Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പി.എന്‍. പണിക്കരുടെ വീടും വിസ്മൃതിയില്‍; ഇന്ന് വായന ദിനം

'വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന സന്ദേശത്തിലൂടെ മലയാളിയെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ച് എത്തിച്ചത് പി.എന്‍. പണിക്കരാണ്. നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ ആല്‍ത്തറക്കൂട്ടത്തിലെ പത്രവായനയായിരുന്നു തുടക്കം. പിന്നീട് ഇത് 'സനാതനധര്‍മ്മം' വായനശാലയായി. തുടര്‍ന്ന് കേരളമൊട്ടാകെ സഞ്ചരിച്ച് വായനശാലകള്‍ പടുത്തുയര്‍ത്തി നീലംപേരൂര്‍ പുതുവയില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Jun 19, 2022, 11:12 am IST
in Literature

കോട്ടയം: ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളിലൂടെ മലയാളികളില്‍ വായനാ സംസ്‌കാരം വളര്‍ത്തിയെടുത്ത പി.എന്‍. പണിക്കരുടെ  വസതി തകര്‍ച്ചയുടെ വക്കില്‍. അദ്ദേഹത്തിന്റെ ചരമദിനമായ ഇന്ന് വായനദിനമായി രാജ്യം ആചരിക്കുമ്പോഴാണ് ഈ ദുരവസ്ഥ. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 19 ദേശീയ വായന ദിനമായി പ്രഖ്യാപിച്ചതോടെ പി.എന്‍. പണിക്കര്‍ക്ക് ദേശീയ അംഗീകാരവുമായി. പക്ഷെ കേരളം  അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല.

‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’ എന്ന സന്ദേശത്തിലൂടെ മലയാളിയെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ച് എത്തിച്ചത് പി.എന്‍. പണിക്കരാണ്. നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ ആല്‍ത്തറക്കൂട്ടത്തിലെ പത്രവായനയായിരുന്നു തുടക്കം. പിന്നീട് ഇത് ‘സനാതനധര്‍മ്മം’ വായനശാലയായി. തുടര്‍ന്ന് കേരളമൊട്ടാകെ സഞ്ചരിച്ച് വായനശാലകള്‍ പടുത്തുയര്‍ത്തി നീലംപേരൂര്‍ പുതുവയില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍.  

അദ്ദേഹത്തിന്റെ 100 വര്‍ഷത്തില്‍പ്പരം പഴക്കമുള്ള വീട് സര്‍ക്കാരിന്റെ കൈവശമാണ്. ആലപ്പുഴ ജില്ലയില്‍, കോട്ടയം ജില്ലയോട് ചേര്‍ന്നു കിടക്കുന്ന നീലംപേരൂരിലെ വീട് തകര്‍ച്ചയുടെ വക്കിലാണ്. ഓടുകള്‍ പൊട്ടി, മഴവെള്ളം വീണ് കഴുക്കോലുകളും മറ്റും ദ്രവിച്ചു തുടങ്ങി.  

സ്മാരകമാക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീടും ആറ് സെന്റ് സ്ഥലവും കുടുംബം വിട്ടുനല്‍കിയത്. എന്നാല്‍, ഏറ്റെടുത്തതല്ലാതെ ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പണിക്കരുടെ കുടുംബാംഗങ്ങള്‍ പറയുന്നു. ബഹുനില വീടുകള്‍ക്ക് നടുവില്‍ ഇടിഞ്ഞുപൊളിഞ്ഞു തുടങ്ങിയ വീട് സര്‍ക്കാരിന്റെ കൈവശമായതിനാല്‍ കുടുംബക്കാര്‍ക്കോ, സുഹൃത്തുക്കള്‍ക്കോ ഒന്നും ചെയ്യാനും കഴിയില്ല.

സര്‍ക്കാര്‍ മടക്കി നല്‍കിയാന്‍ നാട്ടുകാരുടെ സഹായത്തോടെ സ്മാരകം പടുത്തുയര്‍ത്താന്‍ തയാറാണെന്ന് പി.എന്‍. പണിക്കര്‍ സ്മാരക ലൈബ്രറി ഭാരവാഹികളായ ജയചന്ദ്രന്‍ പിള്ളയും, നീലംപേരൂര്‍ പുരുഷോത്തമദാസും ‘ജന്മഭൂമി’യോട് പറഞ്ഞു. സംസ്ഥാന ബജറ്റില്‍ 50 ലക്ഷം രൂപ സ്മാരക നിര്‍മ്മാണത്തിന് വകകൊള്ളിച്ചിട്ടുണ്ടെണ്ടങ്കിലും തുടര്‍ നടപടികളൊന്നുമായിട്ടില്ല. സാംസ്‌കാരിക മന്ത്രി ഉള്‍പ്പെടെ അധികൃതരെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടിയില്ല.  വായനാദിനത്തില്‍ കുട്ടികള്‍ അദ്ധ്യാപകര്‍ക്കൊപ്പം ഇവിടെ എത്താറുണ്ട്ണ്ട. പി.എന്‍. പണിക്കരെ സര്‍ക്കാര്‍ അപമാനിക്കരുതെന്ന അഭ്യര്‍ത്ഥനയാണ് നാട്ടുകാര്‍ക്കുള്ളത്.

ചോര നീരാക്കി വളര്‍ത്തിയ ഗ്രന്ഥശാലാസംഘത്തിന്റെ അമരക്കാരനായി 32 വര്‍ഷമാണ് പി.എന്‍. പണിക്കര്‍ ഇരുന്നത്.  1977ല്‍ ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്ത് കേരള ഗ്രന്ഥശാലാ സംഘമാക്കി. ഇതോടെ രാഷ്‌ട്രീയ താല്‍പ്പര്യങ്ങളും അധികാരക്കളികളുമായി. അതോടെ പണിക്കര്‍സാര്‍ പടികളിറങ്ങി.  

പിന്നീട്, സാക്ഷരതയ്‌ക്കായി കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി രൂപീരിച്ചു. അതും സര്‍ക്കാരിന്റെ ഭാഗമായി. എന്നിട്ടും അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.