Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉക്രൈനെ ഞെട്ടിച്ച് റഷ്യ; കൊല്ലപ്പെട്ട 541 ഉക്രൈന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ കീവിലേക്ക് അയച്ച് റഷ്യ

യുദ്ധത്തില്‍ കൊല്ലപ്പെട്ട 541 ഉക്രൈന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് മടക്കിയയച്ച് റഷ്യ. ഇതില്‍ അധികം മൃതദേഹങ്ങളും ഏറ്റവും കടുത്ത യുദ്ധം നടന്ന മരിയുപോളില്‍ മരിച്ചുവീണ ഉക്രൈന്‍ പട്ടാളക്കാരുടെതാണ്. ഇവിടെയാണ് റഷ്യന്‍ പട്ടാളക്കാരും കടുത്ത യുദ്ധവീരന്മാരായ അസൊവ് പോരാളികളും തമ്മില്‍ ഏറ്റുമുട്ടിയത്.

Janmabhumi Online by Janmabhumi Online
Aug 28, 2022, 06:58 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കീവ്: യുദ്ധത്തില്‍ കൊല്ലപ്പെട്ട 541 ഉക്രൈന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് മടക്കിയയച്ച് റഷ്യ. ഇതില്‍ അധികം മൃതദേഹങ്ങളും ഏറ്റവും കടുത്ത യുദ്ധം നടന്ന മരിയുപോളില്‍ മരിച്ചുവീണ ഉക്രൈന്‍ പട്ടാളക്കാരുടെതാണ്. ഇവിടെയാണ് റഷ്യന്‍ പട്ടാളക്കാരും കടുത്ത യുദ്ധവീരന്മാരായ അസൊവ് പോരാളികളും തമ്മില്‍ ഏറ്റുമുട്ടിയത്.  

ഫിബ്രവരി 26ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്റെ നിര്‍ദേശപ്രകാരമാണ് ഇങ്ങിനെ ചെയ്തതെന്ന് പറയപ്പെടുന്നു. 541ല്‍ 428 പേരും മരിയുപോളില്‍ മരിച്ചുവീണവരാണെന്ന് പ്രത്യേകസാഹചര്യങ്ങളില്‍ കാണാതായതവരെ അന്വേഷിക്കുന്ന ഉക്രൈന്‍ കമ്മീഷണര്‍ ഒലെഗ് കൊടെങ്കോ പറയുന്നു.  അസൊവ്സ്റ്റാള്‍ ഉരുക്കുഫാക്ടറി സംരക്ഷിക്കാന്‍ ഉക്രൈന് വേണ്ടി നവനാസികളായ അസൊവ് പോരാളികള്‍ കടുത്ത പോരാട്ടം നടത്തിയിരുന്നു. ഇപ്പോള്‍ അയച്ച 541 മൃതദേഹങ്ങളില്‍ 300 പേര്‍ അസൊവ്സ്റ്റാള്‍ ഉരുക്കുഫാക്ടറിയിലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട അസൊവ് പോരാളികളുടേതാണ്. 2014ല്‍ രൂപീകരിക്കപ്പെട്ട പ്രത്യേക സൈനികഗ്രൂപ്പാണ് അസൊവ് റജിമെന്‍റ്. ഉക്രൈനിലെ റഷ്യന്‍ പൗരന്മാരെ ഇല്ലാതാക്കുക എന്നതാണ് നിയോനാസികള്‍ എന്നറിയപ്പെടുന്ന ഫാസിസ്റ്റുഗ്രൂപ്പായ അസൊവ് നാസികളുടെ ലക്ഷ്യം. യുദ്ധം ആരംഭിക്കുമ്പോള്‍ ഉക്രൈനിലെ റഷ്യന്‍ വംശജരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നവനാസികളായ അസൊവ് പോരാളികളെ ഇല്ലാതാക്കുകയാണ് ഉക്രൈന്‍ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. അസൊവ് പോരാളികളുടെയുള്‍പ്പെടെ മൃതദേഹം തിരിച്ചയച്ചതിന് പിന്നില്‍ തങ്ങള്‍ യുദ്ധലക്ഷ്യം കൈവരിച്ചുകഴിഞ്ഞു എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി റഷ്യ ഉദ്ദേശിക്കുന്നുണ്ടെന്ന് വേണം കരുതാന്‍. 

പുടിന്റെ അടുത്ത സുഹൃത്തും പുടിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അലക്സാണ്ടര്‍ ‍ഡുഗിന്റെ മകള്‍ 29കാരി ഡാരിയ  ഡുഗിനയെ റഷ്യയില്‍ വെച്ച് ഒരു സ്ഫോടനത്തിലൂടെ വധിച്ച ഉക്രൈനെതിരെ പ്രതികാരം ചെയ്യുമെന്ന് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. മൃതദേഹങ്ങള്‍ കൂട്ടത്തോടെ മടക്കിയയച്ചത് ഈ പ്രതികാര നടപടിയുടെ ഭാഗമാണെന്നും സംശയിക്കുന്നുണ്ട്.  

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് റഷ്യ കീഴടക്കിയ മരിയുപോള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ഒരു മാസ്റ്റര്‍ പദ്ധതി വ്ളാഡിമിര്‍ പുടിന്‍ അംഗീകരിച്ചിരുന്നു. ഈ മാസ്റ്റര്‍ വികസന പദ്ധതി ജൂലായ് 29ന് അവതരിപ്പിച്ചത് റഷ്യയുടെ ഉപപ്രധാനമന്ത്രി മരാട്ട് ഖുസ്നുല്ലിന്‍ ആണ്. ഈ പദ്ധതി നടപ്പാക്കിത്തുടങ്ങിയാല്‍ അടുത്ത മൂന്ന് വര്‍ഷത്തില്‍ മരിയുപോള്‍ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് ഖുസ്നുല്ലിന്‍ പറഞ്ഞു.  

ശനിയാഴ്ച റഷ്യ ഡോണ്‍ബാസ് മേഖലയിലെ ഡൊണെട്സ്കില്‍ ഒരു ഉക്രൈന്‍ യുദ്ധവിമാനം വെടിവെച്ചിട്ടിരുന്നു. ഒപ്പം ഖെര്‍സോണിലെ അന്‍റൊനോവ്സ്കി പാലം തകര്‍ക്കുകയും ചെയ്തു. ഈ മേഖലയില്‍ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ ഭാഗമാണ് കടുത്ത ആക്രമണം. കിഴക്കന്‍ ഉക്രൈന്‍ നഗരമായ ഖാര്‍കീവിലും റഷ്യ ആധിപത്യത്തിന് ശ്രമിക്കുന്നുണ്ട്. യുദ്ധത്തിന്റെ ആരംഭഘട്ടത്തില്‍ റഷ്യ ഇവിടെ ആക്രമണം നടത്തിയിരുന്നെങ്കിലും പിന്നീട് മെയ് മാസത്തില്‍ ഈ പ്രദേശത്ത് നിന്നും പിന്‍വാങ്ങിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. 

Tags: ഡാരിയ ഡുഗിനഅസൊവ് പോരാളികള്‍മരിയുപോള്‍ഡോണെസ്‌ക് മേഖലഅസോവ്‌സ്റ്റാള്‍ഡൊണ്‍ബാസ്റഷ്യഖെര്‍സോണ്‍Ukraineഅസൊവ് നാസികള്‍മൃതദേഹംഅലക്സാണ്ടര്‍ ‍ഡുഗിന്‍റഷ്യ- ഉക്രൈന്‍ യുദ്ധംഉക്രൈന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങള്‍Vladimir Putinഖാര്‍കീവ്കീവ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉക്രെയ്ൻ നഗരങ്ങളിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകൾ ; കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് മൂന്ന് പേർ : യുഎസിനോട് ഇടപെടാൻ അപേക്ഷിച്ച് സെലൻസ്കി

World

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

World

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

World

ഓപ്പറേഷൻ സ്പൈഡർ വെബ്ബിന് പ്രതികാരം ചെയ്ത് റഷ്യ : ഉക്രെയ്‌നിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയത് മാരകമായ ആക്രമണം

World

‘ഓപ്പറേഷൻ സ്പൈഡേഴ്‌സ് വെബ്’ : ഉക്രെയ്നിന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ ബോംബർ വിമാനങ്ങൾ കത്തിയരിഞ്ഞപ്പോൾ

പുതിയ വാര്‍ത്തകള്‍

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍,സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറന്നേക്കും,പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം

എറണാകുളത്ത് നീലിശ്വരം പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു,പഞ്ചായത്തില്‍ പന്നി ഇറച്ചി വില്‍പ്പന നിരോധിച്ചു

ഊസ് ചെസ്സില്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ ചാമ്പ്യന്‍; തത്സമയറേറ്റിംഗില്‍ പ്രജ്ഞാനന്ദ ഇന്ത്യയില്‍ ഒന്നാമന്‍, ലോകത്ത് നാലാമന്‍

തൃശൂരില്‍ കെട്ടിടം തകര്‍ന്ന് അതിഥി തൊഴിലാളികള്‍ മരിച്ചതില്‍ അന്വേഷണം, മരിച്ച 3 പേരും പശ്ചിമ ബംഗാള്‍ സ്വദേശികള്‍

ദൈവ നാമത്തില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ

വരൂ എന്നെ കൊല്ലൂ എന്ന് ഏക്നാഥ് ഷിന്‍ഡേയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; താങ്കള്‍ എന്നേ മരിച്ചുകഴിഞ്ഞെന്ന് ഏക്നാഥ് ഷിന്‍ഡേ

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം:രജിസ്ട്രാറോട് വിശദീകരണം തേടി വൈസ് ചാന്‍സലര്‍

ആയത്തൊള്ള ഖമേനി എവിടെ? സുരക്ഷിതമായി ഒളിവിലോ? അതോ… ആശങ്ക പടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies