Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐഎന്‍എല്‍ മന്ത്രിയുടെ പിഎഫ്‌ഐ ബന്ധം

ഐഎന്‍എല്ലിനെ മുന്നണിയില്‍ നിലനിര്‍ത്താനും, അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിയായി തുടരാനും സിപിഎം അനുവദിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. അതിനു പകരം പോപ്പുലര്‍ ഫ്രണ്ടിനെയും മറ്റും നിരോധിച്ചതിന്റെ പേരില്‍ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഭീകരവാദികളുടെ അനുഭാവം നേടാനും, ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. രാജ്യതാല്‍പ്പര്യത്തിന് എതിരാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

Janmabhumi Editorial Desk by Janmabhumi Editorial Desk
Sep 30, 2022, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ യുഎപിഎ നിയമപ്രകാരം നിരോധിച്ചതിലൂടെ വെളിപ്പെട്ടിരിക്കുന്നത് സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും ദേശവിരുദ്ധ മുഖം കൂടിയാണ്. ദേശവിരുദ്ധ പ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനവും നടത്തിയതിന്റെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിരോധിച്ച പോപ്പുലര്‍ഫ്രണ്ടിന്റെ സഹായത്തിനെത്തിയിരിക്കുകയാണ് സിപിഎം. നിരോധനത്തെ പിന്തുണയ്‌ക്കാന്‍ വിസമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആദ്യംതന്നെ രംഗത്തുവന്നിരുന്നു. നിരോധനം അപ്രായോഗികമാണെന്നും, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും പാര്‍ട്ടി പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവനയും വന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നിരോധനത്തെ അനുകൂലിക്കുന്നില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ സിപിഎം പങ്കുചേര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ ദല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തെ വിമര്‍ശിക്കാനും സിപിഎം തയ്യാറായില്ല. കലാപകാരികള്‍ക്കൊപ്പമായിരുന്നു ഈ പാര്‍ട്ടി. ഇതിന്റെ തുടര്‍ച്ചയാണ് നിരോധനമേര്‍പ്പെടുത്തിയിട്ടും പോപ്പുലര്‍ ഫ്രണ്ടിനൊപ്പം തന്നെ സിപിഎം നില്‍ക്കുന്നത്. രാജ്യത്തിനകത്തും പുറത്തും പോപ്പുലര്‍ ഫ്രണ്ട് നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന് ഉപയോഗിച്ച ചില ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കുകയും ചെയ്തു. സിപിഎം ഇപ്പോഴും പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നില്‍ക്കുന്നത് അവിശുദ്ധ സാമ്പത്തിക ഇടപാടുകള്‍ ഉള്ളതുകൊണ്ടാണെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.

പോപ്പുലര്‍ ഫ്രണ്ട് ഭീകരസംഘടനയാണെന്നും, സമൂഹത്തില്‍ മതവിഭാഗീയതയും അസ്ഥിരതയും സൃഷ്ടിക്കുകയാണ് അവരെന്നും അറിഞ്ഞുകൊണ്ടുതന്നെ സഖ്യം സ്ഥാപിക്കുകയായിരുന്നു സിപിഎം. പോപ്പുലര്‍ ഫ്രണ്ടിന്റെ അണികളില്‍ ഒരു വിഭാഗം സിപിഎമ്മുകാരാണ്. ഇടതുമുന്നണിക്ക് തുടര്‍ഭരണത്തിന് അവസരം ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയുണ്ടായിരുന്നു. ഇക്കാര്യം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തെരഞ്ഞെടുപ്പിനു മുന്‍പും പിന്‍പും പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പു നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സിപിഎമ്മിനും ഇടതുമുന്നണിക്കും ഒപ്പമായിരുന്നു പോപ്പുലര്‍ ഫ്രണ്ട്. ഇവര്‍ ഒരുമിച്ചാണ് പല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഭരിക്കുന്നത്. മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കകത്തുനിന്നുപോലും കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടും ഈ ഭീകരവാദികളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറായില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളുമായി സിപിഎം നേതാക്കള്‍ക്ക് ഗാഢസൗഹൃദമാണുള്ളത്.  ഇതുകൊണ്ടൊക്കെയാണ് കേരളം പോപ്പുലര്‍ ഫ്രണ്ടിന്റെ സുരക്ഷിത താവളമായി തുടര്‍ന്നതും, കോടതി വിധികള്‍ പോലും മാനിക്കാതെ അവര്‍ക്ക് ഇവിടെ അക്രമാസക്ത ഹര്‍ത്താലുകളും മറ്റും നടത്താന്‍ കഴിയുന്നതും. നിരോധനം നിലവില്‍ വന്നിട്ടും പോപ്പുലര്‍ ഫ്രണ്ടിനോട് സിപിഎം കാണിക്കുന്ന ആഭിമുഖ്യം ജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.

നിരോധിക്കപ്പെട്ടവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനും അതിന്റെ കേരള ഘടകവുമുണ്ട്. ഈ സംഘടനയുടെ മറവിലാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിയമവിരുദ്ധ മാര്‍ഗത്തിലൂടെ പണം സ്വരൂപിച്ചതെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ഈ സംഘടനയുടെ ദേശീയ വൈസ് ചെയര്‍മാന്‍ ഇടതുമുന്നണി ഘടകകക്ഷിയായ ഐഎന്‍എല്ലിന്റെ അധ്യക്ഷന്‍ പ്രൊഫ. മുഹമ്മദ് സുലൈമാനാണ്. ഐഎന്‍എല്ലിന്റെ മന്ത്രിയായ അഹമ്മദ് ദേവര്‍കോവിലിനും പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരിക്കുന്നു. ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉന്നയിച്ച ഈ ആരോപണം വലിയ ചര്‍ച്ചാ വിഷയമായിട്ടും ഐഎന്‍എല്ലിനെ മുന്നണിയില്‍ നിലനിര്‍ത്താനും, അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിയായി തുടരാനും സിപിഎം അനുവദിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. അതിനു പകരം പോപ്പുലര്‍ ഫ്രണ്ടിനെയും മറ്റും നിരോധിച്ചതിന്റെ പേരില്‍ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഭീകരവാദികളുടെ അനുഭാവം നേടാനും, ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. നിരോധനത്തെത്തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും ഓഫീസുകള്‍ അടച്ചുപൂട്ടുമ്പോള്‍ കേരളം ഭരിക്കുന്നവര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. രാജ്യതാല്‍പ്പര്യത്തിന് എതിരാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇസ്ലാമിക ഭീകരവാദികളുടെ ഇടതുപക്ഷ ദല്ലാളുകളെ തുറന്നുകാണിക്കേണ്ടതുണ്ട്.

Tags: pfiഅഹമ്മദ് ദേവര്‍കോവില്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രൂരമായി കൊല്ലപ്പെട്ട മുൻ ഡിജിപി ഓം പ്രകാശ് പോപ്പുലർ ഫ്രണ്ട് അംഗമെന്ന് ഭാര്യ : ഒരുപാട് സഹിച്ചു, ഇപ്പോൾ മകളെയും പീഡിപ്പിക്കാൻ തുടങ്ങിയെന്നും ഭാര്യ

India

സിദ്ധരാമയ്യ അധികാരത്തിൽ തുടർന്നാൽ കർണാടക പാകിസ്ഥാന് കൈമാറും , കോൺഗ്രസ് കാലത്ത് മാത്രമാണ് ഹിന്ദു കൊലപാതകങ്ങൾ അരങ്ങേറുന്നത് : വിമർശിച്ച് ബിജെപി

Kerala

എംകെ ഫൈസിയെ കുടുക്കിയത് സിദ്ദിഖ് കാപ്പനുമായി നടത്തിയ വാട്സാപ് ചാറ്റ് : ഹവാല ഇടപാടുകളെ കുറിച്ചും സൂചന ലഭിച്ചു

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ഫണ്ടിങ്, എസ്ഡിപിഐക്കെതിരെ കടുത്ത നടപടികളിലേക്ക് ദേശീയ അന്വേഷണ സംഘം, നിരോധിക്കാനുള്ള സാധ്യതയേറി

News

എസ്ഡിപിഐ ഭീകരസംഘടന; പിന്തുണ തേടിയവര്‍ മാപ്പു പറയണം: കെ.സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍

ചൈനയ്‌ക്ക് വമ്പൻ പണി ; ഇന്ത്യയുടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ താത്പര്യപ്പെട്ട് തായ്‌വാന്‍

ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പിൽ തോറ്റതിന് രാഹുൽ അസംബന്ധമായ കാര്യങ്ങളാണ് പറഞ്ഞ് പ്രചരിപ്പിക്കുന്നത് : നിയമവാഴ്ചയെ അപമാനിക്കുകയാണ് രാഹുൽ ; തെരഞ്ഞെടുപ്പ് കമ്മീഷൻ

നടപടികളുമായി ഭാരതം, പിന്തുടരാന്‍ ലോകരാഷ്‌ട്രങ്ങള്‍ ഭീകരതയെഒരുമിണ്ണ് ചെറുക്കാം: രാജ്‌നാഥ് സിങ്

പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിൽ എത്തിക്കും ; നിർണായക നീക്കവുമായി ഇന്ത്യ

പരാതികളില്ല, പരിഭവമില്ല

ഗാസയിൽ വൻ ആക്രമണം നടത്തി ഇസ്രായേൽ ; 34 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

One month old baby feet

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies