Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോടിയേരിയുടെ മൃതദേഹം നേരിട്ട് കണ്ണൂരിലേക്ക്; എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെയ്‌ക്കാതെ സംസ്‌കാരം, കാരണം മുഖ്യമന്ത്രിയുടെ വിദേശ യാത്രയോ?

പൊതുവേ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവിന്റെ എകെജി സെന്ററിലെത്തിച്ച് അന്തിമ അഭിവാദ്യം നല്‍കുന്ന പതിവുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് രണ്ട് വട്ടം സംസ്ഥാന സെക്രട്ടറിയായ ഉന്നത നേതാവിന്റെ സംസ്‌കാരചടങ്ങുകള്‍ നടത്തിയത്.

Janmabhumi Online by Janmabhumi Online
Oct 4, 2022, 03:03 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം :  മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്‌ക്കാതെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകളുണ്ടോ?. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ മൃതദേഹം പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസായ എകെജി സെന്ററില്‍ പൊതു ദര്‍ശനത്തിന് വെയ്‌ക്കുന്ന പതിവുള്ളതാണ്. എന്നാല്‍ കോടിയേരിയുടെ മൃതദേഹം കണ്ണൂരിലേക്ക് എത്തിച്ച് അവിടെ പൊതുദര്‍ശനത്തിന് വെച്ച് സംസ്‌കരിക്കുകയായിരുന്നു.  

അര്‍ബുദത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഒക്ടോബര്‍ ഒന്നിനാണ് കോടിയേരി ബാലകൃഷ്ണന്‍ മരിക്കുന്നത്. ഇതോടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായതിനാല്‍ പത്തു ദിവസത്തെ മുഖ്യമന്ത്രിയുടെ വിദേശ യാത്ര മാറ്റിവെച്ച് അദ്ദേഹം കണ്ണൂരിലേക്ക് തിരിക്കുകയായിരുന്നു.  

പൊതുവേ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവിന്റെ എകെജി സെന്ററിലെത്തിച്ച് അന്തിമ അഭിവാദ്യം നല്‍കുന്ന പതിവുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് രണ്ട് വട്ടം സംസ്ഥാന സെക്രട്ടറിയായ ഉന്നത നേതാവിന്റെ സംസ്‌കാരചടങ്ങുകള്‍ നടത്തിയത്. ചെന്നൈയില്‍ നിന്നും എയര്‍ ആംബുലന്‍സില്‍ മൃതദേഹം കണ്ണൂരിലേക്ക് എത്തിച്ച് എം.വി. ഗോവിന്ദന്‍ വിമാനത്താവളത്തിലെത്തി ഏറ്റുവാങ്ങുകയായിരുന്നു.  

എകെജി സെന്ററിലെത്തിച്ച് പൊതുദര്‍ശനത്തിന് വെക്കുമെന്ന് കരുതിയ മൃതദേഹം നേരിട്ട് കണ്ണൂരിലേക്ക് എത്തിക്കുകയും മാടപ്പീടികയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചശേഷം കണ്ണൂരിലെ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ എത്തിക്കുകയും പിന്നിട് തിങ്കളാഴ്ച 3.30 ഓടുകൂടി പയ്യാമ്പലത്ത് കോടിയേരിയുടെ ഭൗതികദേഹം സംസ്‌കരിക്കുകയായിരുന്നു. മുന്‍ സിപിഎം നേതാക്കളായ ഇ.കെ. നയനാര്‍, ചടയന്‍ ഗോവിന്ദന്‍, എന്നിവരുടെ സ്മൃതി കുടീരങ്ങള്‍ക്ക് സമീപത്തായാണ് കോടിയേരിയേയും സംസ്‌കരിച്ചത്.

കോടിയേരിയെ സഹോദര തുല്യനായാണ് വേര്‍പാടിനോട് മുഖ്യമന്ത്രി പ്രതികരിച്ചത്. കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയില്‍ ഇരിക്കേ പിണറായിയുമായി വളരെ അടുത്ത ബന്ധവും പുലര്‍ത്തിയിരുന്നു. എന്നാല്‍ ആ കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പും ഉടലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം പിന്നേയും നീട്ടിവെയ്‌ക്കാന്‍ വിസമ്മതിച്ചതാണ് സംസ്‌കാര ചടങ്ങുകള്‍ വേഗത്തിലാക്കാനുള്ള കാരണമെന്നാണ് പ്രവര്‍ത്തകര്‍ക്കുള്ളിലെ മുറുമുറുപ്പ്. എന്തായാലും കോടിയേരിയുടെ ചടങ്ങുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ നോര്‍വ്വേയ്‌ക്ക് തിരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം എന്നീ മേഖലകളിലെ വിദേശ മാതൃകകള്‍ പഠിക്കുന്നതിനായാണ് ഈ യാത്ര.

Tags: cpmPinarayi VijayanവിദേശംpinarayiAKG Centreകോടിയേരിkodiyeri balakrishnan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ പശുവിനെ മേയ്‌ക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

തിരുവല്ല നിരണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ വള്ളം മറിഞ്ഞ് മരിച്ചു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കും; തൃണമൂല്‍ കോണ്‍ഗ്രസ്, തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും

ഇന്ത്യന്‍ വംശജ അഞ്ജലി സുദ് അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് ഓവര്‍സിയേഴ്സില്‍

ആര്‍വിഎന്‍എല്‍ (ഇടത്ത്) തുര്‍ക്കി എഞ്ചിനീയറിംഗ് കമ്പനിയായ ടുമാസിന്‍റെ ലോഗോ (നടുവില്‍) തുര്‍ക്കി പ്രസി‍ഡന്‍റ് റെസപ് തയ്യിപ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കി കമ്പനിയായ ടുമാസുമായുള്ള കരാര്‍ റദ്ദാക്കാന്‍ റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എല്‍

ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് പടിയിറങ്ങി, കേരളത്തിലേക്കു മടങ്ങും

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

3598 ITI LOGO

108 സര്‍ക്കാര്‍ ഐടിഐകളിലായി 78 ട്രേഡുകള്‍, പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം

സ്‌കൂളുകളിലെ റോഡ് സേഫ്റ്റി കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് സജീവ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies