Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്മൃതി ഇറാനിയ്‌ക്കും മകള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി ദല്‍ഹി ഹൈക്കോടതി; 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട കേസില്‍ ജയ്റാം രമേഷിന് സമന്‍സയച്ചു

സ്മൃതി ഇറാനിയോ മകളോ ഗോവയിലെ ഏതെങ്കിലും റസ്റ്റോറന്‍റിന് വേണ്ടി ബാര്‍ ലൈസിന്‍സിന് അപേക്ഷിക്കുകയോ അത് അനുവദിച്ച് കിട്ടുകയോ ചെയ്തിട്ടില്ലെന്ന് ദല്‍ഹി ഹൈക്കോടതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2022, 11:07 pm IST
in India

ന്യൂദല്‍ഹി:സ്മൃതി ഇറാനിയോ മകളോ ഗോവയിലെ ഏതെങ്കിലും റസ്റ്റോറന്‍റിന് വേണ്ടി ബാര്‍ ലൈസിന്‍സിന് അപേക്ഷിക്കുകയോ അത് അനുവദിച്ച് കിട്ടുകയോ ചെയ്തിട്ടില്ലെന്ന് ദല്‍ഹി ഹൈക്കോടതി പറഞ്ഞു. മരിച്ചുപോയ ഒരു വ്യക്തിയുടെ പേരില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ബാര്‍ ലൈസന്‍സ് സംഘടിപ്പിച്ചുവെന്നും ഗോവയില്‍ ബാര്‍ നടത്തിവരുന്നുണ്ടെന്നും  ഉള്ള കോണ്‍ഗ്രസ് ആരോപണം വെറും നുണപ്രചരണമാണെന്ന് ഇതോടെ തെളിഞ്ഞു. 

ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മിനി പുഷ്കര്‍ണ കോണ്‍ഗ്രസ് നേതാക്കളായ  ജയ്റാം രമേഷ്, പവന്‍ഖേര, നെറ്റ ഡിസൂസ എന്നിവരോട് കോടതി സമക്ഷം ഹാജരാവാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു. വ്യാജപ്രചാരണം നടത്തിയതിന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് സ്മൃതി ഇറാനി സിവില്‍ അപകീര്‍ത്തി കേസ് നല്‍കിയിരിക്കുന്നത്.  

ഗോവയിലെ സില്ലി സോള്‍സ് കഫേ ആന്‍റ് ബാര്‍ എന്ന റസ്റ്റോറന്‍റിന് വേണ്ടി സ്മൃതി ഇറാനിയുടെ മകള്‍ മരിച്ചയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് സംഘടിപ്പിച്ച് ബാര്‍ നടത്തുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേഷ്, നെറ്റ ഡിസൂസ, പവര്‍ ഖേര എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയ ആരോപിച്ചത്. തുടര്‍ന്ന് അവര്‍ സമൂഹമാധ്യമങ്ങളില്‍ ഈ നുണ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് മനസ്സിലായ ദല്‍ഹി ഹൈക്കോടതി ഇവരോട് സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ രണ്ട് ദിവസം മുന്‍പ്  ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം ഇവര്‍ സമൂഹമാധ്യമങ്ങളിലെ വ്യാജസന്ദേശങ്ങള്‍ നീക്കിയിരുന്നു. 

കോണ്‍ഗ്രസിന്റെ വ്യാജപ്രചാരണം അവിടെയും നിന്നില്ല. പിന്നീട് ഗോവയിലെ സില്ലി സോള്‍സ് കഫെ ആന്‍റ് ബാറിന്റെ വ്യാജ മെനുവാണ് പിന്നീട് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതില്‍ ബീഫ് ഉള്‍പ്പെടെയുള്ള ആഹാരങ്ങളുണ്ടെന്ന് കാട്ടി ഹോട്ടല്‍ മെനുവിന്റെ വ്യാജചിത്രങ്ങളും പ്രചരിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് വൃത്തികെട്ട രീതിയിലുള്ള സ്മൃതി ഇറാനിയുടെ ഒരു കാര്‍ട്ടൂണ്‍ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു.  

ഇതിനിടെ ഈ റസ്റ്റൊറന്‍റിന്റെ ലൈസന്‍സ് സംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ നാരായണ്‍ എം. ഗാഡ് അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് സില്ലി സോള്‍സ് കഫെ ആന്‍റ് ബാറിന്റെ യഥാര്‍ത്ഥ ഉടമസ്ഥരായ മെര്‍ലിന്‍ ആന്‍റണി ഡി ഗാമയും അവരുടെ മകന്‍ ഡീന്‍ ഡി ഗാമയും മറുപടി നല്‍കിയിരുന്നു. ഈ ഹോട്ടല്‍ ബിസിനസ് തങ്ങളുടെ മാത്രമാണെന്നും ഇതില്‍ മറ്റാര്‍ക്കും പങ്കാളിത്തമില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അപവാദപ്രചരണം നടത്തിയ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടത്.  

“രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പരാതിക്കാരിയുടെയോ (സ്മൃതി ഇറാനി) മകളുടെയോ പേരില്‍ ഒരു ലൈസന്‍സും നല്‍കപ്പെട്ടിട്ടില്ലെന്നത് വ്യക്തമാണ്. പരാതിക്കാരിയോ (സ്മൃതി ഇറാനി) മകളോ ഈ റസ്റ്റോറന്‍റിന്റെ ഉടമകളുമല്ല. ഏതെങ്കിലും ബാര്‍ ലൈസന്‍സിന് വേണ്ടി പരാതിക്കാരിയോ മകളോ അപേക്ഷിച്ചിട്ടില്ലെന്നും പ്രഥമദൃഷ്ട്യാ സ്ഥാപിക്കാന്‍ പരാതിക്കാരിക്ക് സാധിച്ചിട്ടുണ്ട്. “- ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. 

Tags: ദല്‍ഹി ഹൈക്കോടതിനെറ്റ ഡിസൂസബാര്‍ ലൈസന്‍സ്delhiപവന്‍ ഖേരcongressസോള്‍സ് കഫേ ആന്‍റ് ബാര്‍ഗോവsmriti iraniSMRITIIRANIജയറാം രമേഷ്റസ്‌റ്റോറന്റ്‌bar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.