Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നതില്‍ സന്തോഷിച്ച് മോദിയും ഇന്ത്യക്കാരും; എന്നാല്‍ ഇത് നല്ലതെന്ന് മുരളി തുമ്മാരുകുടി

ഏഷ്യയിലെ മറ്റ് കറന്‍സികളുടെ മൂല്യം ഇടിഞ്ഞുതകരുമ്പോഴും ഇന്ത്യന്‍ രൂപ തലയുയര്‍ത്തി നില്‍ക്കുന്നതില്‍ അസ്വസ്ഥനായി മുരളി തുമ്മാരുകുടി. മുരളി തുമ്മാരുകുടി എന്ന ചിന്തകന്‍ പി.ചിദംബരത്തെപ്പോലെ ചിന്തിക്കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നുനില്‍ക്കുന്നത് മോദി ചെയ്ത ഒരു വലിയ അബദ്ധമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jan 29, 2023, 05:05 pm IST
in Kerala
ചിന്തകന്‍ മുരളി തുമ്മാരുകുടി (ഇടത്ത്)

ചിന്തകന്‍ മുരളി തുമ്മാരുകുടി (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഏഷ്യയിലെ മറ്റ് കറന്‍സികളുടെ മൂല്യം ഇടിഞ്ഞുതകരുമ്പോഴും ഇന്ത്യന്‍ രൂപ തലയുയര്‍ത്തി നില്‍ക്കുന്നതില്‍ അസ്വസ്ഥനായി മുരളി തുമ്മാരുകുടി. ശ്രീലങ്ക, നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങലിലെ കറന്‍സികള്‍ തലകുത്തി വീഴുമ്പോഴും ഡോളറിന് 80 രൂപ എന്ന നിലയില്‍ അടിയുറച്ചുനില്‍ക്കുന്ന ഇന്ത്യന്‍ രൂപയുടെ സ്ഥിതിവിശേഷത്തില്‍ ദുഖിക്കുകയാണ് ചിന്തകന്‍ മുരളി തുമ്മാരുകുടി. കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് കുറിപ്പിലാണ് മുരളി തുമ്മാരുകുടി ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നുനില്‍ക്കുന്നത് എന്തുകൊണ്ട് ഇന്ത്യയ്‌ക്ക് നല്ലതല്ലെന്ന് ചില ഉദാഹരണങ്ങള്‍ നിരത്തി വിവരിക്കാന്‍ ശ്രമിക്കുന്നത്. ആടിനെ പട്ടിയാക്കുക എന്ന് കേട്ടിട്ടേയുള്ളൂ. അതിന് നല്ലൊരു ഉദാഹരണമാണ് ഉയര്‍ന്ന മൂല്യത്തില്‍ നില്‍ക്കുന്ന ഇന്ത്യയുടെ രൂപയുടെ മൂല്യം ഇടിക്കുന്നതാണ് നല്ലതെന്ന് പറയുന്ന മുരളി തുമ്മാരുകുടിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ്. 

മോദിസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ,  കോവിഡ് പ്രതിസന്ധി ശരിയായ രീതിയില്‍ മറികടന്നതിന്റെ നേട്ടമാണ് ഉയര്‍ന്ന മൂല്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഇന്ത്യന്‍ രൂപ. പാകിസ്ഥാന്‍  രൂപയുടെ മൂല്യം തകര്‍ന്നു തരിപ്പണമായി. ഇപ്പോള്‍ ഇന്ത്യയുടെ ഒരു രൂപ കൊടുത്താല്‍ പാകിസ്ഥാന്റെ 3.25 രൂപ കിട്ടും. ഇന്ത്യയുടെ ഒരു രൂപ കൊടുത്താല്‍ ലങ്കയുടെ 4.5 രൂപ കിട്ടും. ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ആരോഗ്യത്തോടെയാണ് നില്‍ക്കുന്നത്. വികസിത രാജ്യങ്ങളിലെ നാണ്യങ്ങള്‍ ഡോളറിനെതിരെ കൂപ്പുകുത്തുമ്പോഴാണ് ഇന്ത്യന്‍ രൂപ ഡോളറിന് 80 രൂപ എന്ന നിലയില്‍ നില്‍ക്കുന്നത്. ചൈനയുടെ യുവാനും യൂറോപ്യന്‍ യൂണിയന്റെയും യൂറോയും വരെ ഡോളറിന് മുന്‍പില്‍ തകരുകയാണ്. എന്തിന് ഒരു ഡോളര്‍ കൊടുത്താല്‍ നിങ്ങള്‍ 130 നേപ്പാള്‍ രൂപ കിട്ടും.  

 മുരളി തുമ്മാരുകുടി എന്ന ചിന്തകന്‍ പി.ചിദംബരത്തെപ്പോലെ ചിന്തിക്കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നുനില്‍ക്കുന്നത് മോദി ചെയ്ത ഒരു വലിയ അബദ്ധമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.  

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക്പോസ്റ്റ്:

ഇന്ത്യൻ രൂപയും പാക്കിസ്ഥാനി മാങ്ങയും തമ്മിൽ? എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മുരളി തുമ്മാരുകുടി എഴുതുന്നു: “ഇന്ത്യക്ക് ചുറ്റുമുള്ള രാജ്യങ്ങളിൽ കറൻസിയുടെ വില വളരെ ഇടിയുന്നു. നമ്മുടെ കറൻസി പിടിച്ചു നിൽക്കുന്നു. ഒറ്റയടിക്ക് കേൾക്കുമ്പോൾ വളരെ നല്ലകാര്യം ആണെന്ന് തോന്നും. പക്ഷെ അങ്ങനെയല്ല. ഒന്നാമതായി ഒരു രാജ്യത്തെ കറൻസിയുടെ വില വളരെ ഉയർന്നു നിൽക്കുന്നത് പ്രത്യേകിച്ച് ഗുണമുള്ള കാര്യമല്ല.”  

ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു നിന്നതുകൊണ്ട് കാര്യമില്ലെന്നും കെട്ടു വിട്ടത് പോലെ മുകളിലേക്കും താഴേക്കും ചാഞ്ചാടുന്നതണ് പ്രശ്നമെന്നും മുരളി തുമ്മാരുകുടി പറയുന്നു. എന്നാല്‍ കഴിഞ്ഞ കാലങ്ങളുടെ കണക്കെടുത്ത് പരിശോധിച്ചാല്‍ മോദിയുടെ ഭരണ കാലത്ത് ഇന്ത്യന്‍ രൂപ കാര്യമായി ചാ‌ഞ്ചാടിയിട്ടില്ല. പിന്നെ എന്തിനാണ് മുരളി  തുമ്മാരുകുടി ഈ കെട്ട് വിട്ടതുപോലെ മുകളിലേക്കു താഴേക്കും രൂപ ചാഞ്ചാടുമെന്ന് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല.  

ലേഖലത്തില്‍ ഉടനീളം ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു നിന്നാലുള്ള കുറ്റങ്ങളാണ് മുരളി തുമ്മാരു കുടി ഈ കുറിപ്പില്‍ കണ്ടെത്തുന്നത്. രണ്ടാമത്തെ കുറ്റം കേള്‍ക്കാം. മുരളി തുമ്മാരുകുടി എഴുതുന്നു:”തൊട്ടടുത്തുള്ള രാജ്യങ്ങളിൽ കറൻസിയുടെ വില കുറയുമ്പോൾ നമ്മുടെ കറൻസി ഉയർന്നു നിൽക്കുന്നത് നമ്മുടെ ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും താരതമ്യത്തിലുള്ള വില കൂട്ടും. ആവശ്യക്കാർ വില കുറഞ്ഞ സ്ഥലത്തേക്ക് പോകും.”

ഇനി അദ്ദേഹം ഈ വാദം ഉദാഹരണസഹിതം വിവരിക്കുന്നത് കേള്‍ക്കുക: “ഉദാഹരണത്തിന് മാങ്ങ എടുക്കാം. ഇന്ത്യയും പാകിസ്ഥാനും മാങ്ങ കയറ്റുമതി ചെയ്യുന്നുണ്ട്, പാക്കിസ്ഥാനി റുപ്പിയുടെ വില ഏറെ കുറഞ്ഞാൽ മാമ്പഴത്തിന്റെ ഡിമാൻഡ് അങ്ങോട്ടു പോകും. ശ്രീലങ്കയും കേരളവും ടൂറിസത്തിൽ നേർക്കുനേർ മത്സരിക്കുന്നവർ ആണ്. ശ്രീലങ്കൻ രൂപയുടെ വില ഏറെ കുറഞ്ഞാൽ അവിടുത്തെ ടൂറിസം പുഷ്ടിപ്പെടും”

ഇന്ത്യയുടെ കായലും കാടും കടലും സംസ്കാരവും എല്ലാം ശ്രീലങ്കയില്‍ നിന്നും വ്യത്യസ്തമല്ലേ. വിദേശ ടൂറിസ്റ്റുകള്‍ വരുന്നത്  ഇന്ത്യയുടെ ഈ സാംസ്കാരിക, ഭൂമിശാസ്ത്ര സവിശേഷതകള്‍ അനുഭവിക്കാനാണ്. കറന്‍സിയുടെ വില ഉയര്‍ന്നതുകൊണ്ട് മികച്ച അനുഭവങ്ങള്‍ കാത്തുവെച്ചിട്ടുള്ള ഒരു രാജ്യത്തെയും ടൂറിസ്റ്റുകള്‍ തള്ളിക്കളയില്ല. ബാലിശമായ ഈ താരതമ്യത്തിലൂടെയും കസര്‍ത്തുകളിലൂടെയും മോദി സര്‍ക്കാര്‍ ശരിയായ ദിശയില്‍ യാത്ര ചെയ്ത് കഷ്ടപ്പെട്ട് നേടിയെടുത്ത ഇന്ത്യന്‍ രൂപയുടെ മികച്ച നിലവാരം കളഞ്ഞുകുളിക്കാമെന്ന് മുരളി തുമ്മാരുകുടി വിചാരിച്ചാല്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം ആയിരിക്കും.  

മുരളി തുമ്മാരുകുടി ഇവിടെയും നിര്‍ത്തുന്നില്ല. “വിദേശത്ത് പണിയെടുക്കുന്ന ആളുകൾക്ക് നാട്ടിലെ കറൻസിയുടെ വില കുറയുന്നത് പൊതുവെ നല്ലതാണല്ലോ.  അപ്പോൾ കറൻസിയുടെ വില കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർ ചുരുങ്ങിയ ദിർഹാമിന് റിയാലിന് ഡോളറിന് പണിയെടുക്കും. തൊഴിൽ ദാതാക്കൾ അവരെ സ്വീകരിക്കും. ഇതുകൊണ്ടൊക്കെ കറൻസിയുടെ മൂല്യം അയൽക്കാരിൽ നിന്നും ഏറെ കൂടാതെ രാജ്യങ്ങൾ ശ്രദ്ധിക്കും. അയൽ രാജ്യങ്ങളിലെ കറൻസി മൂല്യം അടുത്ത ആറുമാസത്തിനകം ഉയർന്നില്ലെങ്കിൽ ഇന്ത്യൻ രൂപയുടെ വില ഡോളറിന് നൂറിന് മുകളിൽ എത്തിക്കുന്നതാണ് ബുദ്ധി”. ഇവിടെ ഇന്ത്യന്‍ രൂപ ഡോളറിന് 80 രൂപ എന്ന മികച്ച നിലയില്‍ നില്‍ക്കുന്നതില്‍ എന്തോ അസൂയ ഉള്ളതുപോലെയാണ് മുരളി തുമ്മാരുകുടിയുടെ വാദം. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിച്ച് ഡോളറിന് 100 രൂപ എന്ന നിലയില്‍ എത്തിക്കണമെന്ന് രാജ്യസ്നേഹമുള്ള ആരെങ്കിലും പറയുമോ?

ഇന്ത്യന്‍ രൂപയുടെ മൂല്യം വൈകാതെ ഇടിയുമെന്നതിന്റെ സൂചനയായി ഇനി മുരളി തുമ്മാരുകുടി സ്വര്‍ണ്ണവിലയിലെ ചാഞ്ചാട്ടത്തെയാണ് എടുത്തു പറയുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുമെന്ന് അടുത്ത കാലത്തെ സ്വർണ്ണവിലയുടെ ചാഞ്ചാട്ടം കാണിക്കുന്നതെന്നും മുരളി തുമ്മാരുകുടി പറയുന്നു.  

“ഇവിടെ ഏറെ സാമ്പത്തിക വിദഗ്‌ദ്ധർ ഉണ്ടല്ലോ. രണ്ടായിരത്തി ഇരുപത്തിനാലിന് മുൻപ് ഇന്ത്യൻ കറൻസിയുടെ വില ഡോളറിന് നൂറിന് മുകളിൽ എത്തുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?”- മുരളി തുമ്മാരുകുടി പറഞ്ഞുനിര്‍ത്തുന്നു. മോദി വിരുദ്ധതകൊണ്ട് അന്ധനായ, ഇടത്പക്ഷസ്നേഹത്താല്‍ കണ്ണ് മങ്ങിപ്പോയ മുരളിതുമ്മാരുകുടിയെയാണ് ഈ ഫേസ് ബുക്ക് കുറിപ്പില്‍ കാണുന്നത്.  

Tags: ഐഎസ്modiനരേന്ദ്രമോദിrbiശ്രീലങ്കIndian RupeeDollarഡോളര്‍ രൂപ വിനിമയ നിരക്ക്രൂപപാകിസ്ഥാന്‍ രൂപ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സമാധാനവും, സമൃദ്ധിയുമുണ്ട് : വികസനവും വരുന്നു : മോദി സർക്കാരിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്

India

ഇന്ത്യയുടെ അന്തസ്സിനും പരമാധികാരത്തിനും നേരെ ആക്രമണം നടത്തിയവർക്ക് നരേന്ദ്ര മോദി ശക്തമായ തിരിച്ചടി നൽകി ; പ്രശംസിച്ച് ശശി തരൂർ

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പാകിസ്ഥാനിൽ കോളിളക്കം സൃഷ്ടിച്ചു ; ശത്രുരാജ്യം വീണ്ടും ഭീഷണി മുഴക്കി

India

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

India

നിങ്ങളുടെ രാജ്യത്തെ മാറ്റാൻ പാകിസ്ഥാൻ ജനത മുന്നോട്ട് വരണം ; അല്ലെങ്കിൽ വെടിയുണ്ട ഇവിടെയുണ്ട് ; മുന്നറിയിപ്പ് നൽകി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് നിരോധനം ഏർപ്പെടുത്തി ജിദ്ദ

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ വടകരയിലെ ഡയറ്റില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചപ്പോള്‍

ഈ വിദ്യാലയം തുറക്കുന്നു, എഴുത്തച്ഛനിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies