Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇറാനില്‍ വേണ്ടാത്തത് ഇന്ത്യയിലെന്തിന്?

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത കടുത്ത മതമൗലികവാദികളാണ് ഹിജാബ് അടിച്ചേല്‍പ്പിക്കുന്നതിന്റെ പിന്നിലെന്ന് അറിഞ്ഞിട്ടും ഭരണഘടന നല്‍കുന്ന മൗലികാവകാശമാണ് ഇതെന്ന് ദുര്‍വ്യാഖ്യാനിക്കപ്പെടുകയാണ്. കോടതിവിധി എതിരായിരുന്നിട്ടു പോലും ഹിജാബ് ധരിക്കുന്ന തിനെ പിന്തുണച്ച് രംഗത്തുവന്ന മതേതര-ലിബറല്‍ ബുദ്ധിജീവികള്‍ ഇറാനിലെ വനിതകള്‍ ഹിജാബിനെതിരെ നടത്തുന്ന പ്രക്ഷോഭത്തെ കണ്ടില്ലെന്നു നടിക്കുകയാണ്. ഇസ്ലാമിക മതമൗലികവാദികള്‍ക്കൊപ്പം നില്‍ ക്കുന്നതിനാല്‍ ഈ വിഷയത്തില്‍ പ്രതിഷേധിക്കാന്‍പോലും അവര്‍ ഒരുക്കമല്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 18, 2022, 05:00 am IST
in Kerala

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഒരു മാസം പിന്നിടുമ്പോഴും അതിശക്തമായി തുടരുകയാണ്. മുടിയിഴകള്‍ പുറത്തുകാണുന്ന രീതിയില്‍ ഹിജാബ് ധരിച്ചു എന്ന കുറ്റത്തിന് അറസ്റ്റിലായ മഹ്‌സ അമിനി എന്ന പെണ്‍കുട്ടി പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഭരണാധികാരികളെ അമ്പരപ്പിച്ചുകൊണ്ട് തലസ്ഥാനമായ ടെഹ്‌റാനിലും മറ്റു നഗരങ്ങളിലും കത്തിപ്പടരുകയായിരുന്നു. സ്‌കൂളുകളില്‍നിന്നും സര്‍വകലാശാലകളില്‍നിന്നും കൂട്ടത്തോടെ പുറത്തുവന്ന വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് അഴിച്ചെടുത്ത് അഗ്നിക്കിരയാക്കുകയും, അമിനിയുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോലീസിനെ ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍  ഇറാന്‍ ഭരണകൂടം ശ്രമിച്ചതിന്റെ ഫലമായി കുട്ടികളടക്കം ഇരുന്നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഹിജാബിനെതിരെ പ്രക്ഷോഭം നടത്തുന്ന വനിതകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇറാനിനു പുറത്തും, ഇസ്ലാമിക മതൗമൗലികവാദികളുടെ വാഴ്ച നടക്കുന്ന അഫ്ഗാനിസ്ഥാനില്‍പ്പോലും പ്രതിഷേധങ്ങള്‍ അരങ്ങേറി. അമേരിക്കയിലുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഇറാനിയന്‍ എംബസികള്‍ക്കു മുന്നിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇസ്ലാമിക മതമൗലികവാദവും ഭീകരവാദവുമൊക്കെ ശക്തിപ്രാപിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സിലും ബ്രിട്ടനിലും നോര്‍വെയിലുമൊക്കെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.  

ആധുനിക കാലത്തെ ഇസ്ലാമിക മതമൗലികവാദത്തിന്റെ ഈറ്റില്ലമെന്നുപോലും വിശേഷിപ്പിക്കാവുന്ന രാജ്യമാണ് ഇറാന്‍. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ഷിയ മതനേതാവായ ആയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഇസ്ലാമിക മതവിപ്ലവം നിഷേധാത്മകമായ പല പ്രവണതകളും സൃഷ്ടിച്ചു. സാത്താനിക് വേഴ്‌സസ് എന്ന നോവലെഴുതിയ ഇന്ത്യന്‍ വംശജനായ സല്‍മാന്‍ റുഷ്ദിയെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഖൊമേനിയുടെ ഫത്വ ലോകമെമ്പാടുമുള്ള ഇസ്ലാമിക മതഭ്രാന്തന്മാര്‍ ഏറ്റെടുത്തു. ഒളിവില്‍ പോകേണ്ടിവന്ന റുഷ്ദിക്കു നേരെ നിരവധി വധശ്രമങ്ങള്‍ നടന്നു. ഇന്ത്യയില്‍ മതമൗലികവാദം ശക്തിപ്പെടുത്തുന്നതിലും ഇത് വലിയ പങ്കുവഹിച്ചു. ഇസ്ലാമിക രാജ്യങ്ങളില്‍ നിരോധനമേര്‍പ്പെടുത്തുന്നതിനു മുന്‍പേ സാത്താനിക് വേഴ്‌സസ് നിരോധിച്ച് മുസ്ലിം വോട്ടു ബാങ്കിന്റെ ആനുകൂല്യം നേടാന്‍ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ശ്രമിച്ചത് ഇസ്ലാമിക മതമൗലികവാദത്തിന്റെ വളര്‍ച്ചയ്‌ക്കാണ് സഹായിച്ചത്. പിന്നീട് പലപ്പോഴും ഇന്ത്യയില്‍ വരാന്‍ റുഷ്ദിക്ക് ക്ഷണമുണ്ടായിട്ടും അനുമതി ലഭിച്ചില്ല. ജയ്‌പൂര്‍ സാഹിത്യോത്സവത്തില്‍ റുഷ്ദി പങ്കെടുക്കുന്നതിനെയും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വിലക്കി. ഷബാനു ബീഗം എന്ന മുസ്ലിം വനിതയ്‌ക്ക് ജീവനാംശം നല്‍കണമെന്ന സുപ്രീംകോടതി വിധി തിരുത്തി  നിയമനിര്‍മാണം നടത്തിയതിനു പുറമെ റുഷ്ദിയുടെ പുസ്തകത്തിനും റുഷ്ദിക്കു തന്നെയും വിലക്കേര്‍പ്പെടുത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടികളുടെ തിക്തഫലങ്ങള്‍ പിന്നീട് സമൂഹം അനുഭവിക്കേണ്ടിവന്നു. മുസ്ലിം വനിതകള്‍ ഇതിന്റെ ഇരകളായി. മുത്തലാഖ് കുറ്റമായി പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവന്നപ്പോഴാണ് ഈ അന്തരീക്ഷത്തിന് മാറ്റം വന്നു തുടങ്ങിയത്.

ഇറാനിലും മറ്റും ഇപ്പോള്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഒരു തിരുത്താണ്. ഐഎസിനെയും അല്‍ഖ്വയ്ദയെയും താലിബാനെയും പോലുള്ള ആഗോള ഭീകര സംഘടനകള്‍ ലോകമെമ്പാടും ഇസ്ലാമിക ഭരണം അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഈ പ്രക്ഷോഭം. അമേരിക്കയിലെ ഒരു പരിപാടിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ സല്‍മാന്‍ റുഷ്ദി ഒരു മത ഭീകരന്റെ ആക്രമണത്തിനിരയായി അധികം കഴിയുന്നതിനു മുന്‍പാണ് ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇതിലും ചരിത്രത്തിന്റെ ഒരു പ്രതികാരം ദര്‍ശിക്കാം. കടുത്ത മതശാസനകള്‍ നിലനില്‍ക്കുന്ന ഇറാനില്‍പ്പോലും ഹിജാബ് ധരിക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞ് സ്ത്രീസമൂഹം രംഗത്തിറങ്ങുമ്പോള്‍, മതേതര രാജ്യമായ ഇന്ത്യയില്‍ ചിലര്‍ ഹിജാബ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്! സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത കടുത്ത മതമൗലികവാദികളാണ് ഹിജാബ് അടിച്ചേല്‍പ്പിക്കുന്നതിന്റെ പിന്നിലെന്ന് അറിഞ്ഞിട്ടും ഭരണഘടന നല്‍കുന്ന മൗലികാവകാശമാണ് ഇതെന്ന് ദുര്‍വ്യാഖ്യാനിക്കപ്പെടുകയാണ്. കോടതിവിധി എതിരായിരുന്നിട്ടുപോലും ഹിജാബ് ധരിക്കുന്നതിനെ പിന്തുണച്ച് രംഗത്തുവന്ന മതേതര-ലിബറല്‍ ബുദ്ധിജീവികള്‍ ഇറാനിലെ വനിതകള്‍ ഹിജാബിനെതിരെ നടത്തുന്ന പ്രക്ഷോഭത്തെ കണ്ടില്ലെന്നു നടിക്കുകയാണ്. ഇസ്ലാമിക മതമൗലികവാദികള്‍ക്കൊപ്പം നില്‍ക്കുന്നതിനാല്‍ ഈ വിഷയത്തില്‍ പ്രതിഷേധിക്കാന്‍പോലും അവര്‍ ഒരുക്കമല്ല. ഇക്കൂട്ടര്‍ ഉദ്‌ഘോഷിക്കുന്ന വനിതാവിമോചനത്തിന്റെ പൊള്ളത്തരമാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. ലിംഗസമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന സ്ത്രീസമൂഹം മതഭേദമെന്യേ ഈ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കേണ്ടതുണ്ട്.

Tags: indiaകലാപംiran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

India

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

പുതിയ വാര്‍ത്തകള്‍

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.