Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെയ് ഡ് ഇന്‍ ഇന്ത്യ തേജസ് : ഇന്ത്യൻ യുദ്ധവിമാനത്തിന് ക്യൂ നില്‍ക്കുന്നത് യുഎസ് ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ ; മലേഷ്യ 18 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങും.

മലേഷ്യയുടെ ഏറ്റവും താല്‍പര്യമുള്ള യുദ്ധവിമാനമായി ഇന്ത്യയുടെ ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റായ (ഭാരം കുറഞ്ഞ പോര്‍വിമാനം) തേജസ്സ്. ഇന്ത്യ ഉടനെ 18 തേജസ് പോര്‍വിമാനങ്ങള്‍ മലേഷ്യയ്‌ക്ക് നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2022, 06:58 pm IST
in India

ന്യൂഡൽഹി : മലേഷ്യയുടെ ഏറ്റവും താല്‍പര്യമുള്ള യുദ്ധവിമാനമായി ഇന്ത്യയുടെ ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റായ (ഭാരം കുറഞ്ഞ പോര്‍വിമാനം) തേജസ്സ്. ഇന്ത്യ ഉടനെ 18 തേജസ് പോര്‍വിമാനങ്ങള്‍ മലേഷ്യയ്‌ക്ക് നല്‍കും.  മലേഷ്യയുടെ റോയല്‍ നേവിയാണ് ഇന്ത്യയില്‍ നിന്നും തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. 

ചൈനയുടെ ജെഎഫ്-17, സൗത്ത് കൊറിയയുടെ എഫ് എ 50, റഷ്യയുടെ മിക് 35, യാക് 130 എന്നിവയെ പിന്തള്ളിയാണ് ഇന്ത്യയുടെ തേജസ്സിന് മലേഷ്യ ആദ്യ സ്ഥാനം നല്‍കുന്നത്. ആയുധക്കയറ്റുമതി രംഗത്തേക്ക് കാലെടുത്തു കുത്തുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനനിമിഷം. പഴയ നിര യുദ്ധവിമാനങ്ങളെ  പുതിയ യുദ്ധവിമാനങ്ങള്‍ കൊണ്ട് മാറ്റി സ്ഥാപിക്കാനൊരുങ്ങുകയാണ് മലേഷ്യ.  83 തേജസ്സ് വിമാനങ്ങൾക്കായി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന് (എച്ച് എഎല്‍) 600 കോടി ഡോളര്‍ ആണ് സര്‍ക്കാര്‍ നല്‍കിയത്. 2030 ഓടെ വിമാനങ്ങൾ പൂർണമായി വിതരണം ചെയ്യും.

മലേഷ്യയുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യത്തിന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രണ്ട് സീറ്റുള്ള വിമാനങ്ങളാണ് എച്ച്.എ.എൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. മൊത്തം പതിനെട്ട് വിമാനങ്ങൾക്കായാണ് മലേഷ്യ ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുഎസ് ഒരു ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം വാങ്ങുന്നത് സ്വപ്നം കാണാന്‍ സാധിക്കുമോ? ഇല്ല. പക്ഷെ ആ നടക്കില്ലെന്ന് കരുതുന്ന സ്വപ്നമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.  

മലേഷ്യയ്‌ക്ക് പുറമെ അര്‍ജന്‍റീന, ഈജിപ്ത്, യുഎസ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവയും ഒറ്റ എഞ്ചിനുള്ള ഈ ജെറ്റിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലോക്സഭയിൽ ഒരു ചോദ്യത്തിനുത്തരമായി രാജ്യരക്ഷാ സഹമന്ത്രി അജയ് ഭട്ടാണ് വിവരങ്ങൾ അറിയിച്ചത്. മലേഷ്യയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് പ്രതിരോധ ഉപകരണങ്ങളുടെ തദ്ദേശീയ രൂപകൽപന, വികസനം, നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഉത്പാദനം വർദ്ധിപ്പിന്നതിനുള്ള നയപരമായ തീരുമാനങ്ങളും പരിഷ്കാരങ്ങളും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി…….

ഇന്ത്യൻ നിർമ്മിത വിവിധോദ്ദേശ്യ യുദ്ധവിമാനമാണ് എൽസിഎ തേജസ്. മണിക്കൂറിൽ 900 മുതൽ 1000 കിലോമീറ്റർ വേഗത്തിൽ പറന്നുകൊണ്ടാണ് തേജസ്സ് ആയുധപ്രയോഗശേഷി പരീക്ഷിച്ചത്. മിസൈലുകളും ബോംബുകളും വിമാനത്തിൽനിന്ന് വർഷിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ഏത് പ്രതികൂലസാഹചര്യത്തിലും ശത്രുലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള വിധത്തിലാണ് വിമാനം രൂപകല്പന ചെയ്തിട്ടുള്ളത്.നിലവിൽ 2 സ്ക്വാഡ്രൺ തേജസ് പോർ വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമായത്. ആയുധങ്ങള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും വിദേശരാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുകയും ചെയ്യുക എന്ന മോദിയുടെ നയം യാഥാര്‍ത്ഥ്യത്തിലെത്തിക്കഴിഞ്ഞു. ആദ്യമൊക്കെ ഭാരം, ഡിസൈന്‍ പ്രശ്നം എന്നിവയൊക്കെ കാരണം ഇന്ത്യന്‍ സേന തന്നെ തേജസിനെ നിഷേധിച്ചിരുന്നു.  

ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നത് റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പോര്‍വിമാനങ്ങളാണ്. 2025ഓടെ ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയ മിഗ് 21 എന്ന പോര്‍വിമാനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. മിഗ് 21 തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതും ഇതിന് ഒരു കാരണമാണ്. എന്തായാലും പ്രതിരോധമേഖലയില്‍ ഇന്ത്യ മോദിയുടെ കീഴില്‍ സ്വയം പര്യാപ്തതയിലേക്കും ആയുധക്കക്കയറ്റുമതിയിലൂടെയുള്ള വരുമാനത്തിന്റെ കാര്യത്തിലും ശക്തമായ ചുവടുവെയ്‌ക്കുകയാണ്.  

Tags: പ്രധാനമന്ത്രി നരേന്ദ്രമോദിതേജസ്സ്മെയ് ഡ് ഇന്‍ ഇന്ത്യ തേജസ്എല്‍സിഎനരേന്ദ്രമോദിലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റാമലേഷ്യഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന് (എച്ച് എഎല്‍)make in indiaതേജസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2047ല്‍ സമ്പൂര്‍ണ്ണ ആത്മനിര്‍ഭര്‍ ശക്തിയായി നാവികസേന മാറും, 2035 ആകുമ്പോഴേക്കും 200ഓളം കപ്പലുകളുള്ള സേനയായി മാറും

അഡ്മീറല്‍ ദിനേഷ് കെ ത്രിപാഠി (വലത്ത്)
India

ഇന്ത്യന്‍ നാവികസേനയുടെ കരുത്തായി ഐഎന്‍എസ് അഞ്ജിദിപ് യുദ്ധക്കപ്പല്‍ എത്തുന്നു

അര്‍മേനിയയിലെ ഡവാരോ എന്ന കമ്പനി നിര്‍മ്മിച്ച ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ (ഇടത്ത്) ഇസ്രയേലിന്‍റെ ഹാരൊപ് ഡ്രോണ്‍ (വലത്ത്)
India

ഇസ്രയേല്‍ ഡ്രോണിനെ ഇന്ത്യ റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ നിര്‍മ്മിച്ചെന്ന ആരോപണം; ഇന്ത്യയുടെ ആയുധക്കുതിപ്പിന് തടയിടാനുള്ള തുര്‍ക്കി പ്ലാന്‍?

കാവേരി എഞ്ചിന്‍ പരിശോധിക്കുന്ന രാജ്നാഥ് സിങ്ങ് (ഇടത്ത്) ഘാതക് ഡ്രോണ്‍ (വലത്ത്)
India

പറഞ്ഞത് നേടിയെടുത്ത് രാജ്നാഥ് സിങ്ങ് ; ഇന്ത്യയുടെ ഡ്രൈകാവേരി എഞ്ചിന്‍ പൂര്‍ത്തിയായി, ഘാതക് ഡ്രോണ്‍ ഇനി പാകിസ്ഥാന്റെ ഘാതകനാകും

ഭാരത് ഫോര്‍ജ് ഉടമ ബാബ കല്യാണി (ഇടത്ത്) ബോഫോഴ്സ് തോക്കില്‍ ഉപയോഗിക്കാവുന്ന 155എംഎം വെടിയുണ്ടകള്‍ അഥവ് ഷെല്ലുകള്‍ (നടുവില്‍) വാജ്പേയി സര്‍ക്കാരിലെ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് (വലത്ത്)
India

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു: “ബോഫോഴ്സ് തോക്കിന് വെടിയുണ്ടയില്ല, ഒരു ലക്ഷം വെടിയുണ്ടകള്‍ വേണം”….ബാബാ കല്യാണി അത് ചെയ്തു, അത് വഴിത്തിരിവായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.