Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

രോഗം പരത്തുന്ന ആതുരാലയം; എസ്കെ ഹോസ്പിറ്റലിനെതിരെ പരാതി; ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍; വിഷയംഅവഗണിച്ച് ആരോഗ്യവകുപ്പ്

ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാന്റീനാണ് പ്രധാനമായും രോഗവാഹക കേന്ദ്രമായി തീര്‍ന്നിരിക്കുന്നത്. അമിതവിലയെന്ന ആക്ഷേപം നിലനില്‍ക്കുന്നുവെങ്കിലും വൃത്തിയില്ലായ്‌മയാണ് ഭക്ഷണശാലയുടെ മുഖമുദ്ര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 07:40 pm IST
in Thiruvananthapuram

തിരുവനന്തപുരം: നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രി രോഗത്തിന്റെ ഉറവിടമാകുന്നുവെന്ന് ആക്ഷേപം. പാങ്ങോട് ഇടപ്പഴഞ്ഞി ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന എസ് കെ ഹോസ്പിറ്റലിനെതിരെയാണ് നാട്ടുകാരും രോഗികളും ഒന്നടങ്കം പരാതി പറയുന്നത്. ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാന്റീനാണ് പ്രധാനമായും രോഗവാഹക കേന്ദ്രമായി തീര്‍ന്നിരിക്കുന്നത്. അമിതവിലയെന്ന ആക്ഷേപം നിലനില്‍ക്കുന്നുവെങ്കിലും വൃത്തിയില്ലായ്‌മയാണ് ഭക്ഷണശാലയുടെ മുഖമുദ്ര.

മൂന്ന് മീറ്റര്‍ നീളത്തില്‍ മാലിന്യം കെട്ടിക്കിടക്കുന്നു

കാന്റീനോട് ചേര്‍ന്ന് കിള്ളിയാറിനു സമീപം കാടുപിടിച്ചുകിടക്കുന്ന സ്വകാര്യവസ്തുവിനും ആശുപത്രിക്കുമിടയിലുള്ള വൃത്തിഹീനമായ ഓടയോട് ചേര്‍ന്നാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. കാന്റീന്‍ മതിലിനോട് ചേര്‍ന്നുള്ള ഭാഗത്ത് മാലിന്യം കെട്ടിക്കിടന്ന് രൂക്ഷഗന്ധം പരത്തുന്നു. ആശുപത്രിയില്‍ നിന്നുള്ള മാലിന്യം ഓടയിലേക്ക് ഒഴുക്കിവിടാന്‍ പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. ഇതിനോട് ചേര്‍ന്ന് പണിതിട്ടുള്ള ശൗചാലയത്തില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതു കാണാം. നാലു മീറ്ററോളം ദൂരത്തില്‍ മനുഷ്യവിസര്‍ജ്യമുള്‍പ്പെടെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. മാലിന്യങ്ങളില്‍ ചുറ്റിത്തിരിയുന്ന ഈച്ചയും കൊതുകും കാന്റീനുള്ളിലെ നിത്യസന്ദര്‍ശകരാണ്. ഓടയില്‍ നിന്നുള്ള ഈച്ച രുചിനോക്കാത്ത ഭക്ഷണം രോഗികള്‍ക്കന്യമാണ്. ഓടയില്‍ വളരുന്ന കൊതുക് രുചിച്ചുനോക്കാത്ത രോഗികളും കുറവാണ്. ഇതിനൊക്കെ പുറമെയാണ് മാരകരോഗാണുക്കളുടെ സാന്നിധ്യം.  

ആരോഗ്യവകുപ്പും അവഗണിക്കുന്നു

ഗുരുതര ആരോഗ്യപ്രശ്‌നമുയര്‍ത്തുന്ന ഇവിടെ ആരോഗ്യവകുപ്പോ മറ്റധികാരികളോ പരിശോധന നടത്താറില്ലെന്നു രോഗികള്‍ പരാതി പറയുന്നു. നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത മാരകരോഗാണുക്കള്‍ രോഗം പടര്‍ത്തുന്നതു ആരോഗ്യവിഭാഗം അവഗണിക്കുന്നു. ഒന്നിലധികം ദിവസം അഡ്മിറ്റാകുന്ന രോഗികള്‍ മിക്കവാറും പനിയും മറ്റു പകര്‍ച്ചവ്യാധികളുമായി തിരികെ പോകേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. കുറേക്കാലം ‘നൂറുശതമാനം ഹലാല്‍ ഭക്ഷണ’മെന്ന് ബോര്‍ഡുവച്ചിരുന്ന കാന്റീനിലെ മാംസാവശിഷ്ടവും ഓടയിലൂടെ ഒഴുക്കിവിടുകയാണ്. പെട്ടെന്നാരുടെയും ശ്രദ്ധയില്‍പ്പെടാത്തവിധം ഓട മതില്‍കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും രൂക്ഷഗന്ധം ഉയരുന്നുണ്ട്. മേല്‍മൂടിയില്ലാത്തതിനാല്‍ ഈച്ചയും കൊതുകും പെറ്റുപെരുകുന്നുമുണ്ട്. ചികിത്സയ്‌ക്കെത്തുന്നവരുടെ ആരോഗ്യം മുന്‍നിര്‍ത്തി അടിയന്തരമായി ആശുപത്രി കാന്റീന്‍ അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

സംഭവം വിവാദമായതോടെ മാലിന്യം കെട്ടിക്കിടന്ന് രോഗം പരത്തുന്നുവെന്ന പരാതി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടിയന്തരമായി നൈറ്റ് പെട്രോളിംഗ് വിഭാഗമുള്‍പ്പെടെ പരിശോധിച്ച് വേണ്ടതുചെയ്യുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുഷയും വ്യക്തമാക്കി.

Tags: തിരുവനന്തപുരംhospitalപകര്‍ച്ചവ്യാധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.