Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാരതീയ വിജ്ഞാനത്തിന്റെ ഭാവപ്പകര്‍ച്ചകള്‍

വായന

Janmabhumi Online by Janmabhumi Online
Aug 21, 2022, 06:00 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

ഡോ. ആര്‍. ഗോപിമണി

ഇവിടെ പരിചയപ്പെടുത്തുന്ന പുസ്തകത്തിന്റെ ഈ സംസ്‌കൃത നാമത്തിനര്‍ത്ഥം ‘ലോകം ഒരു പക്ഷിക്കൂട്’ എന്നാണ്. യജുര്‍വേദത്തിലെ ഒരു മന്ത്രമാണിത്. പലതുകൊണ്ടും ഈ നാമം പുസ്തകത്തിന്റെ  ഉള്ളടക്കം തന്നെയെന്ന് പറയാം. നമ്മുടെ പൗരാണിക സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഇത്തരം പല ഭാവനകളും സമൂഹമനസ്സിലേക്ക് തിരികെ കൊണ്ടുവരാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണീ പുസ്തകമെന്ന്  ചൂണ്ടിക്കാട്ടട്ടെ.

പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ഏതാണ്ട് അഞ്ഞൂറ് വര്‍ഷം നീണ്ട മുഗള്‍-മുസ്ലിം ഭരണത്തിന് ഭാരതത്തിന്റെ തനത് സംസ്‌കാരത്തിനു മേല്‍ കാര്യമായ പോറലുകള്‍ ഒന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലായെന്നതാണ് സത്യം. ‘ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ’ മതതത്വങ്ങള്‍ കൂട്ടിയിണക്കിയ ‘ദീന്‍-ഇലാഹി’ എന്ന ഒരു പുതിയ സമന്വയ മതം കൊണ്ടുവരാനാണ്  അക്ബര്‍ ചക്രവര്‍ത്തി ശ്രമിച്ചത്! പക്ഷേ, തുടര്‍ന്ന് കച്ചവടത്തിനായി എത്തി, കുതന്ത്രങ്ങളിലൂടെ ഭാരതീയരെ പരമാവധി ഭിന്നിപ്പിച്ച് നിറുത്തുന്നതിലൂടെ നമ്മെ ഏതാണ്ട് രണ്ട് നൂറ്റാണ്ടോളം  അടക്കി ഭരിച്ച ബ്രിട്ടീഷുകാരാണ് നമ്മുടെ പാരമ്പര്യ നന്മകളെ നാം അറിയാതെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്.  അതിന്റെ ഏറ്റവും വലിയ തെളിവാണ് മെക്കാളെ പ്രഭു കൊണ്ടുവന്ന ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായം. ‘പാശ്ചാത്യമായതെന്തും മഹത്തരം’ എന്ന ഒരു മനോഭാവം നമ്മില്‍ വളര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചത് അതിലൂടെയാണ്. ഒരുദാഹരണത്തിലൂടെ ഇത് സുവ്യക്തമാക്കാം.

സൈന്ധവ സംസ്‌കാരത്തിന്റെ കാലം ബൈബിളിലെ പഴയ നിയമങ്ങള്‍ക്കപ്പുറം പോകാതിരിക്കാന്‍ അവര്‍ ശ്രമിച്ചുവെന്നതിന്റെ തെളിവാണ് 1912 ല്‍ ജോണ്‍ മാര്‍ഷല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍. ഈയിടെ ഖരക്പൂര്‍ ഐഐടിയിലെ ഡോ. അനന്യാ സര്‍ക്കാരും സഹഗവേഷകരും കൂടി നടത്തിയ ‘ഓക്‌സിജന്‍ ഐസോടോപ്’ പഠനങ്ങളിലൂടെ, സൈന്ധവ സംസ്‌കാര അവശിഷ്ടങ്ങളുടെ പഴക്കം ഏറ്റവും കുറഞ്ഞത് 8000 വര്‍ഷങ്ങളും, കൂടിയത് 12,000 വര്‍ഷങ്ങളുമാണെന്ന് തെളിഞ്ഞു. ഇതു സംബന്ധിച്ച അവരുടെ റിപ്പോര്‍ട്ട് ലോകോത്തര ശാസ്ത്ര ജേര്‍ണലായ ‘നേച്ചര്‍’ പ്രസിദ്ധീകരിച്ചിട്ട് (ഖൗില 25വേ, 2016 ലക്കം) പോലും അതംഗീകരിക്കാന്‍ നമ്മുടെ ചില ചരിത്രപണ്ഡിതന്മാര്‍ വിസമ്മതിക്കുന്നത് എന്തുകൊണ്ടാകാം? സൈന്ധവ സംസ്‌കാരം തികച്ചും നാഗരികമായിരുന്നുവെന്നും, ലോകത്ത് കൃഷിക്കായി ആദ്യം അണക്കെട്ടുകള്‍ നിര്‍മിച്ചത് ഭാരതത്തിലെ സരസ്വതീ നദിയില്‍ ആയിരുന്നുവെന്നും, ആ നദി അപ്രത്യക്ഷമായത് ‘ടെക്‌ടോണിക് ഭൂകമ്പം’ കൊണ്ടായിരുന്നുവെന്നും, തുടര്‍ന്നുണ്ടായ 200 വര്‍ഷത്തെ തുടര്‍ച്ചയായ വരള്‍ച്ചകൊണ്ടാണ് അവിടം വിജനമായതെന്നും അടുത്തിടെ നടത്തിയ ഉപഗ്രഹ പഠനങ്ങളിലൂടെ (ഐഎസ്ആര്‍ഒ 1995 ല്‍ വിക്ഷേപിച്ച ‘ഐആര്‍എസ്-ഐഇ’- എന്ന ഉപഗ്രഹം) തെളിവുകള്‍ നിരത്തിയിട്ടും എന്തുകൊണ്ട് നമ്മുടെ ചില ചരിത്രകാരന്മാര്‍ക്ക് അത് ദഹിക്കുന്നില്ല? ഇതിനൊക്കെയുള്ള ഉത്തരം ഒന്നേയുള്ളൂ, നമ്മുടെ സര്‍വകലാശാലകളിലെ ചരിത്ര-സാഹിത്യ പഠനങ്ങളില്‍ നമ്മുടെ തനത് സംസ്‌കാരത്തിന്റെ ഈടുവയ്പുകളായ വേദങ്ങളേയും ഉപനിഷത്തുക്കളേയും പുരാണങ്ങളേയും അസ്പൃശ്യതയോടെ പുറത്തുനിര്‍ത്തി! എന്നാല്‍ ഈ ദുരവസ്ഥയ്‌ക്ക് അടുത്തകാലത്ത് ഒരു മാറ്റമുണ്ടായിട്ടുണ്ട്. ഭാരതത്തിന്റെ പ്രാചീന സംസ്‌ക്കാരവിശേഷങ്ങളുടെ സവിശേഷതകള്‍ ആധുനികകാലത്തെ പ്രശ്‌നങ്ങളുമായി ഏതേത് വിധങ്ങളില്‍ പൊരുത്തപ്പെടുകയോ അതിജീവിക്കുകയോ ചെയ്യുന്നുവെന്നതിനെപ്പറ്റി പഠിക്കാനും ഗവേഷണങ്ങള്‍ നടത്താനും പല കോണുകളില്‍നിന്നും പരിശ്രമങ്ങള്‍ ഉണ്ടായിതുടങ്ങിയിട്ടുണ്ട്. ആധുനികകാലത്തെ ജനജീവിതത്തെ ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങള്‍ ഏതൊക്കെ വിധത്തിലാണ് പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നതെന്ന് പഠിക്കാനുള്ള പരിശ്രമങ്ങള്‍ പുതിയ പുസ്തകങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ഇവിടെ പരാമര്‍ശിതമാകുന്ന പി. സതികുമാരന്‍ നായരുടെ ‘യത്ര വിശ്വം ഭവത്യേക നീഡം’- എന്ന ഗ്രന്ഥം.  

തന്റെ ഔദ്യോഗിക ജീവിതകാലം മുഴുവന്‍ ലക്ഷദ്വീപിലെ കോളജില്‍ മലയാളം അധ്യാപകനായി ചെലവഴിച്ചു. മലയാളത്തിനൊപ്പം ഇംഗ്ലീഷിലും സംസ്‌കൃതത്തിലും എംഎ ബിരുദമുള്ള ഗ്രന്ഥകാരന്‍ ഒരു ബഹുഭാഷാ പണ്ഡിതന്‍ എന്ന നിലയില്‍ ഇന്ദിരാഗാന്ധിയുടെയും മൊറാര്‍ജി ദേശായി, രാജീവ്ഗാന്ധി എന്നീ പ്രധാനമന്ത്രിമാരുടെയും ഔദ്യോഗിക പരിഭാഷകനായും പ്രവര്‍ത്തിച്ചിരുന്നു. ലക്ഷദ്വീപിനെക്കുറിച്ച് ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ പരാമര്‍ശിതമായിട്ടുള്ള ഗ്രന്ഥത്തില്‍ വേദോപനിഷത്തുക്കളിലെ അമൂല്യങ്ങളായ ആദര്‍ശങ്ങളെ കഥയുടെ രൂപത്തിലും, കാര്യകാരണ ബന്ധ വിശകലനങ്ങളുടെ രൂപത്തിലുള്ള ലേഖനങ്ങളായും നമുക്ക് വായിക്കാന്‍ കഴിയും. പരിസ്ഥിതി നാശത്തെക്കുറിച്ചും പ്രധാനമന്ത്രിമാര്‍ക്കൊപ്പം താന്‍ നടത്തിയ യാത്രകളെക്കുറിച്ചും, ഗാന്ധിജിയുടെ ജീവിതത്തിലെ നാംഅധികം കേട്ടിട്ടില്ലാത്ത സംഭവങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങളും ഇതിലുണ്ട്. സംഗീതത്തിന്റെ ഉത്ഭവ പരിണാമങ്ങളെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ ഒരു ലേഖനവും ഇതില്‍ നമുക്ക് വായിക്കാന്‍ കഴിയും.

Tags: Readingപുസ്തകം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓരോ മാസവും ബിൽ ഈടാക്കുന്നത് പരിഗണനയിൽ; ഉപഭോക്താവിന് സ്വന്തമായി റീഡിങ് നടത്താം, പുതിയ നടപടികളുമായി കെഎസ്ഇബി

India

ക്ഷേത്രങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ലൈബ്രറികള്‍ തുടങ്ങൂ: ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്

Gulf

അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവലിന് അബുദാബിയിൽ തുടക്കമായി: എമിറാത്തി സാഹിത്യത്തെ പരിപോഷിപ്പിക്കുക മുഖ്യ ലക്ഷ്യം

Varadyam

കുറയുന്ന വായനയും കൂടുന്ന എഴുത്തും

Samskriti

ആത്മാരാമന്മാരുടെ വായനാക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ പേപ്പട്ടിയുടെ കടിയേറ്റ ആള്‍ ചികിത്സയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം?

ആയത്തുള്ള അലി ഖൊമേനിയ്‌ക്ക് മരണഭയം ; താൻ കൊല്ലപ്പെട്ടാൽ പിൻഗാമിയാകാൻ കഴിയുന്ന മൂന്ന് നേതാക്കളുടെ പേരുകൾ ഖമേനി തീരുമാനിച്ചതായി വിശ്വസ്തർ

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഇറാന്‍ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയപ്പോള്‍

യുദ്ധസാഹചര്യം മുതലാക്കാന്‍ തുര്‍ക്കിയുടെ എര്‍ദോഗാന്‍ മധ്യസ്ഥന്റെ റോളില്‍ എത്തി; എര്‍ദോഗാന്റെ മധ്യസ്ഥശ്രമം തള്ളി ഇറാന്‍ വിദേശകാര്യമന്ത്രി

കോഴിക്കോട്-പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ്

ഇറാന്റെ ഇസ്ഫഹാൻ ആണവ നിലയത്തിൽ ഇസ്രായേൽ വ്യോമാക്രമണം ; ആണവ നിലയത്തെ ലക്ഷ്യമിട്ട് എത്തിയത് 50 ഇസ്രായേൽ യുദ്ധവിമാനങ്ങൾ

സുരേഷ് ഗോപി മുഖ്യവേഷത്തിലെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള റിലീസ് മാറ്റി

ഇറാനിൽ നിന്നും ഭാര്യയെ നാട്ടിലെത്തിച്ച് മോദി സർക്കാർ : മടങ്ങി വരുന്നതിലും നല്ലത്  ഇറാനിൽ രക്തസാക്ഷിയായി മരിക്കുന്നതായിരുന്നുവെന്ന് ഭർത്താവ്

പാകിസ്ഥാനെ സഹായിച്ച് കഴിഞ്ഞു , ഇനി ഇറാൻ : ആയുധം നൽകി ഇറാനെ സഹായിക്കാൻ ഒരുങ്ങി ചൈന

റാങ്കിങ്ങില്‍ ഗുകേഷിനെ മറികടന്ന് പ്രജ്ഞാനന്ദ; പ്രജ്ഞാനന്ദയ്‌ക്ക് മുതല്‍ക്കൂട്ടായത് ഊസ് ചെസിലെ പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies