Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിതീഷിന്റെ വ്യാമോഹം

ബിജെപിയെ നേരിടുന്നതില്‍ പ്രതിപക്ഷത്തെ ഈ ആശയക്കുഴപ്പം മുതലെടുക്കാനാണ് നിതീഷ് നോക്കുന്നത്. ദേവഗൗഡയും ഐ.കെ. ഗുജ്‌റാളും ചന്ദ്രശേഖറുമൊക്കെ പ്രധാനമന്ത്രിമാരായതാണ് നിതീഷിനെ വ്യാമോഹിപ്പിക്കുന്നത്. ദേവഗൗഡയുടെയും ഗുജ്‌റാളിന്റെയുമൊക്കെ ഭരണം രാജ്യത്തിന് ദുരന്തമായത് എങ്ങനെയാണെന്ന അനുഭവം ജനങ്ങള്‍ക്കു മുന്നിലുണ്ട്‌

Janmabhumi Online by Janmabhumi Online
Aug 11, 2022, 06:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ബീഹാറില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസ്സും മറ്റും ഉള്‍പ്പെടുന്ന മഹാഗഢ്ബന്ധന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അധാര്‍മികമാണ്. ബിജെപിക്കൊപ്പം ചേര്‍ന്ന്  നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ ജനവിധിയെ വഞ്ചിക്കുകയും, ബീഹാറിലെ ജനതയെ അപമാനിക്കുകയുമാണ് ഇതിലൂടെ നിതീഷ് ചെയ്തിരിക്കുന്നത്. ആര്‍ജെഡി നേതൃത്വം നല്‍കിയ ‘ജങ്കിള്‍രാജിനെ’ തള്ളി ബിജെപിക്കൊപ്പം ചേര്‍ന്നയാളാണ് നിതീഷ്. ഒരിക്കല്‍ക്കൂടി അവര്‍ക്കൊപ്പം കൈകോര്‍ക്കുമ്പോള്‍ അഴിമതി വാഴ്ച തിരിച്ചുകൊണ്ടുവരികയാണ് നിതീഷ് ചെയ്യുന്നത്. എന്‍ഡിഎ സഖ്യം വിടാന്‍ നിതീഷ് പറയുന്ന കാരണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. തന്നെ ബിജെപി അപമാനിച്ചുവെന്ന് നിതീഷ് പറയുന്നത് നന്ദിയില്ലായ്മയാണ്. തരംതാണ രാഷ്‌ട്രീയമാണ് ഇതിന് പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ എന്‍ഡിഎ ജയിച്ചത് മോദി സര്‍ക്കാരിനുള്ള അംഗീകാരത്തിലാണ്. ഏറ്റവും കൂടുതല്‍ സീറ്റ് തങ്ങള്‍ക്ക് ലഭിച്ചിട്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കിത് ബിജെപി നേതൃത്വത്തിന്റെ മഹാമനസ്‌കതകൊണ്ടായിരുന്നു. ഒരുതരത്തിലുള്ള അവഗണനയും ബിജെപിയില്‍നിന്നോ കേന്ദ്രസര്‍ക്കാരില്‍നിന്നോ ഉണ്ടായിട്ടില്ല. നേരെ മറിച്ച് ബീഹാറിന്റെ വികസനത്തിനുവേണ്ടി കലവറയില്ലാതെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ നിതീഷ് പലപ്പോഴും അനാവശ്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇത് ബീഹാറിലെ ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യവുമാണ്.

നിതീഷ് കുമാര്‍ എന്ന രാഷ്‌ട്രീയ നേതാവിന്റെ  അധികാരമോഹവും സംശയരോഗവുമാണ് എന്‍ഡിഎ സഖ്യത്തില്‍നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ പ്രേരിപ്പിച്ചത്. പതിനാറ് വര്‍ഷമായി ബീഹാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന നിതീഷ് പ്രധാനമന്ത്രി പദം മനസ്സില്‍ താലോലിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. പൊതുതെരഞ്ഞെടുപ്പുകളുടെ കാലത്ത് ചില മാധ്യമങ്ങള്‍ നിതീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ യോഗ്യനാണെന്ന് പറയുക പതിവാണ്. ഇത് നിതീഷിന്റെ വ്യാമോഹം വര്‍ധിപ്പിച്ചു.  തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന് ചിലരെങ്കിലും കരുതുന്ന പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടിയതും, സ്വന്തം പാര്‍ട്ടിയുടെ ഉപാധ്യക്ഷനാക്കിയതും പ്രധാനമന്ത്രി പദത്തില്‍ കണ്ണുവച്ചായിരുന്നു. ബിജെപിക്കൊപ്പം നിന്നാല്‍ ഈ മോഹം പൂവണിയാന്‍ പോവുന്നില്ലെന്നു മനസ്സിലാക്കിയാണ് നിതീഷ് കളംമാറ്റി ചവിട്ടിയിരിക്കുന്നത്. രാഷ്‌ട്രീയ നേതാവെന്ന നിലയ്‌ക്ക് തന്റെ പാര്‍ട്ടിയായ ജെഡിയുവില്‍പ്പോലും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന നേതാവാണ് നിതീഷ്. പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനായ ആര്‍.സി.പി സിങ്ങിന്  കേന്ദ്രമന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത് നിതീഷിനെ അസഹിഷ്ണുവാക്കി. കൂടുതല്‍ കാര്യശേഷിയുള്ള ആര്‍സിപി പാര്‍ട്ടിയില്‍ തന്നെ മറികടന്നുപോകുമോയെന്ന് നിതീഷ് ഭയന്നു. രാജ്യസഭയില്‍ രണ്ടാമൂഴം നല്‍കാതെ സിങ്ങിന് കേന്ദ്രമന്ത്രി സ്ഥാനം നഷ്ടപ്പെടുത്തിയത് ഇതിനാലാണ്. ആര്‍സിപിയെ ഉപയോഗപ്പെടുത്തി ജെഡിയുവിനെ പിളര്‍ത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണം നിതീഷ് ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. മഹാരാഷ്‌ട്രയില്‍ ശിവസേന പിളര്‍ന്ന് ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് ഇത്തരമൊരു ആക്ഷേപം വിറ്റഴിക്കാനുള്ള അവസരമായെടുക്കുകയും ചെയ്തു.

ചില മാധ്യമങ്ങളുടെ കഥമെനയിലനപ്പുറം ദേശീയമായ അംഗീകാരമോ കാര്യപ്രാപ്തിയോ ഉള്ള നേതാവല്ല നിതീഷ് കുമാര്‍. ബീഹാറില്‍പ്പോലും സ്വന്തമായി തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ശേഷിയില്ല. ബീഹാറിനപ്പുറത്ത് ആരും നിതീഷിനെ നേതാവായി കരുതുന്നുമില്ല. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎ സഖ്യത്തെ നയിക്കുക നരേന്ദ്ര മോദി തന്നെയായിരിക്കുമെന്ന് ഉറപ്പാണ്. ബിജെപിക്കും മോദിക്കും ബദലില്ലെന്ന് രാഷ്‌ട്രപതി-ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ആവര്‍ത്തിച്ച് തെളിയിക്കുകയും ചെയ്തിരിക്കുന്നു. നല്ലൊരു മത്സരം കാഴ്ചവയ്‌ക്കാന്‍ പോലുമുള്ള കരുത്ത് കോണ്‍ഗ്രസ്സില്‍ അവശേഷിക്കുന്നില്ല. ബിജെപിയെ നേരിടുന്നതില്‍ പ്രതിപക്ഷത്തെ ഈ ആശയക്കുഴപ്പം മുതലെടുക്കാനാണ് നിതീഷ് നോക്കുന്നത്. ദേവഗൗഡയും ഐ.കെ. ഗുജ്‌റാളും ചന്ദ്രശേഖറുമൊക്കെ പ്രധാനമന്ത്രിമാരായതാണ് നിതീഷിനെ വ്യാമോഹിപ്പിക്കുന്നത്. ദേവഗൗഡയുടെയും ഗുജ്‌റാളിന്റെയുമൊക്കെ ഭരണം രാജ്യത്തിന് ദുരന്തമായത് എങ്ങനെയാണെന്ന അനുഭവം ജനങ്ങള്‍ക്കു മുന്നിലുണ്ട്. നിതീഷിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം പോലും പ്രതിപക്ഷത്തെ പല കക്ഷികളും അംഗീകരിക്കില്ല എന്നതാണ് വസ്തുത. അധികാരത്തിനുവേണ്ടി തരാതരംപോലെ ആരുമായും കൂട്ടുചേരുന്ന, വിശ്വാസ്യത തീരെയില്ലാത്ത ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുമില്ല. എല്ലാറ്റിനുമുപരി വികസനവും ജനക്ഷേമവും ഉറപ്പുവരുത്തുന്ന സ്ഥിരതയുള്ള ഭരണമാണ് മോദി സര്‍ക്കാര്‍ കാഴ്ചവയ്‌ക്കുന്നത്. അധികാരത്തിനുവേണ്ടി മാത്രം ഒന്നിക്കുന്നവരെ ഇതിനു ബദലായി ജനങ്ങള്‍ കാണുന്നില്ല.

Tags: BiharNitish Kumar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലാലു യാദവിന്റെ കുടുംബത്തിൽ കോളിളക്കം സൃഷ്ടിച്ച പെൺകുട്ടി , ആരാണ് ആ അനുഷ്ക യാദവ് ?

India

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

India

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

India

‘ജാതി സെന്‍സസ് ചരിത്രപരമായ തീരുമാനം’: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ബീഹാറിലെ എന്‍ഡിഎ നേതാക്കള്‍

India

ബിഹാറിൽ റെയിൽവേ ട്രാക്കിന്റെ ക്ലിപ്പുകൾ നശിപ്പിക്കുന്നതിനിടെ രണ്ട് മദ്രസ വിദ്യാർത്ഥികൾ പിടിയിൽ, : ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ബിജേഷ് (ഇടത്ത്) നേച്ചര്‍ ബീറ്റ്സ് ഓര്‍ഗാനിക് (വലത്ത്)

ദുബായില്‍ ഓണത്തിന് പഴം കിട്ടിയില്ല, കൃഷി തുടങ്ങിയ തൃശൂര്‍ക്കാരന്റെ ഓര്‍ഗാനിക് പച്ചക്കറി കമ്പനി കുതിച്ചുവളരുന്നു

നിര്‍മ്മിത ബുദ്ധി കാരണം 275 വര്‍ഷം കഴിഞ്ഞാല്‍ ലോകജനസംഖ്യ 10 കോടിയായി ചുരുങ്ങുമെന്ന് ഇന്ത്യക്കാരന്‍; ന്യൂയോര്‍ക്കും ലണ്ടനും പ്രേതനഗരങ്ങളാകും

കസ്റ്റഡിലെടുത്ത ആള്‍ക്ക് മര്‍ദ്ദനമേറ്റന്നെ കണ്ടെത്തലില്‍ പത്തനംതിട്ട കോയിപ്രം സിഐയെ സസ്‌പെന്‍ഡ് ചെയ്തു

ഓൺലൈൻ തട്ടിപ്പ് : മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടി

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

ഒരു വലിയ ബാങ്കിങ്ങ് മൈതാനത്ത് കളിച്ച് ഏകാംബരം പടിയിറങ്ങുന്നു….ബാങ്കറെന്നാല്‍ ഇതാണ്…

മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കുന്നു: കമ്മിറ്റിറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും

കമല്‍ഹാസന്റെ സിനിമയുടെ കര്‍ണ്ണാടകയിലെ റിലീസ് ജൂണ്‍ 10 വരെ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി; മാപ്പ് പറയാന്‍ തയ്യാറാകാതെ കമല്‍ഹാസന്‍

ഭൂജല വകുപ്പ് കുഴല്‍കിണര്‍ നിര്‍മ്മിച്ചുനല്‍കും, വെള്ളം കിട്ടിയില്ലെങ്കില്‍ 75 ശതമാനം തുക തിരികെ

ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്രാ നിരോധനം പിന്‍വലിച്ചു, അഡ്വഞ്ചര്‍ ടൂറിസത്തിന് ബാധകമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies