Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രഭാവര്‍മ്മ കള്ളം പറയുമ്പോള്‍

സ്വന്തം ചേരിയിലുള്ളവരുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാകും പ്രഭാവര്‍മ്മ കള്ളം പറയുന്നത്.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Jan 31, 2023, 08:08 am IST
in Article

കോഴിക്കോട് മുസ്ളീം സംഘടനയുടെ സമ്മേളനത്തില്‍ ബിജെപി നേതാക്കളെ വിളിച്ചതായിരുന്നു ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ പ്രശ്നം. തിരുവനന്തപുരത്ത് ഹിന്ദു സംഘടനയുടെ സമ്മേളനത്തില്‍ പോകരുതെന്നാണ് ഇടതു ബുദ്ധിജീവികള്‍ ആക്രോശം. പോയവര്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തു സ്വയം പ്രഖ്യാപിത അന്തര്‍ദേശീയ കവി സച്ചിദാനന്ദന്‍. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരളത്തില്‍ നടത്തിയ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെയായിരുന്നു ഉറഞ്ഞുതുള്ളല്‍. പരിപാടിക്ക് ആവശ്യത്തിലധികം പ്രാചാരം കിട്ടി എന്നതല്ലാതെ മറിച്ചൊന്നും സംഭവിച്ചില്ല. ഫത്വ പുറപ്പെടുവിച്ചവര്‍ക്ക് സമ്മേളനത്തില്‍ പ്രസംഗിച്ച് ശ്രീകുമാരന്‍ തമ്പിയും കേന്ദ്രമന്ത്രി വി.മുരളീധരനും കണക്കിന് കൊടുക്കുകയും ചെയ്തു.  

എന്നാല്‍ ഇതിനെ ചെറിയൊരു സംഭവം മാത്രമായി വിലയിരുത്താനാവില്ല. ആഗോള ഭീകരസംഘടനകളുടെ അച്ചാരം വാങ്ങി ജീവിക്കുന്നവരുടെ ജല്പനങ്ങള്‍ മാത്രമായും കാണാനാവില്ല. ഹിന്ദുവുമായി ബന്ധപ്പെട്ടതിനോടുള്ള അസഹിഷ്ണുതയും ഹിന്ദു എന്നത് വര്‍ഗ്ഗീയമെന്ന് ചിത്രീകരിക്കേണ്ടതിന്റെ ആവശ്യവും ഹിന്ദുക്കള്‍ സംഘടിക്കരുതെന്ന ആഗ്രഹവും എല്ലാം ചേര്‍ന്ന മനസ്സുകളില്‍ നിന്നാണ് ഇത്തരം ഹത്വകള്‍ ഉണ്ടാകുന്നത്.

അടൂര്‍ ഗോപാലകൃഷ്ണനും പ്രഭാവര്‍മ്മയും പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ഫത്വയുടെ ഫലമെന്ന് പറഞ്ഞ് സന്തോഷിക്കുന്നവരുണ്ട്. ഫത്വ  അനുസരിക്കാതിരുന്ന ശ്രീകുമാരന്‍തമ്പി, സൂര്യകൃഷ്ണ മൂര്‍ത്തി. വി. മധുസൂദനന്‍ നായര്‍, ടി.പി.ശ്രീനിവാസന്‍, എം.ജി.ശശിഭൂഷന്‍ തുടങ്ങിയവര്‍ക്ക് സംഘിപ്പട്ടം നല്‍കി   ആശ്വസിക്കുകയും ചെയ്യുന്നു

സംഘടന ഏതെന്നോ പരിപാടി എന്തെന്നോ തിരിച്ചറിയാതെയായിരുന്നു വിവാദം. അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്‌മയാണ് കെഎച്ച്എന്‍എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക. സാംസ്‌കാരികവും മതപരവുമായ ഉന്നമനം, കേരള പാമ്പര്യവും സംസ്‌കാരവും യുവതലമുറയില്‍ നിലനിര്‍ത്തല്‍, വ്യാവസായിക സാമൂഹിക രംഗത്ത് പരസ്പര സഹകരണം കെട്ടിപ്പെടുക്കല്‍, ശക്തമായ ആത്മീയ നേതൃത്വം വളര്‍ത്തിയെടുക്കല്‍, മാനവസേവ മാധവസേവ എന്ന സനാതനതത്വം പ്രാവര്‍ത്തികമാക്കല്‍ തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം. സംഘപരിവാറുമായി യാതൊരു ബന്ധവുമില്ലാത്ത സംഘടന. ഇതുവരെയുള്ള 11 പ്രസിഡന്റുമാരില്‍ പേരിനെങ്കിലും ആര്‍എസ്എസ് ബന്ധം പറയാനാകുന്നത് ഒരാള്‍ക്കുമാത്രം. അമേരിക്കയിലെ മലയാളികളുടെ  പൊതുസംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റമാരായിരുന്നവരാണ് മുന്‍ പ്രസിഡന്റുമാരില്‍ പലരും. അപ്പോഴത്തെ പ്രസിഡന്റ് ജി.കെ.പിള്ളയും ഫൊക്കാന മുന്‍ പ്രസിഡന്റാണ്.  

കേരളത്തില്‍ ആദ്യമായല്ല കെഎച്ച്എന്‍എ പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാവര്‍ഷവും പ്രഫഷണല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സക്കോളര്‍ഷിപ്പ് പരിപാടിയില്‍  സാഹിത്യകാരന്മാരും ഉന്നത ഐഎഎസുകാരുമൊക്കെയാണ് പങ്കെടുക്കാറ്. 20 വര്‍ഷമായി സംഘടനയുമായി അടുത്തു പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയില്‍ ഈ ലേഖകനും കേരളത്തിലെ സംഘാടനത്തില്‍ സഹായിച്ചിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനേയും  പ്രഭാവര്‍മ്മയേയും ഔദ്യോഗികമായി ക്ഷണിക്കാന്‍  ഭാരവാഹികള്‍ക്കൊപ്പം പോകുകയും ചെയ്തിരുന്നു. കെഎച്ച്എന്‍എ എന്താണെന്നും പരിപാടി എന്താണെന്നും അറിഞ്ഞുകൊïുതന്നെയാണ് ഇരുവരും വരാമെന്ന് സമ്മതിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ തലേദിവസമാണ് ആരോഗ്യ പ്രശ്നം ഉള്ളതിനാല്‍ എത്താനാകില്ലന്ന് അറിയിക്കുന്നത്.  പ്രഭാവര്‍മ്മ ക്ഷണിച്ചപ്പോള്‍ തന്നെ ദല്‍ഹിയില്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഒരു യോഗം ഉണ്ടെന്നും അതിനു പോകുന്നില്ലങ്കില്‍ വരുമെന്നുമാണ് പറഞ്ഞത്. അതിനാല്‍ തന്നെ ഔദ്യോഗിക നോട്ടീസില്‍ പ്രഭാവര്‍മ്മയുടെ പേരും ഉണ്ടായിരുന്നില്ല.

പ്രഭാവര്‍മ്മ പങ്കെടുക്കാതിരിക്കാന്‍ സൈബര്‍ സഖാക്കള്‍ വെട്ടിക്കിളികളായപ്പോള്‍ ‘ഞാന്‍, ഹിന്ദു പാര്‍ലമെന്റില്‍ അംഗമല്ല, ഹിന്ദുവും ഈശ്വര വിശ്വാസിയും ഒന്നുമല്ല’ എന്നു  ഫേസ് ബുക്കില്‍ കുറിച്ച് രക്ഷപ്പെടുകയായിരുന്നു വര്‍മ്മ. അദ്ദേഹം പറഞ്ഞതെല്ലാം ശരിയുമാണ്. സമ്മേളനത്തിന്റെ ഭാഗമായ ഹിന്ദുപാര്‍ലമെന്റിലേക്കായിരുന്നില്ല അദ്ദേഹത്തെ ക്ഷണിച്ചത്. ശ്രീകുമാരന്‍ തമ്പിക്ക് ആര്‍ഷദര്‍ശന പുരസ്‌ക്കാരം നല്‍കുന്ന ചടങ്ങിലേയ്‌ക്കാണ്. അതിന് അദ്ദേഹത്തിനുള്ള അര്‍ഹത അദ്ദേഹവും കൂടി അംഗമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത് എന്നതാണ്. പക്ഷേ പിന്നീട് സച്ചിദാനന്ദനും അശോകന്‍ ചരുവിലുമൊക്കെ ഉറഞ്ഞുതുള്ളിയപ്പോള്‍ പ്രഭാവര്‍മ്മ നല്‍കിയ വിശദീകരണങ്ങള്‍ സത്യവുമായി ബന്ധമില്ലാത്തവയാണ്. കെഎച്ച്എന്‍എ അല്ല സ്വാതി എന്ന സംഘടനയുടെ അവാര്‍ഡ് എന്നു കരുതിയാണ് താന്‍ നിര്‍ണയ സമിതിയില്‍ അംഗമായത് എന്നു പറയുന്നത് തെറ്റാണ്. കെഎച്ച്എന്‍എയുടെ ഇത്തവണത്തെ ആര്‍ഷദര്‍ശ പുരസ്‌ക്കാരത്തിന് ശ്രീകുമാരന്‍ തമ്പിയെ സന്തോഷപൂര്‍വം നിര്‍ദ്ദേശിക്കുന്നു എന്നാണ് നിര്‍ണയ സമിതിക്ക് നല്‍കിയ കത്തില്‍ പ്രഭാവര്‍മ്മ പറയുന്നത്. സി.രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്ന സമിതിയില്‍ ലേഖകനും അംഗമായിരുന്നതിനാല്‍ അക്കാര്യം ആധികാരികമായി പറയാനുമാകും. സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ചയ്‌ക്കുള്ള സമയം മുന്‍കൂട്ടി ചോദിച്ച്, പ്രവേശന കവാടത്തില്‍ പ്രഭാവര്‍മ്മയെ കാണാന്‍ എന്നുമാത്രം രേഖപ്പെടുത്തിയാണ് കെഎച്ച്എന്‍എ ഭാരവാഹികള്‍ ചെന്നത്.  മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ പോയപ്പോള്‍ സൗഹൃദം പുതുക്കാന്‍ കയറിയതല്ല. മുഖ്യമന്ത്രിയെ വിളിക്കുന്ന കാര്യം സംഘാടകര്‍ ആലോചിച്ചിരുന്നുപോലുമില്ല.

സ്വന്തം ചേരിയിലുള്ളവരുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാകും പ്രഭാവര്‍മ്മ കള്ളം പറയുന്നത്. കള്ളം പറയുകയല്ല, മറിച്ച് ആര്‍ഷദര്‍ശന പുരസ്‌ക്കാരം ശ്രീകുമാരന്‍തമ്പിക്ക് സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുത്താലെന്ത് എന്ന് ചോദിക്കാനുള്ള ആര്‍ജ്ജവമായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമി അംഗമായ പ്രഭാവര്‍മ്മയക്ക് ഉണ്ടാകേണ്ടിയിരുന്നത്. തലയെടുപ്പുള്ള ഉന്നത സാഹിത്യകാരന്മാര്‍ക്കുപോലും അതിനു കഴിയുന്നില്ല എന്നിടത്താണ് കേരളത്തിന്റെ സാംസ്‌ക്കാരിക അപചയം.

Tags: പി ശ്രീകുമാര്‍khnaപ്രഭാ വര്‍മ്മകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

Kerala

ധർമ്മസേവനത്തിന് നേതൃത്വം; മഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

World

മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് മാപ്പർഹിക്കാത്ത അപരാധം; ലോട്ടറി വിവാദത്തിൽ പ്രതിഷേധവുമായി കെ.എച്ച്.എൻ.എ.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.