Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രോഗം പരത്തുന്ന ആതുരാലയം; എസ്കെ ഹോസ്പിറ്റലിനെതിരെ പരാതി; ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍; വിഷയംഅവഗണിച്ച് ആരോഗ്യവകുപ്പ്

ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാന്റീനാണ് പ്രധാനമായും രോഗവാഹക കേന്ദ്രമായി തീര്‍ന്നിരിക്കുന്നത്. അമിതവിലയെന്ന ആക്ഷേപം നിലനില്‍ക്കുന്നുവെങ്കിലും വൃത്തിയില്ലായ്മയാണ് ഭക്ഷണശാലയുടെ മുഖമുദ്ര.

Janmabhumi Online by Janmabhumi Online
Dec 3, 2022, 07:40 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രി രോഗത്തിന്റെ ഉറവിടമാകുന്നുവെന്ന് ആക്ഷേപം. പാങ്ങോട് ഇടപ്പഴഞ്ഞി ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന എസ് കെ ഹോസ്പിറ്റലിനെതിരെയാണ് നാട്ടുകാരും രോഗികളും ഒന്നടങ്കം പരാതി പറയുന്നത്. ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാന്റീനാണ് പ്രധാനമായും രോഗവാഹക കേന്ദ്രമായി തീര്‍ന്നിരിക്കുന്നത്. അമിതവിലയെന്ന ആക്ഷേപം നിലനില്‍ക്കുന്നുവെങ്കിലും വൃത്തിയില്ലായ്മയാണ് ഭക്ഷണശാലയുടെ മുഖമുദ്ര.

മൂന്ന് മീറ്റര്‍ നീളത്തില്‍ മാലിന്യം കെട്ടിക്കിടക്കുന്നു

കാന്റീനോട് ചേര്‍ന്ന് കിള്ളിയാറിനു സമീപം കാടുപിടിച്ചുകിടക്കുന്ന സ്വകാര്യവസ്തുവിനും ആശുപത്രിക്കുമിടയിലുള്ള വൃത്തിഹീനമായ ഓടയോട് ചേര്‍ന്നാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. കാന്റീന്‍ മതിലിനോട് ചേര്‍ന്നുള്ള ഭാഗത്ത് മാലിന്യം കെട്ടിക്കിടന്ന് രൂക്ഷഗന്ധം പരത്തുന്നു. ആശുപത്രിയില്‍ നിന്നുള്ള മാലിന്യം ഓടയിലേക്ക് ഒഴുക്കിവിടാന്‍ പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. ഇതിനോട് ചേര്‍ന്ന് പണിതിട്ടുള്ള ശൗചാലയത്തില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതു കാണാം. നാലു മീറ്ററോളം ദൂരത്തില്‍ മനുഷ്യവിസര്‍ജ്യമുള്‍പ്പെടെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. മാലിന്യങ്ങളില്‍ ചുറ്റിത്തിരിയുന്ന ഈച്ചയും കൊതുകും കാന്റീനുള്ളിലെ നിത്യസന്ദര്‍ശകരാണ്. ഓടയില്‍ നിന്നുള്ള ഈച്ച രുചിനോക്കാത്ത ഭക്ഷണം രോഗികള്‍ക്കന്യമാണ്. ഓടയില്‍ വളരുന്ന കൊതുക് രുചിച്ചുനോക്കാത്ത രോഗികളും കുറവാണ്. ഇതിനൊക്കെ പുറമെയാണ് മാരകരോഗാണുക്കളുടെ സാന്നിധ്യം.  

ആരോഗ്യവകുപ്പും അവഗണിക്കുന്നു

ഗുരുതര ആരോഗ്യപ്രശ്‌നമുയര്‍ത്തുന്ന ഇവിടെ ആരോഗ്യവകുപ്പോ മറ്റധികാരികളോ പരിശോധന നടത്താറില്ലെന്നു രോഗികള്‍ പരാതി പറയുന്നു. നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത മാരകരോഗാണുക്കള്‍ രോഗം പടര്‍ത്തുന്നതു ആരോഗ്യവിഭാഗം അവഗണിക്കുന്നു. ഒന്നിലധികം ദിവസം അഡ്മിറ്റാകുന്ന രോഗികള്‍ മിക്കവാറും പനിയും മറ്റു പകര്‍ച്ചവ്യാധികളുമായി തിരികെ പോകേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. കുറേക്കാലം ‘നൂറുശതമാനം ഹലാല്‍ ഭക്ഷണ’മെന്ന് ബോര്‍ഡുവച്ചിരുന്ന കാന്റീനിലെ മാംസാവശിഷ്ടവും ഓടയിലൂടെ ഒഴുക്കിവിടുകയാണ്. പെട്ടെന്നാരുടെയും ശ്രദ്ധയില്‍പ്പെടാത്തവിധം ഓട മതില്‍കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും രൂക്ഷഗന്ധം ഉയരുന്നുണ്ട്. മേല്‍മൂടിയില്ലാത്തതിനാല്‍ ഈച്ചയും കൊതുകും പെറ്റുപെരുകുന്നുമുണ്ട്. ചികിത്സയ്‌ക്കെത്തുന്നവരുടെ ആരോഗ്യം മുന്‍നിര്‍ത്തി അടിയന്തരമായി ആശുപത്രി കാന്റീന്‍ അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

സംഭവം വിവാദമായതോടെ മാലിന്യം കെട്ടിക്കിടന്ന് രോഗം പരത്തുന്നുവെന്ന പരാതി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടിയന്തരമായി നൈറ്റ് പെട്രോളിംഗ് വിഭാഗമുള്‍പ്പെടെ പരിശോധിച്ച് വേണ്ടതുചെയ്യുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുഷയും വ്യക്തമാക്കി.

Tags: തിരുവനന്തപുരംhospitalപകര്‍ച്ചവ്യാധി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറുനരിയുടെ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക്

Kerala

കൊല്ലത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് 3 വയസുകാരന് പരിക്കേറ്റു

Kerala

കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ 5 വയസുകാരന് പേവിഷബാധ

Kerala

ഹെര്‍ണിയ ശസ്ത്രക്രിയയ്‌ക്ക് അനസ്‌തേഷ്യ നല്‍കിയ രോഗി മരിച്ചു : ആരോപണ വിധേയരെ മാറ്റി നിര്‍ത്താന്‍ തീരുമാനം

Kerala

വീട്ടുകാര്‍ ആശുപത്രിയില്‍ പോയ നേരം വീട് കത്തിച്ച കേസില്‍ അയല്‍വാസി പിടിയില്‍

പുതിയ വാര്‍ത്തകള്‍

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

ഉസ്ബെകിസ്ഥാനിലെ താഷ്കെന്‍റില്‍ നടക്കുന്ന ഊസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ സിന്‍ഡൊറോവിനെ തോല്‍പിച്ച് തകര്‍പ്പന്‍ പ്രകടനത്തിലൂടെ നാല് റൗണ്ട് പിന്നിട്ട ടൂര്‍ണ്ണമെന്‍റില്‍ മൂന്ന് പോയിന്‍റുകള്‍ നേടി പ്രജ്ഞാനന്ദ മുന്നില്‍. ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ.

അദാനി താങ്കളുടെ സ്പോണ്‍സര്‍ഷിപ്പ് പ്രജ്ഞാനന്ദയുടെ കയ്യില്‍ ഭദ്രമാണ്…ഊസ് ചെസ്സില്‍ സിന്‍ഡൊറോവിനെ തകര്‍ത്ത് പ്രജ്ഞാനന്ദയുടെ കുതിപ്പ്

കാപ്പ ആക്ട് പ്രകാരം നാടുകടത്തിയ യുവാവ് വിലക്ക് ലംഘിച്ച നാട്ടില്‍ തിരികെയെത്തി: അറസ്റ്റ് ചെയ്ത് പൊലീസ്

ഖത്തര്‍ വ്യോമപാത അടച്ചു: കേരളത്തില്‍ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ചു

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച

ഞായറാഴ്ച സിറിയയിലെ ഡമാസ്കസ് സെന്‍റ് ഏലിയാസ് ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന സ്ഫോടനത്തിന് ശേഷമുള്ള പള്ളിയുടെ അകത്തെ ദൃശ്യം;.അമേരിക്ക സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിനെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞത് ഐഎസ് ഉള്‍പ്പെടെയുള്ള ആഭ്യന്തരഗ്രൂപ്പുകളുടെ സഹായത്തോടെയാണ്

ക്രിസ്ത്യന്‍ പള്ളിയില്‍ പൊട്ടിത്തെറിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍; കുര്‍ബാന സ്വീകരിക്കുകയായിരുന്ന 25 ക്രിസ്ത്യന്‍ വിശ്വാസികള്‍ കൊല്ലപ്പെട്ടു

സിന്ധു നദീജല കരാർ നിർത്തിയതിന് ഇന്ത്യയോട് പ്രതികാരം ചെയ്യും : വെള്ളം തന്നില്ലെങ്കിൽ യുദ്ധം ചെയാനും പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies