Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭാഗ്യനഗറില്‍ പ്രഖ്യാപിച്ച രാഷ്‌ട്രീയ മഹാദൗത്യം

നിര്‍വാഹക സമിതിയോഗത്തില്‍ അവതരിപ്പിച്ച 'മിഷന്‍ ദക്ഷിണേന്ത്യ-2024' എന്ന പ്രവര്‍ത്തന പദ്ധതി പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും നരേന്ദ്ര മോദിയും തന്നെയാണ് അധികാരത്തില്‍ വരികയെന്ന് ഉറപ്പാണ്. ഈ സാഹചര്യം ഒഴിവാകണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഇത് സമ്മതിക്കും. ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വിജയവും, മഹാരാഷ്‌ട്രയില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതും ഇതിന്റെ വ്യക്തമായ സൂചനകളാണ്. ഇതോടൊപ്പം മറ്റൊരു ലക്ഷ്യവും ബിജെപിക്കുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2022, 07:00 am IST
in Editorial

ഹൈദരാബാദില്‍ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലെ ചര്‍ച്ചകളും, പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗവും ദേശീയ രാഷ്‌ട്രീയത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണ്. അടുത്ത നാല്‍പത് വര്‍ഷം രാജ്യം ഭരിക്കുക ബിജെപി തന്നെയായിരിക്കുമെന്ന് രാഷ്‌ട്രീയ പ്രമേയം അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രഖ്യാപനം പാര്‍ട്ടി നേതൃത്വത്തിനൊന്നടങ്കം പുതിയൊരു ആവേശം പകര്‍ന്നു നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ ഭാരതത്തിലെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയാണ് ബിജെപി. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ സമീപകാലത്തൊന്നും മറ്റേതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിക്ക് കഴിയുമെന്നു തോന്നുന്നില്ല. കേന്ദ്രത്തിലും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരത്തിലുള്ളത് ബിജെപി-എന്‍ഡിഎ സര്‍ക്കാരുകളാണ്. ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ തന്നെ പത്തൊന്‍പത് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് നാല് പതിറ്റാണ്ടുകാലം ബിജെപി അധികാരത്തില്‍ തുടരുമെന്ന അമിത്ഷായുടെ പ്രഖ്യാപനത്തിന്റെ ചരിത്രപരമായ പ്രസക്തി മനസ്സിലാക്കേണ്ടത്. തികഞ്ഞ ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയാന്‍ കഴിയുന്ന മറ്റൊരു പാര്‍ട്ടിയും നേതാവും ഇല്ല.

നിര്‍വാഹക സമിതിയോഗത്തില്‍ അവതരിപ്പിച്ച ‘മിഷന്‍ ദക്ഷിണേന്ത്യ-2024’  എന്ന പ്രവര്‍ത്തന പദ്ധതി പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും നരേന്ദ്ര മോദിയും തന്നെയാണ് അധികാരത്തില്‍ വരികയെന്ന് ഉറപ്പാണ്. ഈ സാഹചര്യം ഒഴിവാകണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഇത് സമ്മതിക്കും. ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വിജയവും, മഹാരാഷ്‌ട്രയില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതും ഇതിന്റെ വ്യക്തമായ സൂചനകളാണ്. ഇതോടൊപ്പം മറ്റൊരു ലക്ഷ്യവും ബിജെപിക്കുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരിക എന്നുള്ളതാണ് അത്. ദേശീയ നിര്‍വാഹക സമിതി തെലങ്കാനയില്‍ ചേരാന്‍ തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഇപ്പോള്‍ കര്‍ണാടകയിലും പുതുച്ചേരിയിലും മാത്രമാണ് ബിജെപി സര്‍ക്കാരുകള്‍ അധികാരത്തിലുള്ളത്. തെലങ്കാനയിലും തമിഴ്‌നാട്ടിലും ആദ്യം മുഖ്യപ്രതിപക്ഷമായും തുടര്‍ന്ന് ഭരണപക്ഷമായും മാറുകയെന്ന തന്ത്രത്തിനാണ് ബിജെപി രൂപം നല്‍കിയിരിക്കുന്നത്. കുടുംബവാഴ്ച നിലനില്‍ക്കുന്ന തെലങ്കാനയില്‍ ഇപ്പോള്‍ തന്നെ ബിജെപി അനുകൂല തരംഗം പ്രകടമാണ്. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം രാഷ്‌ട്രീയ പ്രതിയോഗികളെ ഞെട്ടിക്കുകയുണ്ടായി. ഇതിന്റെ അസ്വസ്ഥതയിലാണ്  മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിപക്ഷത്തിന്റെ റോള്‍ ഇപ്പോള്‍തന്നെ ബിജെപിക്കാണ്. കേരളത്തില്‍ ഭരണത്തില്‍ എത്തുകയെന്നതും മിഷന്‍ ദക്ഷിണേന്ത്യയുടെ ഭാഗമാണ്.

ദേശീയ നിര്‍വാഹക സമിതിയോഗത്തിന്റെ സമാപന പരിപാടിയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം ബിജെപിക്ക് ശരിയായ മാര്‍ഗദര്‍ശനം നല്‍കുന്നതാണ്. കാലങ്ങള്‍ അധികാരത്തില്‍ തുടര്‍ന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സംഭവിച്ച അപചയം ബിജെപി പ്രവര്‍ത്തകര്‍ കണ്ടുപഠിക്കണമെന്നും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ ജനവിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെല്ലാന്‍ സ്‌നേഹ യാത്രകള്‍ സംഘടിപ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് മോദി മുന്നോട്ടുവച്ചത്. കേരളത്തിലും തെലങ്കാനയിലും പശ്ചിമബംഗാളിലുമൊക്കെ ഭരിക്കുന്നവരുടെ ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടുതന്നെ പ്രവര്‍ത്തിക്കുന്ന ബിജെപി പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഏതെങ്കിലും ഒരു ജനവിഭാഗത്തെ പ്രീണിപ്പിക്കുന്നതല്ല, എല്ലാവര്‍ക്കും സംതൃപ്തി നല്‍കുന്ന ഭരണമാണ് ബിജെപിയുടേതെന്നും, പ്രതിപക്ഷ പാര്‍ട്ടികളുടെ കുടുംബാധിപത്യ രാഷ്‌ട്രീയവും ജാതിമത പ്രീണനവും ഇനിയുള്ള കാലം അതിജീവിക്കില്ലെന്നും, വിദ്വേഷമാണ് ഇക്കൂട്ടരുടെ മുഖമുദ്രയെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ബിജെപിയുടെ വളര്‍ച്ച പരമാവധിയായെന്ന് സമാശ്വസിക്കുന്ന ചിലരുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും ബിജെപി നേടുന്ന വിജയങ്ങള്‍ ഇക്കൂട്ടരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. ബിജെപിയുടെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്ന മതന്യൂനപക്ഷ വിഭാഗങ്ങള്‍ പോലും സത്യം തിരിച്ചറിഞ്ഞ് പാര്‍ട്ടിയോട് ഐക്യം പ്രഖ്യാപിക്കുന്ന കാഴ്ചയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തര്‍പ്രദേശിലുമൊക്കെ കാണുന്നത്. ഇത്തരം സമകാലീന രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടിയായിരുന്നു ഹൈദരാബാദ് എന്ന ഭാഗ്യനഗറില്‍ സമാപിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം.

Tags: narendramodimodibjpAmith sha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

‘ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

India

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.