Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുരുത്തംകെട്ടവന്റെ പടയൊരുക്കം; ഖത്തറിന്റെ ആരവങ്ങളില്‍ സുവാരസും ജ്വലിക്കും, സ്വയം മറക്കുന്നവന്റെ പോരാട്ടങ്ങളില്‍ ലോകം മതിമറക്കും

സോക്കര്‍ സിറ്റിയില്‍ ആഫ്രിക്കന്‍ കൊമ്പന്മാരുടെ കണ്ണീര് വീണ ആ മണ്ണിലാണ് സുവാരസിന് കുരുത്തംകെട്ടവന്‍ എന്ന പേര് വീണത്. ആ കുരുത്തക്കേടിലൂടെയാണ് അയാള്‍ സൂപ്പര്‍താരമായി ഉയര്‍ന്നത്. അതികായന്മാരുടെ നിഴലിലൂടെയാണ് പലപ്പോഴും തിരിച്ചറിയപ്പെട്ടതെങ്കിലും, എല്ലാ ഗോള്‍ചിത്രങ്ങള്‍ക്കുമപ്പുറം ആ പേരിനൊരു ചന്തമുണ്ട്.

എം. സതീശന്‍ by എം. സതീശന്‍
Nov 8, 2022, 10:37 am IST
in Football
FacebookTwitterWhatsAppTelegramLinkedinEmail

അത്തര്‍ മണക്കുന്ന ഖത്തറിന്റെ രാവുകളിലേക്ക് ചിരിയൊളിപ്പിച്ച കണ്ണീരുമായി ലൂയി സുവാരസുമുണ്ട്. ലയണല്‍ മെസി വാഴുന്ന ബാഴ്‌സയുടെ അമരത്തും അണിയത്തും പലപ്പോഴും മെസിയേക്കാള്‍ പൊക്കത്തില്‍ ഉയരുന്നവന്‍. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ പുസ്തകങ്ങളില്‍ സുവാരസിന് വിളിപ്പേര് കുരുത്തംകെട്ടവനെന്നാണ്. കൈ കൊണ്ട് പന്ത് തടഞ്ഞും കൈക്കരുത്ത് കാട്ടുന്നവന്റെ കൈയ്‌ക്ക് കടിച്ചും കളി ജയിക്കാന്‍ തനിക്ക് തോന്നുന്നതെന്തും ചെയ്യാന്‍ മടികാട്ടാത്തവന്‍. സ്വയം തോറ്റും ടീമിനെ, നാടിനെ ജയിപ്പിക്കാന്‍ കച്ചകെട്ടുന്നവന്‍… സുവാരസ് അങ്ങനെയാണ്.  

ചരിത്രത്തിലാദ്യമായി സെമിഫൈനല്‍ പ്രവേശനത്തിന് കച്ചകെട്ടിയിറങ്ങിയ ഘാനയുടെ കനവുകള്‍ തോരാത്ത കണ്ണീരിലാഴ്‌ത്തിയത് സുവാരസിന്റെ കെട്ടകളിയായിരുന്നു. ഘാനയുടെ സുവര്‍ണമോഹങ്ങള്‍ക്കു മേല്‍ പതിച്ച കറുത്ത പാട്. പന്ത്രണ്ടാണ്ട് മുമ്പായിരുന്നു അത്. ദക്ഷിണാഫ്രിക്കയിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍. സെമിയിലേക്കുള്ള കുതിപ്പിനൊരുങ്ങി ഘാനയും ഉറുഗ്വെയും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെയാകെ പിന്തുണയോടെയാണ് അസമോവ ഗ്യാനി ന്റെ നേതൃത്വത്തില്‍ ഘാന കളംനിറഞ്ഞത്. അവരുടെ ഓരോ മുന്നേറ്റത്തിനും കാതടപ്പിക്കുന്ന വുവുസേലകളുടെ അലമുറകള്‍ക്കും മീതെ തപ്പുമേളങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ ജനത ആവേശം പകര്‍ന്നു.  

ഘാനയ്‌ക്കും ആവേശത്തിനും കുറുകെ ഉറുഗ്വെയുടെ എക്കാലത്തെയും ഇതിഹാസമായി വാഴ്‌ത്തപ്പെട്ട ഡീഗോ ഫോര്‍ലാന്റെ കുളമ്പടി മാത്രം… ഫോര്‍ലാന് പിന്നില്‍ ഹൃദയം കൊരുത്ത് സുവാരസും എഡിന്‍സണ്‍ കവാനിയും… ഒന്നാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ മിഡ് ഫീല്‍ഡര്‍ സുള്ളി മുന്തേരിയുടെ ഗോളിലൂടെ ഘാന മുന്നിലെത്തിയപ്പോള്‍ ആഫ്രിക്കയാകെ അവര്‍ക്കായി ആര്‍ത്തുവിളിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍, കളിയുടെ 54-ാം മിനിറ്റില്‍ ഫോര്‍ലാന്‍ ഗോള്‍ മടക്കി. പൂര്‍ണസമയവും പിന്നിട്ട് എക്‌സ്ട്രാ ടൈമിലേക്ക് കളി നീങ്ങുമ്പോഴാണ് അത് സംഭവിച്ചത്. ഗോളെന്നുറപ്പിച്ച ഘാനയുടെ മുന്നേറ്റത്തിനു മുന്നില്‍ സുവാരസ് വിലങ്ങുതടിയായി. കളിയുടെ എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി ഗോള്‍ലൈനില്‍ നിന്ന് സുവാരസ് ഗോളെന്നുറച്ച ആ ഷോട്ട് കൈ കൊണ്ട് ഇടിച്ചുതെറിപ്പിച്ചു.  

ചുവപ്പ് കാര്‍ഡ് ഉറപ്പെന്നറിഞ്ഞിട്ടും സുവാരസ് അത് ചെയ്തു. നെറികേട് എന്ന് കമന്ററി ബോക്‌സിലും കളിയെഴുത്തുമേശകളിലും അവന് പേര് വീണു. വലയ്‌ക്കു മുന്നില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ഗോള്‍കീപ്പര്‍ നെസ്റ്റര്‍ ഫെര്‍ണാണ്ടോ മുസ്‌ലേര മൈക്കളില്‍ സുവരാസിന് അത്രമേല്‍ വിശ്വാസമായിരുന്നു. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുസ്‌ലേര മാജിക്കിന് മുന്നില്‍ ഘാന കൊമ്പുകുത്തുമ്പോള്‍ സൈഡ് ബെഞ്ചില്‍ സുവാരസ് ചിരിക്കുന്നുണ്ടായിരുന്നു.

സോക്കര്‍ സിറ്റിയില്‍ ആഫ്രിക്കന്‍ കൊമ്പന്മാരുടെ കണ്ണീര് വീണ ആ മണ്ണിലാണ് സുവാരസിന് കുരുത്തംകെട്ടവന്‍ എന്ന പേര് വീണത്. ആ കുരുത്തക്കേടിലൂടെയാണ് അയാള്‍ സൂപ്പര്‍താരമായി ഉയര്‍ന്നത്. അതികായന്മാരുടെ നിഴലിലൂടെയാണ് പലപ്പോഴും തിരിച്ചറിയപ്പെട്ടതെങ്കിലും, എല്ലാ ഗോള്‍ചിത്രങ്ങള്‍ക്കുമപ്പുറം ആ പേരിനൊരു ചന്തമുണ്ട്. ചിരിയുടെയും കണ്ണീരിന്റെയും നനവുണ്ട്. അസമോവ ഗ്യാന്‍ ഉതിര്‍ത്ത കണ്ണുനീരിനും ഡീഗോ ഫോര്‍ലാന്റെ വിജയസ്മിതത്തിനും പിന്നില്‍ നാടിനായി സ്വയം നഷ്ടപ്പെട്ടവന്റെ വികൃതിയുണ്ട്. ഖത്തറിന്റെ ആരവങ്ങളില്‍ സുവാരസും ജ്വലിക്കും. മുന്നേറിയും പിന്നോട്ടിറങ്ങിയും സ്വയം മറക്കുന്നവന്റെ പോരാട്ടങ്ങളില്‍ ലോകം മതിമറക്കും.

Tags: footballലോകകപ്പ്QatarLuis Suarez
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോണോ-അല്‍ നാസര്‍ കരാര്‍ പുതുക്കി

Kerala

യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപനം, വ്യോമഗതാഗതം സാധാരണ നിലയില്‍

World

പശ്ചിമേഷ്യയില്‍ 12 ദിവസത്തെ യുദ്ധക്കാര്‍മേഘം ഒഴിഞ്ഞു;വെടിനിര്‍ത്തി ഇസ്രയേലും ഇറാനും; ഇന്ധനവില ഇടിഞ്ഞു, ഓഹരിവിപണി കുതിച്ചു

Gulf

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

World

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്നവരോട്, കൈലാസത്തിലേക്ക് പോകൂ എന്ന് ഞാൻ പറയും ; പരസ്യമായ വെല്ലുവിളിയുമായി നസീറുദ്ദീൻ ഷാ

‘കേരളം എന്നെ സൈബര്‍ റേപ്പ് ചെയ്തു, വേദന മറക്കാന്‍ ചെയ്തത് 24 ടാറ്റൂ.മസ്താനി

ശിവഗംഗ കസ്റ്റഡി കൊലപാതകം; യുവാവിനെ ഇരുമ്പ് തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, മൗനം പാലിച്ച് എം.കെ.സ്റ്റാലിൻ

ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍

രണ്ടാം ടെസ്റ്റ് നാളെ: ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ കളിക്കില്ല; ബുംറയ്‌ക്കും വിശ്രമം അനുവദിച്ചേക്കും

ഭാരത ബാഡ്മിന്റണിന് പുത്തന്‍ ആയുഷ്

വന്ദനദാസ് കേസ്: പ്രതിക്ക് മാനസിക രോഗമില്ലെന്ന് ദൃക്‌സാക്ഷികള്‍

കേന്ദ്ര സര്‍വ്വീസില്‍ വിവിധ തസ്തികകളില്‍ 14582 ഒഴിവുകള്‍

സാധാരണകാര്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ രാമജന്മഭൂമിയിലേക്ക് വിമാന തീര്‍ത്ഥയാത്ര

കാവികോണകം പിടിച്ച സ്ത്രീ; ഭാരതാംബയെ അപമാനിച്ച് ഐസ്ആര്‍ഒ ജീവനക്കാരന്‍ ജി.ആര്‍. പ്രമോദ്, ഹൈന്ദവരെ സ്ഥിരമായി അപമാനിക്കുന്നത് പതിവ്

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies