Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ-സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ തട്ടുന്ന സംഘം സജീവം; വാളയാര്‍-മുണ്ടൂര്‍ മേഖല കള്ളക്കടത്തുകാരുടെ കേന്ദ്രം, യാത്രക്കാർ രക്ഷപ്പെടുന്നത് തലനാരിഴയ്‌ക്ക്

പുലര്‍ച്ചെയും, രാത്രി പത്തുമണിക്ക് ശേഷവുമാണ് വാഹനങ്ങള്‍ തട്ടിയെടുക്കുന്നത് വ്യാപകമാവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 03:09 pm IST
in Kerala

പാലക്കാട്: ദേശീയ – സംസ്ഥാന പാതകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചാ സംഘങ്ങള്‍ സജീവമാകുന്നു. കോയമ്പത്തൂര്‍ – പാലക്കാട്, പാലക്കാട് – തൃശ്ശൂര്‍, പാലക്കാട് – കോഴിക്കോട് ദേശീയപാതകളും, മുണ്ടൂര്‍ – തൂത സംസ്ഥാനപാതയും കേന്ദ്രീകരിച്ചാണ് കവര്‍ച്ചാസംഘങ്ങള്‍ ഇടമാക്കിയിട്ടുള്ളത്.

കോയമ്പത്തൂരില്‍ നിന്നും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ഭാഗത്തേക്കും തൃശ്ശൂര്‍ നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള വാഹന യാത്രക്കാരാണ് ഇവരുടെ ലക്ഷ്യം. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള മേഖലയാണ് കള്ളക്കടത്തുകാരുടെ കേന്ദ്രമാവുന്നത്. പുലര്‍ച്ചെയും, രാത്രി പത്തുമണിക്ക് ശേഷവുമാണ് വാഹനങ്ങള്‍ തട്ടിയെടുക്കുന്നത് വ്യാപകമാവുന്നത്.

കോയമ്പത്തൂര്‍ ദേശീയപാതയില്‍ കഴിഞ്ഞ ഡിസംബറില്‍ കാര്‍ തടഞ്ഞു നിര്‍ത്തി പണം കവര്‍ന്ന കേസില്‍ മുഴുവന്‍ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല.  വേലിക്കാടിനടുത്ത് കാര്‍ തടഞ്ഞു നിര്‍ത്തി തമിഴ്‌നാട് സ്വദേശികളെ കൊള്ളയടിച്ച ഈ കാര്‍ തോലനൂരില്‍ കണ്ടെത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് മുണ്ടൂര്‍ – തൂത സംസ്ഥാന പാതയില്‍ എഴക്കാട് ദമ്പതിമാരെ കൊള്ളയടിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കു പോകുന്നവരായിരുന്നു ഇവര്‍.  

കല്‍മണ്ഡപം – ശേഖരിപുരം ബൈപ്പാസിലും സമാനസംഭവം നടന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് തൃശ്ശൂരില്‍ നിന്നും കോയമ്പത്തൂരിലെ ജ്വല്ലറിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്വര്‍ണമടങ്ങിയ വാഹനം ഇത്തരത്തില്‍ കൊള്ളയടിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരുടെ ഇടനാഴിയാണ് കോയമ്പത്തൂര്‍- കോഴിക്കോട് ദേശീയപാത. കുഴല്‍പ്പണം കടത്തുന്നസംഘങ്ങളാണ് പലപ്പോഴും വാഹനം മാറി തട്ടിയെടുക്കുന്നതെങ്കിലും ഉടമകള്‍ക്ക് വാഹനം തിരിച്ചു കിട്ടാന്‍ സമയമേറെയെടുക്കും.

വാളയാര്‍, കസബ, ഹേമാംബിക, കോങ്ങാട്, കല്ലടിക്കോട് സ്റ്റേഷനുകളുടെ പരിധിയില്‍ പെടുന്നതാണ് കോയമ്പത്തൂര്‍- കോഴിക്കോട് ദേശീയപാതയും മുണ്ടൂര്‍ – തൂത സംസ്ഥാനപാതയും. കുഴല്‍പ്പണക്കടത്തുകാര്‍ പണം നഷ്ടപ്പെടുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ പോലീസിന് നല്‍കാത്തതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

വിജനമായ പാതയില്‍ പലപ്പോഴും അക്രമി സംഘങ്ങള്‍ വാഹനം തട്ടിയെടുക്കുമ്പോള്‍ വാഹനത്തിലുള്ളവര്‍ രക്ഷപ്പെടുന്നത് തലനാരിഴക്കാണ്. തമിഴ്‌നാട്ടില്‍ നിന്നും സ്വര്‍ണം, പണം എന്നിവ മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്ക് കടത്തുന്നത് പ്രധാനമായും വാളയാര്‍ വഴിയാണ്.

കൃത്യമായ രേഖയുള്ളവര്‍ക്ക് പലപ്പോഴും നഷ്ടപ്പെട്ട മുതലുകള്‍ തിരിച്ചുകിട്ടുമ്പോള്‍ രേഖയില്ലാത്ത പണവും മറ്റു വസ്തുക്കളും പലപ്പോഴും ഇത്തരത്തില്‍ തട്ടിയെടുക്കപ്പെട്ടാല്‍ വാഹനം കിട്ടിയാലും നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടാറില്ല.

Tags: highwayvehicleValayar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

Kerala

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

Kerala

വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പിടിയിലായത് ഷംനാദും ഇര്‍ഷാദും

Kerala

നഗരൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്ഐ സംഘര്‍ഷം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.