Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ വിധി രാഷ്‌ട്രീയ അന്ധതയ്‌ക്കെതിരെ

ഹര്‍ജിയിലെ ആവശ്യങ്ങള്‍ തള്ളുകയാണ് കോടതി ചെയ്തത്. എന്നിട്ടും, ഹര്‍ജിക്കാരിലൊരാളു കൂടിയായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ന്യൂനപക്ഷവിധിയുടെ പേരില്‍ ആഹ്ലാദിക്കുകയാണ്. നോട്ടുനിരോധനത്തിനെതിരെ വിഷലിപ്തമായ പ്രചാരണം നടത്തി സ്വന്തം പാര്‍ട്ടി യജമാനന്മാരെ സന്തോഷിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 4, 2023, 05:00 am IST
in Editorial

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച തീരുമാനം ശരിവച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നരേന്ദ്ര മോദി സര്‍ക്കാരിനുള്ള ഏറ്റവും വലിയ അംഗീകാരമാണ്. 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം  ആറു വര്‍ഷം മുന്‍പുവന്നത്  മുതല്‍ അടിസ്ഥാനരഹിതവും രാഷ്‌ട്രീയപ്രേരിതവുമായ കാരണങ്ങള്‍ നിരത്തി അതിനെ എതിര്‍ത്തുപോന്നവരുടെ വായടപ്പിക്കുന്നതാണ് ഈ വിധി. ഇങ്ങനെയൊരു തീരുമാനം ആവശ്യമായിരുന്നുവെന്നും, സര്‍ക്കാരിന് അതിനുള്ള അധികാരമുണ്ടെന്നും, റിസര്‍വു ബാങ്കുമായി ആറുമാസം നീണ്ട ആശയവിനിമയം ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും കോടതി  ചൂണ്ടിക്കാട്ടി. നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി കുറവായിരുന്നെന്ന വാദം തള്ളിക്കളഞ്ഞ കോടതി, കുറച്ചാളുകള്‍ ബുദ്ധിമുട്ടനുഭവിച്ചു എന്ന കാരണത്താല്‍ നോട്ടുനിരോധനം അസാധുവാണെന്നു പറയാനാവില്ലെന്നും വ്യക്തമാക്കി. നോട്ടു നിരോധനത്തിന്റെ പേരില്‍ ജനങ്ങളെ ഇളക്കിവിട്ട് രാജ്യത്ത് കലാപമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് രാഷ്‌ട്രീയ ശത്രുതയുള്ള ചില പാര്‍ട്ടികളും നേതാക്കളും ശ്രമിച്ചത്. ഇതിനായി സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റും നിരവധി കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. നോട്ടുമാറ്റിയെടുക്കാന്‍ ക്യൂ നില്‍ക്കുന്ന ജനങ്ങള്‍ മരിച്ചുവീഴുകയാണെന്നുവരെ പറഞ്ഞുപരത്തി. ഇത് ജനങ്ങളില്‍ ഭീതി വിതച്ചു. ഇപ്പോള്‍ നോട്ടു നിരോധിച്ചു, ഇനി വോട്ടു നിരോധിക്കുമെന്നായിരുന്നു ചിലര്‍ നടത്തിയ വിദ്വേഷ പ്രചാരണം. ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് അവരെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിക്കാമെന്നും, രാഷ്‌ട്രീയ മുതലെടുപ്പ് നടത്താമെന്നും വ്യാമോഹിച്ചവര്‍ സുപ്രീംകോടതി വിധിയോടെ തുറന്നുകാട്ടപ്പെട്ടു.  

അന്‍പതിലേറെ ഹര്‍ജികള്‍ പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും വിശദീകരണങ്ങള്‍ തേടിയിരുന്നു. കള്ളനോട്ടും കള്ളപ്പണ ഇടപാടും, ഇതുപയോഗിച്ചുള്ള ഭീകരപ്രവര്‍ത്തനവും മയക്കുമരുന്നുകടത്തും തടയുക എന്ന ലക്ഷ്യത്തോടെയാണ് നോട്ടുനിരോധനം കൊണ്ടുവന്നതെന്ന സര്‍ക്കാരിന്റെ വാദം പൂര്‍ണമായി കോടതി അംഗീകരിച്ചു. സര്‍ക്കാരിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ സംശയമില്ലെന്നും, ലക്ഷ്യപ്രാപ്തി കൈവരിക്കാനായോ എന്നത് പ്രസക്തമല്ലെന്നും കോടതി പറഞ്ഞിരിക്കുന്നു. ഇതിനെക്കാള്‍ മെച്ചപ്പട്ട ഒരു വിധി സര്‍ക്കാരിന് ലഭിക്കാനില്ല. എന്നിട്ടും ചില മാധ്യമങ്ങള്‍ ആശ്വാസ വിധിയെന്നൊക്കെ പറയുന്നത് ജനങ്ങളെ തുടര്‍ന്നും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ്. അഞ്ചംഗ ബെഞ്ചില്‍ ഒരംഗം ഭിന്നവിധിയാണ് പറഞ്ഞത്. ഈ വിധിന്യായം ഉയര്‍ത്തിപ്പിടിച്ച് ഭൂരിപക്ഷ വിധിന്യായത്തെ തമസ്‌കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഭൂരിപക്ഷ വിധിയല്ല, ന്യൂനപക്ഷ വിധിയാണ് പ്രസക്തമെന്നും അതാണ് പ്രാബല്യത്തില്‍ വരാന്‍ പോകുന്നത് എന്നുമാണ് ഇക്കൂട്ടര്‍ പറയുന്നതു കേട്ടാല്‍ തോന്നുക. അതേസമയം ഭൂരിപക്ഷ വിധിന്യായത്തോട് വിയോജിച്ച ജഡ്ജിയും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെയും ലക്ഷ്യങ്ങളെയും അംഗീകരിച്ചു എന്നതാണ് ശ്രദ്ധേയം. ചില നടപടിക്രമങ്ങളോടു മാത്രമാണ് ഭിന്നവിധി വിയോജിപ്പു പ്രകടിപ്പിച്ചത്. നിയമനിര്‍മാണത്തിലൂടെ വേണമായിരുന്നു നോട്ട് നിരോധനമെന്ന വാദം ഭൂരിപക്ഷ വിധിന്യായം തള്ളിക്കളയുന്നുമുണ്ട്. മുന്‍കാലത്ത് ഇങ്ങനെ നടന്നിട്ടുണ്ടെങ്കിലും വിജ്ഞാപനത്തിലൂടെ ഇത്തരമൊരു നടപടിയെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്. സര്‍ക്കാരിനെ അനുകൂലിച്ച് ന്യൂനപക്ഷ വിധിന്യായത്തില്‍ പറയുന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ സമ്പൂര്‍ണ വിധിയാണ് നോട്ട് നിരോധനത്തെ അനുകൂലിച്ച് ഉണ്ടായിരിക്കുന്നതെന്നു പറയാം.

സുപ്രീംകോടതി വിധി സര്‍ക്കാരിനാണ് തിരിച്ചടിയെന്നു പ്രചരിപ്പിക്കുന്നവര്‍ എന്തൊക്കെയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍ എന്നു ബോധപൂര്‍വം വിസ്മരിക്കുകയാണ്. നോട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കണം, നോട്ടുകള്‍ തിരിച്ചെടുക്കാന്‍ ഇനിയും സമയം അനുവദിക്കണം എന്നൊക്കെയായിരുന്നു ആവശ്യങ്ങള്‍. ഇവയെല്ലാം തള്ളുകയാണ് കോടതി ചെയ്തത്. എന്നിട്ടും, ഹര്‍ജിക്കാരിലൊരാളു കൂടിയായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ന്യൂനപക്ഷവിധിയുടെ പേരില്‍  ആഹ്ലാദിക്കുകയാണ്. നോട്ടുനിരോധനത്തിനെതിരെ വിഷലിപ്തമായ പ്രചാരണം നടത്തി സ്വന്തം പാര്‍ട്ടി യജമാനന്മാരെ സന്തോഷിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.  പ്രതിപക്ഷത്തിന്റെ ദുഷ്ടലാക്ക് തുടക്കം മുതല്‍ തന്നെ വ്യക്തമായിരുന്നു. നോട്ടു നിരോധനത്തിന് പിന്നാലെ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയും നരേന്ദ്ര മോദിയും വന്‍ വിജയം നേടിയതോടെ ഈ പദ്ധതി പരാജയപ്പെട്ടു. എന്നിട്ടും പിന്മാറാതെ കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കാനാണ് നോക്കിയത്. ഇങ്ങനെയൊന്ന് ലഭിച്ചിരുന്നെങ്കില്‍ അത് അടുത്തലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കാം. റഫാല്‍ യുദ്ധവിമാനം വാങ്ങാനുള്ള കരാര്‍ വിഷയത്തിലും പെഗാസസ് വിഷയത്തിലും പരമോന്നത കോടതിയില്‍നിന്ന് ലഭിച്ചതുപോലുള്ള കനത്ത തിരിച്ചടിയാണ് ഇപ്പോഴും സുപ്രീംകോടതിയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധര്‍ക്ക് ലഭിച്ചിരിക്കുന്നത്. അന്ധമായ രാഷ്‌ട്രീയ വിരോധം മാറ്റിവച്ച് ജനാധിപത്യ ശൈലിയില്‍ പെരുമാറാനുള്ള വിവേകം ഇനിയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ കാണിക്കേണ്ടിയിരിക്കുന്നു.

Tags: indiacourtകേന്ദ്ര സര്‍ക്കാര്‍supremecourtപ്രതിപക്ഷംmodi governmentനോട്ട് നിരോധനക്കാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

India

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

പുതിയ വാര്‍ത്തകള്‍

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.