Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താമരയിതളിലെ സുവര്‍ണ ചരിതം; റെക്കോര്‍ഡ് വിജയം കൈപ്പിടിയിലൊതുക്കി ബിജെപി

1990ലാണ് സംസ്ഥാനത്ത് ബിജെപി ആദ്യമായി സര്‍ക്കാരിന്റെ ഭാഗമായത്. ജനതാദളും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്ത് അധികാരത്തിലെത്തി. മുതിര്‍ന്ന ബിജെപി നേതാവ് കേശുഭായ് പട്ടേല്‍ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി.

പി.ഷിമിത്ത് by പി.ഷിമിത്ത്
Dec 9, 2022, 10:06 am IST
in India

ഗാന്ധിനഗര്‍: 27 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഗുജറാത്തില്‍ ഇക്കുറി പാര്‍ട്ടി ലക്ഷ്യമിട്ട റെക്കോര്‍ഡ് വിജയം കൈപ്പിടിയിലൊതുക്കാന്‍ ബിജെപിക്ക് സാധിച്ചു. പറയുന്നത് പ്രവര്‍ത്തിക്കുമെന്നും പ്രവര്‍ത്തിക്കുന്നതേ പറയുമെന്നുമുള്ള നയം ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് പാര്‍ട്ടി ഗുജറാത്തിലൂടെ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങിയവരുള്‍പ്പെടെയുള്ള ദേശീയ-സംസ്ഥാന നേതാക്കള്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ പാര്‍ട്ടിയുടെ ലക്ഷ്യം റെക്കോര്‍ഡ് വിജയമാണെന്ന് പലതവണ വ്യക്തമാക്കിയിരുന്നു. ഏറ്റവും വലിയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുക എന്നതായിരുന്നു ഓരോ പ്രവര്‍ത്തകന്റെയും ലക്ഷ്യം.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റ് നേടി അധികാരത്തിലേറിയത് കോണ്‍ഗ്രസായിരുന്നു, 1985ല്‍ 149 സീറ്റുകള്‍. അതില്‍ നിന്ന് ഒരു പടി കൂടി കടന്ന് 150 സീറ്റുകളാണ് ബിജെപി ലക്ഷ്യം വെച്ചത്. എന്നാല്‍ 156 സീറ്റുകള്‍ ലഭിച്ചു.

ഒമ്പത് സീറ്റുകളുമായി ഗുജറാത്ത് നിയമസഭയില്‍ അരങ്ങേറ്റം കുറിച്ചതാണ് ബിജെപി. 1995ല്‍ 121, 1998ല്‍ 117, 2002ല്‍ 127, 2007ല്‍ 117, 2012ല്‍ 115, 2017ല്‍ 99 സീറ്റുമാണ് നേടിയത്. 2002ല്‍ 127 സീറ്റ് ലഭിച്ചതാണ് ബിജെപിയുടെ ഏറ്റവുമുയര്‍ന്ന സീറ്റ്. 2017ല്‍ മാത്രമാണ് സീറ്റുകളുടെ എണ്ണം നൂറില്‍ താഴെ എത്തിയത്. 2014ലെയും 2019ലെയും ലോകസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 26 സീറ്റുകളിലും ബിജെപിയാണ് വെന്നിക്കൊടി പാറിച്ചത്. 2014ല്‍ ബിജെപിക്ക് ലഭിച്ചത് 59 ശതമാനം വോട്ട് ആയിരുന്നെങ്കില്‍ 2019ല്‍ അത് 62 ആയി ഉയര്‍ന്നു.

1990ലാണ് സംസ്ഥാനത്ത് ബിജെപി ആദ്യമായി സര്‍ക്കാരിന്റെ ഭാഗമായത്. ജനതാദളും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്ത് അധികാരത്തിലെത്തി. മുതിര്‍ന്ന ബിജെപി നേതാവ് കേശുഭായ് പട്ടേല്‍ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി. 1995ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി ഒറ്റയ്‌ക്ക് അധികാരത്തിലെത്തി. 121 സീറ്റ് നേടി കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തിലേറി. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി സുരേഷ് മേത്ത, കേശുഭായ് പട്ടേല്‍, നരേന്ദ്രമോദി, ആനന്ദിബെന്‍ പട്ടേല്‍, വിജയ്രൂപാണി, ഭൂപേന്ദ്രപട്ടേല്‍ എന്നിവര്‍ ഗുജറാത്തിലെ ബിജെ

പി മുഖ്യമന്ത്രിമാരായി. ഇതില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നത് നരേന്ദ്രമോദിയാണ്. 12 വര്‍ഷവും 220 ദിവസവും. വൈബ്രന്റ് ഗുജറാത്ത് അടക്കമുള്ള പദ്ധതികളിലൂടെ ഗുജറാത്തിന് വികസനത്തിന്റെ പുതുയുഗമാണ് മോദി സമ്മാനിച്ചത്. പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ യാത്ര സുഗമമാക്കിയത് ഗുജറാത്ത് മുഖ്യമന്ത്രി പദമായിരുന്നു.

വിജയ ശില്പ്പികള്‍

ഗുജറാത്തില്‍ ബിജെപി റെക്കോര്‍ഡ് വിജയം നേടുമ്പോള്‍ അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കും കൂടി അവകാശപ്പെട്ടത്. സ്വന്തം തട്ടകത്തില്‍ പാര്‍ട്ടിക്ക് തിളക്കമേറിയ വിജയം സമ്മാനിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇരുവര്‍ക്കും. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതുമുതല്‍ സംസ്ഥാനത്ത് നടത്തിയ ഓരോ പ്രവര്‍ത്തനങ്ങളിലും ഇരുവരുടെയും കൃത്യമായ മേല്‍നോട്ടമുണ്ടായിരുന്നു.

തുടര്‍ച്ചയായി കാല്‍ നൂറ്റാണ്ടിലധികം സംസ്ഥാനത്ത് ഭരണ ത്തിലിരിക്കുന്ന ബിജെപിയ്‌ക്ക് തുടര്‍ഭരണം എതിരാളികളില്ലാത്ത വിജയമാകുമെന്നുറപ്പായിരുന്നു. എന്നാലും  വിശ്രമിക്കാന്‍ പോ ലും നേതാക്കളും പ്രവര്‍ത്തകരും തയ്യാറായില്ല.

സെമി ഫൈനലില്‍ ഗോള്‍ മഴ  

വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായിരുന്നു പാര്‍ട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പ്. ഫൈനലിനെന്ന പോലെ സെമിഫൈനലിനും മോദി, അമിത്ഷാ ടീം നേതൃത്വം നല്‍കി. ദിവസങ്ങളോളമാണ് ഇരുവരും സംസ്ഥാനത്ത് തങ്ങിയത്. കിലോമീറ്ററുകള്‍ നീളുന്ന റോഡ് ഷോകള്‍, ലക്ഷങ്ങള്‍ പങ്കെടുത്ത റാലികള്‍ എല്ലാം ബിജെപിയ്‌ക്ക് റെക്കോര്‍ഡ് വിജയം സമ്മാനിച്ചു.  

പതിനാല് നിയമസഭാ മണ്ഡലങ്ങളെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നടത്തിയ പുഷ്പാഞ്ജലി യാത്ര വലിപ്പം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറ്റവും വലിയ റോഡ്ഷോയായി. പത്തുലക്ഷം പേര്‍ ആ മെഗാറോഡ് ഷോയുടെ ഭാഗമായെന്നാണ് കണക്ക്. മൂന്നും നാലും മഹാറാലികളിലാണ് മോദിയും അമിത്ഷായും ഓരോ ദിവസവും പങ്കെടുത്തത്.

ആപ്പിന് നേരെ വാതിലടച്ച് ഗുജറാത്ത് ജനത

ഗുജറാത്തില്‍ ഭരണത്തിലേറുമെന്ന പ്രതീക്ഷയുമായി സൗജന്യങ്ങളുടെ പെരുമഴ വാഗ്ദാനം ചെയ്ത ആപ്പിന് ലഭിച്ചത് കനത്ത തിരിച്ചടി. സംസ്ഥാനത്തെ ജനങ്ങള്‍ ആപ്പിന്റെ സൗജന്യ വാഗ്ദാനങ്ങള്‍ തള്ളി.പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ ജാതി രാഷ്‌ട്രീയം വീണ്ടും ഗുജറാത്തിന്റെ മണ്ണില്‍ വളര്‍ത്താനും ആപ്പ് ശ്രമിച്ചു. എന്നാല്‍ അതെല്ലാം അസ്ഥാനത്തായി.  

ആപ്പ്  അട്ടിമറിവിജയം നേടുമെന്നുവരെ ബിജെപി വിരുദ്ധത മുഖമുദ്രയാക്കിയ മലയാള മാധ്യമങ്ങളുള്‍പ്പെടെ തട്ടിവിട്ടു. ഗുജറാത്തില്‍ ശക്തമായ ത്രികോണ മത്സരമെന്ന പ്രതീതി സംസ്ഥാനത്തിന് പുറത്ത് പ്രചരിപ്പിക്കുകയായിരുന്നു അവരില്‍ മിക്കവരും. എന്നാല്‍ ഗുജറാത്ത് ജനത പ്രചരാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആപ്പിന് നേരെ വാതിലടച്ചിരുന്നു. സൗജന്യങ്ങള്‍ സംസ്ഥാനത്തെ കടക്കെണിയിലാക്കുമല്ലോയെന്ന ചോദ്യമാണ് ആപ്പ് നേതാക്കള്‍ക്ക് പ്രചാരണത്തിനിടയില്‍ നേരിടേണ്ടി വന്നത്. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താനായില്ലെങ്കിലും ആപ്പിന്റെ വരവോടെ കോണ്‍ഗ്രസിന്റെ വോട്ടാണ് കുത്തനെ ഇടിഞ്ഞത്.

Tags: bjpഅസംബ്ലി ഇലക്ഷന്‍ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.