Categories: India

ശിവലിംഗത്തെ പുരുഷന്റെ ജനനേന്ദ്രിയവുമായി താരതമ്യം ചെയ്ത് ഇസ്ലാമിക് പണ്ഡിതന്‍ ഇല്ല്യാസ് ഷറഫുദ്ദീന്‍; ‘ ലിംഗ-യോനീ പൂജകളിലൂടെ രാജ്യത്തെ നശിപ്പിക്കുന്നു’

ഗ്യാന്‍വാപി മസ്ജദില്‍ ശിവലിംഗം കണ്ടെന്ന വിവാദത്തെ തുടര്‍ന്ന് ശിവലിംഗത്തെ പുരുഷന്‍റെ ജനനേന്ദ്രിയവുമായി താരതമ്യം ചെയ്ത് ഇസ്ലാമിക് പണ്ഡിതല്‍ ഇല്ല്യാസ് ഷറഫുദ്ദീന്‍. ഹിന്ദുക്കള്‍ക്ക് വിഗ്രഹങ്ങളെ പൂജിക്കലും സ്വകാര്യാവയവങ്ങളെ പൂജിക്കലും ശീലമാണെന്നും അദ്ദേഹം പരിഹസിച്ചു.

Published by

ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജദില്‍ ശിവലിംഗം കണ്ടെന്ന വിവാദത്തെ തുടര്‍ന്ന് ശിവലിംഗത്തെ പുരുഷന്റെ ജനനേന്ദ്രിയവുമായി താരതമ്യം ചെയ്ത് ഇസ്ലാമിക പണ്ഡിതന്‍ ഇല്ല്യാസ് ഷറഫുദ്ദീന്‍. ഹിന്ദുക്കള്‍ക്ക് വിഗ്രഹങ്ങളെ പൂജിക്കലും സ്വകാര്യാവയവങ്ങളെ പൂജിക്കലും ശീലമാണെന്നും അദ്ദേഹം പരിഹസിച്ചു.  

സീ ന്യൂസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദങ്ങളും ഗീതയും ഉപനിഷത്തുകളും ഉദ്ധരിച്ചു കൊണ്ട് വിഗ്രഹങ്ങളെ ആരാധിച്ചാല്‍ അവര്‍ നരകത്തില്‍പോകുമെന്ന് ഷറഫുദ്ദീന്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ട് ഹിന്ദുക്കള്‍ വിഗ്രഹത്തെയോ ശരീരത്തിന്റെ സ്വകാര്യഭാഗങ്ങളെയോ ആരാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  

ഗ്യാന്‍വാപി മസ്ജിദില്‍ നടത്തിയ വീഡിയോ ചിത്രീകരണത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന അഭിപ്രായത്തെ അദ്ദേഹം ചിരിച്ചു തള്ളി. സ്വകാര്യഭാഗങ്ങളെ ഒരിക്കലും ആരാധിക്കരുതെന്നും പരിഹാസപൂര്‍വ്വം അദ്ദേഹം പറഞ്ഞു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക