Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കളിക്കു മുന്‍പെത്തും മലയാളി; സ്റ്റേഡിയം 974ലെ ഫിഫ ഇവന്റുകള്‍ക്ക് നേതൃത്വം നല്‍കി എമില്‍ അഷറഫ്

വളരെ ചിട്ടയോടെയും ക്രമീകരണങ്ങളോടെയും മുന്നൊരുക്കങ്ങളോടെയും ചെയ്യേണ്ട ഒന്നാണ് മത്സരമുന്നോടിയായി നടക്കുന്ന ചടങ്ങുകളെന്ന് എമില്‍ പറയുന്നു. 130 അംഗ സംഘമാണ് 974 ലെ കാര്യങ്ങള്‍ നോക്കുന്നത്. അതുപോലെ തന്നെ എല്ലാ സ്റ്റേഡിയങ്ങളിലും ഓരോ സംഘങ്ങളുണ്ട്.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 1, 2022, 09:17 pm IST
in Football
സ്റ്റേഡിയം 974ലെ വോളന്റിയര്‍മാര്‍, എമില്‍ അഷറഫ്‌

സ്റ്റേഡിയം 974ലെ വോളന്റിയര്‍മാര്‍, എമില്‍ അഷറഫ്‌

FacebookTwitterWhatsAppTelegramLinkedinEmail

ലോകകപ്പില്‍ ഓരോ മത്സരത്തിനു മുന്‍പും ഒരു ചടങ്ങുണ്ട്. നുറുകണക്കിന് വോളന്റിയര്‍മാരാണ് ഇതിനുള്ളത്. അതില്‍ നിരവധി മലയാളികളുമുണ്ട്. സ്റ്റേഡിയം 974ലെ ഫിഫ ഇവന്റുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒരു മലയാളിയാണ്. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ എമില്‍ അഷറഫ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന്  തെരഞ്ഞെക്കപ്പെട്ട് സ്റ്റേഡിയം 974 ല്‍ നിയോഗിക്കപ്പെട്ട ഫിഫ ഇവന്റ് വോളന്റിയര്‍മാരുടെ ടീം ലീഡറാണ് എമില്‍.

വളരെ ചിട്ടയോടെയും ക്രമീകരണങ്ങളോടെയും മുന്നൊരുക്കങ്ങളോടെയും ചെയ്യേണ്ട ഒന്നാണ് മത്സരമുന്നോടിയായി നടക്കുന്ന ചടങ്ങുകളെന്ന് എമില്‍ പറയുന്നു. 130 അംഗ സംഘമാണ് 974 ലെ കാര്യങ്ങള്‍ നോക്കുന്നത്. അതുപോലെ തന്നെ എല്ലാ സ്റ്റേഡിയങ്ങളിലും ഓരോ സംഘങ്ങളുണ്ട്. മത്സരം തുടങ്ങുന്നതിനു മുമ്പുള്ള അഞ്ച് മിനിറ്റ് ഈ സംഘത്തിന്റേതാണ്. കോ-ഓര്‍ഡിനേഷന്‍ പാളിയാല്‍ എല്ലാം തകിടം മറിയും.

ഇമ്പമുള്ള സംഗീതത്തിന്റെ അകമ്പടിയോടെ 72 വോളന്റിയര്‍മാര്‍ വലിയ തുണി മടക്കി തോളിലേന്തി മൈതാനത്തു പ്രവേശിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം. പിന്നാലെ 20 പേര്‍ ചുറ്റും നിന്ന് ലോകകപ്പിന്റെ കൂറ്റന്‍ മാതൃക തള്ളിക്കൊണ്ട് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കും. വൃത്താകൃതിയില്‍ മൈതാനത്ത് മധ്യത്തില്‍ വച്ച തുണിയുടെ മധ്യത്തില്‍ ഭീമാകാരമായ ലോകകപ്പ് മാതൃക വയ്‌ക്കും.

മറ്റു ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏതാണ് 30 അടിയോളം ഉയരമുള്ള ലോകകപ്പാണ് വോളന്റിയര്‍മാര്‍ മൈതാനത്തെത്തിക്കുന്നത്. എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ പിന്നോട്ടു വലിക്കാന്‍ വലിയ കയറും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് മാതൃക ഒരു വലിയ സ്റ്റാന്‍ഡിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇത് മൈതാന മധ്യത്തില്‍ എത്തുന്നതോടെ വൈദ്യുതവിളക്കുകളെല്ലാം അണയും. ആ സമയം കാണികള്‍ മൊബൈലിലെ ടോര്‍ച്ച് തെളിക്കും. പിന്നെ വര്‍ണക്കാഴ്ചകളുടെ വിസ്മയം.

ലോകകപ്പന്റെ മാതൃക സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്‍ഡില്‍ നിന്ന് പൂത്തിരികളും മറ്റു വര്‍ണങ്ങളും വാരിവിതറും. പിന്നാലെ മത്സരിക്കുന്ന രാജ്യങ്ങളുടെ പതാകകളുമായി വോളന്റിയര്‍മാരെത്തും. ഒപ്പം ഫിഫയുടെ ഫുട്‌ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നു എന്ന പതാകയും. പിന്നീട് വൈദ്യുത വിളക്കുകള്‍ തെളിയും. ഇതോടെ കുരുന്നുകളുടെ കൈയും പിടിച്ച് ഇരു രാജ്യങ്ങളുടെയും താരങ്ങള്‍ വരിവരിയായി മൈതാനത്തു പ്രവേശിക്കും. അവര്‍ നിരന്നു നിന്നാല്‍ പിന്നെ അതതു രാജ്യങ്ങളുടെ ദേശീയ ഗാനം. എമിലിന്റെയും സംഘത്തിന്റെയും ആദ്യ അവതരണം മെക്‌സിക്കോ- പോളണ്ട് മത്സരത്തിനു മുമ്പായിരുന്നു. റഹ്ന താഹിര്‍, ഇലിയാസ്, ഇസുദ്ദീന്‍, വിപിന്‍, ഫഹദ്, അനീസ്, ഷബീര്‍, അനീഷ, ജിഷാന, വിനു, അര്‍ഷാദ് ഹാന്‍ബല്‍ എന്നീ മലയാളികളും സംഘാംഗങ്ങളാണ്.

Tags: ഫിഫഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ വനിതാ ലോകകപ്പ്: ചരിത്ര വിജയവുമായി ന്യൂസിലാന്‍ഡ്

Football

32 ടീം; ഹാട്രിക് ലക്ഷ്യമിട്ട് അമേരിക്ക; ഫിഫ വനിതാ ലോകകപ്പ് ജൂലൈ 20 മുതല്‍; ഫൈനല്‍ അടുത്ത മാസം

Football

ഫിഫ അണ്ടര്‍20 ലോകകപ്പ് ഫുട്‌ബോള്‍: ഉറുഗ്വായ്‌ക്ക് കന്നിക്കിരീടം

Football

ഏഷ്യയില്‍ നിന്ന് കൂടുതല്‍ ടീമുകള്‍ക്ക് അവസരം; അടുത്ത ഫിഫ ലോകകപ്പില്‍ 48 ടീമുകള്‍, 104 കളികള്‍; ഫൈനല്‍ 2026 ജൂലൈ 19ന്

Editorial

ലോകകപ്പ് കഴിഞ്ഞു; ആവേശം ബാക്കി നില്‍ക്കട്ടെ

പുതിയ വാര്‍ത്തകള്‍

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ഐഎസ്‌ഐയുടെ ‘മാഡം എൻ’ ആരാണ് ? ചാരവൃത്തി കേസിൽ അറസ്റ്റിലായവരെ പാകിസ്ഥാനിലേക്ക് കൊണ്ടുപോയിരുന്നത് ഈ ചാരസുന്ദരി

ഓപ്പറേഷൻ സ്പൈഡർ വെബ്ബിന് പ്രതികാരം ചെയ്ത് റഷ്യ : ഉക്രെയ്‌നിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയത് മാരകമായ ആക്രമണം

മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള പാലേമാട് സെ.  തോമസ് ചര്‍ച്ച് സന്ദര്‍ശിച്ച് ഫാ. തോമസ് പരിന്തനോലിലുമായി കൂടിക്കാഴ്ച നടത്തുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി  
അഡ്വ. മോഹന്‍ ജോര്‍ജ്

വികസിത നിലമ്പൂരിനായി എന്‍ഡിഎ, വര്‍ഗീയ കാര്‍ഡിറക്കി ഇരുമുന്നണികള്‍; വികസനം ചര്‍ച്ച ചെയ്താൽ ഇരുമുന്നണികള്‍ക്കും തിരിച്ചടി നേരിടുമെന്ന് ഭയം

ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കെന്ന ഗുരുതര ആരോപണവുമായി ഇലോൺ മസ്‌ക്

മസ്ക് വിമർശനമുന്നയിച്ചതിൽ നിരാശ പ്രകടിപ്പിച്ച് ട്രംപ്

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓർമ്മയായത് കോൺഗ്രസ് രാഷ്‌ട്രീയത്തിലെ സൗമ്യമുഖം

പാകിസ്ഥാൻ പിന്നോട്ട് ! ഷിംല കരാറിനെക്കുറിച്ച് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വലിയ പ്രസ്താവന : ഖ്വാജ ആസിഫിന് വീണ്ടു വിചാരമോ ?

പറമ്പിലെ കൂണ്‍ പാചകംചെയ്ത് കഴിച്ചു; 12-ഉം 17-ഉം വയസ്സുള്ള കുട്ടികള്‍ ഉള്‍പ്പെടെ ആറുപേർ ആശുപത്രിയിൽ

മസ്കിന് തിരിച്ചടി: കമ്പനികൾക്ക് സർക്കാർ നല്‍കുന്ന സബ്‌സിഡികൾ നിർത്തലാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies