Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് ഇന്ന് തുടക്കം; വെര്‍ച്വല്‍ ക്യൂ വഴിയും ദര്‍ശനത്തിനായി ബുക്ക് ചെയ്യാം

3000 പേര്‍ക്ക് ക്യൂ നില്‍ക്കാനുള്ള പന്തലുകളില്‍ തന്നെ ഭക്തര്‍ക്ക് വഴിപാട് ബുക്ക് ചെയ്യുന്നതിനുള്ള കൗണ്ടറുകളും സജ്ജമാണ്. ഭക്തര്‍ക്ക് കുടിവെള്ളവും രാവിലെ 9 മുതല്‍ അന്നദാനവും ലഭിക്കും.

Janmabhumi Online by Janmabhumi Online
Jan 5, 2023, 10:15 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കാലടി(കൊച്ചി): തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വതീ ദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് തുടക്കമാകും. ധനുമാസത്തിലെ തിരുവാതിര നാളിനാണ് നടതുറക്കുന്നത്. നടതുറപ്പിന്റെ ഭാഗമായി അകവൂര്‍ മനയില്‍ നിന്ന് വൈകിട്ട് നാലിന് ദേവിക്കും മഹാദേവനും ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങള്‍, കെടാവിളക്കില്‍ നിന്നു പകര്‍ത്തിയ ദീപം, താലം, പൂക്കാവടി, വാദ്യമേളങ്ങളോടെ ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെയാണ് നടതുറക്കല്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത്.  

ഘോഷയാത്ര ക്ഷേത്രത്തിലെത്തുന്നതോടെ മേല്‍ശാന്തി ദീപവും തിരുവാഭരണവും ശ്രീകോവിലിന് അകത്തേക്കെടുക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന അടയാളം ലഭിക്കുന്നതോടെ ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാര്‍ തെരഞ്ഞെടുത്തിട്ടുള്ള സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ശ്രീപാര്‍വതീദേവിയുടെ തോഴിയായി സങ്കല്‍പ്പിക്കപ്പെടുന്ന പുഷ്പിണിയും നടയ്‌ക്കല്‍ സന്നിഹിതരാവും. തുടര്‍ന്ന് പുഷ്പിണിയായ ബ്രാഹ്‌മണി അമ്മ നടയ്‌ക്കലെത്തി ഊരാണ്മക്കാരും സമുദായം തിരുമേനിയും എത്തിയിട്ടുണ്ടോ എന്നു മൂന്നുവട്ടം വിളിച്ചു ചോദിക്കും. എത്തിയെന്ന മറുപടി ലഭിച്ചയുടന്‍ നടതുറക്കട്ടേ എന്ന് അനുവാദം ചോദിക്കും. ശേഷം ഊരാണ്മക്കാരില്‍ നിന്നും അനുവാദം വാങ്ങിയശേഷമാണ് ക്ഷേത്രം നടതുറപ്പ് മഹോത്സവത്തിന് തുടക്കമാവുക.  

ദീപാരാധനയ്‌ക്കുശേഷം ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചിരുത്തും. ഈ സമയം നടയില്‍ വ്രതം നോറ്റ മങ്കമാര്‍ തിരുവാതിര പാട്ടുപാടി ചുവടുവയ്‌ക്കും. രാത്രി മുഴുവന്‍ പാട്ടുപുരയില്‍ കുടികൊള്ളുന്ന ദേവിയോടൊപ്പം ബ്രാഹ്‌മണി പാട്ടുപാടി പുഷ്പിണി കൂട്ടിരിക്കും. അടുത്ത ദിവസം രാവിലെ നാലിന് നടതുറക്കുന്നതിനു മുന്‍പ് ദേവിയെ തിരികെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. 6 മുതലുള്ള ദിവസങ്ങളില്‍ രാവിലെ നാല് മുതല്‍ ഉച്ചയ്‌ക്ക് ഒന്ന് വരെയും രണ്ട് മുതല്‍ രാത്രി ഒന്‍പത് വരെയുമാണ് ദര്‍ശന സമയം.  

സാധാരണ ക്യൂവിനു പുറമേ www.thiruvairanikkulamtemple.com  സന്ദര്‍ശിച്ച് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തും ദര്‍ശനം നടത്താം. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ തന്നെയാണ് വെര്‍ച്വല്‍ ക്യൂ വെരിഫിക്കേഷന്‍ കൗണ്ടറുകള്‍ ഒരുക്കിയിരിക്കുന്നത്. 3000 പേര്‍ക്ക് ക്യൂ നില്‍ക്കാനുള്ള പന്തലുകളില്‍ തന്നെ ഭക്തര്‍ക്ക് വഴിപാട് ബുക്ക് ചെയ്യുന്നതിനുള്ള കൗണ്ടറുകളും സജ്ജമാണ്. ഭക്തര്‍ക്ക് കുടിവെള്ളവും രാവിലെ 9 മുതല്‍ അന്നദാനവും ലഭിക്കും. പാര്‍ക്കിങ്ങിന് ക്ഷേത്ര ട്രസ്റ്റിന്റെ ഗ്രൗണ്ടും സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടുകളും ഉപയോഗപ്പെടുത്താം.  

സ്‌പെഷല്‍ ബസുകളുമായി കെഎസ്ആര്‍ടിസി

നടതുറപ്പ് മഹോത്സവവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി ഡിപ്പോകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് സ്‌പെഷല്‍ ബസ് സര്‍വീസുകള്‍ നടത്തും. തീര്‍ഥാടന പാക്കേജില്‍ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളും വിവിധ ഡിപ്പോകളില്‍ നിന്നുണ്ടാകും.  

Tags: KaladyThiruvairanikulam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

കാലടി വാര്‍ഡിലെ ജനസദസ് സതീഷ് ഗോപി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
Thiruvananthapuram

കാലടിയിലെ വെള്ളക്കെട്ടിന് പരിഹാരമില്ലേ

Local News

കാലടിയിൽ പച്ചക്കറി വ്യാപാരിയുടെ മാനേജരെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്ന സംഭവം : ഒരാൾ കൂടി അറസ്റ്റിൽ

Kerala

26കാരി ഷെമുവടക്കം പത്ത് പ്രതികൾ ചേർന്ന് ഒരുക്കിയ കൊടും ക്രൂരതയ്‌ക്ക് അന്ത്യം : സ്കൂട്ടർ യാത്രികനെ കുത്തി വീഴ്‌ത്തി 22 ലക്ഷം കവർന്ന പ്രതികൾ പിടിയിൽ

Local News

കാലടിയിൽ എട്ടര കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ : കഞ്ചാവ് എത്തിക്കുന്നത് ഒഡീഷയിൽ നിന്ന്

പുതിയ വാര്‍ത്തകള്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ആദ്യമായി ലോകത്ത് മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും, സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. എച്ച്എസ്എസില്‍

പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാടും പുറക്കാട് പഞ്ചായത്തിലും അവധി

10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാര്‍ഥികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍, പിടിയിലായത് യുവതിയും യുവാവും

ശർമ്മിഷ്ഠയെ കുടുക്കിയ വസാഹത് ഖാൻ ഖാദ്രി റാഷിദിയ്‌ക്ക് വമ്പൻ പണി : ഹിന്ദു ദേവതകളെ അധിക്ഷേപിച്ചതിന് രണ്ട് സംസ്ഥാനങ്ങളിലായി മൂന്ന് കേസ്

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്ടിലും അവധി

മമത ബാനര്‍ജിയെ എതിര്‍ത്ത ഗായകന്‍; ബിയോണ്‍സിയെപ്പോലുള്ളവര്‍ പാടുന്ന യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ അരിജിത് സിങ്ങും; റഹ്മാന് കിട്ടാത്ത ഭാഗ്യം¡

ഡഫേദാര്‍ ആകാന്‍ ആളില്ല, തസ്തിക നിര്‍ത്തലാക്കുന്നു

സ്വാതന്ത്ര്യത്തിന്റെ ശബ്ദം ഉയർന്നത് മദ്രസകളിൽ : സ്വാതന്ത്ര്യത്തിനായി പോരാടിയതും മദ്രസകളാണെന്ന് മൗലാന സയ്യിദ് അർഷാദ് മദനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies