Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗവര്‍ണര്‍ റബ്ബര്‍സ്റ്റാമ്പല്ല കടുത്ത നടപടി വേണം

രാഷ്‌ട്രപതിയുടെ പ്രതിനിധിയായ ഗവര്‍ണര്‍പദവിയെയും സിപിഎം അംഗീകരിക്കുന്നില്ല. ഗവര്‍ണറുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളില്‍നിന്ന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചുറച്ച ഒരു മുഖ്യമന്ത്രിയുടെ ചിത്രമാണ് തെളിയുന്നത്. ഭരണഘടനാ പ്രതിസന്ധിയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുന്നത് തടയാനുള്ള ഇടപെടലുകള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാവണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 21, 2022, 05:00 am IST
in Editorial

രാജ്ഭവനില്‍ പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് രക്ഷാകവചമൊരുക്കുന്ന തിരക്കിലാണ് സഹമന്ത്രിമാരും സിപിഎം നേതാക്കളും. ഗവര്‍ണര്‍ പുറത്തുവിട്ട കാര്യങ്ങളില്‍ പുതുമയൊന്നുമില്ലെന്ന് നിസ്സാരവല്‍ക്കരിക്കുന്ന ഇവര്‍ ഗവര്‍ണറെ കടന്നാക്രമിക്കുകയും ചെയ്യുന്നു. പ്രതികരിക്കാന്‍ നിര്‍ബന്ധിതനായ മുഖ്യമന്ത്രിതന്നെ ഇക്കൂട്ടരുടെ നേതാവായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഗവര്‍ണര്‍ തന്റെ ഉന്നതമായ പദവിക്ക് നിരക്കാത്ത കാര്യങ്ങള്‍ പറയുന്നു, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നൊക്കെയാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പൊതുവായ ആക്ഷേപം. നിയമസഭ പാസാക്കിയ ചില ബില്ലുകളില്‍ തിടുക്കത്തില്‍ ഒപ്പിടില്ലെന്നും, അവ ഭരണഘടനയ്‌ക്കും സുപ്രീംകോടതി വിധികള്‍ക്കും വിരുദ്ധമാണോയെന്ന് പരിശോധിക്കുമെന്നുമുള്ള ഗവര്‍ണറുടെ നിലപാടാണ് മുഖ്യമന്ത്രിയെ അരിശംകൊള്ളിച്ചിരിക്കുന്നത്. ഗവര്‍ണര്‍ക്ക് സവിശേഷമായ അധികാരമൊന്നുമില്ലെന്നും, സര്‍ക്കാരിന്റെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടയാള്‍ മാത്രമാണെന്നും വാദിച്ചുകൊണ്ട് ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരിഫ് മുഹമ്മദ്ഖാനെ അംഗീകരിക്കില്ലെന്ന് സിപിഎമ്മിനും സര്‍ക്കാരിനും വേണ്ടി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് ഒപ്പിടാതിരിക്കാനാവില്ലെന്നും, തിരിച്ചയയ്‌ക്കുന്നപക്ഷം ഒരിക്കല്‍ക്കൂടി പാസാക്കിയാല്‍ ഒപ്പിട്ടേ തീരൂ എന്നുമാണ് പറയുന്നത്. ഇത് ശരിയായിരിക്കാം. പക്ഷേ ബില്ലുകള്‍ ഒപ്പിടുന്നതിന് പ്രത്യേക സമയപരിധിയോ, അവ തിരിച്ചയച്ചുകൊള്ളണമെന്ന വ്യവസ്ഥയോ ഇല്ല. രാഷ്‌ട്രപതിയുടെ പരിഗണനക്കു വിടുന്നതുള്‍പ്പെടെ മറ്റ് മാര്‍ഗങ്ങളും ഗവര്‍ണര്‍ക്കു മുന്നിലുണ്ട്.

ഗവര്‍ണറെ ഭയപ്പെടുത്തിയും അനുനയിപ്പിച്ചും സ്വന്തം ഇഷ്ടങ്ങള്‍ നടത്തിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. ഇത് പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടങ്ങള്‍പോലുമായിരുന്നു. അനാവശ്യമായ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ഇവയില്‍ പലതിനും താന്‍ വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നും, അത് തനിക്ക് പറ്റിയ തെറ്റായിരുന്നുവെന്നും ഗവര്‍ണര്‍ ഏറ്റുപറയുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും ബന്ധുക്കള്‍ക്ക് അ നധികൃത നിയമനം നല്‍കുന്നതിനെ ചോദ്യംചെയ്ത് ഗവര്‍ണര്‍ രംഗത്തുവന്നതോടെ സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ചാന്‍സലര്‍സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള നിയമഭേദഗതിയും നടത്തി. മുഖ്യമന്ത്രിക്കെതിരായ പരാതിയില്‍ ലോകായുക്തയില്‍ വിധി വരുന്നത് തിരിച്ചടിയാവാതിരിക്കാന്‍ കൊണ്ടുവന്ന നിയമഭേദഗതിയാണ് മറ്റൊന്ന്. ഇതിലും ഗവര്‍ണര്‍ ഒപ്പുവയ്‌ക്കാത്തത് സര്‍ക്കാരിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഇതിനെ ഗവര്‍ണറും സര്‍ക്കാരും തമ്മിലെ പോരായി ചിത്രീകരിക്കുന്നത് ശരിയായിരിക്കില്ല. ഇങ്ങനെ പറയുന്നത് ഇരുപക്ഷത്തും തെറ്റുണ്ടെന്നു വരുത്തി സര്‍ക്കാരിനെ വെള്ളപൂശാനുള്ള തന്ത്രമാണ്. യഥാര്‍ത്ഥത്തില്‍ തുടക്കംമുതല്‍തന്നെ ഗവര്‍ണറെ അംഗീകരിക്കാത്ത സമീപനമായിരുന്നു സര്‍ക്കാരിന്റേത്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ്സില്‍ ഇടതുപക്ഷക്കാരനായ ഇര്‍ഫാന്‍ ഹബീബ് എന്ന ചരിത്രകാരന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ ആക്രമിക്കാനുള്ള ശ്രമം നടന്നത് സര്‍ക്കാരിന്റെ ഒത്താശയോടെയായിരുന്നു. ഇതിനെതിരെ സ്വമേധയാ കേസെടുക്കാമായിരുന്നിട്ടും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ഗവര്‍ണര്‍തന്നെ പറയുന്ന കണ്ണൂര്‍ വിസിയെയും, അന്നത്തെ എംപി: കെ.കെ. രാഗേഷിനെയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഇതിനു പകരം ആര്‍എസ്എസിനെ അനാവശ്യവും ദുരുപദിഷ്ടവുമായി വിവാദത്തിലേക്ക് വലിഴച്ചയ്‌ക്കുകയാണ്.

രാജ്യാന്തര വ്യാപ്തിയുള്ള അതീവഗുരുതരമായ അഴിമതിയാരോപണങ്ങള്‍ നേരിടുന്നയാളാണ് മുഖ്യമന്ത്രി പിണറാ യി വിജയന്‍. ഇതുസംബന്ധിച്ച ആരോപണങ്ങള്‍ നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍ മറുപടി പറയാന്‍പോലും മുഖ്യമന്ത്രി അശക്തനായിരുന്നു. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും മേല്‍ ഏതുസമയവും നിയമത്തിന്റെ പിടിവീഴാം. ഇതുണ്ടാക്കുന്ന അരക്ഷിതാവസ്ഥയ്‌ക്കു പുറമെയാണ് കണ്ണൂര്‍ വിസി നിയമനക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചതിന്റെ തെളിവുകള്‍ ഗവര്‍ണര്‍ പുറത്തുവിട്ടിരിക്കുന്നത്. ഭീഷണിപ്പെടുത്തിയും വ്യക്തിഹഹത്യ നടത്തിയും ഗവര്‍ണറെ നിലയ്‌ക്കുനിര്‍ത്തുകയെന്നതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും തന്ത്രം. ഇതൊന്നും വിലപ്പോവില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്റെ പൂര്‍വചരിത്രം മനസിലായിട്ടുള്ളവര്‍ക്ക് അറിയാം. എങ്കിലും സര്‍ക്കാരിന് ഗത്യന്തരമില്ല. രാജ്യത്തിന്റെ ഭരണസംവിധാനത്തെയോ ഫെഡറല്‍ വ്യവസ്ഥയെയോ അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. അധികാരത്തിനുവേണ്ടി ഇത്തരം വ്യവസ്ഥകളെ ഉപയോഗിക്കുന്നുവെന്നുമാത്രം. മുന്‍മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ വിമര്‍ശനം തന്നെ ഇതിന് തെളിവാണല്ലോ. രാഷ്‌ട്രപതിയുടെ പ്രതിനിധിയായ ഗവര്‍ണര്‍പദവിയെയും സിപിഎം അംഗീകരിക്കുന്നില്ല. ഗവര്‍ണറുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളില്‍നിന്ന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചുറച്ച ഒരു മുഖ്യമന്ത്രിയുടെ ചിത്രമാണ് തെളിയുന്നത്. ഇങ്ങനെയൊരാള്‍ സ്വന്തം നിലയ്‌ക്ക് രാജിവെക്കുമെന്ന് കരുതാനാവില്ല. ഭരണഘടനാ പ്രതിസന്ധിയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുന്നത് തടയാനുള്ള ഇടപെടലുകള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാവണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

Tags: keralaകേരള സര്‍ക്കാര്‍Arif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.