Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ ലുക് ഈസ്റ്റ് പദ്ധതി: കൊച്ചിന്‍ കപ്പല്‍ശാല കൊല്‍ക്കത്തയിലേക്കും; കേന്ദ്രമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കും

കൊല്‍ക്കത്തയില്‍നിന്ന് ആരംഭിച്ച് ബ്രഹ്മപുത്ര നദിയിലൂടെ ബംഗ്ലാദേശ് വഴി ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ ജലപാത-രണ്ടിലെ ഗതാഗതം ഊര്‍ജിതമാക്കാനാണ് വലിയതോതില്‍ ജലയാനങ്ങള്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ കാര്‍ഗോ, റോ റോ യാനങ്ങളാണ് പണിയുകയെന്നു കൊച്ചിന്‍ കപ്പല്‍ ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു. 120 മീറ്റര്‍ വരെ നീളമുള്ള വെസലുകള്‍ നിര്‍മിക്കാനുള്ള സൗകര്യം പുതിയ ഷിപ്പ്‌യാര്‍ഡിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2022, 02:23 pm IST
inIndia

ഷാജന്‍ സി. മാത്യു

കൊച്ചി: വന്‍വികസനത്തിലൂടെ  വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന കേന്ദ്രനയത്തിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ കൊച്ചിന്‍ കപ്പല്‍ശാലയുടെ യൂണിറ്റ് തുടങ്ങുന്നു. അത്യാധുനിക ഉപകരണങ്ങളുമായി ആരംഭിക്കുന്ന ‘ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്  ലിമിറ്റഡി’ന്റെ  ഉദ്ഘാടനം നാളെ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനാവാള്‍ രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍  ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടുന്ന ഏഴ് സംസ്ഥാനങ്ങള്‍ക്കുള്ള അമൃതോത്സവ സമ്മാനമാകും അത്.

കൊല്‍ക്കത്തയില്‍ നിന്ന് ആരംഭിച്ച് ബ്രഹ്മപുത്ര നദിയിലൂടെ ബംഗ്ലാദേശ് വഴി ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ ജലപാത-രണ്ടിലെ ഗതാഗതം ഊര്‍ജിതമാക്കാനാണ് വലിയതോതില്‍ ജലയാനങ്ങള്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ കാര്‍ഗോ, റോ റോ യാനങ്ങളാണ് പണിയുകയെന്നു കൊച്ചിന്‍ കപ്പല്‍ ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു. 120 മീറ്റര്‍ വരെ നീളമുള്ള വെസലുകള്‍ നിര്‍മിക്കാനുള്ള സൗകര്യം പുതിയ ഷിപ്പ്‌യാര്‍ഡിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഹൂഗ്ലിയില്‍ മുമ്പൊരു കപ്പല്‍ശാല പ്രവര്‍ത്തിച്ചിരുന്നു. നഷ്ട്‌ത്തിലായി പ്രവര്‍ത്തനം  നിലച്ചുകിടന്നിരുന്ന സ്ഥാപനം 2017ല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വാങ്ങി. ഇവിടെയാണ് 175 കോടി പ്രാരംഭ മുതല്‍മുടക്കില്‍ പുതിയ സ്ഥാപനം വരുന്നത്.

കിഴക്കന്‍ ബംഗാളിന്റെ വിഭജനത്തോടെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ശോഷിച്ചുപോയ ഉപരിതല ഗതാഗത്തതിനു ബദലായാണ് ജലഗതാഗതം ഊര്‍ജിതമാക്കുന്നത്. കൊല്‍ക്കത്തയില്‍നിന്ന് ആരംഭിച്ച് അഞ്ചു സംസ്ഥാനങ്ങള്‍ കടന്ന് ഗംഗാനദിയിലൂടെ 1600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ ജലപാത-ഒന്നിലും വലിയതോതില്‍ ജലഗതാഗതം വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നേപ്പാളിലേക്ക് പണിയുന്ന അഞ്ച് ഹൈവേകളും ഈ ജലപാതയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ വലിയശേഷിയുള്ള ജലയാനങ്ങള്‍ നിര്‍മിച്ചു തുടങ്ങുന്നതോടെ ഈ ഹൈവേകള്‍ വഴി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം സുഗമമാവും. ഇതോടെ, പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടന്നിരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ സാമ്പത്തിക വികസനം എത്തുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രണ്ട് ദേശീയ ജലപാതകളും സംഗമിക്കുന്ന ഇടം എന്ന നിലയില്‍ക്കൂടിയാണ് പുതിയ കപ്പല്‍ശാല കൊല്‍ക്കത്തയില്‍ ആരംഭിക്കുന്നത്.

ചൈനയുടെ സ്വാധീനത്തില്‍ നിന്ന് അതിര്‍ത്തി രാജ്യങ്ങളെ മോചിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പാതയ്‌ക്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘കിഴക്കോട്ട് നോക്കുക’  (ലുക്ക് ഈസ്റ്റ്)  പദ്ധതിയുടെ ഭാഗം കൂടിയാണിത്. മ്യാന്‍മറിന് ഇന്ത്യ പണിതു നല്‍കിയ സിറ്റ്വേ തുറമുഖത്തേക്കും ദേശീയ ജലപാത-രണ്ട് വഴി ഗതാഗതം എത്തിക്കാനാവും. അവിടം വഴി അയല്‍ രാജ്യങ്ങളിലേക്കും ജപ്പാനിലേക്കുമുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തുക എന്ന വിശാല ലക്ഷ്യമാണ് ഇന്ത്യക്കുള്ളത്. ഈ കാഴ്ചപ്പാടിന്റെകൂടി ഭാഗമാണ് നാളെ ഉദ്ഘാടനം ചെയ്യുന്ന ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്  ലിമിറ്റഡ്.

Tags: നരേന്ദ്രമോദിcochin shipyardസര്‍ബാനന്ദ സോനോവാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

Kerala

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.