Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സത്യം പുറത്തുവരാതിരിക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന

കള്ളപ്പണക്കേസില്‍ രാജ്യത്തെ പല വമ്പന്മാരെയും ഇഡി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുണ്ടായി. ഇവരില്‍ പലരും ഇപ്പോള്‍ ജയിലിലുമാണ്. ഈ ഭയം മുഖ്യമന്ത്രിയെയും കൂട്ടാളികളെയും വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. കേസില്‍ കുടുങ്ങാനിടയുള്ള കെ.ടി.ജലീലിനെപ്പോലുള്ളവരുടെ ഐക്യപ്രഖ്യാപനംകൊണ്ടൊന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 10, 2022, 05:00 am IST
inKerala

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും മറ്റു ചിലര്‍ക്കുമെതിരെ സ്വപ്‌ന സുരേഷ് നടത്തിയ അതീവ ഗുരുതരമായ വെളിപ്പെടുത്തലിനെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ ദുഷ്ടലാക്കിന് തെളിവാണ്. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിലും ആരോപണ വിധേയനായ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ടി. ജലീലിന്റെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും, പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരിക്കുന്നതും. ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്താവുന്ന വകുപ്പുകളില്‍ കേസെടുത്തിരിക്കുന്നത് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉദ്ദേശ്യശുദ്ധിയില്ലെന്ന് വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരാണ് ഗൂഢാലോചന നടത്തുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്ത് സംഭവം വെളിപ്പെട്ടതു മുതല്‍ ആജ്ഞാനുവര്‍ത്തികളായ പോലീസുകാരെ ഉപയോഗിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ചെറുക്കാനും, സത്യം പുറത്തുവരാതിരിക്കാനും ശ്രമിച്ചത് സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നയതന്ത്ര ബാഗേജിലൂടെ നടന്ന സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും അറിയാവുന്ന വ്യക്തിയാണ് സ്വപ്‌ന സുരേഷ്. ഈ വിവരങ്ങള്‍ ഒരുവിധത്തിലും പുറത്തുവരാതിരിക്കാന്‍ പോലീസിനെ ഉപയോഗിക്കുകയായിരുന്നു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി പിണറായിക്ക് പങ്കില്ലെന്ന് സ്വപ്‌നയെക്കൊണ്ട് പറയിപ്പിച്ച്, ആ ശബ്ദരേരേഖ പുറത്തുവിട്ടത് പോലീസായിരുന്നുവല്ലോ.

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്‌ന ആദ്യമായല്ല പറയുന്നത്. കസ്റ്റംസ് എടുത്ത കേസില്‍ ഇതുസംബന്ധിച്ച് അവര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാവാത്തതിനാലാണ് വീണ്ടും കോടതിയെ സമീപിച്ച് താന്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് സ്വപ്‌ന പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിലെ ചില ‘ചുവന്ന ഉദ്യോഗസ്ഥര്‍’ വിവരങ്ങള്‍ ചോര്‍ത്തിയത് വിവാദമാവുകയും, ഇക്കൂട്ടരെ സ്ഥലംമാറ്റുകയും മറ്റും ചെയ്തതാണല്ലോ. നേരത്തെ നല്‍കിയ മൊഴിയില്‍നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ പേരും പുതിയ മൊഴിയില്‍ സ്വപ്‌ന പറയുന്നതാണ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നത്. കസ്റ്റംസിന്റെ കേസിലെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിക്കുന്നത് കോടതി വഴി സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇനി അതിന് കഴിയില്ല. കേസിലെ രണ്ടാം പ്രതിയായ സ്വപ്‌നയുടെ രഹസ്യമൊഴി ഇഡിക്ക് ലഭിക്കും. അതില്‍ പേരു പരാമര്‍ശിക്കുന്നവരെ വിളിച്ചുവരുത്താനും കഴിയും. കള്ളപ്പണക്കേസില്‍ രാജ്യത്തെ പല വമ്പന്മാരെയും ഇഡി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുണ്ടായി. ഇവരില്‍ പലരും ഇപ്പോള്‍ ജയിലിലുമാണ്. ഈ ഭയം മുഖ്യമന്ത്രിയെയും കൂട്ടാളികളെയും വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. കേസില്‍ കുടുങ്ങാനിടയുള്ള കെ.ടി.ജലീലിനെപ്പോലുള്ളവരുടെ ഐക്യപ്രഖ്യാപനംകൊണ്ടൊന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല.

മുഖ്യമന്ത്രി ആരോപണ വിധേയനായ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ക്രൈംബ്രാഞ്ചിനെ ഇറക്കി തെളിവു നശിപ്പിക്കാനും, സിബിഐ അന്വേഷണത്തെ ചെറുക്കാനും ശ്രമിച്ചതുപോലെയാണ് സ്വര്‍ണക്കടത്തുകേസിലും പോലീസിനെ ദുരുപയോഗിച്ചത്. ഈ കേസില്‍ കസ്റ്റഡിയിലിരിക്കെ ഒരു പോലീസുദ്യോഗസ്ഥന്‍ അനുകൂലമായ മൊഴി നല്‍കാന്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആ പോലീസുദ്യോഗസ്ഥന്റെ പേരു സഹിതം സ്വപ്‌ന വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ കേസില്‍ ആജ്ഞാനുവര്‍ത്തികളായ പോലീസുദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ സ്വകാര്യ സേനയെപ്പോലെയാണ് പെരുമാറിയിട്ടുള്ളത് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, കേസിലെ മറ്റൊരു പ്രതിയായ സരിത്തിനെ പാലക്കാട് അയാള്‍ താമസിക്കുന്നയിടത്തുനിന്ന് തട്ടിക്കൊണ്ടുപോയതും, ഫോണ്‍ പിടിച്ചുവാങ്ങിയതും ഇതില്‍പ്പെടുത്താം. സ്വപ്‌നയെ എങ്ങനെയും കസ്റ്റഡിയിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജാമ്യം ലഭിക്കാവുന്ന കേസാണ് എന്നു പറഞ്ഞ് സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തത് ഒരു അടവുനയം മാത്രമാണ്. സ്വപ്‌ന അറസ്റ്റിലായാല്‍ പോലീസ് തനിനിറം കാണിക്കും. പിന്നീട് എന്തു ചെയ്യണമെന്ന് പിണറായി തീരുമാനിക്കും. നിയമം നോക്കുകുത്തിയാവും. തീര്‍ച്ചയായും ഒരു മരണക്കളിയാണ് മുഖ്യമന്ത്രി നടത്തുന്നത്. അതിനൊന്നും കയ്യറപ്പുള്ള ആളല്ല താനെന്ന് ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ടല്ലോ. നിയമവാഴ്ചയില്‍ വിശ്വസിക്കുകയും ജനവികാരം മാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഇതില്‍നിന്ന് പിന്മാറണം. അധികാരത്തില്‍നിന്ന് മാറി നിന്ന് നിഷ്പക്ഷ അന്വേഷണത്തിന് അവസരമൊരുക്കണം.

Tags: കേസ്കേരള സര്‍ക്കാര്‍ഗൂഢാലോചനgoldsmuggling
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

Kerala

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.