Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാമിനയ്‌ക്ക് കാരണം വിപസ്സനയെന്നത് രാഹുല്‍ ഗാന്ധിയുടെ വെറും തള്ള്; ക്ഷീണമെന്ന് പറഞ്ഞ് 20 ശതമാനം ചോദ്യങ്ങള്‍ക്കും ഉത്തരം തന്നില്ലെന്ന് ഇഡി

അവസാന ദിവസം ഇഡിയുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നടത്തിയ സ്റ്റാമിനയെക്കുറിച്ചുള്ള വാചകമടി വെറും തള്ള്. ഇഡിയുടെ ചോദ്യം ചെയ്യലില്‍ രാഹുല്‍ ഗാന്ധി അങ്ങേയറ്റം തളര്‍ന്നിരുന്നെന്നും 20 ശതമാനം ചോദ്യങ്ങള്‍ക്കും ക്ഷീണമായതിനാല്‍ ഉത്തരം പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ് രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നുമാണ് ഇഡി നല്‍കുന്ന വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2022, 04:22 pm IST
in India

ന്യൂദല്‍ഹി: അവസാന ദിവസം ഇഡിയുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നടത്തിയ സ്റ്റാമിനയെക്കുറിച്ചുള്ള വാചകമടി വെറും തള്ള്. ഇഡി വൃത്തങ്ങള്‍ തന്നെയാണ് ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ യഥാര്‍ത്ഥ രാഹുല്‍ ഗാന്ധിയുടെ അവസ്ഥ വെളിപ്പെടുത്തിയത്. ഇഡിയുടെ ചോദ്യം ചെയ്യലില്‍ രാഹുല്‍ ഗാന്ധി അങ്ങേയറ്റം തളര്‍ന്നിരുന്നെന്നും 20 ശതമാനം ചോദ്യങ്ങള്‍ക്കും ക്ഷീണമായതിനാല്‍ ഉത്തരം പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ് രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നുമാണ് ഇഡി നല്‍കുന്ന വിശദീകരണം.  

അവസാന ദിവസം ഇഡിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞതിന് ശേഷം ജൂണ്‍ 22ന് നടന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സീനിയര്‍ നേതാക്കളുടെയും യോഗത്തില്‍  രാഹുല്‍ ഗാന്ധി തന്റെ അപാര  സ്റ്റാമിനയെക്കുറിച്ച് വാചലനായിരുന്നു. “താന്‍ വിപസ്സന ചെയ്യുന്നതുകൊണ്ടാണ് പത്ത് മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിട്ടും തളരാതിരുന്നത്. പത്ത് മണിക്കൂര്‍ നേരം ചോദ്യം ചെയ്തിട്ടും നിവര്‍ന്നിരിക്കുന്ന എന്റെ സ്റ്റാമിന കണ്ട് ഇഡി ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടു. ഇനിയും ഒരു പതിനൊന്ന് മണിക്കൂര്‍ കൂടി ഇതേ പോലെ തനിക്ക് ഇരിക്കാന്‍ കഴിയും. അതിന് കാരണം വിപസ്സന ധ്യാനമാണ്”- ഇതൊക്കെയായിരുന്നു അന്ന് രാഹുല്‍ പറഞ്ഞത്. അന്ന് രാഹുല്‍ ഗാന്ധി നടത്തിയ ഈ പ്രസംഗം കേട്ട് കോണ്‍ഗ്രസുകാര്‍ ഉറക്കെ കയ്യടിച്ചിരുന്നു.  എല്ലാം സഹിക്കാനുള്ള കഴിവിനും ക്ഷമയ്‌ക്കും കാരണം വിപസ്സന ധ്യാനമാണെന്ന് താന്‍ ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രധാന തള്ള്. 

എന്നാല്‍ ഇഡി ചോദിച്ച 20 ശതമാനം ചോദ്യങ്ങളില്‍ നിന്നും തനിക്ക് ക്ഷീണമുണ്ടെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് ഇഡി പറയുന്നത്. “20 ശതമാനം ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം പറയാതെ ഒഴിഞ്ഞുമാറി. താന്‍ ക്ഷീണിതനാണ്. അത് കൊണ്ട് ഉത്തരം പറയാന്‍ കഴിയില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി”- ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പേര് വെളിപ്പെടുത്താതെ ഒരു ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

ജൂണ്‍ 14നാണ് രാഹുല്‍ ഗാന്ധിയെ ആദ്യം ചോദ്യം ചെയ്തത്. ചില മാധ്യമങ്ങള്‍ അന്ന് 20 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ വെറും മൂന്ന് മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്തതെ്ന് ഇഡി പറയുന്നു. ബാക്കി സമയം താന്‍ നല്കിയ മറുപടി രാഹുല്‍ പരിശോധിക്കുകയും അതില്‍ അക്ഷരത്തെറ്റുകളുണ്ടോ എന്ന് നോക്കുകയുമായിരുന്നു. നല്‍കിയ പ്രസ്താവന ശരിയാണെന്ന് പറഞ്ഞ് ഒപ്പിടുന്നതിന് മുന്‍പ് രാഹുല്‍ വിശദമായി പരിശോധിക്കുകുയം തിരുത്തല്‍ വരുത്തുകയും റീടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു.  

മാത്രമല്ല, ഇഡിയുടെ ചോദ്യം ചെയ്യലില്‍ എന്ത് സംഭവിച്ചു എന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയതും തെറ്റാണെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു. ഗാന്ധി കുടുംബാംഗങ്ങള്‍ നേരിട്ട് കുറ്റാരോപിതരായ കേസായതിനാല‍് നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ചരിത്രത്തിലെ തന്നെ പ്രധാന കേസുകളില്‍ ഒന്നാണ്. യംഗ് ഇന്ത്യന്‍ എന്ന കമ്പനി നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎല്‍) ഏറ്റെടുത്തതിന് പിന്നില്‍ വഞ്ചനയും വിശ്വാസവഞ്ചനയും നടന്നിട്ടുണ്ടെന്ന് മാത്രമല്ല, അതില്‍ സാം പിത്രോഡ, അന്തരിച്ച കോണ്‍ഗ്രസ് നേതാക്കളായ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ എന്നിവര്‍ കുറ്റാരോപിതരാണ്. ഈ കേസില്‍ 2015ല്‍ രാഹുലിനും സോണിയയ്യ്‌ക്കും ഉപാധികളില്ലാതെ കോടതി ജാമ്യം അനുവദിച്ചിരുന്നു.  

Tags: അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്മോത്തിലാല്‍ വോറഓസ്കാര്‍ ഫെര്‍ണാണ്ടസ്Rahul Gandhiഇഡി ചോദ്യം ചെയ്യല്‍ഇഡിവിപസ്സനcongressസോണി് ഗാന്ധിNational Heraldനാഷണല്‍ ഹെറാള്‍ഡ് കേസ്നാഷണല്‍ ഹെറാള്‍ഡ് അഴിമതിയംഗ് ഇന്ത്യന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

News

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

Vicharam

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.