Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മറക്കില്ല, മണൽക്കാട്ടിലെ ഈ യാത്ര

ഈ അനുപമയാത്രയ്‌ക്ക് അവസരമൊരുക്കിത്തന്നത് മൂന്നു വര്‍ഷം മുന്‍പ് രൂപീകരിച്ച, ഡൂഡ് ഓഫ് ഡൂണ്‍സ് എന്ന ഓഫ് റോഡ് സാഹസികരുടെ സംഘടന. 2012 മുതല്‍ മണലാരണ്യത്തില്‍ വാഹനമോടിച്ച് അത്ഭുതം കാണിക്കുന്നവര്‍ ചേര്‍ന്ന് തുടങ്ങിയ ടീമില്‍ ഇപ്പോള്‍ 45 രജിസ്റ്റേര്‍ഡ് അംഗങ്ങളുണ്ട്.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Nov 27, 2022, 03:06 pm IST
in Football
ഡൂഡ്് ഓഫ് ഡൂണ്‍സിന്റെ പ്രവര്‍ത്തകര്‍ മരുഭൂമിയിലെ സാഹസിക യാത്രയ്ക്കിടെ

ഡൂഡ്് ഓഫ് ഡൂണ്‍സിന്റെ പ്രവര്‍ത്തകര്‍ മരുഭൂമിയിലെ സാഹസിക യാത്രയ്ക്കിടെ

FacebookTwitterWhatsAppTelegramLinkedinEmail

ദോഹ: അറബി രാജ്യങ്ങളിലെല്ലാം നോക്കെത്താ ദൂരത്തോളം മരുഭൂമിയാണല്ലോ. ഖത്തറിലെത്തിയതിന്റെ നാലാം ദിവസമാണ് ജീവിത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു യാത്ര ആസ്വദിച്ചത്. മരുഭൂമിയിലൂടെയുള്ള സാഹസിക യാത്രയായിരുന്നു അത്. മലയാളികളും സുഹൃത്തുക്കളുമായ അലനും പ്രശാന്തുമാണ് നാളിതുവരെ കേട്ടറിവുള്ള യാത്രയ്‌ക്ക് മുന്‍കൈയെടുത്തത്. നൂറു കിലോമീറ്ററാണ് മരുഭൂമിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി സാഹസിക യാത്ര നടത്തിയത്.

ഈ അനുപമയാത്രയ്‌ക്ക് അവസരമൊരുക്കിത്തന്നത് മൂന്നു വര്‍ഷം മുന്‍പ് രൂപീകരിച്ച, ഡൂഡ് ഓഫ് ഡൂണ്‍സ് എന്ന ഓഫ് റോഡ് സാഹസികരുടെ സംഘടന. 2012 മുതല്‍ മണലാരണ്യത്തില്‍ വാഹനമോടിച്ച് അത്ഭുതം കാണിക്കുന്നവര്‍ ചേര്‍ന്ന് തുടങ്ങിയ ടീമില്‍ ഇപ്പോള്‍ 45 രജിസ്റ്റേര്‍ഡ് അംഗങ്ങളുണ്ട്. കൂടാതെ ഡെസേര്‍ട്ട് ഡ്രൈവിങ്ങില്‍ തത്പരരായ 230 പേര്‍ വേറെയും.

പുലര്‍ച്ചെ നാലിന് താമസിക്കുന്നിടത്തുനിന്നിറങ്ങി അലന്റെ വാഹനത്തില്‍ ഡെസേര്‍ട്ട് സഫാരി തുടങ്ങുന്ന മിസൈദിലെത്തി. പത്തനംതിട്ടയും തൃശൂരും മലപ്പുറവും കൊല്ലവും കോഴിക്കോടും വയനാടുമുള്ളവരൊക്കെ അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു. എല്ലാവര്‍ക്കും ഫോര്‍വീല്‍ ഡ്രൈവ് ലക്ഷ്വറി വാഹനങ്ങള്‍. എല്ലാ വാഹനങ്ങളും മോഡിഫൈ ചെയ്ത് ഓഫ് റോഡ് യാത്രയ്‌ക്കു പറ്റിയ രീതിയിലാക്കിയിട്ടുണ്ട്. യാത്ര തുടങ്ങുന്നതിന് മുമ്പുള്ള ആദ്യപടി ടയറിലെ കാറ്റ് പകുതി ഒഴിവാക്കുക എന്നതായിരുന്നു. എങ്കിലേ മരുഭൂമിയിലൂടെ ഡെസേര്‍ട്ട് സഫാരി സാധ്യമാകൂ എന്നും അവര്‍ പറഞ്ഞു.

കൊടുങ്ങല്ലൂരുകാരന്‍ സനൂബ് കരുവത്തിലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വണ്ടിയിലാണ് ഞാന്‍ കയറിയത്.  മുന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിച്ച് ഏറെ ആവേശത്തോടെയായിരുന്നു യാത്ര തുടങ്ങിയത്. എന്നാല്‍ പോകെപ്പോകെ ചെറിയ പേടി ഉള്ളിലുണ്ടായി. ഇടയ്‌ക്ക് സനൂബ് ചോദിക്കുന്നുണ്ട്, യാത്ര ഇഷ്ടപ്പെട്ടോ എന്ന്. ഏഴ് വാഹനങ്ങള്‍ അടങ്ങിയ ഒരു ടീമിനൊപ്പമായിരുന്നു യാത്ര. ഒരു ഇരമ്പലിലായിരുന്നു തുടക്കം, പിന്നെ ഒരു പോക്കാണ്. മണല്‍ക്കൂനകള്‍ മുന്നില്‍ കണ്ടപ്പോള്‍ അതില്‍നിന്നൊഴിച്ച് നിരപ്പായ പ്രതലത്തിലൂടെ പോകുമെന്നായിരുന്നു കരുതിയത്. എന്നാല്‍, മണല്‍ക്കൂനകളില്‍ കയറാതെ എന്തു സാഹസികത ഭായ് എന്നായിരുന്നു സനൂബിന്റെ ചോദ്യം. മണല്‍ക്കൂനയുടെ വശങ്ങളിലൂടെ സ്ലൈഡ് ചെയ്ത് വാഹനം ചെരിഞ്ഞ് ഉയര്‍ന്നുപൊങ്ങിയപ്പോള്‍ ഉള്ളില്‍ നിന്നൊരു ആന്തലായിരുന്നു.  

ആടിയുലഞ്ഞും സ്ലൈഡ് ചെയ്തുമെല്ലാം സനൂബിന്റെ ലാന്‍ഡ് ക്രൂയിസര്‍ മണലാരണ്യത്തില്‍ക്കൂടി കുതിക്കുകയാണ്. ഇടയ്‌ക്ക് ചില സ്ഥലത്ത് ഫോട്ടോയെടുക്കാനായി നിര്‍ത്തും. യാത്രയ്‌ക്കിടെ നിരവധി ഒട്ടകങ്ങളെയും കണ്ടു. അന്‍പതിലേറെ കിലോമീറ്റര്‍ പിന്നിട്ട് സമുദ്രതീരത്താണ് യാത്രയുടെ ആദ്യഘട്ടം അവസാനിച്ചത്. തൊട്ടുമുന്നില്‍ കാണുന്നത് സൗദി അറേബ്യയാണെന്ന് യാത്രാ സംഘത്തിന്റെ ക്യാപ്റ്റനായ തൃശ്ശൂരുകാരന്‍ അഫ്സര്‍ ജലീല്‍ പറഞ്ഞു തന്നു. അതിര്‍ത്തി സമുദ്രത്തിന്റെ ഒരു വശമാണ്. സൗദി അതിര്‍ത്തിയില്‍നിന്നു മടങ്ങുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു യാത്ര സമ്മാനിച്ച ഡുഡ്‌സ് ഓഫ് ഡൂണ്‍സിലെ എല്ലാ അംഗങ്ങളോടും ഒത്തിരി നന്ദി.

സ്ത്രീകളടക്കം കുടുംബമായിട്ടും പോകാറുണ്ട്. രാത്രി മണലാരണ്യത്തിന്റെ സൗന്ദര്യമാസ്വദിച്ച് പുലര്‍ച്ചെയാകും മടങ്ങുക. മരുഭൂമിയില്‍ കുടുങ്ങുന്നവരെ അവിടെയെത്തി രക്ഷപ്പെടുത്തുന്ന സൗജന്യ സേവനവും ഇവര്‍ ചെയ്യുന്നുണ്ട്. ഓഫ് റോഡ് ഡ്രൈവിങ് പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇവര്‍ സൗജന്യമായി കോച്ചിങ്ങും നല്‍കുന്നുണ്ട്. 

Tags: forQuaterഫിഫ ലോകകപ്പ്sand
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതലപ്പൊഴിയില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പൊഴിമുറിക്കും, ഒരു മാസത്തിനകം മണല്‍ നീക്കം പൂര്‍ത്തിയാക്കും, തൃപ്തിയില്ലാതെ മത്സ്യതൊഴിലാളികള്‍

Kerala

മുതലപ്പൊഴി അഴിമുഖം പൂര്‍ണമായും മണല്‍മൂടി; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

Kerala

മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മണലില്‍ കുടുങ്ങി

Kerala

കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

Kerala

കൈക്കൂലി വാങ്ങവെ പൊലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായി

പുതിയ വാര്‍ത്തകള്‍

സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies