Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേവാലയ കാഴ്ചകള്‍

കഥ

കാരൂര്‍ സോമന്‍ by കാരൂര്‍ സോമന്‍
Mar 5, 2023, 05:16 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

ചുമരിലെ പല്ലി ചിലക്കുംപോലെ പട്ടക്കാരന്‍ മാത്യൂവിന്റെ ഫോണ്‍ ശബ്ദിച്ചു. ഫോണ്‍ എടുത്തില്ല. ദേവാലയത്തിലേക്ക് വരുന്ന കാര്യം പറയാനാണ് വിളിച്ചത്. വീട്ടുമുറ്റത്തെ പൂക്കള്‍ തളിരും താരുമണിഞ്ഞു നിന്നു. പലയിടത്തും പുത്തന്‍ ചെടികള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ നിന്നെത്തിയ സാം സാമുവലിന്റെ   കുടുംബം കാറില്‍ ദേവാലയത്തിലേക്ക് തിരിച്ചു. നാട്ടില്‍ അവധിക്ക് വരുമ്പോഴൊക്കെ മാതാപിതാക്കള്‍ അന്തിയുറങ്ങുന്ന ശവക്കല്ലറ കണ്ടിട്ടാണ് മടങ്ങുക. കാറില്‍ നിന്ന് പുറത്തിറങ്ങി. കണ്ണിന് കുളിര്‍മ്മ നല്‍കുന്ന ഗ്രാമീണ ഭംഗി.  

അന്ധാളിപ്പോടെ ദേവാലയ ഗേറ്റിനെ നോക്കി. വാതില്‍ പൂട്ടിയിരിക്കുന്നു.ആദ്യമായിട്ടാണ് വാതില്‍ പൂ

ട്ടി കണ്ടത്. ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന മനോഹര ദേവാലയം സമ്പദ്‌സമൃദ്ധിയുടെ ഗാംഭീര്യം വിളിച്ചോതുന്നു. അപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് പാശ്ചാത്യ രാജ്യങ്ങളിലെ ദേവാലയങ്ങളാണ്. പത്താം നൂറ്റാണ്ടു മുതല്‍ കാടുപിടിച്ചു കിടക്കുന്ന സ്മാരകശിലകള്‍. പ്രാര്‍ത്ഥിക്കാനും ആളില്ല.  

സമ്പന്ന  രാജ്യങ്ങളില്‍ മതവിശ്വാസം വളര്‍ച്ചയറ്റു മൊട്ടുകളായി കൊഴിഞ്ഞു വീഴുന്നു.  ദരിദ്ര രാജ്യങ്ങളില്‍ ശിരസ്സിലേറ്റി തളിര്‍ക്കുന്നു.  ദേവാലയത്തിന് മുകളില്‍ പ്രാവുകളുടെ സ്വരമാധുരി കേള്‍ക്കാം. ആനന്ദാശ്രുക്കള്‍ നിറഞ്ഞ കുട്ടികളുടെ കണ്ണുകളില്‍  ഉത്കണ്ഠയുണ്ട്. അവരുടെ ചോദ്യം, എന്താണ് ദേവാലയ വാതില്‍ പൂട്ടിയിരിക്കുന്നത്?

തിളക്കമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞുനില്‍ക്കുന്നഅവരെ വഴിപോക്കര്‍ ശ്രദ്ധിക്കുന്നുണ്ട്. അവിടേക്ക് വടിയൂന്നി വന്ന ഒരു വൃദ്ധ പള്ളിയെ തൊഴുതു പോയി.   അടുത്തുള്ള പട്ടക്കാരന്‍ താമസിക്കുന്ന ബംഗ്ലാവി ലേക്ക്  നടന്നു. അവിടുത്തെ ഗേറ്റ് പൂട്ടിയിട്ടില്ല. ഭിത്തിയിലെ കോളിങ് ബെല്ലില്‍ വിരലമര്‍ത്തി. ഇടുങ്ങിയ അരക്കെട്ടോടുകൂടിയ  സൗന്ദര്യം പൂത്തുലഞ്ഞ പട്ടക്കാരന്‍ മാത്യുവിന്റെ ഭാര്യ കുഞ്ഞുമോള്‍ കതക് അല്‍പ്പം  തുറന്ന് തിടുക്കപ്പെട്ട്  ചോദിച്ചു.

”എന്താണ്?”  

സാം വിളറിയ മന്ദഹാസത്തോടെ വന്ന കാര്യമറിയിച്ചു.  

മാത്യു  അകത്തുണ്ടെങ്കിലും പുറത്തേക്ക് വന്നില്ല. കുഞ്ഞുമോള്‍  മൊബൈലില്‍ കപ്യാരെ വിളിച്ചു് കാര്യങ്ങള്‍ ധരിപ്പിക്കുന്നത് പുറത്തുനിന്ന് കേട്ടു. അകത്ത് ഇരിപ്പിടമുണ്ടെങ്കിലും അകത്തേക്ക് ക്ഷണിച്ചില്ല. സാം താഴ്ന്ന ശബ്ദത്തില്‍ ചോദിച്ചു.  

”പള്ളിയുടെ താക്കോല്‍ സൂക്ഷിക്കേണ്ടത് പട്ടക്കാരനല്ലേ മാഡം”  

അവരുടെ കണ്ണുകള്‍ തടിച്ചുവീര്‍ത്തു. തുറിച്ചുനോക്കി പുരികം ചുളിച്ചുകൊണ്ട് പരിഭവത്തോടെ  പറഞ്ഞു.

”നിങ്ങള്‍ക്ക് ശവക്കല്ലറ കണ്ടാല്‍ പോരായോ? മറ്റുള്ളതൊക്കെ എന്തിന് തിരക്കണം?”

സാം നിശ്ശബ്ദനായി നിമിഷങ്ങള്‍ തരിച്ചുനിന്നു. കലശലായ വെറുപ്പ് തോന്നി. സ്നേഹ പൂര്‍വ്വമായ ഒരു പ്രതികരണമാണ് പ്രതീക്ഷിച്ചത്. ഒരു വാഗ്വാദം വേണമെങ്കില്‍ നടത്താം. ദേവാലയത്തിന്റെ ഉടമസ്ഥന്‍ പട്ടക്കാരനാണ്. താക്കോല്‍ ഇരിക്കേണ്ടത് പട്ടക്കാരന്റെ വീട്ടിലാണ്. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ദേവാലയം തുറന്നുകൊടുക്കണം, ഗേറ്റ് തുറക്കണം, അടക്കണം. അതൊക്കെ മറ്റുള്ളവരെ ഏല്‍പ്പിച്ചിട്ട് നടക്കുന്ന സ്വാര്‍ത്ഥമതികള്‍.    

ജനാല ഞെരിഞ്ഞമര്‍ന്നു. ജനല്‍പ്പാളികള്‍ക്കിടയിലൂടെ വെളിച്ചത്തിന്റെ ഒരു കീറ് പുറത്തേക്ക് വന്നു. ഭാര്യയുടെ ശബ്ദത്തിന് കനം കൂടിയതുകൊണ്ടാണ് ഭര്‍ത്താവ് പൊത്തിലെ പാമ്പിനെപ്പോലെ ഒളികണ്ണിട്ട് നോക്കിയത്.  

സാം തറപ്പിച്ചൊന്ന് നോക്കിയിട്ട് മനസ്സില്‍ പറഞ്ഞു.  ”ദേവാലയം ഇവള്‍ക്ക് സ്ത്രീധനം കിട്ടിയതുപോലുണ്ട്.”

അടുത്തു നിന്ന ഭാര്യ ഏലി ഇമവെട്ടാതെ അവളെ നോക്കി ഊറിച്ചിരിച്ചു. പഴയ പൗരോഹിത്യത്തിലെ ഇളം തലമുറക്കാരിയെന്ന് തോന്നി. ഈ മലയാളികള്‍ ആത്മീയ അജ്ഞതയില്‍ നിന്ന് എന്നാണ് മുക്തി നേടുക?  

ഒരു മണിക്കൂര്‍ കഴിഞ്ഞ് ആജ്ഞാനുവര്‍ത്തിയായ കറുത്തു മെലിഞ്ഞ കപ്യാര്‍ എത്തി. ഒരു നെടു വീര്‍പ്പുമായി കപ്യാര്‍ക്കൊപ്പം നടന്നു. അയാള്‍  ഗേറ്റ് തുറന്നു. സ്നേഹസഹജമായ പെരുമാറ്റം. അയാളുടെ മുഖത്തെ മന്ദസ്മിതം പട്ടക്കാരന്റെ ഭാര്യയുടെ മുഖത്ത് കണ്ടില്ല. ദേവാലയ മതില്‍ അധികാരത്തിന്റെ  കെട്ടുറപ്പുള്ള കോട്ടയാണ്. അതിലെ ഓരോ കല്ലുകളും അന്ധവിശ്വാസികളായ അടിമകളുടേതാണ്. നിശ്ശബ്ദമായ  ശവക്കല്ലറകള്‍ക്ക് മീതെ കുരിശുകള്‍ ഉറങ്ങുന്നു. ശ്മശാന മണ്ണിലെ തെങ്ങുകളില്‍ കാക്കകള്‍ കലപില ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് പറക്കുന്നു.  

സാം അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങി. കുളിര്‍കാറ്റ് ആശ്വാസമായി.

വീട്ടിലെത്തിയ സാം പട്ടക്കാരന്‍ മാത്യുവിനെ  മൊബൈലില്‍  വിളിച്ചു് തന്റെ സങ്കടം പങ്കുവയ്‌ക്കാന്‍ തീരുമാനിച്ചു. ഫോണ്‍ രണ്ടുവട്ടം ശബ്ദിച്ചു.  മൂന്നാമത്തെ പ്രാവശ്യം ഹൃദയ ശൂന്യനായ പട്ടക്കാരന്‍ ഫോണ്‍ നിരസിച്ചു. വീണ്ടും വിളിച്ചു. വീണ്ടും വെട്ടി. വല്ലാത്ത നിരാശയും ജാള്യതയും തോന്നി. ആത്മാവില്‍ പുണ്ണുപി

ടിച്ച പട്ടക്കാരന്‍. ഇയാള്‍ക്കൊപ്പം  വിശന്നുവലഞ്ഞു നടക്കുന്ന ആത്മാക്കള്‍. സ്വാര്‍ത്ഥതയും ആഡംബരവും ആസ്വദിച്ച് പാവങ്ങളെ വേട്ടയാടി യേശുവിനെ ക്രൂശിക്കുന്ന മഹാപാപികള്‍. സാമിന്റെ  നിരാശാനിഹതമായ മനസ്സില്‍ ജീവനുള്ള ഭൂത-പ്രേതങ്ങള്‍ ഒരു നിഴലായി തെളിഞ്ഞു വന്നു. തൊഴില്‍ ലഭിക്കാതെ തെണ്ടി നടക്കുന്ന ഭൂതപ്രേതാ ദികള്‍ പട്ടക്കാരായി ദേവാലയങ്ങളില്‍ നുഴഞ്ഞു കയറിയോ?

Tags: കഥ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

Samskriti

കുടുംബസങ്കല്പങ്ങളുടെ വിസ്മയേതിഹാസം

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies