Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കടുവാപ്പേടി ഒഴിയുന്നില്ല; മലയോരത്തെ ജനജീവിതം നിശ്ചലാവസ്ഥയില്‍, സന്ധ്യ കഴിഞ്ഞാൽ വീടുകളിൽ കതകടച്ചിരിക്കേണ്ട അവസ്ഥ

ഏക്കര്‍ കണക്കിന് റബ്ബര്‍ തോട്ടങ്ങളാണ് ഈ മേഖലകളിലുള്ളത്. കാലത്ത് നാലുമണിമുതലാണ് ഈ തോട്ടങ്ങളില്‍ ടാപ്പിംഗ് ആരംഭിക്കുന്നത്. നിയന്ത്രണം വന്നതോടെ കര്‍ഷകര്‍ ടാപ്പിംഗ് പാടേ നിര്‍ത്തിവെച്ചു. കാലത്ത് സഹകരണസംഘങ്ങളില്‍ പാലെത്തിക്കുന്ന ക്ഷീരകര്‍ഷകരെയും കടുവാപ്പേടിയും ഇതോടൊപ്പം വന്ന നിയന്ത്രങ്ങളും ബാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2022, 03:30 pm IST
in Kannur

ഇരിട്ടി: ആറ് നാളായിത്തുടരുന്ന കടുവാപ്പേടിയില്‍ നിശ്ചലാവസ്ഥയിലായിരിക്കയാണ് മലയോരത്തെ ജനജീവിതം. തിങ്കളാഴ്ച പുലര്‍ച്ചെ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കൂമന്‍തോട്-വിളമന റോഡിലെ റബ്ബര്‍ തോട്ടങ്ങള്‍ നിറഞ്ഞ കുന്നിന്‍ പ്രദേശത്ത് ഇപ്പോഴും കടുവ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്നലെ  പുലര്‍ച്ചെ രണ്ട് മണിയോടെ ഈ പ്രദേശത്തെ ആളൊഴിഞ്ഞ കുന്നിന്‍ പ്രദേശത്ത് കടുവ ഏതോ മൃഗത്തെ വേട്ടയാടി പിടിക്കുന്നതിന് സമാനമായ അലര്‍ച്ച കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. രാത്രി മുഴുവന്‍ നാലുവാഹനങ്ങളിലായി നാട്ടുകാരും മൂന്ന് വാഹനങ്ങളിലായി വനം വകുപ്പും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തു ജാഗ്രത ഉറപ്പാക്കി.

കടുവയുടെ അലര്‍ച്ചകേട്ട ഭാഗത്ത് പുലര്‍ച്ചയോടെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പെരിങ്കിരിയില്‍ ജനവാസമേഖലയിലൂടെ ഒഴുകുന്ന ചെറിയ തോട്ടില്‍ മൃഗത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും കാല്‍പ്പാട് കാട്ടുപന്നിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് വിളമനയുടെ കുന്നിന്‍ മേഖലയില്‍ തന്നെയാണ് കടുവ തുടരുന്നത് എന്നുള്ള നിഗമനം ശക്തമാക്കിയത്.

ഇതേസമയം നിരീക്ഷണ ക്യാമറ സ്ഥാപിക്കുവാനുള്ള നീക്കം വനം വകുപ്പ് താല്‍ക്കാലികമായി ഉപേക്ഷിച്ചു. കടുവയുടെ സാന്നിധ്യം സംബന്ധിച്ച് കൃത്യമായ നിര്‍ണ്ണയം നടത്താനാവാത്തതും ഏതു സ്ഥലത്ത് ക്യാമറ വെക്കണം എന്നുള്ളതില്‍ അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കാത്തതുമാണ് ഇതിന് കാരണം. മാട്ടറ പീടിക കുന്നില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് കടുവയെ ആദ്യം കണ്ടത് മുതല്‍ ഇന്നലെ പുലര്‍ച്ചെ 2 മണിവരെ വിളമന കുന്നില്‍ കടുവയുടെ സാന്നിധ്യം മനസ്സിലാക്കിയത് വരെ 20 കിലോമീറ്റര്‍ ജലവാസമേഖലയിലൂടെ സഞ്ചരിച്ചതായാണ് വനപാലകരുടെ നിഗമനം.

ഈ സാഹചര്യത്തില്‍ ആരോഗ്യമുള്ള കടുവയാണ് വനത്തില്‍ നിന്നും ജനവാസ മേഖലയിലെത്തിയതെന്നാണ് കരുതുന്നത്. ഏതെങ്കിലും ഒരു സ്ഥലത്ത് ക്യാമറ വെച്ചതുകൊണ്ട് ഇതിനെ കണ്ടെത്താനോ തുടര്‍നടപടികള്‍ സ്വീകരിക്കുവാനോ ഇക്കാരണങ്ങളാല്‍ വിഷമത ഉള്ളതായി ഡെപ്യൂട്ടി റേഞ്ചര്‍ കെ. ജിജില്‍ പറഞ്ഞു. മേഖലയിലെ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും വിധമുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം കടുവ കാട്ടിലേക്ക് മടങ്ങിയെന്ന് ഉറപ്പാക്കുന്നതിന് കൂടിയാവും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഉളിക്കല്‍, പായം പഞ്ചായത്തുകളിലെയും ഒമ്പതോളം വാര്‍ഡുകളിലാണ് പോലീസും വനംവകുപ്പും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉളിക്കല്‍ പഞ്ചായത്തിലെ അറബി, കതുവാപ്പറമ്പ്, വയത്തൂര്‍, ഉളിക്കല്‍ ഈസ്റ്റ്, ഉളിക്കല്‍ വെസ്റ്റ്, പായം പഞ്ചായത്തിലെ വിളമന, ഉദയഗിരി, പെരിങ്കരി, മാടത്തില്‍ എന്നീ വാര്‍ഡുകളിലുമാണ് നിയന്ത്രണങ്ങളുള്ളത്.

ഏക്കര്‍ കണക്കിന് റബ്ബര്‍ തോട്ടങ്ങളാണ് ഈ മേഖലകളിലുള്ളത്. കാലത്ത് നാലുമണിമുതലാണ് ഈ തോട്ടങ്ങളില്‍ ടാപ്പിംഗ് ആരംഭിക്കുന്നത്. നിയന്ത്രണം വന്നതോടെ കര്‍ഷകര്‍ ടാപ്പിംഗ് പാടേ നിര്‍ത്തിവെച്ചു. കാലത്ത് സഹകരണസംഘങ്ങളില്‍ പാലെത്തിക്കുന്ന ക്ഷീരകര്‍ഷകരെയും കടുവാപ്പേടിയും ഇതോടൊപ്പം വന്ന നിയന്ത്രങ്ങളും ബാധിച്ചു.

രാത്രിയാത്ര പാടില്ലാത്തതിനാല്‍ സന്ധ്യകഴിഞ്ഞാല്‍ വീടുകളില്‍ കതകടച്ചിരിക്കുകയാണ് ജനങ്ങള്‍. ഒറ്റക്ക് നടക്കുന്നതിനും നിയന്ത്രണമുണ്ട്. രാവിലെ ആരാധനാലയങ്ങളില്‍ പോകുന്നവര്‍, പ്രഭാതസവാരിക്കാര്‍, ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ എന്നിവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മേഖലയാകെ നിശ്ചലാവസ്ഥയിലേക്ക് നീങ്ങി. ഇനി എത്രനാള്‍ ഇത് തുടരേണ്ടി വരുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.  

Tags: TigerForest DepartmentIrittyHill Area
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തോടുകളും കുളങ്ങളും വറ്റി; മലയോര മേഖലയില്‍ കുടിവെള്ളം കിട്ടാക്കനി, കൃഷിനാശ ഭീതിയില്‍ കര്‍ഷകര്‍

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Kerala

കണ്ണൂരിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായി

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

Kerala

സുല്‍ത്താന്‍ബത്തേരി – പാട്ടവയല്‍ റോഡില്‍ കടുവയിറങ്ങി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.