Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഷീ ജിന്‍പിങ്ങ്- പുടിന്‍ കൂടിക്കാഴ്ച ലോകസമവാക്യം മാറ്റുമോ? രണ്ടുവര്‍ഷത്തിന് ശേഷം ചൈനയില്‍ നിന്നും പുറത്തുപോകുന്ന ഷീ വീണ്ടും പുടിന് ഊര്‍ജ്ജം പകരുമോ?

റഷ്യയില്‍ നിന്നും ചൈനയിലേക്ക് മെയ് മാസത്തില്‍ ഒഴുകിയത് 84.2 ലക്ഷം ടണ്‍ എണ്ണയാണ്. പാശ്ചാത്യ ശക്തികള്‍ മുഴുവന്‍ റഷ്യയിലെ‍ ബിസിനസ് നിര്‍ത്തിയപ്പോള്‍ അവിടെ ചൈനീസ് കമ്പനികളാണ് കുറവ് നികത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 10:05 pm IST
in World

ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത് ചൈനയാണ്. 2022 ഫിബ്രവരിയില്‍ വെറും 54.2 ലക്ഷം ടണ്‍ എണ്ണ റഷ്യയില്‍ നിന്നും വാങ്ങിയിരുന്ന ചൈന ഉക്രൈന്‍ യുദ്ധത്തിന് ശേഷം ഇപ്പോള്‍ റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമായി മാറിയിരിക്കുന്നു. ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കിയിരുന്ന സൗദി അറേബ്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. റഷ്യയില്‍ നിന്നും ചൈനയിലേക്ക് മെയ് മാസത്തില്‍ ഒഴുകിയത് 84.2 ലക്ഷം ടണ്‍ എണ്ണയാണ്. റഷ്യയില്‍ നിന്നുള്ള ഗോതമ്പ് ഇറക്കുമതിയും വര്‍ധിപ്പിച്ചു. പാശ്ചാത്യ ശക്തികള്‍ മുഴുവന്‍ റഷ്യയിലെ‍ ബിസിനസ് നിര്‍ത്തിയപ്പോള്‍ അവിടെ ചൈനീസ് കമ്പനികളാണ് കുറവ് നികത്തുന്നത്. ചൈനയിലെ ടെക്നോളജി കമ്പനികളും വാഹനനിര്‍മ്മാണക്കമ്പനികളുമാണ് റഷ്യയെ താങ്ങിനിര്‍ത്തുന്നത്.  

മാത്രമല്ല, ചൈന പുടിന്റെ ഉക്രൈന്‍ ആക്രമണത്തെ ഒരിയ്‌ക്കലും അപലപിച്ചില്ലെന്ന് മാത്രമല്ല, നേറ്റോയുടെ വിപുലീകരണത്വരയാണ് ഉക്രൈനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പാശ്ചാത്യരാജ്യങ്ങളെ കുറ്റപ്പെടുത്താനും ഷീ ജിന്‍പിങ്ങും ചൈനയും മറന്നില്ല.  

ഇപ്പോള്‍ വ്യാഴാഴ്ച ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഷാങ് ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സിഒ) ഉച്ചകോടിയില്‍ ഷീ ജിന്‍പിങ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ ചുടിനുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഇരുവരും ഉക്രൈന്‍ യുദ്ധത്തിന് ശേഷം നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്. സെപ്തംബര്‍ 15,16 തീയതികളിലാണ് എസ് സിഒ ഉച്ചകോടി. കോവിഡ് മൂലം ചൈനയില്‍ മാത്രം ഒതുങ്ങിയിരുന്ന ഷീ ജിന്‍പിങ്ങ് രണ്ട് വര്‍ഷത്തിന് ശേഷം രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുമ്പോള്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് നല്‍കുന്ന പ്രാധാന്യം ചില്ലറയല്ല.  

തയ് വാനും ചൈനയും തമ്മില്‍ അസ്വാരസ്യമുണ്ടാക്കുക വഴി യുഎസിന് വലിയ സാമ്പത്തിക നേട്ടം ഉണ്ടായി. 110 കോടി ഡോളറിന്റെ ആയുധങ്ങളാണ് തയ് വാന്‍ യുഎസിന്റെ പക്കല്‍ നിന്നും വാങ്ങുന്നത്. ഇതില്‍ കപ്പല്‍ വേധ മിസൈലുകളും എയര്‍-ടു-എയര്‍ മിസൈലും ഉള്‍പ്പെടുന്നു. യുഎസിന്റെ ഈ ആയുധവിതരണത്തിന് താക്കീത് നല്‍കാന്‍ ചൈന ആഗ്രഹിക്കുന്നു. പുടിനുമായുള്ള കൂടിക്കാഴ്ച യുഎസിനെതിരായ താക്കീതാക്കാന്‍ ഷീ ആഗ്രഹിക്കുന്നു.  ഇപ്പോഴും റഷ്യയ്‌ക്കെതിരെ മുഴുവന്‍ ലോകരാഷ്‌ട്രങ്ങളെയും അണിനിരത്തുന്നതില്‍ അമേരിക്കയും നേറ്റോയും പരാജയപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം പുടിന്‍ ഇറാന്‍ സന്ദര്‍ശനം നടത്തിയതും വടക്കന്‍ കൊറിയയില്‍ നിന്നും ആയുധം വാങ്ങിയതും ഇതിന് തെളിവാണ്. ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി അഞ്ചിരട്ടിയാക്കി. തുര്‍ക്കി അവരുടെ റഷ്യയില്‍ നിന്നുള്ള എണ്ണഇറക്കുമതി ഇരട്ടിയാക്കി. 

റഷ്യയുമായി അടുപ്പമുണ്ടെങ്കിലും ഇതുവരെയും ചൈന റഷ്യയ്‌ക്ക് ആയുധങ്ങള്‍ നല്‍കിയിട്ടില്ല. അങ്ങിനെ ചെയ്താല്‍ അത് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും കടുത്ത ഉപരോധം ക്ഷണിച്ചുവരുത്തുമെന്ന ഭയം ചൈനയ്‌ക്കുണ്ട്. അതേ സമയം ഇപ്പോഴും റഷ്യയെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ ചൈനയ്‌ക്ക് വലിയ പങ്കുണ്ട്.  

ഏറ്റവുമൊടുവില്‍ ചൈനയിലെ ശീതകാല ഒളിമ്പിക്സ് കാലത്താണ് ഇരു നേതാക്കളും ചൈനയില്‍ കൂടിക്കാഴ്ച നടത്തിയത്. അന്ന് അതിരില്ലാത്ത പങ്കാളിത്തവും സഹകരണവുമാണ് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിന് വീണ്ടും ആക്കം കൂട്ടാന്‍ വ്യാഴാഴ്ചത്തെ കൂടിക്കാഴ്ച ചൈനയും റഷ്യയും ഉപയോഗപ്പെടുത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. റഷ്യയുടെ എണ്ണ ഒഴുക്കുന്നതിന് മധ്യേഷ്യയിലൂടെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ഏഷ്യാപസഫിക് സാമ്പത്തിക വിദഗ്ധ അലിഷ്യ ഗാര്‍സ്യ ഹെറെറോ കരുതുന്നു. ഇത് റഷ്യയുടെ സമ്പദ്ഘടനക്ക് ഉണര്‍വ്വുണ്ടാക്കുന്ന തീരുമാനമാണ്. 

Tags: modiയോഗംchinaപുടിന്‍എസ് സിഒ ഉച്ചകോടി:Vladimir Putinമോദിഷീ ജിന്‍പിങ്ഷീ പുടിന്‍പ്രധാനമന്ത്രി മോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ: 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”

India

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

India

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

നവീൻ പട്‌നായിക്കിന്റെ വലം കൈയും ബിജെഡി രാജ്യസഭാ എംപിയുമായ ദേബാശിഷ് ​​സാമന്തരായ് പാർട്ടി വിട്ടു

ജമ്മുകശ്മീരില്‍ കേബിള്‍ കാറില്‍ തകരാര്‍: കുടുങ്ങിയവരില്‍ മലയാളികളും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.