡ്  ഷോ വന്‍ വിജയമായിരുന്നു. അദാനി കമ്പനികളില്‍ പണം നിക്ഷേപിക്കാന്‍ പല ഗ്രൂപ്പുകളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിന് പിന്നാലെ ഇനി ലണ്ടന്‍, ദുബായ്, യുഎസ് എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ റോഡ് ഷോ നടക്കും. അതോടെ കൂടുതല്‍ നിക്ഷേപകര്‍ രംഗത്തെത്തുമെന്ന് കരുതുന്നു.  

ഇപ്പോള്‍ അദാനി കമ്പനി അന്താരാഷ്‌ട്ര ബാങ്കുകളിലും ഇന്ത്യയിലെ ചില ധനകാര്യസ്ഥാപനങ്ങളിലും പണയം വെച്ച ചില ഓഹരികള്‍ കൂടി തിരിച്ചെടുക്കുകയാണ്. അതിനായി 7347 കോടി രൂപയാണ് ചെലവാക്കാന്‍ പോകുന്നത്. ഇത് പ്രകാരം അദാനി പോര്‍ട്സിന്റെ 15.5 കോടി ഓഹരികളും അദാനി എന്‍റര്‍പ്രൈസസിന്റെ 3.1 കോടി ഓഹരികളും അദാനി ട്രാന്‍സ്മിഷന്റെ 3.6 കോടി ഓഹരികളും അദാനി ഗ്രിന്‍ എനര്‍ജിയുടെ 1.1 കോടി ഓഹരികളും സ്വതന്ത്രമാകും.  

കഴിഞ്ഞ മാസത്തില്‍ മാത്രം വായ്‌പാതിരിച്ചടവ് എന്ന നിലയില്‍ 11000 കോടി രൂപ അദാനി ഗ്രൂപ്പ് നല്‍കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 മുന്‍പ് തന്നെ ഓഹരികള്‍ പണയം വെച്ച് നേടിയ വായ്‌പകളിലുള്ള തിരിച്ചടവ് ബാധ്യതകള്‍ തീര്‍ക്കുമെന്ന് അദാനി  വ്യക്തമാക്കിയിരുന്നു.  

Tags: രാജീവ് ജെയിനിഅദാനി പവര്‍അദാനി വില്‍മര്‍അദാനി എന്‍റര്‍പ്രൈസസിന്‍റെഅംബുജ സിമന്‍റ്അദാനിപണംഅദാനി ഗ്രീന്‍ഹിന്‍ഡെന്‍ബെര്‍ഗിജെയിന്‍ജിക്യുജി പാര്‍ട്നേഴ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

പുതിയ വാര്‍ത്തകള്‍

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.