Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതി വാഴ്ചയ്‌ക്ക് കനത്ത പ്രഹരം

കേജ്‌രിവാളിന്റെ സത്യസന്ധതയില്ലായ്‌മയും അവസരവാദവും ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ നേതാക്കള്‍ വെളിപ്പെടുത്തുകയുണ്ടായി. സിസോദിയയും സത്യേന്ദ്ര ജയിനും ഒറ്റയ്‌ക്കല്ല അഴിമതി നടത്തിയിട്ടുള്ളതെന്ന് വ്യക്തമാണ്. അന്വേഷണം കേജ്‌രിവാളിലേക്ക് തിരിയുന്ന കാലം ഒട്ടും വിദൂരമല്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 2, 2023, 05:00 am IST
in Editorial

അഴിമതിക്കേസുകളില്‍പ്പെട്ട് ജയിലിലായ ദല്‍ഹി ആം ആദ്മി സര്‍ക്കാരിലെ എക്‌സൈസ് മന്ത്രിയായ മനീഷ് സിസോദിയയും ജയില്‍ മന്ത്രി സത്യേന്ദ്ര ജയിനും രാജിവച്ചിരിക്കുന്നു. മദ്യ നയ അഴിമതിക്കേസില്‍ അവസാനവട്ടം ചോദ്യം ചെയ്ത സിസോദിയയെ സിബിഐ അറസ്റ്റു ചെയ്യുകയായിരുന്നു. ഇതിനെതിരെ രാഷ്‌ട്രീയ പകപോക്കല്‍ ആരോപിച്ച് രാജ്യതലസ്ഥാനത്തും പാര്‍ട്ടിക്ക് ഭരണമുള്ള പഞ്ചാബിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും, ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. സിബിഐയുടെ നടപടിയില്‍ ഭരണഘടനാ ലംഘനം ആരോപിച്ച സിസോദിയയുടെ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി തീരുമാനിച്ചതോടെ ഗത്യന്തരമില്ലാതെ രാജിവയ്‌ക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത മന്ത്രി സത്യേന്ദ്ര ജയിനും മാസങ്ങളായി തിഹാര്‍ ജയിലില്‍ കഴിയുകയാണ്. അഴിമതിക്കേസില്‍ പ്രതിയായ സിസോദിയ രാജിവച്ചാല്‍ എന്തുകൊണ്ട് ഈ മാനദണ്ഡം സത്യേന്ദ്ര ജയിനും ബാധകമാവുന്നില്ല എന്ന ചോദ്യം ഉയരും. അത് ഒഴിവാക്കാനാണ് ജെയിനിനെക്കൊണ്ടും രാജിവയ്‌പ്പിച്ചത്. മദ്യനയത്തില്‍ ഒരു സ്വകാര്യ കമ്പനിക്ക് അനുകൂലമായി ഇളവുവരുത്തി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്. വന്‍ അവകാശവാദങ്ങളുമായി ആം ആദ്മി പാര്‍ട്ടി മത്സരത്തിനിറങ്ങിയ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് ഈ പണം ഉപയോഗിച്ചതായാണ് കരുതപ്പെടുന്നത്. അവിടെ കനത്ത പരാജയം ഏല്‍ക്കേണ്ടിവന്നതിനു പുറമെയാണ് അഴിമതിക്കേസിലും തിരിച്ചടിയേറ്റിരിക്കുന്നത്.  

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തെ അഴിമതികള്‍ക്കെതിരെ അണ്ണാ ഹസാരെ നടത്തിയ പ്രക്ഷോഭത്തിന്റെ പേരില്‍ രൂപീകരിച്ചതാണ് ആം ആദ്മി പാര്‍ട്ടി. ദല്‍ഹിയില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞതോടെ പല വിവാദങ്ങളും ഉയര്‍ന്നുവന്നു. വര്‍ഗീയ കലാപങ്ങളെയും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പരസ്യമായി പിന്തുണച്ച അരവിന്ദ് കേജ്‌രിവാള്‍ നയിക്കുന്ന ദല്‍ഹി സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കി ജനങ്ങളുടെ പിന്തുണയാര്‍ജിക്കാനും ശ്രമം നടത്തി. അവസരവാദ നയങ്ങളുടെ വക്താവും അഴിമതിക്കാരുടെ സംരക്ഷകനുമായി മാറിയ കേജ്‌രിവാളിനെ അണ്ണഹസാരെ പലവട്ടം തള്ളിപ്പറഞ്ഞു. അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി ഹസാരയെപ്പോലും ഉപയോഗിച്ച കേജ്‌രിവാള്‍ ഇതൊന്നും കാര്യമാക്കിയില്ല. തനിക്കു ചുറ്റും കൂടിയ കൗശലക്കാരായ ഒരു കൂട്ടം നേതാക്കളുടെ ബലത്തില്‍ ദല്‍ഹിയില്‍ ഭരണം നടത്തുകയും, ഖാലിസ്ഥാന്‍ വാദികളുടെ പിന്തുണയോടെ പഞ്ചാബില്‍ അധികാരത്തിലെത്തുകയും ചെയ്തു. ഗീബല്‍സിനെപ്പോലും തോല്‍പ്പിക്കുന്ന കുപ്രചാരണമാണ് ഈ പാര്‍ട്ടിയുടെ കൈമുതലെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സത്യേന്ദ്ര ജയിനെ തൊണ്ടിമുതലോടെയാണ് പിടികൂടിയത്. കറന്‍സി കെട്ടുകളും സ്വര്‍ണവുമുള്‍പ്പെടെ പിടിച്ചെടുത്തു. എന്നിട്ടും കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന പ്രചാരണമാണ് മുഖ്യമന്ത്രി കേജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയത്. ആം ആദ്മി സര്‍ക്കാരിന്റെ ജയില്‍ വകുപ്പ് മന്ത്രിയായിരുന്ന സത്യേന്ദ്ര ജയിന് ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ അനുവദിച്ചത് വലിയ വിവാദമായി. കേജ്‌രിവാളിന്റെ വിദ്യാഭ്യാസ മന്ത്രിയായ സിസോദിയയാണ് എക്‌സൈസ് വകുപ്പും കൈകാര്യം ചെയ്തിരുന്നത്!

സിസോദിയയെക്കൊണ്ടും ജയിനിനെക്കൊണ്ടും രാജിവപ്പിച്ചത് കേജ്‌രിവാളിന്റെ ബുദ്ധിയാണ്. പിടിച്ചുനില്‍ക്കണമെങ്കില്‍ ഇങ്ങനെയൊരു കടുംകൈ ആവശ്യമാണ്. വൃത്തികെട്ട കൗശലങ്ങള്‍ പ്രയോഗിച്ചാണ് ഈ നേതാവ് പാര്‍ട്ടിയുണ്ടാക്കിയതും അധികാരത്തില്‍ തുടരുന്നതും. അധികാരത്തിനുവേണ്ടി ആരുമായി കൂട്ടുചേരാനും മടിക്കില്ല. ഇതിനു തെളിവാണ് ഖാലിസ്ഥാന്‍ വാദികളുമായുള്ള കൂട്ടുകെട്ട്. ദല്‍ഹിയിലെ കര്‍ഷക വിരുദ്ധ സമരത്തിന്റെ മറവില്‍ രൂപപ്പെട്ടതാണ് ഈ അവിശുദ്ധ  സഖ്യം. നരേന്ദ്ര മോദിയെയാണ്  കേജ്‌രിവാള്‍ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചിട്ടുള്ളത്. വന്‍ വിജയം നേടുമെന്ന പ്രഖ്യാപനവുമായി ഗുജറാത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ഹിമാചലില്‍ കെട്ടിവച്ച കാശുപോലും കിട്ടിയില്ല. പ്രതിപക്ഷ രാഷ്‌ട്രീയത്തെ ഇന്നു കാണുന്ന രീതിയില്‍ അധഃപതിപ്പിക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടിക്കും കേജ്‌രിവാളിനും വലിയ പങ്കുണ്ട്. മറ്റൊരാള്‍ കോണ്‍ഗ്രസ് നേതാവ് രാഹുലാണ്. പലപ്പോഴും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളെപ്പോലെയാണ് ഇവര്‍ പെരുമാറുന്നത്. സിസോദിയ ജയിലിലായതോടെ കേജ്‌രിവാളിന്റെ പതനം തുടങ്ങിയതായി കണക്കാക്കാം. സ്വന്തമായി ഒരു വകുപ്പും കൈകാര്യം ചെയ്യാതെ പതിനെട്ടിലേറെ വകുപ്പുകളാണ് കേജ്‌രിവാള്‍, സിസോദിയയ്‌ക്ക് വിട്ടുകൊടുത്തിരുന്നത്. അഴിമതികളെല്ലാം തന്റെ അറിവോടെയും സമ്മതത്തോടെയും നടത്തുമ്പോഴും താന്‍ പിടിയിലാവരുത് എന്നൊരു തന്ത്രം ഇതിനു പിന്നിലുണ്ട്. കേജ്‌രിവാളിന്റെ സത്യസന്ധതയില്ലായ്‌മയും അവസരവാദവും ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ നേതാക്കള്‍ വെളിപ്പെടുത്തുകയുണ്ടായി. സിസോദിയയും സത്യേന്ദ്ര ജയിനും ഒറ്റയ്‌ക്കല്ല അഴിമതി നടത്തിയിട്ടുള്ളതെന്ന് വ്യക്തമാണ്. അന്വേഷണം കേജ്‌രിവാളിലേക്ക് തിരിയുന്ന കാലം ഒട്ടും വിദൂരമല്ല.

Tags: delhiആം ആദ്മി മദ്യനയംമദ്യനയ അഴിമതിഅരവിന്ദ് കെജ്‌രിവാള്‍policyഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

India

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.