Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷാഫിയിലേക്കും ഭഗവല്‍ സിങ്ങിലേക്കും പോലീസിനെ എത്തിച്ചത് സിസിടിവി ദൃശ്യങ്ങള്‍; പ്രതികളെ അറസ്റ്റ് ചെയ്തത് ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം

കഴിഞ്ഞ മാസം 26ന് മുതലാണ് പത്മത്തെ കാണാതായത്. ഇവര്‍ സ്‌കോര്‍പ്പിയോയില്‍ കേറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതാണ് ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 10:44 am IST
in Kerala

കൊച്ചി : ഇലന്തൂര്‍ നരബലി കേസില്‍ നിര്‍ണ്ണായക തെളിവായത് സിസിടിവി ദൃശ്യങ്ങള്‍. പത്മത്തെ കാണാനില്ലെന്ന് പരാതിയില്‍ അന്വേഷണം നടത്തിയ പോലീസിന് ഇവര്‍ സ്‌കോര്‍പിയോ കാറില്‍ കയറിപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ്. മുഹമ്മദ് ഷാഫിയേയും തുടര്‍ന്ന് ഭഗവല്‍ സിങ്ങിനേയും കുടുക്കിയത്.  

കഴിഞ്ഞ മാസം 26ന് മുതലാണ് പത്മത്തെ കാണാതായത്. ഇവര്‍ സ്‌കോര്‍പ്പിയോയില്‍ കേറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതാണ് ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്. പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ ഭഗവല്‍ സിങ് തിരുമ്മല്‍ വിദഗ്ധനാണെന്ന് അറിയാന്‍ സാധിച്ചു. പിന്നീട് ഇയാളെ കാണാനായി പുറത്തു നിന്നും ആളുകള്‍ വരുന്നുണ്ടോ എന്നതായി. തുടര്‍ന്ന് ഭഗവല്‍ സിങ്ങിന്റെ അയല്‍വാസി ജോസ് തോമസിനെ പോലീസ് ബന്ധപ്പെട്ടു. കഴിഞ്ഞ മാസം 26നു ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ അവിടെനിന്ന് ശേഖരിച്ചു. ഇതില്‍നിന്നാണു കാണാതായ പത്മം സഞ്ചരിച്ച സ്‌കോര്‍പിയോ കാര്‍ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിയതായി കണ്ടത്. രാത്രി ആറന്മുള സ്റ്റേഷനില്‍നിന്ന് പോലീസെത്തി അന്വേഷണം നടത്തി. ഭഗവല്‍ സിങ്ങിന്റെ വീട് നിരീക്ഷണത്തിലാക്കി.  

പിന്നീട് തിങ്കള്‍ രാവിലെ ഏഴ് മണിയോടെ കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തി. ഈ സമയം പുറത്തുപോകാനുള്ള ഒരുക്കത്തിലായിരുന്നു ഇയാളും ഭാര്യയും. ഇവരെ നാല് മണിക്കൂറോളം ചോദ്യം ചെയ്തതിലൂടെയാണ് ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. ഉച്ചയ്‌ക്ക് 12 മണിയോടെ പോലീസ് ഇവരെയും കൂട്ടി കൊച്ചിയിലേക്കു പോയി. ചൊവ്വാഴ്ച വീണ്ടും പോലീസ് ഇലന്തൂരില്‍ എത്തിയതോടെയാണ് നരബലിക്കേസ് പുറത്തറിയുന്നത്.  

അതേസമയം കൊല്ലപ്പെട്ട പത്മം എളംകുളത്തു താമസിച്ചിരുന്ന വാടക മുറിയില്‍നിന്ന് 57,200 രൂപ കണ്ടെടുത്തു. പൂട്ടിക്കിടക്കുകയായിരുന്ന മുറി കഴിഞ്ഞ ദിവസം പോലീസ് തുറന്നു പരിശോധിച്ചപ്പോള്‍ കിടക്കയ്‌ക്ക് അടിയില്‍ സൂക്ഷിച്ച നിലയിലാണു പണമുണ്ടായിരുന്നത്.  

എളംകുളം ഫാത്തിമ മാതാ പള്ളി റോഡില്‍ ഇതര സംസ്ഥാനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ ഒരു മുറിയിലായിരുന്നു ധര്‍മപുരി സ്വദേശിയായ പത്മം താമസിച്ചിരുന്നത്. നേരത്തേ ഭര്‍ത്താവിനൊപ്പമായിരുന്നു താമസം. പിന്നീട് ഭര്‍ത്താവു നാട്ടിലേക്കു മടങ്ങി. സമീപ മുറികളില്‍ താമസിച്ചിരുന്നവരുമായി പത്മയ്‌ക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. കൂലിപ്പണിയും ലോട്ടറി വില്‍പനയുമാണു ചെയ്തിരുന്നത്. ഇവരെ കാണാതായതിനുശേഷം പത്മത്തിന്റെ മകന്‍ സെല്‍വരാജും സഹോദരിയും കടവന്ത്ര പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകം പുറത്തുവരുന്നത്.  

Tags: കേസ്കേരള പോലീസ്pathanamthittaഅന്വേഷണംHuman sacrificecctvഭഗവല്‍ സിങ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

യുവതിപ്രവേശം; നിലപാട് തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയെന്ന് എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ നേതൃത്വം

Kerala

വിലക്ക് ലംഘിച്ച് മത്സരിക്കാന്‍ വീണ; കുരുതി കൊടുക്കാന്‍ സിപിഎം, സ്വര്‍ണക്കൊള്ള കേസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും

Kerala

യുവതിയെ കെട്ടി തൂക്കിയപ്പോഴും മരിച്ചെന്നുറപ്പാക്കിയ ശേഷവും രണ്ടുതവണ പീഡനം: വൈശാഖൻ ചെയ്ത ക്രൂരതയെല്ലാം സിസിടിവി ക്യാമറയിൽ

Kerala

തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത ​ശിശുവിനെ തട്ടുകടയിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.