Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കളിക്കു മുന്‍പെത്തും മലയാളി; സ്റ്റേഡിയം 974ലെ ഫിഫ ഇവന്റുകള്‍ക്ക് നേതൃത്വം നല്‍കി എമില്‍ അഷറഫ്

വളരെ ചിട്ടയോടെയും ക്രമീകരണങ്ങളോടെയും മുന്നൊരുക്കങ്ങളോടെയും ചെയ്യേണ്ട ഒന്നാണ് മത്സരമുന്നോടിയായി നടക്കുന്ന ചടങ്ങുകളെന്ന് എമില്‍ പറയുന്നു. 130 അംഗ സംഘമാണ് 974 ലെ കാര്യങ്ങള്‍ നോക്കുന്നത്. അതുപോലെ തന്നെ എല്ലാ സ്റ്റേഡിയങ്ങളിലും ഓരോ സംഘങ്ങളുണ്ട്.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 1, 2022, 09:17 pm IST
in Football
സ്റ്റേഡിയം 974ലെ വോളന്റിയര്‍മാര്‍, എമില്‍ അഷറഫ്‌

സ്റ്റേഡിയം 974ലെ വോളന്റിയര്‍മാര്‍, എമില്‍ അഷറഫ്‌

ലോകകപ്പില്‍ ഓരോ മത്സരത്തിനു മുന്‍പും ഒരു ചടങ്ങുണ്ട്. നുറുകണക്കിന് വോളന്റിയര്‍മാരാണ് ഇതിനുള്ളത്. അതില്‍ നിരവധി മലയാളികളുമുണ്ട്. സ്റ്റേഡിയം 974ലെ ഫിഫ ഇവന്റുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒരു മലയാളിയാണ്. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ എമില്‍ അഷറഫ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന്  തെരഞ്ഞെക്കപ്പെട്ട് സ്റ്റേഡിയം 974 ല്‍ നിയോഗിക്കപ്പെട്ട ഫിഫ ഇവന്റ് വോളന്റിയര്‍മാരുടെ ടീം ലീഡറാണ് എമില്‍.

വളരെ ചിട്ടയോടെയും ക്രമീകരണങ്ങളോടെയും മുന്നൊരുക്കങ്ങളോടെയും ചെയ്യേണ്ട ഒന്നാണ് മത്സരമുന്നോടിയായി നടക്കുന്ന ചടങ്ങുകളെന്ന് എമില്‍ പറയുന്നു. 130 അംഗ സംഘമാണ് 974 ലെ കാര്യങ്ങള്‍ നോക്കുന്നത്. അതുപോലെ തന്നെ എല്ലാ സ്റ്റേഡിയങ്ങളിലും ഓരോ സംഘങ്ങളുണ്ട്. മത്സരം തുടങ്ങുന്നതിനു മുമ്പുള്ള അഞ്ച് മിനിറ്റ് ഈ സംഘത്തിന്റേതാണ്. കോ-ഓര്‍ഡിനേഷന്‍ പാളിയാല്‍ എല്ലാം തകിടം മറിയും.

ഇമ്പമുള്ള സംഗീതത്തിന്റെ അകമ്പടിയോടെ 72 വോളന്റിയര്‍മാര്‍ വലിയ തുണി മടക്കി തോളിലേന്തി മൈതാനത്തു പ്രവേശിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം. പിന്നാലെ 20 പേര്‍ ചുറ്റും നിന്ന് ലോകകപ്പിന്റെ കൂറ്റന്‍ മാതൃക തള്ളിക്കൊണ്ട് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കും. വൃത്താകൃതിയില്‍ മൈതാനത്ത് മധ്യത്തില്‍ വച്ച തുണിയുടെ മധ്യത്തില്‍ ഭീമാകാരമായ ലോകകപ്പ് മാതൃക വയ്‌ക്കും.

മറ്റു ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏതാണ് 30 അടിയോളം ഉയരമുള്ള ലോകകപ്പാണ് വോളന്റിയര്‍മാര്‍ മൈതാനത്തെത്തിക്കുന്നത്. എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ പിന്നോട്ടു വലിക്കാന്‍ വലിയ കയറും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് മാതൃക ഒരു വലിയ സ്റ്റാന്‍ഡിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇത് മൈതാന മധ്യത്തില്‍ എത്തുന്നതോടെ വൈദ്യുതവിളക്കുകളെല്ലാം അണയും. ആ സമയം കാണികള്‍ മൊബൈലിലെ ടോര്‍ച്ച് തെളിക്കും. പിന്നെ വര്‍ണക്കാഴ്ചകളുടെ വിസ്മയം.

ലോകകപ്പന്റെ മാതൃക സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്‍ഡില്‍ നിന്ന് പൂത്തിരികളും മറ്റു വര്‍ണങ്ങളും വാരിവിതറും. പിന്നാലെ മത്സരിക്കുന്ന രാജ്യങ്ങളുടെ പതാകകളുമായി വോളന്റിയര്‍മാരെത്തും. ഒപ്പം ഫിഫയുടെ ഫുട്‌ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നു എന്ന പതാകയും. പിന്നീട് വൈദ്യുത വിളക്കുകള്‍ തെളിയും. ഇതോടെ കുരുന്നുകളുടെ കൈയും പിടിച്ച് ഇരു രാജ്യങ്ങളുടെയും താരങ്ങള്‍ വരിവരിയായി മൈതാനത്തു പ്രവേശിക്കും. അവര്‍ നിരന്നു നിന്നാല്‍ പിന്നെ അതതു രാജ്യങ്ങളുടെ ദേശീയ ഗാനം. എമിലിന്റെയും സംഘത്തിന്റെയും ആദ്യ അവതരണം മെക്‌സിക്കോ- പോളണ്ട് മത്സരത്തിനു മുമ്പായിരുന്നു. റഹ്ന താഹിര്‍, ഇലിയാസ്, ഇസുദ്ദീന്‍, വിപിന്‍, ഫഹദ്, അനീസ്, ഷബീര്‍, അനീഷ, ജിഷാന, വിനു, അര്‍ഷാദ് ഹാന്‍ബല്‍ എന്നീ മലയാളികളും സംഘാംഗങ്ങളാണ്.

Tags: ഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്ഫിഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ വനിതാ ലോകകപ്പ്: ചരിത്ര വിജയവുമായി ന്യൂസിലാന്‍ഡ്

Football

32 ടീം; ഹാട്രിക് ലക്ഷ്യമിട്ട് അമേരിക്ക; ഫിഫ വനിതാ ലോകകപ്പ് ജൂലൈ 20 മുതല്‍; ഫൈനല്‍ അടുത്ത മാസം

Football

ഫിഫ അണ്ടര്‍20 ലോകകപ്പ് ഫുട്‌ബോള്‍: ഉറുഗ്വായ്‌ക്ക് കന്നിക്കിരീടം

Football

ഏഷ്യയില്‍ നിന്ന് കൂടുതല്‍ ടീമുകള്‍ക്ക് അവസരം; അടുത്ത ഫിഫ ലോകകപ്പില്‍ 48 ടീമുകള്‍, 104 കളികള്‍; ഫൈനല്‍ 2026 ജൂലൈ 19ന്

Editorial

ലോകകപ്പ് കഴിഞ്ഞു; ആവേശം ബാക്കി നില്‍ക്കട്ടെ

പുതിയ വാര്‍ത്തകള്‍

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.