Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വള്ളീപരിണയ കഥപറയുന്ന കുമാരകോവില്‍

തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രം കുമാരകോവില്‍ എന്ന പേരിലാണ് പ്രസിദ്ധമാകുന്നത്. കേരളം - തമിഴ്‌നാട് അതിര്‍ത്തിയില്‍ തക്കലെയ്‌ക്ക് സമീപമുള്ള കുമാരകോവില്‍ , തമിഴ്‌നാടിന്റെ ഭാഗമാണെങ്കിലും തീര്‍ഥാടകര്‍ ഏറെയുമെത്തുന്നത് കേരളത്തില്‍ നിന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2023, 05:55 pm IST
in Samskriti

ശ്രീജിത്ത് നെടിയാംകോട്  

മലയുടെ നെറുകയില്‍ മുരുകന്‍ വാഴുന്ന കോവിലുകള്‍ ഒന്നല്ല അനവധിയുണ്ട് തമിഴ്‌നാട്ടില്‍. ആ ക്ഷേത്രോല്പത്തികളാവട്ടെ നാട്ടുപഴമയോടു ചേര്‍ന്നു നില്‍ക്കുന്നവയും. അവയില്‍ വള്ളീ – മുരുക പരിണയത്തിന്റെ കഥ പറയുന്ന ദേവസ്ഥാനമാണ് വേളിമല കുമാരസ്വാമി ക്ഷേത്രം. ‘വേളി’യെന്നാല്‍ വിവാഹം.    

തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രം കുമാരകോവില്‍ എന്ന പേരിലാണ് പ്രസിദ്ധമാകുന്നത്. കേരളം – തമിഴ്‌നാട് അതിര്‍ത്തിയില്‍ തക്കലെയ്‌ക്ക് സമീപമുള്ള കുമാരകോവില്‍ , തമിഴ്‌നാടിന്റെ ഭാഗമാണെങ്കിലും തീര്‍ഥാടകര്‍ ഏറെയുമെത്തുന്നത് കേരളത്തില്‍ നിന്നാണ്. വൈവിധ്യമാര്‍ന്ന ഒരുപാട് ആചാര, വിശ്വാസങ്ങളുടെ സങ്കേതം കൂടിയായ കുമാര കോവിലില്‍ എത്തുമ്പോള്‍ പശ്ചിമഘട്ടത്തിന്റെ വശ്യസൗന്ദര്യവും ദൃശ്യമാണ്.  

പുരാണവും ചരിത്രവും  

പ്രൗഢിയോടെ സമന്വയിക്കുന്ന ഈ പുണ്യസങ്കേതം സുബ്രഹ്മണ്യസ്ഥലം അഥവാ കുമാര ക്ഷേത്രമെന്നും അറിയപ്പെടുന്നു. പ്രധാനകോവിലില്‍ എട്ടടി എട്ടിഞ്ച് പൊക്കത്തിലാണ് മുരുകപ്രതിഷ്ഠയുള്ളത്. ഒറ്റക്കല്ലില്‍ കൊത്തിയ വിഗ്രഹത്തിന്റെ ചെവികള്‍ രണ്ടും നീണ്ടിരിക്കുന്നതായി കാണാം. ശ്രീബുദ്ധന്റെ കാലഘട്ടത്തിലാവാം വിഗ്രഹം  

നിര്‍മിച്ച് പ്രതിഷ്ഠ നടത്തിയതെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. ദൂരെ ശുചീന്ദ്രത്തുള്ള സ്ഥാണു മലയ (പരമേശ്വരന്‍) ക്ഷേത്രത്തിലേക്ക് നോക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. ആറരയടി പൊക്കത്തില്‍ പണിതിട്ടുള്ള വള്ളീവിഗ്രഹവുമുണ്ട് ശ്രീകോവിലില്‍. 

‘കല്യാണക്കഥ’ പറയുന്ന ഐതിഹ്യം

‘കുമാര സ്വാമി മണവാള കുമാരന്‍ ‘ എന്നാണ് കുമാരകോവിലിലെ മൂര്‍ത്തി അറിയപ്പെടുന്നത്. ക്ഷേത്രോല്പത്തിക്കു നിദാനമായ കഥ ഇങ്ങനെ: നാഞ്ചിനാട്ടിലെ കുറവ രാജാവായിരുന്ന നാഞ്ചിലിന്റെ പുത്രിയായിരുന്നു വള്ളീദേവി. വള്ളിയെ വിവാഹം കഴിക്കാന്‍  ആഗ്രഹിച്ച സുബ്രഹ്മണ്യ സ്വാമി (ശ്രീ മുരുകന്‍) അതിനുള്ള തയ്യാറെടുപ്പുകളോടെ വേളിമലയിലെത്തി. സഹോദരന്‍ ഗണപതിയും കൂട്ടിനുണ്ടായിരുന്നു. നേരത്തെ പറഞ്ഞു തീരുമാനിച്ചുറപ്പിച്ചതു പോലെ ആനയുടെ രൂപത്തിലാണ് ഗണപതിയെത്തിയത്. രാജകുമാരിയായ വള്ളി, ഗണപതിയെ കണ്ട് കാട്ടാന മദമിളകി വരുന്നതാണെന്ന് ധരിച്ച് ഭയന്നോടി. രാജകുമാരി ചെന്നുപെട്ടത് സാക്ഷാല്‍ സുബ്രഹ്മണ്യന്റെ മുന്‍പിലാണ്. സുബ്രഹ്മണ്യനെ ദര്‍ശിച്ച മാത്രയില്‍ വള്ളി പ്രണയാതുരയായി. ഗണപതിയുടെ സാന്നിദ്ധ്യത്തില്‍ അവിടെ വച്ചു തന്നെ ഇരുവരും വിവാഹിതരായെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിനു മുമ്പിലുള്ള തൃക്കല്യാണമണ്ഡപത്തില്‍ വച്ച് ഇപ്പോഴും വര്‍ഷാവര്‍ഷം സുബ്രഹ്മണ്യ സ്വാമിയുടെയും, വള്ളീ ദേവിയുടെയും കല്യാണം ആയിരങ്ങളെ സാക്ഷിയാക്കി നടത്തി വരുന്നു. പ്രണയിക്കുന്നവരുടെ പ്രാര്‍ത്ഥനാമന്ത്രങ്ങളില്‍ നിറയുന്ന ദേവസന്നിധി കൂടിയാണിത്.  

വള്ളീദേവിയുമായുള്ള വിവാഹത്തിന് സഹായിച്ച കല്യാണ വിനായകരുടെ രൂപം മുരുക ക്ഷേത്രത്തില്‍ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. സുബ്രഹ്മണ്യസ്വാമിയുടെയും, വള്ളീദേവിയുടെയും പ്രണയസാഫല്യത്തിന് സന്ദര്‍ഭമൊരുക്കിയ ഗണപതി, കല്യാണ ഗണപതിയായി അറിയപ്പെടുന്നു.

ആരാധനാ മൂര്‍ത്തിയായി ദക്ഷനും  

ക്ഷേത്രത്തില്‍ മഹാദേവര്‍, ശിവകാമി, തുടങ്ങിയ ദേവതകളെ കൂടാതെ അത്യപൂര്‍വമായൊരു പ്രതിഷ്ഠയും കോവിലും കൂടി ഇവിടെ കാണാം. പാര്‍വ്വതീദേവിയുടെ അച്ഛന്‍ ദക്ഷന് സമര്‍പ്പിച്ചിരിക്കുന്ന കോവിലാണത്. കുമാരകോവിലിലെ മുരുകന് ‘അറുമുഖ നായനാര്‍’ എന്നൊരു വിളിപ്പേരു കൂടിയുണ്ട്. വല്ലിയുടെ ജന്മസ്ഥലമായും ക്ഷേത്രത്തെ കണക്കാക്കുന്നു.  

മുരുകനുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ആഘോഷങ്ങളും കുമാരകോവിലില്‍ വളരെ പ്രാധാന്യത്തോടെ കൊണ്ടാടുന്നു. നവരാത്രി ഉത്സവ വേളയില്‍ കല്‍ക്കുളം പത്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടില്‍ നിന്നു സരസ്വതീദേവി, ശുചീന്ദ്രത്തു നിന്നും മുന്നൂറ്റിനങ്ക എന്നിവരോടൊപ്പം വേളിമല കുമാരസ്വാമിയെയും അലങ്കരിച്ച് വെള്ളിക്കുതിരപ്പുറത്ത്, തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന ചടങ്ങുണ്ട്.നൂറ്റാണ്ടുകളായി നടന്നു വരുന്നതാണ്  ഈ ആചാരം. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്താണ് നവരാത്രി എഴുന്നള്ളത്ത് ഇന്നത്തെ രൂപത്തിലാക്കിയത്. വേലുത്തമ്പി ദളവയുടെ അമ്മ കാണിക്കയായി നല്‍കിയതാണ് കുമാരസ്വാമിയെ എഴുന്നള്ളിക്കുന്ന വെള്ളിക്കുതിര.  

തമിഴ് മാസമായ പംഗുനിയിലെ അനുരാധ നക്ഷത്രത്തില്‍ കുമാര കോവിലില്‍ ഏഴു ദിവസത്തെ ഉത്സവത്തിന് തുടക്കമാകും. വള്ളീപരിണയ ചടങ്ങാണ് ഏറെ സവിശേഷമായത്. ക്ഷേത്രത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള തിരുകല്യാണ മണ്ഡപത്തിലേക്ക് കുമാരസ്വാമിയെ ഘോഷയാത്രയായി കൊണ്ടു പോകും. അവിടുന്ന് വലിയ ഘോഷയാത്രയായി തിരികെ ക്ഷേത്രത്തിലേക്കും കൊണ്ടുവരും. രാത്രി ക്ഷേത്ര മണ്ഡപത്തില്‍ ഔപചാരികമായി കല്യാണം നടത്തും.  

വൈകാശി വിശാഖം, തൈപ്പൂയം, സ്‌കന്ദഷഷ്ഠി എന്നീ ആഘോഷങ്ങള്‍ക്കും ഇവിടെ പ്രാധാന്യമുണ്ട്. കാര്‍ത്തിക മാസത്തിലെ അവസാന വെള്ളിയാഴ്ച കുമാരസ്വാമിക്ക് കാവടിയും അര്‍പ്പിക്കുന്നു. ക്ഷേത്രത്തിലെ കുഴമ്പ് രൂപത്തിലുള്ള പ്രസാദം പല രോഗങ്ങള്‍ക്കും മരുന്നാണെന്നാണ് എന്ന് ഇന്നാട്ടുകാര്‍ വിശ്വസിക്കുന്നു. ക്ഷേത്രപരിസരത്തു നിന്നും  പ്രദേശത്തിന്റെയാകെ സൗന്ദര്യം ആസ്വദിക്കാമെന്നതിനാല്‍ വിനോദ സഞ്ചാരികളും കുമാരകോലിലേക്ക് ധാരാളമെത്തുന്നു. കുത്തനെ നിര്‍മ്മിച്ചിരിക്കുന്ന 40 പടവുകള്‍ കയറി വേണം ക്ഷേത്ര സന്നിധിയിലെത്താന്‍.

Tags: ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.