Categories: India

ആള്‍ക്കൂട്ടങ്ങളെ ഇളക്കിമറിച്ച് മോദി-യോഗി പ്രഭാവം; കുറഞ്ഞ പോളിംഗ് നിരക്ക് ബിജെപിക്ക് അനുകൂലതരംഗമുണ്ടാക്കുമെന്ന് പ്രതീക്ഷ

ഹിമാചല്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ടത്തെ ഇക്കുറി ഇളക്കമറിച്ച് നേതാക്കള്‍ മോദിയും യോഗിയും തന്നെ. ബിജെപിയുടെ താരപ്രചാരകര്‍ ഇവര്‍ രണ്ടുപേരുമായിരുന്നു. 95 ശതമാനം ഹിന്ദു വോട്ടര്‍മാരുള്ള ഹിമാചല്‍ എന്ന കുന്നുകളുടെ സംസ്ഥാനം ബിജെപിയെ പിന്തുണയ്ക്കുമോ?

Published by

ന്യൂദല്‍ഹി: ഹിമാചല്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ടത്തെ ഇക്കുറി ഇളക്കമറിച്ച് നേതാക്കള്‍ മോദിയും യോഗിയും തന്നെ. ബിജെപിയുടെ താരപ്രചാരകര്‍ ഇവര്‍ രണ്ടുപേരുമായിരുന്നു. 95 ശതമാനം ഹിന്ദു വോട്ടര്‍മാരുള്ള ഹിമാചല്‍ എന്ന കുന്നുകളുടെ സംസ്ഥാനം ബിജെപിയെ പിന്തുണയ്‌ക്കുമോ? 66 ശതമാനം എന്ന കുറഞ്ഞ പോളിംഗ് നിരക്ക് ബിജെപിക്ക് അനുകൂലതരംഗമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

68 നിയമസഭാമണ്ഡലങ്ങളിലായി 412 സ്ഥാനാര്‍ത്ഥികളുടെ ഭാഗധേയമാണ് നിര്‍ണ്ണയിക്കാന്‍ പോകുന്നത്. ഡിസംബര്‍ എട്ടിനാണ് വിധി അറിയുക.  ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ഏകദേശം 66 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മോദി പല റൗണ്ടുകള്‍ ഹിമാചലില്‍ എത്തി. വികസനത്തിനും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനും വേണ്ടിയാണ് മോദി വോട്ട് തേടിയത്.  

യോഗി മൂന്ന് റൗണ്ട് പ്രചരണത്തിന്റെ ഭാഗമായി എട്ട് ജില്ലകള്‍ ചുറ്റിയടിച്ചു. മാണ്ടി, ഉന, കുളു, ഷിംല, കംഗ്ര, ബിലാസ്പൂര്‍, ഹമിര്‍പൂര്‍ , സോളന്‍ എന്നിവിടങ്ങളിലാണ് യോഗി ഓടിയെത്തിയത്.  ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍, രാമക്ഷേത്രം, ഇന്തോ-പാക് യുദ്ധം എന്നിവയായിരുന്നു വിഷയം. കോണ്‍ഗ്രസിന്റെ കുടുംബരാഷ്‌ട്രീയവും പരിഹാസവിഷയമാക്കി.  

സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ യുവാക്കള്‍ക്ക് തൊഴില്‍ എന്നീ വിശ്വസനീയമല്ലാത്ത വാഗ്ദാനങ്ങളായിരുന്നു കോണ്‍ഗ്രസ് ചൊരിഞ്ഞത്. ഇതിനിടെ കോണ്‍ഗ്രസില‍് നിന്നും ഒട്ടേറെ നേതാക്കള്‍ ബിജെപി പാളയത്തില്‍ എത്തിയതും കോണ്‍ഗ്രസിന്റെ മനോവീര്യം തകര്‍ത്തു. ഭരണം പിടിക്കുക എന്ന് വീരവാദം മുഴക്കി വന്നെങ്കിലം ഒരു അക്കൗണ്ട് തുറന്നാല്‍ മതിയെന്നേ ഇപ്പോള്‍ കെജ്രിവാളിന്റെ ആം ആദ്മിക്കുള്ളൂ. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക