Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വരുമെന്ന ആശങ്ക; കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടിയെടുക്കാനാവാതെ സിപിഎം നേതൃത്വം

സിപിഎം പ്രാഥമികാ അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ കണക്കുകള്‍ കുഞ്ഞികൃഷ്ണന്‍ പുറത്ത് വിട്ടേക്കുമെന്ന ആശങ്കയാണ് നേതൃത്വത്തെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2022, 10:07 am IST
in Kannur

കണ്ണൂര്‍: പാര്‍ട്ടിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ തെളിവുകള്‍ സഹിതം നേതൃത്വത്തിനു മുന്നില്‍ എത്തിച്ചതിന്റെ പേരില്‍ സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാനാവാതെ സിപിഎം നേതൃത്വം. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നേതൃത്വത്തെ വെല്ലുവിളിച്ച് പാര്‍ട്ടി യോഗങ്ങളില്‍ നിന്നും പരിപാടികളില്‍ നിന്നും മാറിനില്‍ക്കുമ്പോഴും കുഞ്ഞികൃഷ്ണനോട് വിശദീകരണം പോലും ചോദിക്കാന്‍ നേതൃത്വം ഭയപ്പെടുകയാണ്. മാത്രമല്ല കുഞ്ഞികൃഷ്ണനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഒരു ഭാഗത്ത് കൂടി സകല അടവുകളും പയറ്റുകയാണ് നേതൃത്വം.

സിപിഎം പ്രാഥമികാ അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ കണക്കുകള്‍ കുഞ്ഞികൃഷ്ണന്‍ പുറത്ത് വിട്ടേക്കുമെന്ന ആശങ്കയാണ് നേതൃത്വത്തെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ തുറന്നു കാട്ടപ്പെട്ട പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി ഫണ്ടില്‍ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന തരത്തിലുളള കണക്കുകള്‍ അവതരിപ്പിച്ച് ഏരിയാ കമ്മറ്റിയെ കൊണ്ട് കണക്ക് അംഗീകരിപ്പിച്ചെങ്കിലും കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച തട്ടിപ്പുമായി ബന്ധപ്പെട്ട കണക്കുകള്‍ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കിടയിലും ഇപ്പോഴും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പാര്‍ട്ടി അച്ചടക്കം കുഞ്ഞികൃഷ്ണന്‍ നിരന്തരം ലംഘിച്ചുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. പിജെ ആര്‍മിയെ വെട്ടിനിരത്തിയ അതേ മാതൃകയില്‍ പയ്യന്നൂരിലെ വിമതരേയും ഒതുക്കാനുളള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. എന്നാല്‍ അത്തരം ഒരു നടപടിയുണ്ടായാല്‍ പരസ്യമായി പാര്‍ട്ടിക്കെതിരെ രംഗത്ത് വരാനും വേണ്ടി വന്നാല്‍ ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ആര്‍എംപി പോലെ പുതിയ പാര്‍ട്ടി രൂപീകരിക്കാനും കുഞ്ഞികൃഷ്ണനും അനുയായികളും നീക്കങ്ങള്‍ ആരംഭിച്ചതായും സൂചനയുണ്ട്.

കുഞ്ഞികൃഷ്ണനെതിരായ നടപടിയില്‍ പ്രതിഷേധിക്കുന്നവരും സിപിഎം നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്. കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടായാല്‍ ഇവരുടെ നീക്കം എന്താകുമെന്നും പാര്‍ട്ടി പരിശോധിച്ച് വരുന്നതായാണ് വിവരം. പാര്‍ട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകള്‍ അവതരിപ്പിക്കുന്നതില്‍ ഉണ്ടായ കാലതാമസവും ഓഡിറ്റ് നടത്താതിരുന്നതുമാണ് വീഴ്ചയെന്നുമുള്ള മേല്‍കമ്മറ്റി തീരുമാനം പയ്യന്നൂര്‍ ഏരിയ കമ്മറ്റിയെക്കൊണ്ട് അംഗീകരിപ്പിച്ചു കഴിഞ്ഞു. ഇത് വിമതരെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

പാര്‍ട്ടിയിലെ അനീതി ചോദ്യം ചെയ്യുന്നവരെ അച്ചടക്ക നടപടിക്കുവിധേയമാക്കിയതിലും ആരോപണ വിധേയര്‍ക്കെതിരായി നാമമാത്രമായി നടപടിയെടുത്തതിലും 21 അംഗ ഏരിയ കമ്മറ്റിയില്‍ 16 പേര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇത്. കുഞ്ഞികൃഷ്ണനെ മാറ്റിയത് ഏരിയ കമ്മറ്റിയിലെ മാനസിക അനൈക്യം പരിഹരിക്കാനാണെന്നാണ് സിപിഎം വിശദീകരണം. കഴിഞ്ഞദിവസത്തെ യോഗത്തില്‍ കുഞ്ഞികൃഷ്ണന്‍ പങ്കെടുത്തിരുന്നില്ല.

കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ വരവുചെലവ് കണക്ക് പരിശോധനയിലാണ് ഫണ്ട് തിരിമറി പുറത്തുവന്നത്. 3 ഫണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തിയെന്നാണ് വിമതര്‍ പറയുന്നത്. സിപിഎമ്മിനുവേണ്ടി ഫണ്ട് പിരിക്കുന്ന ഇടനിലക്കാര്‍ എന്ന് ആരോപിക്കപ്പെടുന്ന 2 പേര്‍ക്കെതിരെ പയ്യന്നൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും സംസ്ഥാന നേതൃത്വം ഗൗരവത്തോടെയെടുക്കുന്നുണ്ട്. തെരുവിലെ പ്രതിഷേധം അംഗീകരിക്കില്ലെന്നാണ് അവരുടെ നിലപാട്.

ഫണ്ട് ദുര്‍വിനിയോഗം നടന്നെന്ന് സമര്‍ത്ഥിക്കാന്‍ കഴിയുന്ന കണക്കുകളുടെ രേഖകള്‍ കുഞ്ഞികൃഷ്ണന്റെ കൈവശമുള്ളതും സിപിഎം നേതൃത്വത്തിനു ഭീഷണിയാണ്. ധനരാജ് രക്തസാക്ഷി ഫണ്ടിനായി ടി.ഐ. മധുസൂദനന്‍ എംഎല്‍എയുടെയും മുന്‍ ഏരിയ സെക്രട്ടറി കെ.പി. മധുവിന്റെയും പേരിലെടുത്ത സംയുക്ത അക്കൗണ്ടില്‍ അവശേഷിക്കുന്ന പണം എത്ര എന്ന വിവരം കുഞ്ഞികൃഷ്ണന് അറിയാം. ഇത് സിപിഎമ്മിന് തലവേദനയാണ്.

കുഞ്ഞികൃഷ്ണന്റെ കണക്കും നേതൃത്വം തയാറാക്കിയ കണക്കും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ധനരാജിന്റെ പേരില്‍ ബാങ്കിലുള്ള കടം വീട്ടുമെന്ന് സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് 15 ലക്ഷം രൂപയോളം വേണം. അക്കൗണ്ടില്‍ അവശേഷിക്കുന്നത് 20,600 രൂപ മാത്രമാണെന്നാണ് വിമതര്‍ പറയുന്നത്. ബാക്കി പണം എവിടെപ്പോയെന്നതാണ് ദുരൂഹം. അക്കൗണ്ടില്‍ ബാക്കി ആകേണ്ടിയിരുന്ന 42 ലക്ഷം ചിലര്‍ തട്ടിയെടുത്തുവെന്നാണ് ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ആദ്യം തൊട്ടേയുളള ആരോപണം.

Tags: PayyannoorV.Kunhukrishnancpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.