Categories: Kerala

മംഗലാപുരത്തെ കരിങ്കല്‍ ക്വാറിയിലെ കള്ളപ്പണ ഇടപാട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ ചോദ്യം ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) കൊച്ചിയില്‍ ചോദ്യം ചെയ്തു. പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമിന്‍റെ പരാതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ഇഡിയുടെ നടപടിയെന്ന് അറിയുന്നു.

Published by

കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) കൊച്ചിയില്‍ ചോദ്യം ചെയ്തു.

പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമിന്റെ പരാതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ഇഡിയുടെ നടപടിയെന്ന് അറിയുന്നു. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ കരിങ്കല്‍ ക്രഷറില്‍ 10 ശതമാനം ഓഹരിയും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് അരക്കോടി രൂപ പി വി അന്‍വര്‍ തട്ടിയെന്നാണ് നടുത്തൊടി സലീമിന്റെ പരാതി. ഈ ഇടപാടില്‍ കള്ളപ്പണഇടപാട് നടന്നതായി ഇ ഡി ക്ക് വിവരം ലഭിച്ചിരുന്നു. പരാതിക്കാരനായ സലിം ഇത്തരത്തില്‍ ഇ ഡി മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇ ഡി പി വി അന്‍വറിനെ ചോദ്യം ചെയ്തത്‌

പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടാകാത്തതിനാല്‍ സലിം കോടതിയെ സമീപിച്ചിരുന്നു. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതുടര്‍ന്നാണ് അന്‍വറിനെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. കേസ് അട്ടിമറിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ സലീമിന്റെ ഹരജിയില്‍ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.എന്നാല്‍ ഇത് സിവില്‍ കേസാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടു നല്‍കിയെങ്കിലും ഹൈക്കോടതി ഈ റിപ്പോര്‍ട്ട് തള്ളി. അന്‍വറിനെതിരെ കേസെടുക്കാന്‍ കോടതി ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചു.  

ഇതിനിടെ മുസ്ലിംലീഗിന്റെ മധ്യസ്ഥതയില്‍ പ്രശ്നം രമ്യതയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക