Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തമിഴ്‌നാടില്‍ നിന്ന് റേഷനരി കടത്ത് സജീവം; കഴിഞ്ഞ ദിവസം പിടിച്ചത് 125 ടണ്‍, പരിശോധന നാമമാത്രം, കടത്തുന്നത് കാർഡുടമകൾക്കുള്ള സൗജന്യ റേഷനരി

കോയമ്പത്തൂരില്‍ നിന്നുള്ള അരി കോയമ്പത്തൂര്‍, പോത്തനൂര്‍ സ്റ്റേഷനുകളിലൂടെയാണ് പാലക്കാടെത്തുന്നത്. ഇത്തരത്തില്‍ ചാക്കുകളില്‍ കൊണ്ടുവരുന്ന അരി വാളയാര്‍, കഞ്ചിക്കോട് ഭാഗങ്ങളിലിറക്കി പിന്നീട് ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കും.

Janmabhumi Online by Janmabhumi Online
Jul 20, 2022, 10:22 am IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: കേരളത്തിലേക്കുള്ള അരിക്കടത്ത് തടയാന്‍ കര്‍ശന നടപടികള്‍ എടുക്കുമ്പോഴും റേഷനരി കടത്ത് നിര്‍ബാധം തുടരുന്നു. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍നിന്നും ലോറിയില്‍ കടത്താന്‍ ശ്രമിച്ച 12 ടണ്‍ റേഷനരി സിവില്‍ സപ്ലൈസ് പിടികൂടിയിരുന്നു. കോയമ്പത്തൂര്‍, ട്രിച്ചി, സേലം, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് വന്‍തോതില്‍ റേഷനരി കടത്തുന്നത്.  

തമിഴ്‌നാട്ടിലെ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി പ്രതിമാസം നല്‍കുന്ന അരിയാണ് കള്ളക്കടത്തു സംഘങ്ങള്‍ തുച്ഛവിലയ്‌ക്ക് ശേഖരിച്ച് കേരളത്തിലേക്ക് കടത്തുന്നത്. ഇങ്ങനെയെത്തുന്ന അരി കേരളത്തിലെ ഗോഡൗണുകളില്‍ പോളിഷ് ചെയ്ത് വിപണിയിലെത്തിക്കുകയാണ് പതിവ്. ട്രെയിനിലും സ്വകാര്യ – കെഎസ്ആര്‍ടിസി ബസുകളിലും കടത്തുന്നതിനു പുറമെ ലോറികളില്‍ ടണ്‍കണക്കിന് അരിയാണ് ഓരോദിവസവും ഇങ്ങോട്ടെത്തുന്നത്.  

ദിവസങ്ങള്‍ക്കു മുമ്പ് കിഴക്കന്‍ മേഖലയില്‍ നിന്നും 25 ടണ്ണിലധികം റേഷനരി പിടിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്നുള്ള അരി കോയമ്പത്തൂര്‍, പോത്തനൂര്‍ സ്റ്റേഷനുകളിലൂടെയാണ് പാലക്കാടെത്തുന്നത്. ഇത്തരത്തില്‍ ചാക്കുകളില്‍ കൊണ്ടുവരുന്ന അരി വാളയാര്‍, കഞ്ചിക്കോട് ഭാഗങ്ങളിലിറക്കി പിന്നീട് ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കും. ദിവസങ്ങള്‍ക്കു മുമ്പ് വാളയാറില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടിനു സമീപത്തെ ഷെഡില്‍നിന്ന് 1200 കിലോ റേഷനരി പിടികൂടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ളതിനു പുറമെ ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും വാളയാര്‍, പൊള്ളാച്ചി വഴി അരിയെത്തുന്നുണ്ട്.  

തമിഴ്‌നാട്ടില്‍ നിന്നും 10 രൂപ നിരക്കില്‍ ശേഖരിക്കുന്ന അരി വന്‍തോതില്‍ കൊണ്ടുവന്ന് രഹസ്യ കേന്ദ്രങ്ങളില്‍ പോളിഷ് ചെയ്ത് ബ്രാന്‍ഡ് അരിയാക്കി മാറ്റുകയാണ് പതിവ്. അരി കടത്തുന്ന വാഹനങ്ങള്‍ ചെക്‌പോസ്റ്റുകള്‍ കടത്തിവിടാന്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രത്യേകം സംഘങ്ങളുണ്ടെന്നും പറയുന്നു. തൂത്തുക്കുടി, സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലുള്ള വ്യാജ അരി ഏജന്റുകളുടെ പേരിലുള്ള ബില്ല് വഴിയാണ് ലോറികള്‍ ചെക്‌പോസ്റ്റ് കടക്കുന്നത്. തമിഴ്‌നാട് ചെക്‌പോസ്റ്റുകളില്‍ മാമൂല്‍ നല്‍കി അരിയുമായെത്തുന്ന ഇവ സംസ്ഥാനാതിര്‍ത്തി കടത്തുന്നതോടെ എസ്‌കോര്‍ട്ട് സംഘങ്ങള്‍ അപ്രത്യക്ഷമാവും. വല്ലപ്പോഴും പിടിക്കുന്ന അരി ലോഡ് ഒഴിച്ചാല്‍ ദിനംപ്രതി നിരവധി വാഹനങ്ങളാണ് റേഷനരിയുമായി അതിര്‍ത്തികള്‍ കടന്നെത്തുന്നത്.  

സ്വകാര്യ – കെഎസ്ആര്‍ടിസി ബസുകളില്‍ ഒരു കിലോ അരിക്ക് രണ്ട് – മൂന്ന് രൂപ ജീവനക്കാര്‍ക്ക് കമ്മീഷന്‍ നല്‍കിയാണ് സഞ്ചികളിലാക്കി യാത്രക്കാര്‍ 50-75 കിലോ വരെ റേഷനരി കടത്തുന്നത്. കോയമ്പത്തൂരില്‍ നിന്നും പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ ഭാഗങ്ങളിലേക്ക് വരുന്ന പാസഞ്ചര്‍ ട്രെയിനുകളിലാണ് കൂടുതലായും അരികടത്ത്. ലോക്ഡൗണ്‍ കാലത്ത് ഇല്ലാതായ അരികടത്ത് പൊതുഗതാതവും ട്രെയിന്‍ ഗതാഗതവും സജീവമായതോടെ പഴയപടിയായി. പാസഞ്ചര്‍ ട്രെയിനുകളിലും കെഎസ്ആര്‍ടിസി ബസുകളിലും പരിശോധനകള്‍ ഇല്ലാത്തതിനാല്‍ റേഷനരിയടക്കമുള്ളവ കടത്തുന്നത് കള്ളക്കടത്തുകാര്‍ക്ക് അനുകൂലമാവുകയാണ്.  

സാധാരണക്കാരനും സമ്പന്നനും തമിഴ്‌നാട്ടില്‍ ഉപയോഗിക്കുന്നത് പൊന്നിയരിയെപോലുള്ള അരിയാണെന്നിരിക്കെ മിക്ക വീടുകളിലും സൗജന്യ റേഷനരി കുന്നുകൂടുകയാണ്. ഇത് മുതലെടുത്താണ് കാലങ്ങളായി തമിഴ്‌നാട്ടില്‍ നിന്ന് റേഷനരികടത്ത് സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്.

Tags: അരിTamilnadurationsmugglingkerala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

Kerala

അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

Kerala

ആക്രമണങ്ങളെല്ലാം ധീരമായി നേരിട്ടുകൊണ്ട് പണിമുടക്ക് വിജയിപ്പിച്ചതിന് അഭിനന്ദനങ്ങൾ ; എം എ ബേബി

പുതിയ വാര്‍ത്തകള്‍

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

കൂത്തുപറമ്പ് വെടിവെപ്പ് ;റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പിണറായിയുടെ പ്രസംഗം പുറത്ത്

തൃശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies