Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിസിമാരുടെ വര്‍ഗസമരം

ഗവര്‍ണര്‍ക്കെതിരായ ഈ പടപ്പുറപ്പാട് സുപ്രീംകോടതി വിധിക്കും എതിരാണ്. നിയമവാഴ്ച നിലനിന്നു കാണാനും, അക്കാദമിക് സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് കരുതുന്നവരും ഗവര്‍ണറുടെ നടപടികളെ കലവറയില്ലാതെ പിന്തുണയ്‌ക്കും. ഗവര്‍ണര്‍ എന്നത് ഒരു ആലങ്കാരിക പദവി മാത്രമാണെന്ന് വ്യാഖ്യാനിച്ചും പ്രചരിപ്പിച്ചും നിയമവാഴ്ചയെ അട്ടിമറിക്കുന്നതിന് ആര്‍ക്കും കൂട്ടുനില്‍ക്കാനാവില്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 26, 2022, 05:00 am IST
in Editorial

ഒന്‍പത് വൈസ്ചാന്‍സലര്‍മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര വെല്ലുവിളികള്‍ക്കുള്ള മറുപടി കൂടിയാണ്. യുജിസി ചട്ടം പാലിക്കാതെ നിയമിക്കപ്പെട്ട എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വിസി ഡോ.എം.എസ്. രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് മറ്റ് വിസിമാരോടും അടിയന്തരമായി രാജിവയ്‌ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നല്‍കിയതാണ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കാന്‍ കാരണം. ഇതേ ചട്ടലംഘനം മറ്റ് വിസിമാരുടെ കാര്യത്തിലും നടന്നിട്ടുള്ളതിനാല്‍ സുപ്രീംകോടതി വിധി അവര്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. ഹൈക്കോടതിയില്‍നിന്ന് വിസിമാര്‍ക്ക് താല്‍ക്കാലികാശ്വാസം ലഭിച്ചെങ്കിലും ഗവര്‍ണറുടെ നടപടിയെ വിമര്‍ശിക്കാനോ സ്റ്റേ ചെയ്യാനോ ഹൈക്കോടതി തയ്യാറായില്ല. സാങ്കേതിക സര്‍വകലാശാല വിസിക്കെതിരായ സുപ്രീംകോടതി വിധി മറ്റു വിസിമാര്‍ക്കും ബാധകമല്ലേ എന്ന സുപ്രധാന ചോദ്യം ഹൈക്കോടതി ഉന്നയിക്കുകയും ചെയ്തു. ഇതിന് ഹര്‍ജിക്കാരായ വിസിമാര്‍ക്ക് മറുപടിയുണ്ടായില്ല. കേസ് വിശദമായ വാദം കേള്‍ക്കാന്‍ മാറ്റിവയ്‌ക്കുകയും ചെയ്തു. ഇതിനിടെ സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി സ്ഥാനത്തു തുടരുന്നതിനെതിരെ വിസിമാരോട് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുകയുമാണ്. ഇതിനും തൃപ്തികരമായ മറുപടി നല്‍കാന്‍ ഇപ്പോഴത്തെ നിലയ്‌ക്ക് വിസിമാര്‍ക്ക് കഴിയില്ല. കാരണം സര്‍ക്കാരിന്റെ വഴിവിട്ട ആനുകൂല്യം നേടിയാണ് ഇവരെല്ലാവരും സര്‍വകലാശാലകളുടെ ഉന്നതപദവിയിലെത്തിയത്.

സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുടക്കം മുതല്‍ ഗവര്‍ണറോട് ശത്രുതാപരമായ സമീപനമാണ് ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ ഗവര്‍ണര്‍ ആക്രമിക്കപ്പെട്ട സംഭവമുണ്ടായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇതിന് കളമൊരുക്കിയ വിസി അടക്കമുള്ളവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍വകലാശാലയിലെ ബന്ധുനിയമനങ്ങളുടെ കാര്യത്തില്‍ തങ്ങളുടെ താല്‍പ്പര്യത്തിന് വഴങ്ങുന്നില്ല എന്നുവന്നപ്പോള്‍ ഗവര്‍ണറുടെ ചാന്‍സലര്‍ പദവി നീക്കം ചെയ്തുകൊണ്ടുള്ള ബില്‍ പാസാക്കുകവരെ സര്‍ക്കാര്‍ നടത്തി. എന്നാല്‍ അധികാരം ദുരുപയോഗിച്ച് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഈ ഏകപക്ഷീയ നടപടികളെ അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന ഗവര്‍ണര്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായതുമില്ല. യഥാര്‍ത്ഥത്തില്‍ അക്കാദമിക് സ്ഥാപനങ്ങളില്‍ പതിറ്റാണ്ടുകളായി നടക്കുന്ന ഇടതുപക്ഷ ഫാസിസത്തെയാണ് ഗവര്‍ണര്‍ ചോദ്യം ചെയ്തത്. പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും പദവികളില്‍ പ്രതിഷ്ഠിച്ച് സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലകളെ വരുതിയിലാക്കുകയാണ് സിപിഎം എക്കാലവും ചെയ്തിട്ടുള്ളത്. തങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ചിലയാളുകളെ ഇങ്ങനെ നിയമിക്കാന്‍ കഴിയുമെന്നതിനാല്‍ കോണ്‍ഗ്രസ്സും യുഡിഎഫും ഇടതുഫാസിസത്തെ അംഗീകരിച്ചുകൊടുക്കുകയായിരുന്നു. ഇക്കാരണത്താലാണ് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനൊപ്പം നിന്ന് ഗവര്‍ണറെ വിമര്‍ശിക്കുന്നത്. പല കാരണങ്ങളാല്‍ സിപിഎമ്മിന്റെ താളത്തിന് തുള്ളുന്ന കോണ്‍ഗ്രസ് നേതാക്കള്‍ നിരവധിയുണ്ട്. ഇതുവഴി ഇവര്‍ക്ക് ചില ആനുകൂല്യങ്ങളും സൗകര്യങ്ങളും സഹായങ്ങളുമൊക്കെ നല്‍കാന്‍ സിപിഎം ഒരുക്കവുമാണ്. ചുവന്ന കോണ്‍ഗ്രസ്സുകാരുടെ എണ്ണം ഈയിടെ വര്‍ധിച്ചിട്ടുമുണ്ടല്ലോ.

ഗവര്‍ണറെ ധിക്കരിക്കാന്‍ വിസിമാര്‍ക്ക് ധൈര്യം പകരുന്നതും സിപിഎമ്മും സംസ്ഥാന സര്‍ക്കാരുമാണ്. കണ്ണൂര്‍ വിസിയുടെയും കേരളാ വിസിയുടെയും മറ്റും പ്രതികരണങ്ങളില്‍നിന്നുതന്നെ അത് വ്യക്തവുമാണ്. തങ്ങള്‍ക്ക് പദവികള്‍ തന്നത് പാര്‍ട്ടിയാണെന്ന ഉറച്ച ധാരണയാണ് ഇവര്‍ക്കുള്ളത്. പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇവര്‍ ഏതറ്റം വരെയും പോകും. ഇത് ഒരുതരം വര്‍ഗസമരമാണ്. ചില പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും ഗവര്‍ണറെ കൈകാര്യം ചെയ്തുകളയാം എന്ന ധാരണയാണ് മുഖ്യമന്ത്രി പിണറായി വിജയനും  മറ്റുമുണ്ടായിരുന്നത്. ഒന്നിനു പുറകെ ഒന്നായി ഗവര്‍ണറുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ വന്നതോടെ ഈ ധാരണ പാടെ തെറ്റിപ്പോയി. ഇതോടെയാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരെ സിപിഎം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവര്‍ണറെ ഭയപ്പെടുത്തി വശത്താക്കാന്‍ കഴിയുമോയെന്നാണ് നോക്കുന്നത്. സ്വാശ്രയ കോളജ് നിയമത്തിന്റെ കാര്യത്തില്‍ അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബാലിയെ പ്രതീകാത്മകമായി നാടുകടത്തിയ സംഭവത്തിന്റെ തുടര്‍ച്ചയാണിത്. ഗവര്‍ണര്‍ക്കെതിരായ ഈ പടപ്പുറപ്പാട് സുപ്രീംകോടതി വിധിക്കും എതിരാണ്. നിയമവാഴ്ച നിലനിന്നു കാണാനും, അക്കാദമിക് സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടാനും ആഗ്രഹിക്കുന്നവര്‍ ഗവര്‍ണറുടെ നടപടികളെ കലവറയില്ലാതെ പിന്തുണയ്‌ക്കും. ഗവര്‍ണര്‍ എന്നത് ആലങ്കാരിക പദവി മാത്രമാണെന്ന് വ്യാഖ്യാനിച്ചും പ്രചരിപ്പിച്ചും നിയമവാഴ്ചയെ അട്ടിമറിക്കുന്നതിന് ആര്‍ക്കും കൂട്ടുനില്‍ക്കാനാവില്ല. ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഇനിയും ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നു തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

Tags: Arif Mohammad KhankeralaPinarayi Vijayankerala governor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.