Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പുതിയ ഇന്ത്യ; പതറുന്ന ചൈന

അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ ചൈന ജയിക്കാനും ഇന്ത്യ തോല്‍ക്കാനുമാണല്ലോ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഇഷ്ടപ്പെടുന്നത്. തങ്ങളുടെ ഭരണകാലത്ത് ഇങ്ങനെയായിരുന്നുവെന്നും, ഇതിന് മാറ്റം വരാന്‍ അനുവദിക്കില്ലെന്നുമാണ് ഈ പാര്‍ട്ടികളുടെ മനോഭാവം. രാജ്യസ്‌നേഹം തൊട്ടുതെറിക്കാത്തതുപോലെ ചൈനയെ പിന്തുണയ്‌ക്കാനും അവര്‍ മടിക്കുന്നില്ല

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 15, 2022, 05:00 am IST
inEditorial

ചെറിയൊരു ഇടവേളയ്‌ക്കു ശേഷം അതിര്‍ത്തിയില്‍ ചൈന വീണ്ടും സംഘര്‍ഷത്തിന് ശ്രമിക്കുകയാണ്. അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ കഴിഞ്ഞയാഴ്ചയാണ് വ്യോമഗതാഗത നിരോധനമുള്ളയിടത്ത്  ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ചൈനയുടെ നീക്കത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. ചൈനയുടെ വ്യോമാക്രമണ ശ്രമവും സുഖോയ് വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ വിഫലമാക്കി. സംഘര്‍ഷം അരമണിക്കൂറോളം നീണ്ടുനിന്നു. തവാങ്ങിലെ നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സേന തല്ലിയോടിക്കുന്നതിന്റെ ചിത്രവും പുറത്തുവന്നു. ചിലരെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. ചൈനയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടാകുമെന്ന് നേരത്തെ വിവരം ലഭിച്ച ഇന്ത്യ എല്ലാവിധ മുന്‍കരുതലുകളും എടുത്തിരുന്നു. ഇതറിയാതെയാണ് ചൈനീസ് സൈന്യം സാഹസത്തിന് മുതിര്‍ന്നത്. അരുണാചലിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍, അസമിന്റെയും നാഗാലാന്റിന്റെയും മണിപ്പൂരിന്റെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഈ മാസം ആദ്യം ഇന്ത്യ വ്യോമനിരോധനം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് സൈനികാഭ്യാസവും നടത്തി. ഇതാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പുതിയ പ്രകോപനത്തിനു കാരണമെന്ന് കരുതപ്പെടുന്നു. ഇന്ത്യയാണ് കടന്നുകയറിയതെന്ന ചൈനയുടെ പ്രസ്താവനയില്‍ നിന്നു തന്നെ ഇതു വ്യക്തമാണ്. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി വെറുതെ മുന്നറിയിപ്പു നല്‍കുക മാത്രമല്ല, ഏതു സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം ശക്തവും സന്നദ്ധവുമാണെന്ന് അരുണാചല്‍ അതിര്‍ത്തിയിലെ പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നുണ്ട്.

2020 ല്‍ ഗാല്‍വാനിലുണ്ടായ സംഘര്‍ഷത്തിനുശേഷം ഇത് ആദ്യമായാണ് ചൈന അതിര്‍ത്തിയില്‍ പ്രകോപനത്തിന് മുതിരുന്നത്. അന്ന് ഇന്ത്യന്‍ സേനയുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ തിരിച്ചടിയില്‍ നാല്‍പതോളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു. ആദ്യം ഇത് അംഗീകരിക്കാന്‍ ചൈന തയ്യാറായില്ലെങ്കിലും പിന്നീട് സമ്മതിക്കേണ്ടിവന്നു. അതിര്‍ത്തിയിലെ പലയിടങ്ങളിലും നിയന്ത്രണ രേഖയ്‌ക്കപ്പുറം പരസ്പര ധാരണകള്‍ തെറ്റിച്ച് ചൈനയുടെ സേന നിലയുറപ്പിച്ചിരുന്നു. ഇവിടങ്ങളിലെല്ലാം ഇന്ത്യന്‍ സേന അണിനിരക്കുകയും ചെയ്തു.  ആദ്യം വാശി പിടിച്ചെങ്കിലും ചര്‍ച്ചകളിലൂടെ എല്ലായിടങ്ങളില്‍നിന്നും ചൈനീസ് സേനയ്‌ക്ക് പിന്‍വാങ്ങേണ്ടി വന്നു. ഉഭയകക്ഷി ധാരണകള്‍ തെറ്റിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ നിരന്തരം മുന്നറിയിപ്പു നല്‍കി. ഇതിനനുസൃതമായി അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തി. സൈനിക വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ റോഡ് സൗകര്യം വിപുലമാക്കുകയും, യുദ്ധവിമാനങ്ങള്‍ക്കിറങ്ങാന്‍ താവളമൊരുക്കുകയും ചെയ്തു. ഇങ്ങനെ കളികാര്യമാകുമെന്നു വന്നപ്പോഴാണ് പിടിവാശി ഉപേക്ഷിച്ച് പിന്‍വാങ്ങാന്‍ ചൈന നിര്‍ബന്ധിതമായത്. സൈനികതല ചര്‍ച്ചകളില്‍ എത്തിച്ചേര്‍ന്ന വ്യവസ്ഥകള്‍ തങ്ങള്‍ പാലിക്കുകയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമവും ചൈന നടത്തി. അതേസമയം, ഇതുകൊണ്ടൊന്നും ചൈന സമാധാനത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുകയാണെന്ന് ഇന്ത്യ വിശ്വസിച്ചില്ല. വിശ്വാസവഞ്ചനയ്‌ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ഒരു രാജ്യമാണ് അതിര്‍ത്തിക്കപ്പുറത്തുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അതിര്‍ത്തിയില്‍ ചൈന അലങ്കോലമുണ്ടാക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ പതിവുപോലെ ഇക്കുറിയും ചിലര്‍ ഉത്സാഹത്തിലായി. പാര്‍ലമെന്റിനകത്തും പുറത്തും അവര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. എന്താണ് സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിശദീകരിച്ചിട്ടും ഇക്കൂട്ടര്‍ക്ക് തൃപ്തിയാവുന്നില്ല. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ ചൈന ജയിക്കാനും ഇന്ത്യ തോല്‍ക്കാനുമാണല്ലോ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഇഷ്ടപ്പെടുന്നത്. തങ്ങളുടെ ഭരണകാലത്ത് ഇങ്ങനെയായിരുന്നുവെന്നും, ഇതിന് മാറ്റം വരാന്‍ അനുവദിക്കില്ലെന്നുമാണ് ഈ പാര്‍ട്ടികളുടെ മനോഭാവം. രാജ്യസ്‌നേഹം തൊട്ടുതെറിക്കാത്തതുപോലെ ചൈനയെ പിന്തുണയ്‌ക്കാനും അവര്‍ മടിക്കുന്നില്ല.  ഇവര്‍ക്കു വേണ്ടിക്കൂടിയാണ് ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നു തോന്നിപ്പോകും. നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് ചൈന ആയുധം പണിതു നല്‍കുകയാണോ എന്നുപോലും സംശയിക്കണം. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍നിന്നും കോടിക്കണക്കിന് രൂപ സംഭാവന സ്വീകരിച്ചതിനാല്‍ ഈ സംഘടനയുടെ അംഗീകാരം അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി. കോണ്‍ഗ്രസ്സിന്റെ നേതാക്കളായ സോണിയയും രാഹുലും ചൈനയില്‍പ്പോയി ആ രാജ്യത്തിന്റെ താല്‍പ്പര്യത്തിന് അനുസൃതമായ തീരുമാനങ്ങള്‍ അംഗീകരിച്ചത് വലിയ വിവാദമായതാണല്ലോ. മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ അതിര്‍ത്തിയിലെ സൈനിക സന്നാഹം പതിന്മടങ്ങ് ശക്തി പ്രാപിച്ചതും, ചൈന ഇക്കാര്യത്തില്‍ നേരിടുന്ന പ്രതിസന്ധികളുമൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് ചില പ്രതിപക്ഷ കക്ഷികള്‍.

Tags: indiaarmychina
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.