Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുഗതവനം; ഒരു സ്വപ്‌ന സാക്ഷാത്കാരം

പ്രകൃതിക്കും മനുഷ്യനും വേണ്ടി വീറോടെ പൊരുതിയ സുഗതകുമാരിയുടെ ആഗ്രഹമായി, ജന്മനാടായ ആറന്മുളയില്‍ ഒരുങ്ങുന്ന സ്മൃതിവനം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദബോസ് നാളെ ഉദ്ഘാടനം ചെയ്യും. ''ഒരു താമരപ്പൊയ്ക, അതിനുചുറ്റും വനം, മിണ്ടാപ്രാണികള്‍ക്ക് കുടിക്കാനും വസിക്കാനും ഒരിടമുണ്ടാകണം''. ടീച്ചറുടെ ആഗ്രഹമതായിരുന്നു. ആ സ്വ്പ്‌നങ്ങള്‍ക്ക് ചിറകുവിരിയുകയാണ്. ടീച്ചര്‍ എന്താഗ്രഹിച്ചോ അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ആറന്മുളക്കാരുടെ യത്‌നം സഫലമാകുന്നു. 'സുഗതവനം' പദ്ധതി നാളെ ഉദ്ഘാടനം ചെയ്യുന്നതോടെ പ്രകൃതിയുടെ കാവലാളായി ജീവിതകാലം മുഴുവന്‍ പടവെട്ടിയ സുഗതകുമാരിക്ക് ഉചിത സ്മാരകമാകും.

കുമ്മനം രാജശേഖരന്‍ by കുമ്മനം രാജശേഖരന്‍
Jan 12, 2023, 05:56 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

പ്രകൃതിക്കും മനുഷ്യനും വേണ്ടി വീറോടെ പൊരുതിയ സുഗതകുമാരി ടീച്ചര്‍ക്ക് ജന്മനാടായ ആറന്മുളയില്‍ ഒരു സ്മൃതിവനമൊരുങ്ങുന്നു. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദബോസ് നാളെ ഉദ്ഘാടനം ചെയ്യും. ടീച്ചര്‍ തന്റെ ജന്മനാട്ടില്‍ വരുമ്പോഴെല്ലാം പച്ചപ്പിന്റെ സൗന്ദര്യവും പക്ഷികളുടെ കളകൂജനവും ആവോളം ആസ്വദിക്കാറുണ്ടായിരുന്നു. പച്ചിലപ്പടര്‍പ്പുകളില്‍ ഊഞ്ഞാലാടുന്ന കവളങ്കാളിക്കൂട്ടങ്ങളെ നോക്കി മതിമറന്ന് അനുഭൂതിദായകമായ നിമിഷങ്ങളോര്‍ത്ത് വരികള്‍ കുറിച്ചിട്ടു. മന്ദമാരുതനില്‍ ഇളകിയാടുന്ന മരച്ചില്ലകളില്‍ ഹൃദയ സ്പര്‍ശമുണ്ടായപ്പോള്‍ അതുനാടിന്റെ നിരവധി ഉണര്‍ത്തുപാട്ടുകള്‍ക്കു ജന്മം നല്‍കി. ആറന്മുളയില്‍ വന്നു മടങ്ങുന്നത് കുറേ സ്വപ്‌നങ്ങളുമായിട്ടായിരുന്നു. ”ഒരു താമരപ്പൊയ്ക, അതിനുചുറ്റും വനം, മിണ്ടാപ്രാണികള്‍ക്ക് കുടിക്കാനും വസിക്കാനും ഒരിടമുണ്ടാകണം”. ഈ ആഗ്രഹാഭിലാഷം നേരില്‍ കാണുമ്പോഴെല്ലാം പങ്കുവക്കുമായിരുന്നു.

അന്നൊന്നും വ്യക്തമായ ഉത്തരം ടീച്ചര്‍ക്ക് നല്‍കാനായില്ല. ഇന്നിപ്പോള്‍ ആ സ്വ്പ്‌നങ്ങള്‍ക്ക് ചിറകുവിരിയുകയാണ്. ടീച്ചര്‍ എന്താഗ്രഹിച്ചോ അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ആറന്മുളക്കാരുടെ യത്‌നം സഫലമാകുന്നു. ‘സുഗതവനം’ പദ്ധതി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്നതോടെ പ്രകൃതിയുടെ കാവലാളായി ജീവിതകാലം മുഴുവന്‍ പടവെട്ടിയ സുഗതകുമാരിക്ക് ഉചിത സ്മാരകമാകും. ഭാവിതലമുറയ്‌ക്ക് അറിയാനും പഠിക്കാനുമുള്ള പ്രകൃതിയുടെ പാഠശാലയാണ് സുഗതവനം. പ്രകൃതി ഒരു തുറന്നപുസ്തകമാണെന്ന് ടീച്ചര്‍ എപ്പോഴും പറയാറുണ്ട്. പൊയ്കയിലെ താമരപ്പൂവ് ആറന്മുളേശനുള്ള അര്‍ച്ചനാദ്രവ്യമാണ്. മീനും തവളയും സൂക്ഷ്മജീവികളും സന്തോഷമായി കഴിയുന്ന ജലാശയം, സൗഹൃദത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. വള്ളിപ്പടര്‍പ്പുകളും മരഞ്ചാടികളും കൊണ്ട് നിറഞ്ഞ വനം ആവാസവ്യവസ്ഥയുടെ നേര്‍ക്കാഴ്ചയാവണമെന്നാണ് ടീച്ചറുടെ ആഗ്രഹം. എല്ലാം സാധിതമാകുന്ന ധന്യനിമിഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ ആറന്മുള ഒരുങ്ങിക്കഴിഞ്ഞു.

പരിസ്ഥിതിയെ തകര്‍ത്ത്, ആറന്മുള വിമാനത്താവളം നിര്‍മ്മിക്കുവാന്‍ നീക്കം നടന്നപ്പോള്‍ മുതല്‍ സുഗതകുമാരിയുടെ മനസ് സംഘര്‍ഷകലുഷിതമായിരുന്നു. തന്റെ ഹൃദയവ്യഥ മുഖ്യമന്ത്രിയുടെ മുന്നില്‍ വിവരിച്ചിട്ടും ഫലമുണ്ടായില്ല. പക്ഷേ ഇച്ഛാശക്തിയോടെ ആറന്മുളയുടെ പൈതൃകത്തിനും പ്രകൃതിക്കും വേണ്ടി അചഞ്ചലമായ പോരാട്ടം നടത്തി, വിജയം വരിച്ചപ്പോഴും ടീച്ചറുടെ മനസ്സ് തൃപ്തിയടഞ്ഞില്ല. മറ്റെന്തോ ലക്ഷ്യത്തിനു വേണ്ടിയുള്ള ദാഹം മൂലം മനസ്സ് അസ്വസ്ഥമായിരുന്നു. ടീച്ചറുമായി സംസാരിച്ചപ്പോഴെല്ലാം വിജയാഘോഷം പാടില്ലെന്ന് ശഠിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ”ആറന്മുളയില്‍ എന്തുപാടില്ല എന്ന ചോദ്യത്തിന് ഉത്തരം കിട്ടി. പക്ഷേ എന്തുവേണം എന്ന ചോദ്യത്തിനും കൂടി ഉത്തരം കണ്ടെത്തേണ്ട ബാധ്യത പ്രക്ഷോഭം നയിച്ചവര്‍ക്കുണ്ട്. ആറന്മുളയ്‌ക്ക് വേണ്ടത് പരിസ്ഥിതി സംരക്ഷണത്തിനും പൈതൃകരക്ഷയ്‌ക്കും വേണ്ടിയുള്ള കര്‍മ്മപദ്ധതിയാണ്. അതു വിജയിച്ചാലേ എനിക്ക് തൃപ്തിവരൂ.”

വേദവാക്യംപോലെ ആ ധന്യവചസ്സുകളെ നെഞ്ചിലേറ്റാന്‍ ആറന്മുളക്കാര്‍ തയ്യാറായി. അന്നുമുതല്‍ ആരംഭിച്ച പ്രവര്‍ത്തനത്തിന് ഫലം കണ്ടുതുടങ്ങി. ടീച്ചര്‍ ജീവിച്ചിരുന്നകാലത്ത് സ്വപ്‌നം പൂവണിഞ്ഞില്ലെങ്കിലും തുടക്കം കുറിക്കാന്‍ ഇപ്പോള്‍ സാധിച്ചു. ടീച്ചറുടെ ആഗ്രഹാഭിലാഷങ്ങളുടെ മൂര്‍ത്തരൂപമാണ് സുഗതവനം.  

സുഗതകുമാരിയുടെ വാക്കുകള്‍ പ്രകൃതിധ്വംസകരുടെ നെഞ്ച് തകര്‍ക്കുന്ന കൂരമ്പുകളായിരുന്നു. സൈലന്റ്‌വാലിയിലും പ്ലാച്ചിമടയിലും കേട്ടശബ്ദം സമൂഹമനസാക്ഷിയെ പിടിച്ചുലച്ചു. ആറന്മുളയ്‌ക്ക് വേണ്ടി ഇറങ്ങിത്തിരിച്ച സന്ദര്‍ഭത്തിലും ജനസമൂഹം കലവറയില്ലാത്ത പിന്തുണ നല്‍കി. എന്തിനു വേണ്ടിയാണോ ജീവിതകാലമത്രയും പൊരുതിയത്, ആശാദര്‍ശനങ്ങളെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ സംരംഭമായിരിക്കണം ആറന്മുളയില്‍ ഉയരേണ്ടതെന്ന് സംഘാടകര്‍ ആഗ്രഹിക്കുന്നു.

പരിസ്ഥിതി സംരക്ഷണം, ജൈവകൃഷി, സ്ത്രീസുരക്ഷ, മനുഷ്യാവകാശം, സുസ്ഥിരവികസനം, ജീവകാരുണ്യസേവനം, പൈതൃകസംരക്ഷണം, സാഹിത്യരചന തുടങ്ങി ടീച്ചര്‍ വ്യാപരിച്ചിരുന്ന മേഖലകളെയും വിഷയങ്ങളെയും അവലംബിച്ചുള്ള പഠനകേന്ദ്രമായിരിക്കും സുഗതവനത്തില്‍ ഉയരുക. മരക്കവി എന്നുവിളിച്ച് കളിയാക്കുകയും ഭത്സിക്കുകയും ചെയ്ത പ്രകൃതിധ്വംസകര്‍ക്കുള്ള മറുപടിയാണ് മരക്കൂട്ടത്തെ തന്നെ സുഗതകുമാരിയുടെ സ്മരണയ്‌ക്ക് മുന്നില്‍ സമര്‍പ്പിച്ചുകൊണ്ട് ആറന്മുള ഹെരിറ്റേജ് ട്രസ്റ്റ് സുഗതവനം സാധ്യമാക്കുന്നത്. മരക്കവിക്ക് അമരകവിയാകാന്‍ കഴിയുമെന്ന് കാലം തെളിയിക്കുന്ന അഭിമാനനിമിഷങ്ങള്‍ പങ്കുവയ്‌ക്കുകയാണ്, വെള്ളിയാഴ്ച ആറന്മുള എന്ന പൈകൃതഗ്രാമം. ‘ഒരു തൈ നടാം നാടിനുവേണ്ടി’ എന്ന് പാടിയ മനീഷിക്ക് മുന്നില്‍ ആയിരം തൈ നടുന്ന കരങ്ങള്‍ ഉയരുന്നു, ഒരു നല്ല നാളേക്കുവേണ്ടി.

Tags: poetസുഗതകുമാരി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കാവ്യജീവിതത്തിന്റെ അമൃതഘടിക; ഇന്ന് അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നൂറാം ജന്മദിനം

Kerala

ശ്രീകുമാരന്‍ തമ്പിയെ ക്ലീഷേ എന്ന് വിമര്‍ശിച്ചത് മുതല്‍ കഷ്ടകാലം….ആശാ വര്‍ക്കര്‍മാരെ പിന്തുണച്ച കവി സച്ചിദാനന്ദന്റെ തല ഉരുളുമോ?

Kerala

സുഗതകുമാരി നാരീശക്തിയുടെ പ്രതീകം; വിദ്യാലയങ്ങളിൽ സുഗതനവതി ആഘോഷങ്ങൾ ഉ​ദ്ഘാടനം ചെയ്ത് കേന്ദ്രസഹമന്ത്രി ഡോ.എൽ.മുരുഗൻ

Varadyam

എം.പി. ഉണ്ണിത്താന്‍: ഭാരതീയ സംസ്‌കൃതിയുടെ ഉപാസകന്‍

Kerala

സച്ചിദാനന്ദന് ഇതെന്ത് പറ്റി? ഭൂമിയില്‍ എനിക്ക് കുറച്ച് സമയമേ ഉള്ളൂ….ഈ പോസ്റ്റും പിന്‍വലിച്ച് സച്ചിദാനന്ദന്‍

പുതിയ വാര്‍ത്തകള്‍

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

തോറ്റ് തുന്നം പാടിയ പാകിസ്ഥാനിൽ വിക്ടറി റാലി ; ആക്രമണം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കയറി റാലി നടത്തുമായിരുന്നുവെന്ന് പാകിസ്ഥാനികൾ

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍

കോന്നിയില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാന ചെരിഞ്ഞതില്‍ വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

ചാവേർ ഡ്രോണുകൾ നൽകി ഇസ്രായേൽ ; ഒപ്പമുണ്ടെന്ന് ഉറപ്പിച്ച് റഷ്യ ; കശ്മീർ ഇന്ത്യയുടേതെന്ന് പറഞ്ഞ് ഡച്ച് എം പി : ലോകരാജ്യങ്ങളെ ഒപ്പം നിർത്തിയ തന്ത്രം

തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ അടിച്ചത് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം : ഇന്ത്യ നൽകിയ തിരിച്ചടി ഓരോ പൗരനും അഭിമാനം : സയ്യിദ് നസ്രുദ്ദീൻ ചിഷ്തി

ഓപ്പറേഷൻ സിന്ദൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies