ബെംഗളൂരു: മംഗലാപുരം പഞ്ചക്കല്ലുവില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് മലയാളികള്‍ മരിച്ചു.പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ് കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്.കണ്ണൂര്‍ സ്വദേശി ജോണിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവര്‍ റബര്‍ ടാപ്പിങ്ങ് തൊഴിലാളികളാണ്.കനത്തമഴയെത്തുടര്‍ന്ന് കര്‍ണ്ണാടകയിലെ തീരദേശപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ദക്ഷിണ കന്നഡ, ഉടുപ്പി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധിപ്രഖ്യാപിച്ചിരിക്കുകയാണ്.കനത്തമഴയില്‍ വീടുകളും, കെട്ടികങ്ങളും തകര്‍ന്നു. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞി വീണു.നദികള്‍ കരകവിഞ്ഞ് ഒഴുകി, താഴന്ന പ്രദേശങ്ങള്‍ വെളളത്തലായി.മൂടബദ്രി എംഐടിഇ എഞ്ചിനീയറിങ് കോളേജിന്റെ മതില് ഇടഞ്ഞ് വീണ് മൂന്ന് കാറുകള്‍ തകര്‍ന്നു.രക്ഷാപ്രവര്‍ത്തനത്തിനായി എസ്ഡിആര്‍എഫിനെയും, എന്‍ഡിആര്‍എഫിനെയും വിന്യസിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: