Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ ലുക് ഈസ്റ്റ് പദ്ധതി: കൊച്ചിന്‍ കപ്പല്‍ശാല കൊല്‍ക്കത്തയിലേക്കും; കേന്ദ്രമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കും

കൊല്‍ക്കത്തയില്‍നിന്ന് ആരംഭിച്ച് ബ്രഹ്മപുത്ര നദിയിലൂടെ ബംഗ്ലാദേശ് വഴി ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ ജലപാത-രണ്ടിലെ ഗതാഗതം ഊര്‍ജിതമാക്കാനാണ് വലിയതോതില്‍ ജലയാനങ്ങള്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ കാര്‍ഗോ, റോ റോ യാനങ്ങളാണ് പണിയുകയെന്നു കൊച്ചിന്‍ കപ്പല്‍ ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു. 120 മീറ്റര്‍ വരെ നീളമുള്ള വെസലുകള്‍ നിര്‍മിക്കാനുള്ള സൗകര്യം പുതിയ ഷിപ്പ്‌യാര്‍ഡിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2022, 02:23 pm IST
in India

ഷാജന്‍ സി. മാത്യു

കൊച്ചി: വന്‍വികസനത്തിലൂടെ  വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന കേന്ദ്രനയത്തിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ കൊച്ചിന്‍ കപ്പല്‍ശാലയുടെ യൂണിറ്റ് തുടങ്ങുന്നു. അത്യാധുനിക ഉപകരണങ്ങളുമായി ആരംഭിക്കുന്ന ‘ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്  ലിമിറ്റഡി’ന്റെ  ഉദ്ഘാടനം നാളെ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനാവാള്‍ രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍  ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടുന്ന ഏഴ് സംസ്ഥാനങ്ങള്‍ക്കുള്ള അമൃതോത്സവ സമ്മാനമാകും അത്.

കൊല്‍ക്കത്തയില്‍ നിന്ന് ആരംഭിച്ച് ബ്രഹ്മപുത്ര നദിയിലൂടെ ബംഗ്ലാദേശ് വഴി ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ ജലപാത-രണ്ടിലെ ഗതാഗതം ഊര്‍ജിതമാക്കാനാണ് വലിയതോതില്‍ ജലയാനങ്ങള്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ കാര്‍ഗോ, റോ റോ യാനങ്ങളാണ് പണിയുകയെന്നു കൊച്ചിന്‍ കപ്പല്‍ ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു. 120 മീറ്റര്‍ വരെ നീളമുള്ള വെസലുകള്‍ നിര്‍മിക്കാനുള്ള സൗകര്യം പുതിയ ഷിപ്പ്‌യാര്‍ഡിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഹൂഗ്ലിയില്‍ മുമ്പൊരു കപ്പല്‍ശാല പ്രവര്‍ത്തിച്ചിരുന്നു. നഷ്ട്‌ത്തിലായി പ്രവര്‍ത്തനം  നിലച്ചുകിടന്നിരുന്ന സ്ഥാപനം 2017ല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വാങ്ങി. ഇവിടെയാണ് 175 കോടി പ്രാരംഭ മുതല്‍മുടക്കില്‍ പുതിയ സ്ഥാപനം വരുന്നത്.

കിഴക്കന്‍ ബംഗാളിന്റെ വിഭജനത്തോടെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ശോഷിച്ചുപോയ ഉപരിതല ഗതാഗത്തതിനു ബദലായാണ് ജലഗതാഗതം ഊര്‍ജിതമാക്കുന്നത്. കൊല്‍ക്കത്തയില്‍നിന്ന് ആരംഭിച്ച് അഞ്ചു സംസ്ഥാനങ്ങള്‍ കടന്ന് ഗംഗാനദിയിലൂടെ 1600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ ജലപാത-ഒന്നിലും വലിയതോതില്‍ ജലഗതാഗതം വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നേപ്പാളിലേക്ക് പണിയുന്ന അഞ്ച് ഹൈവേകളും ഈ ജലപാതയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ വലിയശേഷിയുള്ള ജലയാനങ്ങള്‍ നിര്‍മിച്ചു തുടങ്ങുന്നതോടെ ഈ ഹൈവേകള്‍ വഴി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം സുഗമമാവും. ഇതോടെ, പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടന്നിരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ സാമ്പത്തിക വികസനം എത്തുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രണ്ട് ദേശീയ ജലപാതകളും സംഗമിക്കുന്ന ഇടം എന്ന നിലയില്‍ക്കൂടിയാണ് പുതിയ കപ്പല്‍ശാല കൊല്‍ക്കത്തയില്‍ ആരംഭിക്കുന്നത്.

ചൈനയുടെ സ്വാധീനത്തില്‍ നിന്ന് അതിര്‍ത്തി രാജ്യങ്ങളെ മോചിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പാതയ്‌ക്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘കിഴക്കോട്ട് നോക്കുക’  (ലുക്ക് ഈസ്റ്റ്)  പദ്ധതിയുടെ ഭാഗം കൂടിയാണിത്. മ്യാന്‍മറിന് ഇന്ത്യ പണിതു നല്‍കിയ സിറ്റ്വേ തുറമുഖത്തേക്കും ദേശീയ ജലപാത-രണ്ട് വഴി ഗതാഗതം എത്തിക്കാനാവും. അവിടം വഴി അയല്‍ രാജ്യങ്ങളിലേക്കും ജപ്പാനിലേക്കുമുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തുക എന്ന വിശാല ലക്ഷ്യമാണ് ഇന്ത്യക്കുള്ളത്. ഈ കാഴ്ചപ്പാടിന്റെകൂടി ഭാഗമാണ് നാളെ ഉദ്ഘാടനം ചെയ്യുന്ന ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്  ലിമിറ്റഡ്.

Tags: നരേന്ദ്രമോദിcochin shipyardസര്‍ബാനന്ദ സോനോവാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജ്യോതി മല്‍ഹോത്ര (ഇടത്ത്) ആസിഫ് ഇസ്മയില്‍ (വലത്ത് മുകളില്‍) രോഹിത് (താഴെ ഇടത്ത്) സാന്‍ട്രി (താഴെ വലത്ത്)
Kerala

കൊച്ചിന്‍ ഷിപ് യാര്‍ഡിനെ ചുറ്റി ചാരന്മാരോ? ജ്യോതി മല്‍ഹോത്ര എന്തിന് കൊച്ചി ഷിപ് യാര്‍ഡില്‍ വന്നു? മൂന്ന് വര്‍ഷമായി ചാരന്മാരുടെ അറസ്റ്റ് കൂടുന്നു

India

ചെലവ് 7000 കോടി…ശത്രുവിന്റെ മുങ്ങിക്കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഐഎൻഎസ് മാഹി എന്ന ഇന്ത്യന്‍ യുദ്ധക്കപ്പലിന്റെ സവിശേഷതകള്‍ അറിയാം…

മുംബൈയില്‍ നടന്ന ഇന്ത്യ മാരിടൈം വീക്ക് 2025ല്‍ ഡ്രൈഡോക്സ് വേള്‍ഡിന്റെ സിഇഒ ക്യാപ്റ്റന്‍ റാഡോ അനോട്ടോലോവിച്ച്, കൊച്ചിന്‍ കപ്പല്‍ശാല സിഎംഡി മധു എസ്. നായരും തമ്മില്‍ ധാരണാപത്രം കൈമാറുന്നു
Kerala

കപ്പല്‍ അറ്റകുറ്റപ്പണി ക്ലസ്റ്റര്‍ മെച്ചപ്പെടുത്തല്‍ കൊച്ചിന്‍ കപ്പല്‍ശാലയും കരാറില്‍ ഒപ്പിട്ടു

Kerala

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിച്ച ‘ഐഎന്‍എസ് മാഹി’ നാവികസേനയ്‌ക്ക് കൈമാറി

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ ഡിസിഐ ഡ്രഡ്ജ് ഗോദാവരി നീറ്റിലിറക്കുന്ന ചടങ്ങില്‍ പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ബി. കാശിവിശ്വനാഥന്‍, ഡിസിഐ ചെയര്‍മാന്‍ ഡോ. എം. അംഗമുത്തു, പെലാജിക് വിന്‍ഡ് സര്‍വീസസ് സിഇഒ ആന്ദ്രെ ഗ്രോനെവെല്‍ഡ്, കപ്പല്‍ശാല ചെയര്‍മാന്‍ മധു എസ്. നായര്‍, ഡിസിഐ പ്രതിനിധി ശിരോഭൂഷണം സുജാത തുടങ്ങിയവര്‍ ഡഡ്ജറിന് മുന്നില്‍
Kerala

സാങ്കേതികത്തികവില്‍ കൊച്ചി കപ്പല്‍ശാല നിര്‍മിച്ച മൂന്ന് കപ്പലുകള്‍ നീറ്റിലിറക്കി

പുതിയ വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.