ചണ്ഡീഗഡ്: ഒത്തു ചേരലിന്റെ ശബ്ദമാണ് പാകിസ്ഥാനിലുയരുന്നതെന്ന് ഗാനരചയിതാവും കവിയുമായ ജാവേദ് അക്തര്‍. ചണ്ഡീഗഡില്‍ സംഘടിപ്പിച്ച ചിത്കാര ലിറ്റ് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ അദ്ദേഹം നടത്തിയ പാക് സന്ദര്‍ശനവും അവിടെ അദ്ദേഹം നടത്തിയ പ്രസ്താവനയും സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ഇന്ത്യയുമായി ചേരാന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ ആഗ്രഹിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
മുംബൈ ഭീകരാക്രമണത്തിലെ പ്രതികളിപ്പോഴും പാകിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുകയാണെന്നാണ് ലാഹോറിലെ ഫായിസ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കവെ അക്തര്‍ പറഞ്ഞത്. കൈയടിയോടെയാണ് പാകിസ്ഥാനിലെ സദസ് എന്റെ പ്രസ്താവനയെ സ്വീകരിച്ചത്. ഞാനെന്താണോ അവിടെ പറഞ്ഞത്. അതിന്മേല് ഒരു സംവാദം തന്നെ നടന്നു. എന്നാല്‍ ആരും കാണാതെ പോയത് അന്ന് സദസിലുയര്‍ന്ന കൈയടിയാണ്.
അതിനാല്‍ തന്നെ നമ്മള് വരച്ച അതിര്ത്തികളെക്കുറിച്ചല്ല, അതിനേക്കാളുപരി ജനങ്ങളെക്കുറിച്ചും അവരുടെ സ്നേഹത്തെക്കുറിച്ചുമാണ് ഞാന്‍ പറയുന്നത്. അവരെല്ലായ്പ്പോഴും ഒരു ഒത്തുചേരലിനായി ശബ്ദിച്ചുകൊണ്ടിരിക്കുകയാണെന്നും അക്തര്‍ വിശദീകരിച്ചു.
മതത്തിന്റെ പേരില്‍ രാഷ്ട്രമുണ്ടാക്കുക എന്നത് ബ്രിട്ടീഷുകാരാണ് ആദ്യമായി അവതരിപ്പിച്ചത്. അത് പൂര്‍ണ പരാജയമായിരുന്നു. പാകിസ്താന് രൂപീകരിച്ചതു തന്നെ വലിയ അബദ്ധമായിരുന്നു.
മനുഷ്യന് ചെയ്ത 10 അബദ്ധങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതുകയാണെങ്കില്‍, പാകിസ്താന് സൃഷ്ടി തീര്‍ച്ചയായും അതില്‍ ഉള്‍പ്പെടും. അത് യുക്തിക്ക് നിരക്കാത്തതുമായിരുന്നു. . വളരെ യുക്തിരഹിതമായ ഒരു തീരുമാനമായിരുന്നു അത്.മതം ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുന്നില്ല. ഉള്ളിയുടെ ശരിയായ ഭാഗം കിട്ടണമെങ്കില്‍ ഒരുപാട് തൊലി പൊളിക്കേണ്ടി വരുന്നു. അങ്ങനെയാണെങ്കില്‍, പശ്ചിമേഷ്യ മുഴുവന്‍ ഒരു രാഷ്ട്രവും യൂറോപ്പ് മുഴുവന്‍ മറ്റൊരു രാജ്യവുമാകുമായിരുന്നു. പാകിസ്താനില്‍ അഹമ്മദിയ്യകളെയും ഷിയാകളെയും മുസ്!ലിംകളായി കണക്കാക്കില്ല. ആ ഒഴിവാക്കല്‍ തുടരുന്നു. അക്തര്‍ വിശദീകരിച്ചു.
പാക് കലാകാരന്മാരായ നുസ്രത്ത് ഫത്തേ അലി ഖാൻ, മെഹ്ദി ഹസൻ എന്നിവരെ ഇന്ത്യയിൽ ഊഷ്മളമായി സ്വാഗതം ചെയ്തിട്ടുണ്ടെന്നും എന്നാൽ ലത മങ്കേഷ്കറിന്റെ ഒരു ഷോ പോലും പാകിസ്ഥാനില്‍ നടത്തിയിട്ടില്ലെന്നും ജാവേദ് അക്തർ ലാഹോറിൽ നടന്ന സമ്മേളനത്തിൽ പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: